HOME
DETAILS

ദേശീയ കാംപയിന്‍ കമ്മിറ്റിയില്‍ എന്‍.എസ്.എസും ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മേജര്‍ എസ്.ആര്‍ സിന്‍ഹ

  
backup
February 25, 2017 | 8:34 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1

 

കൊച്ചി: സാമ്പത്തിക പിന്നാക്ക വിഭാഗത്തിന്റെ നേട്ടത്തിന് ദേശീയ കാംപയിന്‍ കമ്മിറ്റിയില്‍ എന്‍.എസ്.എസും ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മേജര്‍ എസ്.ആര്‍ സിന്‍ഹ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് എന്‍.എസ്.എസിനേയും കൂട്ടായ്മയിലേക്ക് ക്ഷണിച്ചിരുന്നു. അനുകൂലമായ തീരുമാനം അവരില്‍ നിന്നുണ്ടായില്ല. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ശക്തിപ്പെടുമ്പോള്‍ എന്‍.എസ്.എസും ഈ മുന്നണിയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും സിന്‍ഹ പറഞ്ഞു.
സിന്‍ഹ ചെയര്‍മാനായിരുന്ന ദേശീയ സാമ്പത്തിക പിന്നാക്ക കമ്മിഷന്‍ കേന്ദ്രഗവണ്‍മെന്റിന് 2010 ജൂലായില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ആറുവര്‍ഷമായിട്ടും ശുപാര്‍ശകള്‍ ഒന്നും നടപ്പാക്കിയിട്ടില്ല. ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ സംവരണേതരും ഒരാനുകൂല്യവും ലഭിക്കാത്ത മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായ പിന്നോക്കവിഭാഗക്കാരും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നായര്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനു നിവേദനങ്ങള്‍ നല്‍കുകയും സമ്മേളനങ്ങളില്‍ കഴിഞ്ഞ ആറുവര്‍ഷമായി പലതവണ പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തിട്ടുണ്ടെന്ന് സിന്‍ഹ പറഞ്ഞു. സിന്‍ഹയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്ന ദേശീയ ഇ.ബി.സി കാംപയിന്‍ കമ്മിറ്റിക്കു രൂപം നല്‍കിയത്. അഖിലേന്ത്യ ബ്രാഹ്മണ ഫെഡറേഷനാണ് ദേശീയ കാംപയിന്‍ കമ്മിറ്റിയുമായി സഹകരിക്കാന്‍ ആദ്യം സന്നദ്ധത അറിയിച്ചത്.
ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം മനോഹരന്‍ പിള്ളയാണ് കേരളഘടകത്തിന്റെ പ്രസിഡന്റ്. അഖിലേന്ത്യ ട്രഷറര്‍ ഡോ. പ്രദീപ് ജ്യോതിയാണ് സംസ്ഥാന ജറല്‍ സെക്രട്ടറി. 2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേരള സംസ്ഥാന മുന്നാക്ക കമ്മിഷന്‍ നിയമം പാസാക്കിയപ്പോള്‍ അതിലെ ന്യൂനതകള്‍ ബ്രാഹ്മണ ഫെഡറേഷന്‍ ചുണ്ടിക്കാട്ടിയിരുന്നു. സംവരണേതരര്‍ എന്ന പേരില്‍ മതന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വാങ്ങുന്ന ക്രിസ്ത്യന്‍ മതത്തിലെ ഒരു വിഭാഗങ്ങള്‍ക്ക് മുന്നോക്കകമ്മിഷനിലും പ്രാധാന്യം നല്‍കുന്നത് ഇരട്ട ആനുകൂല്യങ്ങള്‍ നല്‍കലാണെന്ന് ഇതിന്റെ ഓര്‍ഡിനന്‍സ് ഘട്ടത്തില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു

Kerala
  •  a month ago
No Image

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

Cricket
  •  a month ago
No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  a month ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  a month ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  a month ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  a month ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  a month ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  a month ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  a month ago