HOME
DETAILS

അഴിമതിമുക്ത സിവില്‍ സര്‍വിസിന് സംഘടനകളുടെ പിന്തുണ

  
Web Desk
July 05 2016 | 03:07 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d


തിരുവനന്തപുരം: അഴിമതിമുക്ത ജനപക്ഷസിവില്‍ സര്‍വിസ് എന്ന ലക്ഷ്യം നടപ്പാക്കാന്‍ സര്‍വിസ് സംഘടനകള്‍ സര്‍ക്കാരിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇന്നലെ ദര്‍ബാര്‍ഹാളില്‍ നടന്ന വിവിധ സംഘടനാ നേതാക്കളും വകുപ്പു സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിനുശേഷമാണു സംഘടനാ നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
മെച്ചപ്പെട്ട സിവില്‍ സര്‍വിസിനായി സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ തയാറാണെങ്കിലും രാഷ്ട്രീയപ്രേരിതമായി നടത്തുന്ന സ്ഥലംമാറ്റങ്ങള്‍ നിര്‍ബാധം തുടരുന്നത് അനുവദിക്കാനാവില്ലെന്നു പ്രതിപക്ഷസംഘടനകള്‍ യോഗത്തില്‍ അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു. സെക്രട്ടേറിയറ്റിനുള്ളില്‍ത്തന്നെ 1300 സ്ഥലംമാറ്റങ്ങള്‍ നടന്നു. ഇപ്പോഴും ഇത് തുടരുന്നു. ഇതേക്കുറിച്ച് ഒഴുക്കന്‍ മറുപടിയാണു മുഖ്യമന്ത്രി നല്‍കിയതെന്നു കോണ്‍ഗ്രസ് അനുഭാവ സംഘടനാനേതാക്കള്‍ പറഞ്ഞു.
കേരളത്തിലാകെ 8000ല്‍പരം സ്ഥലംമാറ്റങ്ങള്‍ നടന്നുകഴിഞ്ഞു. മാനസികവളര്‍ച്ചയെത്തിയിട്ടില്ലാത്ത കുട്ടികളുടെ മാതാപിതാക്കളെയും ആരോഗ്യപ്രശ്‌നമുള്ളവരെയും കുറഞ്ഞ ശമ്പളക്കാരെയുമെല്ലാം ഇതുപോലെ പല ജില്ലകളിലേക്കു സ്ഥലംമാറ്റിയിട്ടുണ്ട്. സ്ഥലംമാറ്റം മുഴുവന്‍ നടത്തിയിട്ട് ഇനി അതിനായി മാനദണ്ഡമുണ്ടാക്കും എന്നു പറയുന്നതില്‍ കാര്യമില്ലെന്നു പ്രതിപക്ഷ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചല്ല സ്ഥലംമാറ്റം നടത്തിയിരിക്കുന്നത്. സ്ഥലംമാറ്റപ്പെട്ടവര്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തേക്ക് തിരികെ വരാതിരിക്കാനുള്ള മാനദണ്ഡമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ആയിരങ്ങളെ സ്ഥലംമാറ്റി ബുദ്ധിമുട്ടിച്ച പ്രതിപക്ഷക്കാര്‍ക്ക് ഇപ്പോഴത്തെ സ്ഥലംമാറ്റങ്ങളെക്കുറിച്ച് മിണ്ടാനവകാശമില്ലെന്നു ഭരണപക്ഷ സംഘടനകള്‍ വാദിച്ചു. സര്‍ക്കാര്‍ നിലപാടിനു പൂര്‍ണപിന്തുണ നല്‍കുന്നതായി വിവിധ ഭരണപക്ഷ സംഘടനകള്‍ യോഗത്തില്‍ അറിയിച്ചു.
സ്‌റ്റേറ്റ് സിവില്‍ സര്‍വിസ് നടപ്പാക്കുന്ന വിഷയത്തില്‍ ഭരണപക്ഷ സംഘടനകള്‍ ശക്തമായ നിലപാടുകള്‍ ഒന്നും അറിയിച്ചില്ല. ഇത് യു.ഡി. എഫ് സര്‍ക്കാരിന്റെ തീരുമാനമാണെന്നു പറഞ്ഞൊഴിയാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍ പ്രതിപക്ഷ സംഘടനകള്‍ സ്‌റ്റേറ്റ് സിവില്‍ സര്‍വിസില്‍ സെക്രട്ടേറിയറ്റിനെ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചു.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍ സ്‌റ്റേറ്റ് സിവില്‍ സര്‍വിസ് നടപ്പാക്കിയപ്പോള്‍ സെക്രട്ടേറിയറ്റിനെ ഒഴിവാക്കിയതായി കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വിഷയത്തില്‍ അധികം ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി തയാറായില്ല.
സ്‌റ്റേറ്റ് സിവില്‍ സര്‍വിസില്‍ ഏതൊക്കെ തസ്തിക വരുമെന്നതിനെക്കുറിച്ച് ചര്‍ച്ച വേണമെന്നു മാത്രമേ സി.പി.എം അനുകൂല സംഘടനായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടുള്ളൂ. ഇക്കാര്യം പഴയസര്‍ക്കാര്‍ പല തലങ്ങളില്‍ ചര്‍ച്ച ചെയ്തതാണെന്നും ഇനിയും ചര്‍ച്ച ആവശ്യമുണ്ടോ എന്നുമാണ് മുഖ്യമന്ത്രി ചോദിച്ചത്.
ചര്‍ച്ചവേണം എന്ന കാര്യത്തില്‍ ഇരുപക്ഷത്തെയും സംഘടനകള്‍ ഒരേ അഭിപ്രായം പ്രകടിപ്പിച്ചു. എന്നാല്‍ അതിനായി വിളിക്കുന്ന ചര്‍ച്ചയില്‍ വിശദമായ അഭിപ്രായം പ്രകടിപ്പിക്കാം എന്നു പറഞ്ഞ് മുഖ്യമന്ത്രി ഈ വിഷയം മാറ്റിവച്ചു. നികുതിപിരിവിനു ചെല്ലുന്ന ഉദ്യോഗസ്ഥരെ വ്യാപാരികള്‍ ഭീഷണിപ്പെടുത്തുന്നതില്‍ ജീവനക്കാരുടെ സംഘടനകള്‍ ആശങ്കപ്രകടിപ്പിച്ചു. ഡ്യൂട്ടി തടസപ്പെടുത്തുന്ന വിധത്തില്‍ ബാഹ്യശക്തികള്‍ ഇടപെട്ടാല്‍ ശക്തമായി തടയുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  11 days ago
No Image

രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം

Kerala
  •  11 days ago
No Image

മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട്  മയപ്പെടുത്തി ആരോഗ്യമന്ത്രി  

Kerala
  •  11 days ago
No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  11 days ago
No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  11 days ago
No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  11 days ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  11 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  11 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  11 days ago