HOME
DETAILS

റോഡരികില്‍ വന്‍തോതില്‍ മാലിന്യം തള്ളിയ രണ്ടുപേര്‍ അറസ്റ്റില്‍

  
backup
January 11, 2019 | 5:53 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8b%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-2

വര്‍ക്കല: കുരയ്ക്കണ്ണി വലിയവീട്ടില്‍ ഭഗവതി ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള റോഡില്‍ വന്‍തോതില്‍ മാലിന്യം തള്ളിയ രണ്ടുപേരെ വര്‍ക്കല പൊലിസ് അറസ്റ്റ് ചെയ്തു.
അന്‍പതോളം വലിയ കവറുകളിലാക്കിയാണ് റിസോര്‍ട്ടുകളില്‍ നിന്നുള്ള മാലിന്യം കൊണ്ടിട്ടത്. പത്തനംതിട്ട വടക്കേടത്ത് കാവ് രഘുഭവനത്തില്‍ അജികുമാര്‍ (48), വര്‍ക്കല കുരയ്ക്കണ്ണി വടക്കേ കല്ലാഴിയില്‍ ഇസ്മായില്‍ (21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഓട്ടോയില്‍ കൊണ്ട് വന്നാണ് മാലിന്യം നിക്ഷേപിച്ചത്.രാവിലെയാണ് പരിസരവാസികള്‍ കണ്ടത്. കവറുകള്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ റിസോര്‍ട്ടില്‍ നിന്നുള്ള മാലിന്യ മാണെന്ന് മനസിലാക്കി. പരിശോധനയ്ക്കിടെ പാപനാശത്തെ ട്രൂ തോമസ് എന്ന റിസോര്‍ട്ടിന്റെ ബില്‍ അതില്‍ നിന്നും ലഭിച്ചു. നാട്ടുകാര്‍ വിവരം പൊലിസിനെ അറിയിച്ചു. ഉക്രയിന്‍ സ്വദേശിയാണ് റിസോര്‍ട്ട് നടത്തുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഉടമയെ വിളിച്ച് വരുത്തി. റിസോര്‍ട്ടിലെ മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ ഒരാളെ ഏല്‍പ്പിച്ചിരുന്നെന്നും അതിനായി അയ്യായിരം രൂപ കൊടുത്തെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം നീക്കാന്‍ ക്വട്ടേഷനെടുത്ത അജികുമാറിനെയും മാലിന്യം കൊണ്ടിടാന്‍ ഉപയോഗിച്ച ഓട്ടോയുടെ ഡ്രൈവര്‍ ഇസ്മായിലിനെയും പിടികൂടിയത്. ആരാധനാലയത്തിന് സമീപം ജനവാസ കേന്ദ്രത്തില്‍ വന്‍ തോതില്‍ മാലിന്യം തള്ളിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.
മാലിന്യം നിക്ഷേപിക്കരുതെന്ന നഗരസഭയുടെ ബാനര്‍ കെട്ടിയതിന് മുന്നിലാണ് മാലിന്യമിട്ടത്. വന്‍തോതില്‍ മാലിന്യം തള്ളിയ വിവരം നഗരസഭാ നേതൃത്വത്തെ കൗണ്‍സിലര്‍ രാഗശ്രീ അറിയിച്ചിട്ടും ആരും സ്ഥലത്തെത്തിയില്ല. സംഭവം നേരിട്ട് മനസ്സിലാക്കാനും മാലിന്യം നീക്കാനും നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ കൗണ്‍സിലറും പ്രദേശവാസികളും പ്രതിഷേധിച്ചു. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും വര്‍ക്കല ടൂറിസം ലാന്‍ഡ് ഓണേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയും ചേര്‍ന്നാണ് മാലിന്യം നീക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയുടെയും റൊണാൾഡോയുടെയും മുകളിലാണ് നെയ്മറുടെ സ്ഥാനം നിൽക്കും: ബ്രസീലിയൻ ഇതിഹാസം

Football
  •  14 days ago
No Image

റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരുക്കേറ്റ യു.പി സ്വദേശി മരിച്ചു; അനുശോചനം അറിയിച്ച് ഇന്ത്യൻ എംബസി

Saudi-arabia
  •  14 days ago
No Image

ആശ്വാസജയം തേടി ബ്ലാസ്റ്റേഴ്‌സ്

Football
  •  14 days ago
No Image

മധ്യപ്രദേശിലെ ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം

crime
  •  14 days ago
No Image

ഭാര്യ വീട്ടുജോലി ചെയ്യാതിരിക്കുന്നത് ക്രൂരതയല്ല; നിരീക്ഷണവുമായി സുപ്രീംകോടതി

National
  •  14 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; ബുധനാഴ്ച കോഴിക്കോട് യുഡിഎഫിന്റെ വൻ റാലി

Kerala
  •  14 days ago
No Image

ഇസ്റാഈൽ അന്ത്യം പ്രഖ്യാപിച്ചു; പക്ഷേ ഹിസ്ബുള്ള ഉയർത്തെഴുന്നേറ്റു: പുനർനിർമ്മാണത്തിന്റെ അണിയറക്കഥകൾ

International
  •  14 days ago
No Image

ധോണി, രോഹിത്, ഗംഭീർ എന്നിവർ കഴിഞ്ഞാൽ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: മുൻ ഇന്ത്യൻ താരം 

Cricket
  •  14 days ago
No Image

ദുബൈ മിറക്കിൾ ഗാർഡനിലെ സൗജന്യ പ്രവേശനത്തിൽ തിരക്ക് നിയന്ത്രണാതീതം; സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ഗാർഡൻ താൽക്കാലികമായി അടച്ച് അധികൃതർ

uae
  •  14 days ago
No Image

ഇറാന്റെ നേതൃനിര തകർന്നോ? എന്നാൽ അധികാരം ആരുടെ കയ്യിൽ? നിഗൂഢത നിറഞ്ഞ് ഇറാനിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ

International
  •  14 days ago