HOME
DETAILS

ജിഷ വധക്കേസ്: കുറ്റവിമുക്തനാക്കണമെന്ന ആവശ്യവുമായി പ്രതി കോടതിയില്‍

  
backup
March 28, 2017 | 6:59 PM

%e0%b4%9c%e0%b4%bf%e0%b4%b7-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%ae%e0%b5%81%e0%b4%95

കൊച്ചി: തന്നെ കുറ്റവിമുക്തനാക്കണമെന്ന ആവശ്യവുമായി പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീര്‍ കോടതിയെ സമീപിച്ചു. അന്വേഷണത്തില്‍ പാളിച്ചയുണ്ടായെന്ന് വ്യക്തമാക്കി വിജിലന്‍സ് ഡയറക്ടര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവച്ച് കുറ്റവിമുക്തനാക്കണമെന്നാണ് ആവശ്യം. പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂര്‍ വഴിയാണ് ഇയാള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിടുതല്‍ ഹരജി നല്‍കിയത്. ഹരജി കോടതി അടുത്ത ദിവസം പരിഗണിക്കും.
ഇതോടൊപ്പം, സംസ്ഥാന സര്‍ക്കാരിന് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് വിളിച്ചുവരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹരജിയും നല്‍കിയിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്നും, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതുമുതല്‍ കേസിന്റെ നടപടിക്രമങ്ങളിലും തെളിവുകള്‍ ശേഖരിച്ചതിലും വീഴ്ചയുണ്ടായിട്ടുണ്ടെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെന്നും ഹരജിയില്‍ പറയുന്നുണ്ട്. അമീര്‍തന്നെയാണോ പ്രതിയെന്ന് വിജിലന്‍സ് സംശയം പ്രകടിപ്പിച്ചിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയും വിജിലന്‍സ് ഉന്നയിക്കുന്നുണ്ടെന്നും അഡ്വ. ബി.എ ആളൂര്‍ പറഞ്ഞു.കേസില്‍ വീണ്ടും അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരമൊരുക്കണമെന്നുമാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനും ഗവര്‍ണര്‍ക്കും പ്രതിഭാഗം പ്രത്യേകം ഹരജികള്‍ നല്‍കിയിട്ടുണ്ട്. കേസില്‍ ഇതുവരെ 11 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 28 ന് വൈകുന്നേരം 5.30 നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി അമീര്‍ ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് കുറ്റപത്രത്തിലെ ആരോപണം.
വീട്ടില്‍ മറ്റാരുമില്ലെന്ന് അറിഞ്ഞ് അതിക്രമിച്ച് കടന്ന പ്രതി ജിഷയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതിലുള്ള വൈരാഗ്യത്താല്‍ ആയുധമുപയോഗിച്ച് കൊല നടത്തിയെന്നാണ് പൊലിസിന്റെ ആരോപണം. കൊല നടന്ന് 49 ാം ദിവസമായ ജൂണ്‍ 16 നാണ് പ്രതിയെ കാഞ്ചീപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. കേസില്‍ രഹസ്യ വിചാരണയാണ് കോടതി നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയില്‍ ഇന്ന് മഴയും ശക്തമായ കാറ്റും

Weather
  •  8 days ago
No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  8 days ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  8 days ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  8 days ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  9 days ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  9 days ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  9 days ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  9 days ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  9 days ago
No Image

How an airline with legacy of punctuality ended up in cancellation of many flights in a single week: The story of Indigo Airlines

National
  •  8 days ago