HOME
DETAILS

ദേശീയ കാംപയിന്‍ കമ്മിറ്റിയില്‍ എന്‍.എസ്.എസും ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മേജര്‍ എസ്.ആര്‍ സിന്‍ഹ

  
backup
February 25, 2017 | 8:34 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1

 

കൊച്ചി: സാമ്പത്തിക പിന്നാക്ക വിഭാഗത്തിന്റെ നേട്ടത്തിന് ദേശീയ കാംപയിന്‍ കമ്മിറ്റിയില്‍ എന്‍.എസ്.എസും ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മേജര്‍ എസ്.ആര്‍ സിന്‍ഹ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് എന്‍.എസ്.എസിനേയും കൂട്ടായ്മയിലേക്ക് ക്ഷണിച്ചിരുന്നു. അനുകൂലമായ തീരുമാനം അവരില്‍ നിന്നുണ്ടായില്ല. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ശക്തിപ്പെടുമ്പോള്‍ എന്‍.എസ്.എസും ഈ മുന്നണിയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും സിന്‍ഹ പറഞ്ഞു.
സിന്‍ഹ ചെയര്‍മാനായിരുന്ന ദേശീയ സാമ്പത്തിക പിന്നാക്ക കമ്മിഷന്‍ കേന്ദ്രഗവണ്‍മെന്റിന് 2010 ജൂലായില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ആറുവര്‍ഷമായിട്ടും ശുപാര്‍ശകള്‍ ഒന്നും നടപ്പാക്കിയിട്ടില്ല. ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ സംവരണേതരും ഒരാനുകൂല്യവും ലഭിക്കാത്ത മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായ പിന്നോക്കവിഭാഗക്കാരും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നായര്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനു നിവേദനങ്ങള്‍ നല്‍കുകയും സമ്മേളനങ്ങളില്‍ കഴിഞ്ഞ ആറുവര്‍ഷമായി പലതവണ പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തിട്ടുണ്ടെന്ന് സിന്‍ഹ പറഞ്ഞു. സിന്‍ഹയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്ന ദേശീയ ഇ.ബി.സി കാംപയിന്‍ കമ്മിറ്റിക്കു രൂപം നല്‍കിയത്. അഖിലേന്ത്യ ബ്രാഹ്മണ ഫെഡറേഷനാണ് ദേശീയ കാംപയിന്‍ കമ്മിറ്റിയുമായി സഹകരിക്കാന്‍ ആദ്യം സന്നദ്ധത അറിയിച്ചത്.
ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം മനോഹരന്‍ പിള്ളയാണ് കേരളഘടകത്തിന്റെ പ്രസിഡന്റ്. അഖിലേന്ത്യ ട്രഷറര്‍ ഡോ. പ്രദീപ് ജ്യോതിയാണ് സംസ്ഥാന ജറല്‍ സെക്രട്ടറി. 2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേരള സംസ്ഥാന മുന്നാക്ക കമ്മിഷന്‍ നിയമം പാസാക്കിയപ്പോള്‍ അതിലെ ന്യൂനതകള്‍ ബ്രാഹ്മണ ഫെഡറേഷന്‍ ചുണ്ടിക്കാട്ടിയിരുന്നു. സംവരണേതരര്‍ എന്ന പേരില്‍ മതന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വാങ്ങുന്ന ക്രിസ്ത്യന്‍ മതത്തിലെ ഒരു വിഭാഗങ്ങള്‍ക്ക് മുന്നോക്കകമ്മിഷനിലും പ്രാധാന്യം നല്‍കുന്നത് ഇരട്ട ആനുകൂല്യങ്ങള്‍ നല്‍കലാണെന്ന് ഇതിന്റെ ഓര്‍ഡിനന്‍സ് ഘട്ടത്തില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യൽ മീഡിയ റീൽസിനായി അപകടകരമായ സ്റ്റണ്ട്; യുവതിക്ക് കനത്ത പിഴ ചുമത്തി ദുബൈ പൊലിസ്

uae
  •  3 days ago
No Image

ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഗുരുതര വീഴ്ച; ഒന്നരവയസുകാരന്റെ ജീവൻ രക്ഷിക്കാമായിരുന്നു, അമ്മൂമ്മയുടെ ഫോൺ കോൾ പുറത്ത്

Kerala
  •  3 days ago
No Image

ദുബൈയിലെ ചുവപ്പഴക് ക്യാമറയിലാക്കാം; 'ഫ്ലേം ട്രീ' ഫോട്ടോഗ്രാഫി മത്സരവുമായി ദുബൈ അധികൃതർ, സമ്മാനത്തുക 30,000 ദിർഹം

uae
  •  3 days ago
No Image

ദുബൈ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസ് തുറന്ന കസ്റ്റംസ് ഞെട്ടി; ഉള്ളിൽ നൂറുകണക്കിന് ജീവനുള്ള വന്യജീവികൾ

uae
  •  3 days ago
No Image

പസഫിക്കിൽ എൽ നിനോ ഔദ്യോഗികമായി സ്ഥിരീകരിച്ചു; ആശങ്കയോടെ ഇന്ത്യൻ കാലവർഷം, ഐഒഡി നിലവിൽ ന്യൂട്രൽ

National
  •  3 days ago
No Image

ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ക്രൂരവും നാടകീയവുമായ മത്സരം; ചോരപ്പുഴ ഒഴുകിയ 'ബാറ്റിൽ ഓഫ് നൂറംബർഗ്' ഓർമ്മകൾ പുതുക്കുമ്പോൾ

Football
  •  3 days ago
No Image

മേഖലയിലെ അനിശ്ചിതത്വങ്ങൾ പദ്ധതികളെ ബാധിക്കില്ല; അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസനം കൃത്യസമയത്ത് പൂർത്തിയാക്കുമെന്ന് ദുബൈ എയർപോർട്ട്‌സ് മേധാവി

uae
  •  3 days ago
No Image

കാട്ടാക്കടയില്‍ ബേക്കറിയിലെ ഓറഞ്ച് ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം; കട അടപ്പിച്ചു

Kerala
  •  3 days ago
No Image

ലോക റെക്കോർഡ് തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ; ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര തോറ്റെങ്കിലും ചരിത്രനേട്ടവുമായി സൂപ്പർ താരം

Cricket
  •  3 days ago
No Image

അബുദാബിയിലേക്ക് പറക്കുന്ന വിനോദസഞ്ചാരികൾക്ക് ഇത്തിഹാദ് എയർവേയ്‌സിന്റെ സമ്മാനം; അപേക്ഷിക്കാതെ തന്നെ 15 ദിവസത്തെ സൗജന്യ മെഡിക്കൽ ഇൻഷുറൻസ്

uae
  •  3 days ago