
അഴിമതിമുക്ത സിവില്‍ സര്‍വിസിന് സംഘടനകളുടെ പിന്തുണ
തിരുവനന്തപുരം: അഴിമതിമുക്ത ജനപക്ഷസിവില്‍ സര്‍വിസ് എന്ന ലക്ഷ്യം നടപ്പാക്കാന്‍ സര്‍വിസ് സംഘടനകള്‍ സര്‍ക്കാരിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇന്നലെ ദര്‍ബാര്‍ഹാളില്‍ നടന്ന വിവിധ സംഘടനാ നേതാക്കളും വകുപ്പു സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിനുശേഷമാണു സംഘടനാ നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
മെച്ചപ്പെട്ട സിവില്‍ സര്‍വിസിനായി സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ തയാറാണെങ്കിലും രാഷ്ട്രീയപ്രേരിതമായി നടത്തുന്ന സ്ഥലംമാറ്റങ്ങള്‍ നിര്‍ബാധം തുടരുന്നത് അനുവദിക്കാനാവില്ലെന്നു പ്രതിപക്ഷസംഘടനകള്‍ യോഗത്തില്‍ അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു. സെക്രട്ടേറിയറ്റിനുള്ളില്‍ത്തന്നെ 1300 സ്ഥലംമാറ്റങ്ങള്‍ നടന്നു. ഇപ്പോഴും ഇത് തുടരുന്നു. ഇതേക്കുറിച്ച് ഒഴുക്കന്‍ മറുപടിയാണു മുഖ്യമന്ത്രി നല്‍കിയതെന്നു കോണ്‍ഗ്രസ് അനുഭാവ സംഘടനാനേതാക്കള്‍ പറഞ്ഞു.
കേരളത്തിലാകെ 8000ല്‍പരം സ്ഥലംമാറ്റങ്ങള്‍ നടന്നുകഴിഞ്ഞു. മാനസികവളര്‍ച്ചയെത്തിയിട്ടില്ലാത്ത കുട്ടികളുടെ മാതാപിതാക്കളെയും ആരോഗ്യപ്രശ്‌നമുള്ളവരെയും കുറഞ്ഞ ശമ്പളക്കാരെയുമെല്ലാം ഇതുപോലെ പല ജില്ലകളിലേക്കു സ്ഥലംമാറ്റിയിട്ടുണ്ട്. സ്ഥലംമാറ്റം മുഴുവന്‍ നടത്തിയിട്ട് ഇനി അതിനായി മാനദണ്ഡമുണ്ടാക്കും എന്നു പറയുന്നതില്‍ കാര്യമില്ലെന്നു പ്രതിപക്ഷ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചല്ല സ്ഥലംമാറ്റം നടത്തിയിരിക്കുന്നത്. സ്ഥലംമാറ്റപ്പെട്ടവര്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തേക്ക് തിരികെ വരാതിരിക്കാനുള്ള മാനദണ്ഡമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ആയിരങ്ങളെ സ്ഥലംമാറ്റി ബുദ്ധിമുട്ടിച്ച പ്രതിപക്ഷക്കാര്‍ക്ക് ഇപ്പോഴത്തെ സ്ഥലംമാറ്റങ്ങളെക്കുറിച്ച് മിണ്ടാനവകാശമില്ലെന്നു ഭരണപക്ഷ സംഘടനകള്‍ വാദിച്ചു. സര്‍ക്കാര്‍ നിലപാടിനു പൂര്‍ണപിന്തുണ നല്‍കുന്നതായി വിവിധ ഭരണപക്ഷ സംഘടനകള്‍ യോഗത്തില്‍ അറിയിച്ചു.
സ്‌റ്റേറ്റ് സിവില്‍ സര്‍വിസ് നടപ്പാക്കുന്ന വിഷയത്തില്‍ ഭരണപക്ഷ സംഘടനകള്‍ ശക്തമായ നിലപാടുകള്‍ ഒന്നും അറിയിച്ചില്ല. ഇത് യു.ഡി. എഫ് സര്‍ക്കാരിന്റെ തീരുമാനമാണെന്നു പറഞ്ഞൊഴിയാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍ പ്രതിപക്ഷ സംഘടനകള്‍ സ്‌റ്റേറ്റ് സിവില്‍ സര്‍വിസില്‍ സെക്രട്ടേറിയറ്റിനെ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചു.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍ സ്‌റ്റേറ്റ് സിവില്‍ സര്‍വിസ് നടപ്പാക്കിയപ്പോള്‍ സെക്രട്ടേറിയറ്റിനെ ഒഴിവാക്കിയതായി കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വിഷയത്തില്‍ അധികം ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി തയാറായില്ല.
സ്‌റ്റേറ്റ് സിവില്‍ സര്‍വിസില്‍ ഏതൊക്കെ തസ്തിക വരുമെന്നതിനെക്കുറിച്ച് ചര്‍ച്ച വേണമെന്നു മാത്രമേ സി.പി.എം അനുകൂല സംഘടനായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടുള്ളൂ. ഇക്കാര്യം പഴയസര്‍ക്കാര്‍ പല തലങ്ങളില്‍ ചര്‍ച്ച ചെയ്തതാണെന്നും ഇനിയും ചര്‍ച്ച ആവശ്യമുണ്ടോ എന്നുമാണ് മുഖ്യമന്ത്രി ചോദിച്ചത്.
ചര്‍ച്ചവേണം എന്ന കാര്യത്തില്‍ ഇരുപക്ഷത്തെയും സംഘടനകള്‍ ഒരേ അഭിപ്രായം പ്രകടിപ്പിച്ചു. എന്നാല്‍ അതിനായി വിളിക്കുന്ന ചര്‍ച്ചയില്‍ വിശദമായ അഭിപ്രായം പ്രകടിപ്പിക്കാം എന്നു പറഞ്ഞ് മുഖ്യമന്ത്രി ഈ വിഷയം മാറ്റിവച്ചു. നികുതിപിരിവിനു ചെല്ലുന്ന ഉദ്യോഗസ്ഥരെ വ്യാപാരികള്‍ ഭീഷണിപ്പെടുത്തുന്നതില്‍ ജീവനക്കാരുടെ സംഘടനകള്‍ ആശങ്കപ്രകടിപ്പിച്ചു. ഡ്യൂട്ടി തടസപ്പെടുത്തുന്ന വിധത്തില്‍ ബാഹ്യശക്തികള്‍ ഇടപെട്ടാല്‍ ശക്തമായി തടയുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്
International
• 6 hours ago
‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ
International
• 6 hours ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 7 hours ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 7 hours ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 7 hours ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 7 hours ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 7 hours ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 7 hours ago
ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
National
• 8 hours ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 8 hours ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 9 hours ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 9 hours ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 10 hours ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 10 hours ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 11 hours ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 11 hours ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 11 hours ago
' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ
Kerala
• 11 hours ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 10 hours ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 10 hours ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 10 hours ago