
ബാബരി തകര്‍ച്ചയും ഗോദ്ര കലാപവും ഇന്ത്യന്‍ യുവാക്കളെ അല്‍ഖാഇദയിലേക്ക് നയിച്ചെന്ന് ഡല്‍ഹി പൊലിസ്
ന്യൂഡല്‍ഹി:1992 ലെ ബാബരി മസ്ജിദ് തകര്‍ച്ചയും 2002 ലെ ഗോദ്ര കലാപവും ഇന്ത്യന്‍ യുവാക്കളെ അല്‍ഖാഇദയില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന് ഡല്‍ഹി പൊലിസ്. ഡല്‍ഹി കോടതിയിലാണ് പൊലിസ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ഖാഇദ സ്ഥാപിക്കാന്‍ ഇത്തരത്തിലുള്ളവര്‍ സഹായിച്ചുവെന്നും ഡല്‍ഹി പൊലിസ് പറയുന്നു.
പൊലിസിന്റെ സ്പെഷല്‍ സെല്‍ 17 പേര്‍ക്കെതിരെയുള്ള തീവ്രവാദ കുറ്റപ്പത്രം സമര്‍പ്പിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ചിലര്‍ ജിഹാദ് ലക്ഷ്യമാക്കി പാകിസ്താനിലേക്ക് പോയതായും അവര്‍ മുബൈ ബോംബ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനും ജമഅത്തുദ്ദഅ്വാ നേതാവുമായ ഹാഫീസ് സഈദ് ,ലഷ്കര്‍ തലവന്‍ സകീഉറഹ്മാന്‍ ലഖ്വി തുടങ്ങിയ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയതായും പൊലിസ് പറയുന്നു. മസ്ജിദുകളില്‍ ജിഹാദി പ്രസംഗം നടത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സയിദ് അന്‍സാര്‍ ഷാഹ് ഉള്പടെയുള്ളവര് ഗോദ്ര സംഭവത്തിലുംബാബരി തകര്‍ച്ചയിലുമുള്ള ഇന്ത്യന്‍ മുസ് ലിംകളുടെ ഉത്കണ്ഠ പങ്ക് വെച്ചതായും ചാര്‍ജ് ഷീറ്റില്‍ പറയുന്നുണ്ട്. മറ്റൊരു പ്രതിയായ ഉമര്‍ ജിഹാദീ ആവേശം മുസ് ലിംകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും പാക്കിസ്താനില്‍ നിന്നും പരിശീലനം ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് രീതെഷ് സിങിനു മുമ്പില്‍ സമര്‍പ്പിച്ച കേസ് ഫയലില്‍ പറയുന്നു.മറ്റൊരു പ്രതിയായ അബ്ദുറഹിമാന് 2001 ല്‍ ഉത്തര്‍പ്രദേശില്‍ വെടിയേറ്റ് മരിച്ച പാക്ക് സൈനികരായ സലീം, മന്‍സൂര്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കിയെന്നും പെലിസ് റിപ്പോര്‍ട്ടിലുണ്ട്.
ബാബരി മസ്ജിദ് തകര്‍ത്തതിന് പകരം വീട്ടാന്‍ മൂന്നു പാക്ക് സൈനികര്‍ ഇന്ത്യയിലേക്ക് വേഷം മാറി വരികയും അയോധ്യയിലെ രാം മന്ദിര്‍ തകര്‍ക്കാന്‍ ആസൂത്രണം ചെയ്യുകയും എന്നാല്‍ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും കേസ് ഫയലില്‍ പൊലിസ് പറയുന്നുണ്ട്. എന്നാല്‍ തെളിവില്ലായ്മ പല വാദങ്ങളേയും അസ്ഥാനത്താക്കുന്നുണ്ട്.പതിനേഴ് പേര്‍ക്കെതിരേയുള്ള കുറ്റപത്രം യു.എ.പി.എ നിയമ പ്രകാരമാണ് തയാറാക്കിയിട്ടുള്ളത്.അതില്‍ പന്ത്രണ്ട് പേര് ഒളിവിലാണ്. കുറ്റാരോപിതരില്‍ പലരേയും അറസ്റ്റ് ചെയ്തത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2015 ഡിസംബറിനും 2016 ജനുവരിക്കും ഇടയിലാണ്.
അല്‍ഖാഇദ രാജ്യത്ത് അവരുടെ ശാഖ സ്ഥാപിക്കാന്‍ ശ്രമം നടത്തിയതായും ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ ജില്ലകളില്‍ നിന്ന് ധാരാളം പേരെ റിക്രൂട്ട് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇപ്പോള്‍ കുറ്റാരോപിതരായവര്‍ക്ക് സോഷ്യല്‍ മീഡിയ വഴി ഇറാന്, തുര്‍ക്കി, പാകിസ്താന് തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദികളുമായി ബന്ധമുണ്ടെന്നും അവര്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പിടികൂടാന്‍ കഴിയാത്ത 12 പേര്‍ക്കെതിരില്‍ നേരത്തെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും
Kerala
• 2 days ago
'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും
Kerala
• 2 days ago
ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും
National
• 2 days ago
വി.ആര് കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്
National
• 2 days ago
നിപാ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരം
Kerala
• 2 days ago
ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; 39 വർഷം മുമ്പ് കേസന്വേഷിച്ച പൊലിസുകാരനെ തിരിച്ചറിഞ്ഞു
Kerala
• 2 days ago
ബിഹാറിലെ വോട്ടര്‍പ്പട്ടിക: പ്രതിഷേധത്തിന് പിന്നാലെ പരിഷ്കാരങ്ങളില്‍ ഇളവുവരുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്
National
• 2 days ago
ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ
International
• 3 days ago
ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി
National
• 3 days ago
കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
Kerala
• 3 days ago
സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി
Kerala
• 3 days ago
കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം
National
• 3 days ago
ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി
National
• 3 days ago
സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്
organization
• 3 days ago
ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ
National
• 3 days ago
12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം
National
• 3 days ago
AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 3 days ago
വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 3 days ago
ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ
International
• 3 days ago
പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല
Kerala
• 3 days ago
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
Kerala
• 3 days ago