HOME
DETAILS

പ്രതിരോധ നടപടികളില്‍ കല്ലുകടി; രോഗബാധിതരുടെ ഒളിച്ചോട്ടം തലവേദനയാകുന്നു

  
backup
March 15, 2020 | 6:43 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8d

 

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തില്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്ന മുന്നേറ്റവുമായി നടപടികള്‍ പുരോഗമിക്കുമ്പോഴും രോഗബാധിതരെ നിയന്ത്രിക്കാനാകാത്തത് കല്ലുകടിയാകുന്നു. സംസ്ഥാനത്തെ ആദ്യ രോഗവ്യാപനം നടന്ന ഇറ്റലിയില്‍ നിന്ന് വന്ന റാന്നി ഐത്തല സ്വദേശികള്‍ മുതല്‍ ശനിയാഴ്ച രാത്രിയോടെ രോഗം സ്ഥിരീകരിച്ച മൂന്നാറിലെ റിസോര്‍ട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ബ്രിട്ടിഷ് സ്വദേശി വരെ പതിനൊന്നുപേരാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് യാത്രകള്‍ നടത്തിയത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച യു.കെ സ്വദേശിയെ മൂന്നാറിലെ കെ.ടി.ഡി.സി ഹോട്ടലില്‍ നിന്ന് പോകാനനുവദിച്ചത് മുതല്‍ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കിയതു വരെയാണ് ആരോഗ്യവകുപ്പിന് കാര്യങ്ങള്‍ കൈവിട്ടു പോയത്. ചൊവ്വാഴ്ച മുതല്‍ മൂന്നാറിലെ റിസോര്‍ട്ടില്‍ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടിഷ് പൗരനാണ് ഭാര്യയ്ക്കും മറ്റ് 17 പേര്‍ക്കുമൊപ്പം നെടുമ്പാശേരി വിമാനത്താവളം വഴി ദുബൈയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പാണ് ഇവരെ പുറത്തിറക്കിയത്. ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഹോട്ടലില്‍നിന്ന് വന്ന വീഴ്ച്ച ആരോഗ്യവകുപ്പിന് തിരിച്ചടിയായിരിക്കുകയാണ്. ഇതിനുപിന്നാലെ ആരോഗ്യ വകുപ്പും ടൂറിസം വകുപ്പും പരസ്പരം പഴിചാരി മുഖം മിനുക്കാനുള്ള തത്രപ്പാടിലാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഇറ്റലി സ്വദേശിയും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വ്യാപകമായി സഞ്ചരിച്ചു.
എന്നാല്‍ രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം വെള്ളനാട് സ്വദേശിയെ ആരോഗ്യവകുപ്പ് വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ ഓട്ടോയില്‍ വീട്ടിലേക്ക് പറഞ്ഞുവിടുകയാണുണ്ടായത്. ഇയാളുടെ റൂട്ട് മാപ്പും കോണ്‍ടാക്ട് ട്രൈസിങ്ങും നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൈവിട്ടു പോയി.
കണ്ണൂരിലും തൃശൂരിലും രോഗം സ്ഥിരീകരിച്ചവരും സമാനമായി യാത്രകള്‍ നടത്തിയതും ആരോഗ്യവകുപ്പിന് തലവേദനയായി. തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ കാര്യത്തില്‍ വ്യക്തത വരാത്തതും ആശങ്കക്കിടയാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്രം; ഒമാന്‍-യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച

oman
  •  a month ago
No Image

യുഎഇയിൽ നാളെ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; പുതിയ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a month ago
No Image

കേരളത്തിന് എയിംസ് അനുവദിക്കാത്തതിനെതിരെയുള്ള ഹരജി: വിശദീകരണം നൽകാൻ കേന്ദ്രത്തിന് സമയം നീട്ടിനൽകി ഹൈക്കോടതി

Kerala
  •  a month ago
No Image

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ പണി കിട്ടും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

കനത്ത മഴ ദുരന്തമായി; ഖസബില്‍ വാദിയില്‍ ഒഴുക്കില്‍പെട്ട് ഒരു സ്ത്രീ മരിച്ചു

oman
  •  a month ago
No Image

കുറ്റ്യാടിയിൽ വോട്ടർപട്ടികയിൽ വെട്ടിത്തിരുത്തൽ: ആർഡിഒ ഓഫീസ് വളഞ്ഞ് യുഡിഎഫ് പ്രവർത്തകർ

Kerala
  •  a month ago
No Image

സഊദിയിൽ സന്ദർശക, ഉംറ വിസ കാലാവധി കഴിഞ്ഞവർക്ക് ഇളവ് പ്രഖ്യാപിച്ചു; ഏപ്രിൽ 18 വരെ അവസരം

Saudi-arabia
  •  a month ago
No Image

ഫുജൈറയിൽ മിന്നൽപ്രളയം; ഒഴുക്കിൽപ്പെട്ട വാഹനത്തിൽ നിന്ന് ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ജാഗ്രതാനിർദ്ദേശവുമായി യുഎഇ

uae
  •  a month ago
No Image

കരുത്തുകാട്ടി യുഎഇ പ്രതിരോധസേന; ഒമ്പത് ഡ്രോണുകൾ തകർത്തു

uae
  •  a month ago
No Image

യുഎഇയിലെ എമർജൻസി അലേർട്ടുകൾ; എന്താണ് 'ഏർലി വാണിംഗ് സിസ്റ്റം'? ഫോണുകളിൽ സന്ദേശമെത്തുന്നത് എങ്ങനെ?

uae
  •  a month ago