HOME
DETAILS

റോഡരികില്‍ വന്‍തോതില്‍ മാലിന്യം തള്ളിയ രണ്ടുപേര്‍ അറസ്റ്റില്‍

  
backup
January 11, 2019 | 5:53 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8b%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-2

വര്‍ക്കല: കുരയ്ക്കണ്ണി വലിയവീട്ടില്‍ ഭഗവതി ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള റോഡില്‍ വന്‍തോതില്‍ മാലിന്യം തള്ളിയ രണ്ടുപേരെ വര്‍ക്കല പൊലിസ് അറസ്റ്റ് ചെയ്തു.
അന്‍പതോളം വലിയ കവറുകളിലാക്കിയാണ് റിസോര്‍ട്ടുകളില്‍ നിന്നുള്ള മാലിന്യം കൊണ്ടിട്ടത്. പത്തനംതിട്ട വടക്കേടത്ത് കാവ് രഘുഭവനത്തില്‍ അജികുമാര്‍ (48), വര്‍ക്കല കുരയ്ക്കണ്ണി വടക്കേ കല്ലാഴിയില്‍ ഇസ്മായില്‍ (21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഓട്ടോയില്‍ കൊണ്ട് വന്നാണ് മാലിന്യം നിക്ഷേപിച്ചത്.രാവിലെയാണ് പരിസരവാസികള്‍ കണ്ടത്. കവറുകള്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ റിസോര്‍ട്ടില്‍ നിന്നുള്ള മാലിന്യ മാണെന്ന് മനസിലാക്കി. പരിശോധനയ്ക്കിടെ പാപനാശത്തെ ട്രൂ തോമസ് എന്ന റിസോര്‍ട്ടിന്റെ ബില്‍ അതില്‍ നിന്നും ലഭിച്ചു. നാട്ടുകാര്‍ വിവരം പൊലിസിനെ അറിയിച്ചു. ഉക്രയിന്‍ സ്വദേശിയാണ് റിസോര്‍ട്ട് നടത്തുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഉടമയെ വിളിച്ച് വരുത്തി. റിസോര്‍ട്ടിലെ മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ ഒരാളെ ഏല്‍പ്പിച്ചിരുന്നെന്നും അതിനായി അയ്യായിരം രൂപ കൊടുത്തെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം നീക്കാന്‍ ക്വട്ടേഷനെടുത്ത അജികുമാറിനെയും മാലിന്യം കൊണ്ടിടാന്‍ ഉപയോഗിച്ച ഓട്ടോയുടെ ഡ്രൈവര്‍ ഇസ്മായിലിനെയും പിടികൂടിയത്. ആരാധനാലയത്തിന് സമീപം ജനവാസ കേന്ദ്രത്തില്‍ വന്‍ തോതില്‍ മാലിന്യം തള്ളിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.
മാലിന്യം നിക്ഷേപിക്കരുതെന്ന നഗരസഭയുടെ ബാനര്‍ കെട്ടിയതിന് മുന്നിലാണ് മാലിന്യമിട്ടത്. വന്‍തോതില്‍ മാലിന്യം തള്ളിയ വിവരം നഗരസഭാ നേതൃത്വത്തെ കൗണ്‍സിലര്‍ രാഗശ്രീ അറിയിച്ചിട്ടും ആരും സ്ഥലത്തെത്തിയില്ല. സംഭവം നേരിട്ട് മനസ്സിലാക്കാനും മാലിന്യം നീക്കാനും നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ കൗണ്‍സിലറും പ്രദേശവാസികളും പ്രതിഷേധിച്ചു. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും വര്‍ക്കല ടൂറിസം ലാന്‍ഡ് ഓണേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയും ചേര്‍ന്നാണ് മാലിന്യം നീക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  5 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  5 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  5 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  5 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  5 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  5 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  5 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  5 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  5 days ago
No Image

കോഴിക്കോട് പന്നിയങ്കരയിൽ വൻ തീപിടുത്തം

Kerala
  •  5 days ago