HOME
DETAILS

സ്‌കൂള്‍ കലോത്സവ ഫണ്ടില്‍ തിരിമറിയെന്ന് ആരോപണം

  
backup
May 23, 2018 | 8:36 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d

തിരുവനന്തപുരം: കഴിഞ്ഞ സ്‌കൂള്‍ കലോത്സവ ചെലവിലേക്ക് സര്‍ക്കാര്‍ അനുവദിച്ച പണത്തില്‍ തിരിമറി നടത്തിയെന്ന് ആരോപണം. കലോത്സവം നടത്തിയതിന്റെ ചെലവിലേയ്ക്കായി ഓരോ സബ്ജില്ലകള്‍ക്കും സര്‍ക്കാര്‍ അനുവദിച്ച ഒന്നേമുക്കാല്‍ ലക്ഷം രൂപ ഹെഡ്മാസ്റ്റര്‍ ഫോറത്തിന് അനധികൃതമായി മാറ്റിനല്‍കി തട്ടിപ്പ് നടത്തുന്നുവെന്നാണ് ആരോപണം.
ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലാണ് നിലവില്‍ സബ്ജില്ലാ കലോത്സവത്തിന്റെ കണ്‍വീനര്‍. ഇവര്‍ക്കാണ് സര്‍ക്കാര്‍ പണം അനുവദിക്കുന്നത്. ആവശ്യത്തിന് പണം ചെലവാക്കിയശേഷം ബാക്കി തുക ട്രഷറിയിലേയ്ക്ക് അടയ്ക്കണമെന്നാണ് ചട്ടം. കഴിഞ്ഞ കലോത്സവത്തിന് ചെലവായ തുക ഈ മാസമാണ് കണ്‍വീനര്‍മാരായ പ്രിന്‍സിപ്പല്‍മാര്‍ക്ക് ചെക്കായി ലഭിച്ചത്. എന്നാല്‍ ഈ തുക പൂര്‍ണമായും ഹെഡ്മാസ്റ്റര്‍മാരുടെ ഫോറത്തിന് മാറ്റിനല്‍കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് തുക മാറ്റി നല്‍കിയത്്. മറ്റു ജില്ലകളിലെ ചില സബ് ജില്ലകളില്‍ തുക മാറ്റി നല്‍കില്ലെന്ന തര്‍ക്കവുമുണ്ട്.
എല്‍.പി, യു.പി, എച്ച്.എസ് ഹെഡ്മാസ്റ്റര്‍മാരും, എ.ഇ.ഒയും അടങ്ങിയതാണ് ഹെഡ്മാസ്റ്റര്‍ ഫോറം. കലോത്സവത്തിന്റെ പേരില്‍ ഈ ഫോറം ബാലാവകാശ കമ്മിഷന്‍ ഉത്തരവുപോലും ലംഘിച്ച് ഓരോ വിദ്യാര്‍ഥികളില്‍നിന്നു പത്തുരൂപ മുതല്‍ മുപ്പതുരൂപ വരെ പിരിവ് നടത്തിയിരുന്നു. പിരിഞ്ഞു കിട്ടിയ തുക കലോത്സവ ചെലവിലേയ്ക്കായി അവര്‍ സബ് ജില്ലാ കണ്‍വീനര്‍മാര്‍ക്ക് നല്‍കിയിരുന്നു. ആ തുകയാണ് തിരികെ വാങ്ങുന്നതെന്നാണ് ഹെഡ്മാസ്റ്റര്‍ ഫോറത്തിന്റെ നിലപാട്.
എന്നാല്‍ വിദ്യാര്‍ഥികളില്‍നിന്നു കലോത്സവത്തിന്റെ പേരില്‍ പിരിച്ച തുക എവിടെയെന്ന ചോദ്യത്തിന് ഈ തുക അടുത്ത കലോത്സവത്തിന് മുന്‍കൂറായി നല്‍കാനാണെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യരുതെന്ന ചട്ടമിരിക്കെ ഗുരുതര തട്ടിപ്പാണ് നടത്തുന്നതെന്നാണ് അധ്യാപകരുടെ ആരോപണം. ഒരു വിഭാഗം അധ്യാപകര്‍ വിജിലന്‍സിനും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോടും ഷിഗെല്ല; പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: മീനാക്ഷി നടരാജന്റെ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം 

National
  •  3 days ago
No Image

വീട്ടുപറമ്പിൽ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു; 4 ദിവസത്തിനിടെ പിടികൂടിയത് 20 കുഞ്ഞുങ്ങളെ, മുറ്റവും മതിലും പൊളിച്ച് വനംവകുപ്പ്

Kerala
  •  3 days ago
No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  3 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  3 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  3 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  3 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  3 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  3 days ago