പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുന്ന കാര്യത്തിൽ പൊലിസ് മേധാവി തീരുമാനമെടുക്കുക. ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കെ.എ.എസ് , ആസൂത്രണ ബോർഡ് ചീഫ്, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫിസർ എന്നീ പ്രധാന പരീക്ഷകളിലെ ക്രമക്കേടുകളാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിച്ചുവരുന്നത്. ഇതുവരെ നാൽപതോളം പരാതികളാണ് എസ്.ഐ.ടിയുടെ മുന്നിലെത്തിയിട്ടുള്ളത്.കഴിഞ്ഞദിവസവും പ്രത്യേക അന്വേഷണസംഘം പി.എസ്.സി ആസ്ഥാനത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. ഐ.ടി വിദഗ്ദ്ധരുടെ സഹായത്തോടെ പരീക്ഷാ വിഭാഗത്തിലെ കംപ്യൂട്ടറുകളും ഡിജിറ്റൽ തെളിവുകളുമാണ് സംഘം പ്രധാനമായും പരിശോധിച്ചത്.
അതേസമയം, ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പി.എസ്.സി കൈമാറിയിട്ടുണ്ട്. ചോദ്യപേപ്പർ, മാതൃകാ ഉത്തരസൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാർഥികളുടെ പട്ടിക, മാർക്ക് ഷീറ്റ് തുടങ്ങിയ രേഖകളാണ് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."