HOME
DETAILS

സ്‌കൂള്‍ കലോത്സവ ഫണ്ടില്‍ തിരിമറിയെന്ന് ആരോപണം

  
backup
May 23, 2018 | 8:36 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d

തിരുവനന്തപുരം: കഴിഞ്ഞ സ്‌കൂള്‍ കലോത്സവ ചെലവിലേക്ക് സര്‍ക്കാര്‍ അനുവദിച്ച പണത്തില്‍ തിരിമറി നടത്തിയെന്ന് ആരോപണം. കലോത്സവം നടത്തിയതിന്റെ ചെലവിലേയ്ക്കായി ഓരോ സബ്ജില്ലകള്‍ക്കും സര്‍ക്കാര്‍ അനുവദിച്ച ഒന്നേമുക്കാല്‍ ലക്ഷം രൂപ ഹെഡ്മാസ്റ്റര്‍ ഫോറത്തിന് അനധികൃതമായി മാറ്റിനല്‍കി തട്ടിപ്പ് നടത്തുന്നുവെന്നാണ് ആരോപണം.
ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലാണ് നിലവില്‍ സബ്ജില്ലാ കലോത്സവത്തിന്റെ കണ്‍വീനര്‍. ഇവര്‍ക്കാണ് സര്‍ക്കാര്‍ പണം അനുവദിക്കുന്നത്. ആവശ്യത്തിന് പണം ചെലവാക്കിയശേഷം ബാക്കി തുക ട്രഷറിയിലേയ്ക്ക് അടയ്ക്കണമെന്നാണ് ചട്ടം. കഴിഞ്ഞ കലോത്സവത്തിന് ചെലവായ തുക ഈ മാസമാണ് കണ്‍വീനര്‍മാരായ പ്രിന്‍സിപ്പല്‍മാര്‍ക്ക് ചെക്കായി ലഭിച്ചത്. എന്നാല്‍ ഈ തുക പൂര്‍ണമായും ഹെഡ്മാസ്റ്റര്‍മാരുടെ ഫോറത്തിന് മാറ്റിനല്‍കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് തുക മാറ്റി നല്‍കിയത്്. മറ്റു ജില്ലകളിലെ ചില സബ് ജില്ലകളില്‍ തുക മാറ്റി നല്‍കില്ലെന്ന തര്‍ക്കവുമുണ്ട്.
എല്‍.പി, യു.പി, എച്ച്.എസ് ഹെഡ്മാസ്റ്റര്‍മാരും, എ.ഇ.ഒയും അടങ്ങിയതാണ് ഹെഡ്മാസ്റ്റര്‍ ഫോറം. കലോത്സവത്തിന്റെ പേരില്‍ ഈ ഫോറം ബാലാവകാശ കമ്മിഷന്‍ ഉത്തരവുപോലും ലംഘിച്ച് ഓരോ വിദ്യാര്‍ഥികളില്‍നിന്നു പത്തുരൂപ മുതല്‍ മുപ്പതുരൂപ വരെ പിരിവ് നടത്തിയിരുന്നു. പിരിഞ്ഞു കിട്ടിയ തുക കലോത്സവ ചെലവിലേയ്ക്കായി അവര്‍ സബ് ജില്ലാ കണ്‍വീനര്‍മാര്‍ക്ക് നല്‍കിയിരുന്നു. ആ തുകയാണ് തിരികെ വാങ്ങുന്നതെന്നാണ് ഹെഡ്മാസ്റ്റര്‍ ഫോറത്തിന്റെ നിലപാട്.
എന്നാല്‍ വിദ്യാര്‍ഥികളില്‍നിന്നു കലോത്സവത്തിന്റെ പേരില്‍ പിരിച്ച തുക എവിടെയെന്ന ചോദ്യത്തിന് ഈ തുക അടുത്ത കലോത്സവത്തിന് മുന്‍കൂറായി നല്‍കാനാണെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യരുതെന്ന ചട്ടമിരിക്കെ ഗുരുതര തട്ടിപ്പാണ് നടത്തുന്നതെന്നാണ് അധ്യാപകരുടെ ആരോപണം. ഒരു വിഭാഗം അധ്യാപകര്‍ വിജിലന്‍സിനും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈദ് അൽ ഇത്തി‍ഹാദ്: ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ദുബൈ ഗ്ലോബൽ വില്ലേജ്

uae
  •  21 days ago
No Image

'നിങ്ങള്‍ക്കൊപ്പം തന്നെയുണ്ട്' അല്‍ഖസ്സാം ബ്രിഗേഡുകള്‍ക്ക് ഐക്യദാര്‍ഢ്യ സന്ദേശവുമായി യമന്റെ പുതിയ സൈനിക മേധാവി; സന്ദേശം ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ

International
  •  21 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത: ഒമാൻ റെസിഡന്റ് കാർഡിന്റെ കാലാവധി 10 വർഷമാക്കി നീട്ടി

oman
  •  21 days ago
No Image

ഖസബ് തുറമുഖത്ത് ബോട്ട് കൂട്ടിയിടിച്ച് അപകടം: 15 യാത്രക്കാരെയും രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ​ഗാർഡ്

oman
  •  21 days ago
No Image

ലിവർപൂളിന്റെ തോൽവിക്ക് കാരണം വാറോ? സമനില ഗോൾ നിഷേധിച്ചതിനെച്ചൊല്ലി പ്രീമിയർ ലീഗിൽ തർക്കം മുറുകുന്നു

Football
  •  21 days ago
No Image

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ; മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങൾ അങ്കത്തട്ടിലേക്ക്

Kerala
  •  21 days ago
No Image

അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും

Saudi-arabia
  •  21 days ago
No Image

റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International
  •  21 days ago
No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  21 days ago
No Image

സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ

latest
  •  21 days ago