HOME
DETAILS

ബാബരി തകര്‍ച്ചയും ഗോദ്ര കലാപവും ഇന്ത്യന്‍ യുവാക്കളെ അല്‍ഖാഇദയിലേക്ക് നയിച്ചെന്ന് ഡല്‍ഹി പൊലിസ്

  
Web Desk
June 13 2016 | 04:06 AM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81%e0%b4%82-%e0%b4%97%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%b0

ന്യൂഡല്‍ഹി:1992 ലെ ബാബരി മസ്ജിദ് തകര്‍ച്ചയും 2002 ലെ ഗോദ്ര കലാപവും ഇന്ത്യന്‍ യുവാക്കളെ അല്‍ഖാഇദയില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന് ഡല്‍ഹി പൊലിസ്. ഡല്‍ഹി കോടതിയിലാണ് പൊലിസ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ഖാഇദ സ്ഥാപിക്കാന്‍ ഇത്തരത്തിലുള്ളവര്‍ സഹായിച്ചുവെന്നും ഡല്‍ഹി പൊലിസ് പറയുന്നു.

പൊലിസിന്റെ സ്‌പെഷല്‍ സെല്‍ 17 പേര്‍ക്കെതിരെയുള്ള തീവ്രവാദ കുറ്റപ്പത്രം സമര്‍പ്പിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ചിലര്‍ ജിഹാദ് ലക്ഷ്യമാക്കി പാകിസ്താനിലേക്ക് പോയതായും അവര്‍ മുബൈ ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനും ജമഅത്തുദ്ദഅ്‌വാ നേതാവുമായ ഹാഫീസ് സഈദ് ,ലഷ്‌കര്‍ തലവന്‍ സകീഉറഹ്മാന്‍ ലഖ്‌വി തുടങ്ങിയ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയതായും പൊലിസ് പറയുന്നു. മസ്ജിദുകളില്‍ ജിഹാദി പ്രസംഗം നടത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സയിദ് അന്‍സാര്‍ ഷാഹ് ഉള്‍പടെയുള്ളവര്‍ ഗോദ്ര സംഭവത്തിലുംബാബരി തകര്‍ച്ചയിലുമുള്ള ഇന്ത്യന്‍ മുസ് ലിംകളുടെ ഉത്കണ്ഠ പങ്ക് വെച്ചതായും ചാര്‍ജ് ഷീറ്റില്‍ പറയുന്നുണ്ട്. മറ്റൊരു പ്രതിയായ ഉമര്‍ ജിഹാദീ ആവേശം മുസ് ലിംകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും പാക്കിസ്താനില്‍ നിന്നും പരിശീലനം ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് രീതെഷ് സിങിനു മുമ്പില്‍ സമര്‍പ്പിച്ച കേസ് ഫയലില്‍ പറയുന്നു.മറ്റൊരു പ്രതിയായ അബ്ദുറഹിമാന്‍ 2001 ല്‍ ഉത്തര്‍പ്രദേശില്‍ വെടിയേറ്റ് മരിച്ച പാക്ക് സൈനികരായ സലീം, മന്‍സൂര്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കിയെന്നും പെലിസ് റിപ്പോര്‍ട്ടിലുണ്ട്.

ബാബരി മസ്ജിദ് തകര്‍ത്തതിന് പകരം വീട്ടാന്‍ മൂന്നു പാക്ക് സൈനികര്‍ ഇന്ത്യയിലേക്ക് വേഷം മാറി വരികയും അയോധ്യയിലെ രാം മന്ദിര്‍ തകര്‍ക്കാന്‍ ആസൂത്രണം ചെയ്യുകയും എന്നാല്‍ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും കേസ് ഫയലില്‍ പൊലിസ് പറയുന്നുണ്ട്. എന്നാല്‍ തെളിവില്ലായ്മ പല വാദങ്ങളേയും അസ്ഥാനത്താക്കുന്നുണ്ട്.പതിനേഴ് പേര്‍ക്കെതിരേയുള്ള കുറ്റപത്രം യു.എ.പി.എ നിയമ പ്രകാരമാണ് തയാറാക്കിയിട്ടുള്ളത്.അതില്‍ പന്ത്രണ്ട് പേര്‍ ഒളിവിലാണ്. കുറ്റാരോപിതരില്‍ പലരേയും അറസ്റ്റ് ചെയ്തത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2015 ഡിസംബറിനും 2016 ജനുവരിക്കും ഇടയിലാണ്.

അല്‍ഖാഇദ രാജ്യത്ത് അവരുടെ ശാഖ സ്ഥാപിക്കാന്‍ ശ്രമം നടത്തിയതായും ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ ജില്ലകളില്‍ നിന്ന് ധാരാളം പേരെ റിക്രൂട്ട് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇപ്പോള്‍ കുറ്റാരോപിതരായവര്‍ക്ക് സോഷ്യല്‍ മീഡിയ വഴി ഇറാന്‍, തുര്‍ക്കി, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദികളുമായി ബന്ധമുണ്ടെന്നും അവര്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പിടികൂടാന്‍ കഴിയാത്ത 12 പേര്‍ക്കെതിരില്‍ നേരത്തെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  2 days ago
No Image

'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും

Kerala
  •  2 days ago
No Image

ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും

National
  •  2 days ago
No Image

വി.ആര്‍ കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്

National
  •  2 days ago
No Image

നിപാ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരം

Kerala
  •  2 days ago
No Image

ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; 39 വർഷം മുമ്പ് കേസന്വേഷിച്ച പൊലിസുകാരനെ തിരിച്ചറിഞ്ഞു

Kerala
  •  2 days ago
No Image

ബിഹാറിലെ വോട്ടര്‍പ്പട്ടിക: പ്രതിഷേധത്തിന് പിന്നാലെ പരിഷ്‌കാരങ്ങളില്‍ ഇളവുവരുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  2 days ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  3 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  3 days ago