HOME
DETAILS

റോബര്‍ട്ട് വാദ്രയെ അറസ്റ്റ് ചെയ്യുന്നത് കോടതി 16 വരെ തടഞ്ഞു

  
Web Desk
February 02 2019 | 18:02 PM

%e0%b4%b1%e0%b5%8b%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%af%e0%b5%86-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1

 


ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റോബര്‍ട്ട് വാദ്രയെ അറസ്റ്റ് ചെയ്യുന്നത് പാട്യാലാ ഹൗസ് കോടതി ഈ മാസം 16 വരെ തടഞ്ഞു. വാദ്ര നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.


വാദ്ര ഈ മാസം ആറിന് ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനോട് സഹകരിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കെ.ടി.എസ് തുള്‍സി കോടതിയ്ക്ക് ഉറപ്പ് നല്‍കി. വാദ്ര ഇപ്പോള്‍ ലണ്ടനിലാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ എത്തുമെന്നും അഭിഭാഷകന്‍ അറിയിച്ചു. വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തുക്കളുണ്ടെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജഡ്ജി അരവിന്ദ് കുമാറിന്റെ ഉത്തരവ്. കേസിന്റെ അടുത്ത വിചാരണാ തിയതി സംബന്ധിച്ച കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ട് കോടതി എന്‍ഫോഴ്‌സ്‌മെന്റിന് നോട്ടിസയച്ചു.


ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും കോടതി വാദ്രയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവായതിനാല്‍ വാദ്രയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ശത്രുക്കള്‍ കള്ളക്കേസുണ്ടാക്കി വേട്ടയാടുകയാണെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തെ എന്‍ഫോഴ്‌സ്‌മെന്റ് അഭിഭാഷകരായ ഡി.പി സിങ്, നിതേഷ് റാണ എന്നിവര്‍ എതിര്‍ത്തു. വാദ്രയുടെ ജോലിക്കാരനായ മനോജ് അറോറ നല്‍കിയ മൊഴി പ്രകാരം ലണ്ടനില്‍ വാദ്ര 1.9 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. നാലോ അഞ്ചോ മില്യന്‍ പൗണ്ടിന്റെ നിക്ഷേപം നടത്തിയ വേറെയും കേസുകളുണ്ട്. വിദേശത്ത് ആറ് ഫ്‌ളാറ്റുകള്‍ വാങ്ങിയതായും എന്‍ഫോഴ്‌സ്‌മെന്റ് ആരോപിച്ചു.


എന്നാല്‍ രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് ഇതെല്ലാമെന്ന് തുള്‍സി പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്യുന്ന ആളല്ല വാദ്ര. സമൂഹത്തില്‍ ശക്തമായി നില്‍ക്കുന്ന കുടുംബത്തിന്റെ ഭാഗമാണ്. മകളുടെ സര്‍ജറിയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അദ്ദേഹം യു.എസില്‍ പോയത്. ലണ്ടനിലേക്ക് പോയത് വയസായ തന്റെ അമ്മയെ കാണാനാണ്. വാദ്ര നേരത്തെയും കേസുമായി സഹകരിച്ചിരുന്നുവെന്നും തുടര്‍ന്നും സഹകരിക്കുമെന്നും തുള്‍സി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  6 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  6 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  6 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  6 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  6 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  6 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  6 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  6 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  6 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  6 days ago