HOME
DETAILS

ബൈക്ക് യാത്രികന് എസ്.ഐയുടെയും ഡ്രൈവറുടെയും ക്രൂര മര്‍ദനം

  
backup
July 09, 2016 | 7:21 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%a8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90%e0%b4%af%e0%b5%81


കണ്ണൂര്‍: റോഡരികില്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ എസ്.ഐയും പൊലിസ് ഡ്രൈവറും ക്രൂരമായി തല്ലിച്ചതച്ചു. ബുധനാഴ്ച രാത്രി പരിയാരം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊളപ്രക്കടുത്തെ വിളയങ്കോടാണ് സംഭവം. പിലാത്തറിയിലെ ചുമട്ടുതൊഴിലാളി ജസ്റ്റിന്‍ ജോസഫിനാ(28)ണ് മര്‍ദനമേറ്റത്. ദേഹമാസകലം പരുക്കേറ്റ ഇയാള്‍ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവദിവസം രാത്രി സുഹൃത്തിനെ വീട്ടിലാക്കി മടങ്ങവെ എട്ടരയോടെ റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ പരിയാരം എസ്.ഐ മനോജ് ജസ്റ്റിനെ പൊലിസ് വാഹനം കണ്ടില്ലേയെന്നു ചോദിച്ചു കരണത്തടിക്കുകയും ജീപ്പിലേക്ക് മര്‍ദിച്ചവശനാക്കി കയറ്റുകയും ചെയ്തു. ജീപ്പോടിച്ചിരുന്ന ഡ്രൈവര്‍ വിനീഷും മര്‍ദനിച്ചു. ഇയാളും എസ്.ഐയും ജീപ്പിലിട്ടും തന്നെ തല്ലിയതായി ജസ്റ്റിന്‍ പറയുന്നു. ഇതിനു ശേഷം സ്‌റ്റേഷനില്‍ കൊണ്ടുപോയപ്പോള്‍ എസ്.ഐയും മറ്റു പൊലിസുകാരും മര്‍ദനത്തില്‍ പങ്കുചേര്‍ന്നു. ജസ്റ്റിന്റെ നാഭിയില്‍ എസ്.ഐ മുട്ടുകൊണ്ടിടിച്ചു. ബന്ധുക്കള്‍ അന്വേഷിച്ചെത്തിയതിനെ തുടര്‍ന്ന് പൊലിസ് പിന്നീട് ഇയാളെ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് വിളയങ്കോട്ടെ പ്രദേശവാസികള്‍ ഇന്നലെ പൊലിസ് സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. എന്നാല്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയ ജസ്റ്റിനെ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നും പരിയാരം എസ്.ഐ മനോജ് വ്യക്തമാക്കി. അക്രമം നടത്തിയ എസ്.ഐക്കും മറ്റു പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിന്‍ സി.ഐയ്ക്കു പരാതി നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂൾ തുറക്കാൻ രണ്ടാഴ്ച; പാഠപുസ്തകം വൈകും; 75 ലക്ഷം പുസ്തകങ്ങൾ ഇനിയും അച്ചടിക്കാൻ ബാക്കി

Kerala
  •  7 days ago
No Image

ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കില്ല, യാത്രയിൽ റോഡ് ബ്ലോക്കും ഒഴിവാക്കും; വി ഡി സതീശൻ

Kerala
  •  7 days ago
No Image

കവടിയാർ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

Kerala
  •  7 days ago
No Image

വേടനെതിരായ പുലിപ്പല്ല് കേസ്; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം

Kerala
  •  7 days ago
No Image

'ഇരട്ട'കളുടെ നാട്ടിൽ 'ഇരട്ട'കൾക്ക് മാംഗല്യം

Kerala
  •  7 days ago
No Image

അഞ്ചുവർഷത്തിൽ പരസ്യത്തിനായി കിഫ്ബി ഒഴുക്കിയത് 101കോടി

Kerala
  •  7 days ago
No Image

ഇസ്രാഈല്‍-ലബനാന്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്ക് കൂടി നീട്ടി

International
  •  7 days ago
No Image

മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ്; ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി ഒരു പുരാതന പള്ളി കൂടി തർക്കത്തിലേക്ക്

National
  •  7 days ago
No Image

വർഗീയ സ്പർധയുണ്ടാക്കാൻ ശ്രമം; രാജീവ് ചന്ദ്രശേഖറിനെതിരേ പരാതി

Kerala
  •  7 days ago
No Image

മന്ത്രിസഭയിലും പാർട്ടിയിലും പിടിമുറുക്കാൻ കെ.സി പക്ഷം

Kerala
  •  7 days ago

No Image

പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു 

Kerala
  •  8 days ago
No Image

പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിക്ക് പകരം സംരക്ഷിച്ചത് സ്വന്തം കുടുംബത്തെ; മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനങ്ങളെ അകറ്റി; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍  പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം 

Kerala
  •  8 days ago
No Image

യമാലിന് മറുപടി ഇതാ! ഓൾഡ് ട്രാഫോർഡിലെ പുത്തൻ താരോദയം; ഇതിഹാസങ്ങളുടെ പിൻഗാമി ആകാൻ ജെ ജെ ഗബ്രിയേൽ ഒരുങ്ങുന്നു;In-Depth Story

Football
  •  8 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍; വീട്ടില്‍ കോച്ചിങ് ക്ലാസ് നടത്തി പേപ്പര്‍ വിറ്റെന്ന് സിബിഐ

National
  •  8 days ago