HOME
DETAILS

സ്‌കൂള്‍ കലോത്സവ ഫണ്ടില്‍ തിരിമറിയെന്ന് ആരോപണം

  
backup
May 23, 2018 | 8:36 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d

തിരുവനന്തപുരം: കഴിഞ്ഞ സ്‌കൂള്‍ കലോത്സവ ചെലവിലേക്ക് സര്‍ക്കാര്‍ അനുവദിച്ച പണത്തില്‍ തിരിമറി നടത്തിയെന്ന് ആരോപണം. കലോത്സവം നടത്തിയതിന്റെ ചെലവിലേയ്ക്കായി ഓരോ സബ്ജില്ലകള്‍ക്കും സര്‍ക്കാര്‍ അനുവദിച്ച ഒന്നേമുക്കാല്‍ ലക്ഷം രൂപ ഹെഡ്മാസ്റ്റര്‍ ഫോറത്തിന് അനധികൃതമായി മാറ്റിനല്‍കി തട്ടിപ്പ് നടത്തുന്നുവെന്നാണ് ആരോപണം.
ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലാണ് നിലവില്‍ സബ്ജില്ലാ കലോത്സവത്തിന്റെ കണ്‍വീനര്‍. ഇവര്‍ക്കാണ് സര്‍ക്കാര്‍ പണം അനുവദിക്കുന്നത്. ആവശ്യത്തിന് പണം ചെലവാക്കിയശേഷം ബാക്കി തുക ട്രഷറിയിലേയ്ക്ക് അടയ്ക്കണമെന്നാണ് ചട്ടം. കഴിഞ്ഞ കലോത്സവത്തിന് ചെലവായ തുക ഈ മാസമാണ് കണ്‍വീനര്‍മാരായ പ്രിന്‍സിപ്പല്‍മാര്‍ക്ക് ചെക്കായി ലഭിച്ചത്. എന്നാല്‍ ഈ തുക പൂര്‍ണമായും ഹെഡ്മാസ്റ്റര്‍മാരുടെ ഫോറത്തിന് മാറ്റിനല്‍കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് തുക മാറ്റി നല്‍കിയത്്. മറ്റു ജില്ലകളിലെ ചില സബ് ജില്ലകളില്‍ തുക മാറ്റി നല്‍കില്ലെന്ന തര്‍ക്കവുമുണ്ട്.
എല്‍.പി, യു.പി, എച്ച്.എസ് ഹെഡ്മാസ്റ്റര്‍മാരും, എ.ഇ.ഒയും അടങ്ങിയതാണ് ഹെഡ്മാസ്റ്റര്‍ ഫോറം. കലോത്സവത്തിന്റെ പേരില്‍ ഈ ഫോറം ബാലാവകാശ കമ്മിഷന്‍ ഉത്തരവുപോലും ലംഘിച്ച് ഓരോ വിദ്യാര്‍ഥികളില്‍നിന്നു പത്തുരൂപ മുതല്‍ മുപ്പതുരൂപ വരെ പിരിവ് നടത്തിയിരുന്നു. പിരിഞ്ഞു കിട്ടിയ തുക കലോത്സവ ചെലവിലേയ്ക്കായി അവര്‍ സബ് ജില്ലാ കണ്‍വീനര്‍മാര്‍ക്ക് നല്‍കിയിരുന്നു. ആ തുകയാണ് തിരികെ വാങ്ങുന്നതെന്നാണ് ഹെഡ്മാസ്റ്റര്‍ ഫോറത്തിന്റെ നിലപാട്.
എന്നാല്‍ വിദ്യാര്‍ഥികളില്‍നിന്നു കലോത്സവത്തിന്റെ പേരില്‍ പിരിച്ച തുക എവിടെയെന്ന ചോദ്യത്തിന് ഈ തുക അടുത്ത കലോത്സവത്തിന് മുന്‍കൂറായി നല്‍കാനാണെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യരുതെന്ന ചട്ടമിരിക്കെ ഗുരുതര തട്ടിപ്പാണ് നടത്തുന്നതെന്നാണ് അധ്യാപകരുടെ ആരോപണം. ഒരു വിഭാഗം അധ്യാപകര്‍ വിജിലന്‍സിനും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ റിപ്പോര്‍ട്ട് ചെയ്ത് നാല് ദിവസം പിന്നിട്ടിട്ടും ആരോഗ്യ മന്ത്രി സ്ഥലത്തെത്തിയില്ല; നിപ പ്രതിരോധത്തില്‍ സര്‍ക്കാരിനെതിരേ മുഹമ്മദ് റിയാസ്

Kerala
  •  a day ago
No Image

ഷൂ ഇടുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  a day ago
No Image

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ സ്‌നേഹ കുട്ടിയുടെ അമ്മയെ പരിചയപ്പെട്ടത് ജയിലില്‍ വച്ച്, ഉപദ്രവം അമ്മ വീട്ടിലുള്ളപ്പോഴും

Kerala
  •  a day ago
No Image

അസമിലെ വ്യോമസേനാ വിമാനാപകടം: അഞ്ച് സൈനികർ കൊല്ലപ്പെട്ടു

National
  •  a day ago
No Image

കെങ്കേരിയിലൂണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം: പി.എസ് പ്രശാന്തിനും അജികുമാറിനും എസ്.ഐ.ടി നോട്ടിസ്

Kerala
  •  a day ago
No Image

സമാധാന കരാര്‍ തൊട്ടടുത്തെന്ന് ഇറാനും യു.എസും; ഒപ്പുവെച്ചിട്ടില്ലെന്ന് സൂചന

International
  •  a day ago
No Image

വരനായി എത്തിയത് പിതാവ്, തട്ടിപ്പ് നടത്തിയത് മകനൊപ്പം; കോടികൾ നഷ്ടപ്പെട്ടത് ഇരുപത്തിയഞ്ചിലധികം സ്ത്രീകൾക്ക്

National
  •  a day ago
No Image

നീലയും വെള്ളയും ജേഴ്സിയുടെ കറുത്ത നിഴലുകൾ; അർജന്റീനൻ ഫുട്ബോൾ മറച്ചുവെക്കുന്ന വംശവെറിയുടെ ചരിത്രം; In-Depth Story

Football
  •  a day ago
No Image

കള്ളന്മാർക്ക് 'റേഞ്ച്' കൂടി! പാലത്തിനും റെയിൽവേ ട്രാക്കിനും പിന്നാലെ ബിഹാറിൽ ജനവാസ മേഖലയിൽ 132 അടി ഉയരമുള്ള മൊബൈൽ ടവർ മോഷണം പോയി

National
  •  a day ago