HOME
DETAILS

റോബര്‍ട്ട് വാദ്രയെ അറസ്റ്റ് ചെയ്യുന്നത് കോടതി 16 വരെ തടഞ്ഞു

  
backup
February 02, 2019 | 6:53 PM

%e0%b4%b1%e0%b5%8b%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%af%e0%b5%86-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1

 


ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റോബര്‍ട്ട് വാദ്രയെ അറസ്റ്റ് ചെയ്യുന്നത് പാട്യാലാ ഹൗസ് കോടതി ഈ മാസം 16 വരെ തടഞ്ഞു. വാദ്ര നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.


വാദ്ര ഈ മാസം ആറിന് ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനോട് സഹകരിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കെ.ടി.എസ് തുള്‍സി കോടതിയ്ക്ക് ഉറപ്പ് നല്‍കി. വാദ്ര ഇപ്പോള്‍ ലണ്ടനിലാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ എത്തുമെന്നും അഭിഭാഷകന്‍ അറിയിച്ചു. വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തുക്കളുണ്ടെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജഡ്ജി അരവിന്ദ് കുമാറിന്റെ ഉത്തരവ്. കേസിന്റെ അടുത്ത വിചാരണാ തിയതി സംബന്ധിച്ച കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ട് കോടതി എന്‍ഫോഴ്‌സ്‌മെന്റിന് നോട്ടിസയച്ചു.


ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും കോടതി വാദ്രയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവായതിനാല്‍ വാദ്രയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ശത്രുക്കള്‍ കള്ളക്കേസുണ്ടാക്കി വേട്ടയാടുകയാണെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തെ എന്‍ഫോഴ്‌സ്‌മെന്റ് അഭിഭാഷകരായ ഡി.പി സിങ്, നിതേഷ് റാണ എന്നിവര്‍ എതിര്‍ത്തു. വാദ്രയുടെ ജോലിക്കാരനായ മനോജ് അറോറ നല്‍കിയ മൊഴി പ്രകാരം ലണ്ടനില്‍ വാദ്ര 1.9 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. നാലോ അഞ്ചോ മില്യന്‍ പൗണ്ടിന്റെ നിക്ഷേപം നടത്തിയ വേറെയും കേസുകളുണ്ട്. വിദേശത്ത് ആറ് ഫ്‌ളാറ്റുകള്‍ വാങ്ങിയതായും എന്‍ഫോഴ്‌സ്‌മെന്റ് ആരോപിച്ചു.


എന്നാല്‍ രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് ഇതെല്ലാമെന്ന് തുള്‍സി പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്യുന്ന ആളല്ല വാദ്ര. സമൂഹത്തില്‍ ശക്തമായി നില്‍ക്കുന്ന കുടുംബത്തിന്റെ ഭാഗമാണ്. മകളുടെ സര്‍ജറിയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അദ്ദേഹം യു.എസില്‍ പോയത്. ലണ്ടനിലേക്ക് പോയത് വയസായ തന്റെ അമ്മയെ കാണാനാണ്. വാദ്ര നേരത്തെയും കേസുമായി സഹകരിച്ചിരുന്നുവെന്നും തുടര്‍ന്നും സഹകരിക്കുമെന്നും തുള്‍സി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  2 days ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  2 days ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  2 days ago
No Image

ചാലക്കുടിയില്‍ വാട്ടര്‍ ടാങ്കില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം: രക്ഷകനായി പള്ളി വികാരി

Kerala
  •  2 days ago
No Image

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്‍ ഭരണകാലത്തും ജി.എസ്.ടി വകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നുവെന്ന് രേഖകള്‍

Kerala
  •  2 days ago
No Image

പി.എം ശ്രീ പദ്ധതി നടപ്പാക്കുമോ പിന്മാറുമോ? മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് 

Kerala
  •  2 days ago
No Image

കൊച്ചിയില്‍ വന്‍ സുരക്ഷാവീഴ്ച: വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്ന് അരക്കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കാണാതായി

Kerala
  •  2 days ago
No Image

നിയമനം ലഭിക്കുന്നില്ല; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ 

Kerala
  •  2 days ago
No Image

ഭരണമാറ്റമറിയാതെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട്

Kerala
  •  2 days ago
No Image

ബജറ്റ്: പൊതുചർച്ച ഇന്ന് അവസാനിക്കും 

Kerala
  •  2 days ago