HOME
DETAILS

ദേശീയ കാംപയിന്‍ കമ്മിറ്റിയില്‍ എന്‍.എസ്.എസും ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മേജര്‍ എസ്.ആര്‍ സിന്‍ഹ

  
backup
February 25, 2017 | 8:34 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1

 

കൊച്ചി: സാമ്പത്തിക പിന്നാക്ക വിഭാഗത്തിന്റെ നേട്ടത്തിന് ദേശീയ കാംപയിന്‍ കമ്മിറ്റിയില്‍ എന്‍.എസ്.എസും ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മേജര്‍ എസ്.ആര്‍ സിന്‍ഹ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് എന്‍.എസ്.എസിനേയും കൂട്ടായ്മയിലേക്ക് ക്ഷണിച്ചിരുന്നു. അനുകൂലമായ തീരുമാനം അവരില്‍ നിന്നുണ്ടായില്ല. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ശക്തിപ്പെടുമ്പോള്‍ എന്‍.എസ്.എസും ഈ മുന്നണിയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും സിന്‍ഹ പറഞ്ഞു.
സിന്‍ഹ ചെയര്‍മാനായിരുന്ന ദേശീയ സാമ്പത്തിക പിന്നാക്ക കമ്മിഷന്‍ കേന്ദ്രഗവണ്‍മെന്റിന് 2010 ജൂലായില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ആറുവര്‍ഷമായിട്ടും ശുപാര്‍ശകള്‍ ഒന്നും നടപ്പാക്കിയിട്ടില്ല. ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ സംവരണേതരും ഒരാനുകൂല്യവും ലഭിക്കാത്ത മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായ പിന്നോക്കവിഭാഗക്കാരും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നായര്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനു നിവേദനങ്ങള്‍ നല്‍കുകയും സമ്മേളനങ്ങളില്‍ കഴിഞ്ഞ ആറുവര്‍ഷമായി പലതവണ പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തിട്ടുണ്ടെന്ന് സിന്‍ഹ പറഞ്ഞു. സിന്‍ഹയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്ന ദേശീയ ഇ.ബി.സി കാംപയിന്‍ കമ്മിറ്റിക്കു രൂപം നല്‍കിയത്. അഖിലേന്ത്യ ബ്രാഹ്മണ ഫെഡറേഷനാണ് ദേശീയ കാംപയിന്‍ കമ്മിറ്റിയുമായി സഹകരിക്കാന്‍ ആദ്യം സന്നദ്ധത അറിയിച്ചത്.
ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം മനോഹരന്‍ പിള്ളയാണ് കേരളഘടകത്തിന്റെ പ്രസിഡന്റ്. അഖിലേന്ത്യ ട്രഷറര്‍ ഡോ. പ്രദീപ് ജ്യോതിയാണ് സംസ്ഥാന ജറല്‍ സെക്രട്ടറി. 2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേരള സംസ്ഥാന മുന്നാക്ക കമ്മിഷന്‍ നിയമം പാസാക്കിയപ്പോള്‍ അതിലെ ന്യൂനതകള്‍ ബ്രാഹ്മണ ഫെഡറേഷന്‍ ചുണ്ടിക്കാട്ടിയിരുന്നു. സംവരണേതരര്‍ എന്ന പേരില്‍ മതന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വാങ്ങുന്ന ക്രിസ്ത്യന്‍ മതത്തിലെ ഒരു വിഭാഗങ്ങള്‍ക്ക് മുന്നോക്കകമ്മിഷനിലും പ്രാധാന്യം നല്‍കുന്നത് ഇരട്ട ആനുകൂല്യങ്ങള്‍ നല്‍കലാണെന്ന് ഇതിന്റെ ഓര്‍ഡിനന്‍സ് ഘട്ടത്തില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരുക്കേറ്റ യു.പി സ്വദേശി മരിച്ചു; അനുശോചനം അറിയിച്ച് ഇന്ത്യൻ എംബസി

Saudi-arabia
  •  5 days ago
No Image

ആശ്വാസജയം തേടി ബ്ലാസ്റ്റേഴ്‌സ്

Football
  •  5 days ago
No Image

മധ്യപ്രദേശിലെ ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം

crime
  •  5 days ago
No Image

ഭാര്യ വീട്ടുജോലി ചെയ്യാതിരിക്കുന്നത് ക്രൂരതയല്ല; നിരീക്ഷണവുമായി സുപ്രീംകോടതി

National
  •  5 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; ബുധനാഴ്ച കോഴിക്കോട് യുഡിഎഫിന്റെ വൻ റാലി

Kerala
  •  5 days ago
No Image

ഇസ്റാഈൽ അന്ത്യം പ്രഖ്യാപിച്ചു; പക്ഷേ ഹിസ്ബുള്ള ഉയർത്തെഴുന്നേറ്റു: പുനർനിർമ്മാണത്തിന്റെ അണിയറക്കഥകൾ

International
  •  5 days ago
No Image

ധോണി, രോഹിത്, ഗംഭീർ എന്നിവർ കഴിഞ്ഞാൽ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: മുൻ ഇന്ത്യൻ താരം 

Cricket
  •  5 days ago
No Image

ദുബൈ മിറക്കിൾ ഗാർഡനിലെ സൗജന്യ പ്രവേശനത്തിൽ തിരക്ക് നിയന്ത്രണാതീതം; സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ഗാർഡൻ താൽക്കാലികമായി അടച്ച് അധികൃതർ

uae
  •  5 days ago
No Image

ഇറാന്റെ നേതൃനിര തകർന്നോ? എന്നാൽ അധികാരം ആരുടെ കയ്യിൽ? നിഗൂഢത നിറഞ്ഞ് ഇറാനിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ

International
  •  5 days ago
No Image

10 പ്രഖ്യാപനങ്ങളുമായി മമത ബാനർജി; പശ്ചിമ ബംഗാളിൽ പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്

National
  •  5 days ago