HOME
DETAILS

പരമോന്നത നീതി പീഠത്തിലെ ഇപ്പോഴത്തെ അവസ്ഥ അതീവ ഗുരുതരമെന്ന് ജസ്റ്റിസ് ആര്‍ എം ലോധ

  
Web Desk
May 03 2018 | 01:05 AM

%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8b%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4-%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%80%e0%b4%a0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86


ന്യൂഡല്‍ഹി: പരമോന്നത നീതി പീഠത്തിലെ ഇപ്പോഴത്തെ അവസ്ഥ അതീവ ഗുരുതരമാണെന്ന് സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം വെല്ലുവിളി നേരിടുകയാണെന്നും ഇതിന് കാരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണെന്നും ലോധ പറഞ്ഞു. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ഷൂരിയുടെ പുതിയ പുസ്തകമായ അനിത ഗെറ്റ്‌സ് ബെയ്‌ലിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും മാസമാസങ്ങള്‍ക്കിടയില്‍ രണ്ടു തവണ സുപ്രിംകോടതി ഊന്നിപ്പറയുകയും വീണ്ടും ശരിവെക്കുകയും ചെയ്ത കാര്യമാണ്, ചീഫ് ജസ്റ്റിസ് കോടതിയിലെ യജമാനനാണെന്നത്. എന്നാല്‍, അദ്ദേഹത്തിന് ഇഷ്ടമുള്ളത് ചെയ്യാന് അദ്ദേഹത്തെ അധികാരപ്പെടുത്തുന്നുണ്ടോ ഇത്. അനിയന്ത്രിതമായി അദ്ദേഹത്തിന് ശക്തി പ്രയോഗിക്കാന്‍ കഴിയുമൊ എന്നും ലോധ ചോദിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം മാറ്റം വരുത്താന്‍ പറ്റാത്തതാണ്. സുപ്രിംകോടതിയിലെ നേതാവായ ചീഫ് ജസ്റ്റിസ് സഹ ജഡ്ജുമാരെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകണം. അ്്‌ദ്ദേഹത്തെ നയതന്ത്രം കഴിവ് അദ്ദേഹം കാണിക്കണം. താന്‍ ചീഫ് ജസ്റ്റിസ് സ്ഥാനം കയ്യാളിയിരുന്ന സമയത്ത്, സുപ്രിംകോടതി ഒരു ചെറിയ ഇന്ത്യയാണെന്ന് താന്‍ സ്ഥിരമായി പരാമര്‍ശിക്കാറുണ്ടായിരുന്നു. കോടതിയിലെ ജഡ്ജിമാര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ സാംസ്‌കാരിക പശ്ചാതലങ്ങളില്‍ നിന്നും വരുന്നവരാണ്. പക്ഷേ, എല്ലാവരും ഒന്നിച്ചിരിക്കുന്നു. ഭരണഘടനാ പരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ജനാധിപത്യത്തിന്റെ അഭിവൃദ്ധിക്കും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അനിവാര്യമാണ്. ഇത് മുകളില്‍ നിന്ന്, സുപ്രിംകോടതിയില്‍ നിന്ന പ്രവഹിക്കണം. ഇപ്പോള്‍ സുപ്രിംകോടതിയില്‍ സംഭവിക്കുന്നത് ഹൈക്കോടതികള്‍ കീഴ്‌വഴക്കമായി സ്വീകരിച്ചാല്‍ രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനം താറുമാറാകുന്ന ദിവസം വിദൂരമല്ലെന്നും ജസ്റ്റിസ് ലോധ കൂട്ടിച്ചേര്‍ത്തു. വ്യക്തി വിരോധങ്ങള്‍ക്ക് സുപ്രിംകോടതിയില്‍ സ്ഥാനമില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം. പക്ഷേ, നിങ്ങള്‍ക്ക് ഒരാളെ നിസ്സാരനാക്കാനോ കുറ്റം പറയാനോ ആവില്ല. ഇപ്പോള്‍ നാം കാണുന്ന സുപ്രിംകോടതിയിലെ ഈ ഘട്ടം ഏറെ വിനാശകരമാണ്. കൊളീജിയത്തിന്റെ കൂ്ട്ടുത്തരവാദിത്വം പുനസ്ഥാപിക്കേണ്ട നിര്‍ണായക സമയമാണിത്. ജഡ്ജിമാരുടെ അഭിപ്രായ വ്യത്യാസങ്ങളും വീക്ഷണഗതികളും നിലനിര്‍ത്തി പൊതുവായി ഒന്നിച്ച് നിന്ന് കോടതിയെ മുന്നോട്ട് കൊണ്ടുപോകുകയും ജൂഡീഷ്യറിയുടെ സ്വതന്ത്ര്യം നിലനിര്‍ത്തുകയും വേണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് അഭ്യര്‍ത്ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  4 days ago
No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  4 days ago
No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  4 days ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  4 days ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  4 days ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  5 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  5 days ago
No Image

വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു 

Kerala
  •  5 days ago
No Image

ഒമാനില്‍ ഇന്ന് മുതല്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ക്ക് 'ഐബാന്‍' നമ്പര്‍ നിര്‍ബന്ധം

oman
  •  5 days ago