HOME
DETAILS

ഹസനെതിരേ ആഞ്ഞടിച്ച് സുധീരന്‍

  
Web Desk
June 09 2018 | 19:06 PM

%e0%b4%b9%e0%b4%b8%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%86%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%a7%e0%b5%80



തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റുനല്‍കിയതിനെ ന്യായീകരിച്ച എം.എം ഹസന്റെ നിലപാടിനെതിരേ പരസ്യ പ്രതികരണവുമായി കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. സീറ്റ് നല്‍കിയതോടെ കോണ്‍ഗ്രസ് അപമാനിക്കപ്പെടുകയും ദുര്‍ബലപ്പെടുകയുമാണ് ചെയ്തതെന്ന് സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സീറ്റ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടതോടെ യു.പി.എയ്ക്ക് രാജ്യസഭയില്‍ ശക്തി കുറഞ്ഞു. കോണ്‍ഗ്രസ് ദുര്‍ബലമായിട്ട് മുന്നണി എങ്ങനെയാണ് ശക്തിപ്പെടുകയെന്നും സുധീരന്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ ഈ പാളിയ തീരുമാനം കൊണ്ട് യു.പി.എയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാകാന്‍ പോകുന്നത്.
കോണ്‍ഗ്രസിനും യു.പി.എയ്ക്കും ഉണ്ടാകുന്ന നഷ്ടം ഗൗരവമായി കണക്കിലെടുത്ത് കേരള കോണ്‍ഗ്രസ് പുനരാലോചന നടത്തണം. രണ്ടുവര്‍ഷം മുന്‍പ് മാണി യു.ഡി.എഫ് വിടുമ്പോള്‍ കോണ്‍ഗ്രസിനു നേരെ ഉന്നയിച്ച ആക്ഷേപങ്ങളില്‍ ഇപ്പോള്‍ മാണിയുടെ നിലപാട് അറിയാന്‍ ആഗ്രഹമുണ്ട്. ആരോപണങ്ങള്‍ ഇപ്പോള്‍ പിന്‍വലിക്കുന്നുണ്ടെങ്കില്‍ മാണി ഖേദം പ്രകടിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
മാണി വിഭാഗത്തിന് സീറ്റ് നല്‍കിയത് ദുരൂഹമാണ്. ഡല്‍ഹിയില്‍ വന്‍ അട്ടിമറിയാണ് നടന്നത്. സീറ്റ് നല്‍കാനുള്ള തീരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തതാണെന്ന എം.എം ഹസന്റെ വാദം അടിസ്ഥാനരഹിതമാണ്. പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ആര്‍.എസ്.പിയെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തിയത് നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടാണ്. അത്തരമൊരു രീതി ഇവിടെ ഉണ്ടായിട്ടില്ല.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതെന്നും സുധീരന്‍ ആരോപിച്ചു.
ഘടകകക്ഷിയ്ക്ക് സീറ്റ് പോയപ്പോള്‍ ധനമന്ത്രി സ്ഥാനം രാജിവച്ച ആളാണ് ഉമ്മന്‍ചാണ്ടിയെന്ന് അദ്ദേഹത്തിന്റെ പേര് പറയാതെ സുധീരന്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രിക്കെതിരേ കൊട്ടാര വിപ്ലവം നടത്തിയ കാര്യവും ആരും മറക്കരുത്. ഇപ്പോള്‍ മാത്രം പരസ്യ പ്രതികരണങ്ങളെ വിമര്‍ശിക്കുന്നത് ശരിയല്ല. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ സ്വയം പരിശോധന നടത്തണമെന്നും സുധീരന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  16 days ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  16 days ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  16 days ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  16 days ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  16 days ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  16 days ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  16 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  16 days ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  16 days ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  16 days ago

No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  16 days ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  16 days ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  16 days ago
No Image

ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി

International
  •  16 days ago