HOME
DETAILS

റോഡരികില്‍ വന്‍തോതില്‍ മാലിന്യം തള്ളിയ രണ്ടുപേര്‍ അറസ്റ്റില്‍

  
backup
January 11, 2019 | 5:53 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8b%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-2

വര്‍ക്കല: കുരയ്ക്കണ്ണി വലിയവീട്ടില്‍ ഭഗവതി ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള റോഡില്‍ വന്‍തോതില്‍ മാലിന്യം തള്ളിയ രണ്ടുപേരെ വര്‍ക്കല പൊലിസ് അറസ്റ്റ് ചെയ്തു.
അന്‍പതോളം വലിയ കവറുകളിലാക്കിയാണ് റിസോര്‍ട്ടുകളില്‍ നിന്നുള്ള മാലിന്യം കൊണ്ടിട്ടത്. പത്തനംതിട്ട വടക്കേടത്ത് കാവ് രഘുഭവനത്തില്‍ അജികുമാര്‍ (48), വര്‍ക്കല കുരയ്ക്കണ്ണി വടക്കേ കല്ലാഴിയില്‍ ഇസ്മായില്‍ (21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഓട്ടോയില്‍ കൊണ്ട് വന്നാണ് മാലിന്യം നിക്ഷേപിച്ചത്.രാവിലെയാണ് പരിസരവാസികള്‍ കണ്ടത്. കവറുകള്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ റിസോര്‍ട്ടില്‍ നിന്നുള്ള മാലിന്യ മാണെന്ന് മനസിലാക്കി. പരിശോധനയ്ക്കിടെ പാപനാശത്തെ ട്രൂ തോമസ് എന്ന റിസോര്‍ട്ടിന്റെ ബില്‍ അതില്‍ നിന്നും ലഭിച്ചു. നാട്ടുകാര്‍ വിവരം പൊലിസിനെ അറിയിച്ചു. ഉക്രയിന്‍ സ്വദേശിയാണ് റിസോര്‍ട്ട് നടത്തുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഉടമയെ വിളിച്ച് വരുത്തി. റിസോര്‍ട്ടിലെ മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ ഒരാളെ ഏല്‍പ്പിച്ചിരുന്നെന്നും അതിനായി അയ്യായിരം രൂപ കൊടുത്തെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം നീക്കാന്‍ ക്വട്ടേഷനെടുത്ത അജികുമാറിനെയും മാലിന്യം കൊണ്ടിടാന്‍ ഉപയോഗിച്ച ഓട്ടോയുടെ ഡ്രൈവര്‍ ഇസ്മായിലിനെയും പിടികൂടിയത്. ആരാധനാലയത്തിന് സമീപം ജനവാസ കേന്ദ്രത്തില്‍ വന്‍ തോതില്‍ മാലിന്യം തള്ളിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.
മാലിന്യം നിക്ഷേപിക്കരുതെന്ന നഗരസഭയുടെ ബാനര്‍ കെട്ടിയതിന് മുന്നിലാണ് മാലിന്യമിട്ടത്. വന്‍തോതില്‍ മാലിന്യം തള്ളിയ വിവരം നഗരസഭാ നേതൃത്വത്തെ കൗണ്‍സിലര്‍ രാഗശ്രീ അറിയിച്ചിട്ടും ആരും സ്ഥലത്തെത്തിയില്ല. സംഭവം നേരിട്ട് മനസ്സിലാക്കാനും മാലിന്യം നീക്കാനും നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ കൗണ്‍സിലറും പ്രദേശവാസികളും പ്രതിഷേധിച്ചു. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും വര്‍ക്കല ടൂറിസം ലാന്‍ഡ് ഓണേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയും ചേര്‍ന്നാണ് മാലിന്യം നീക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  14 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  14 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  14 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  14 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  14 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  14 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  14 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  14 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  14 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  14 days ago