HOME
DETAILS

ബൈക്ക് യാത്രികന് എസ്.ഐയുടെയും ഡ്രൈവറുടെയും ക്രൂര മര്‍ദനം

  
backup
July 09, 2016 | 7:21 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%a8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90%e0%b4%af%e0%b5%81


കണ്ണൂര്‍: റോഡരികില്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ എസ്.ഐയും പൊലിസ് ഡ്രൈവറും ക്രൂരമായി തല്ലിച്ചതച്ചു. ബുധനാഴ്ച രാത്രി പരിയാരം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊളപ്രക്കടുത്തെ വിളയങ്കോടാണ് സംഭവം. പിലാത്തറിയിലെ ചുമട്ടുതൊഴിലാളി ജസ്റ്റിന്‍ ജോസഫിനാ(28)ണ് മര്‍ദനമേറ്റത്. ദേഹമാസകലം പരുക്കേറ്റ ഇയാള്‍ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവദിവസം രാത്രി സുഹൃത്തിനെ വീട്ടിലാക്കി മടങ്ങവെ എട്ടരയോടെ റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ പരിയാരം എസ്.ഐ മനോജ് ജസ്റ്റിനെ പൊലിസ് വാഹനം കണ്ടില്ലേയെന്നു ചോദിച്ചു കരണത്തടിക്കുകയും ജീപ്പിലേക്ക് മര്‍ദിച്ചവശനാക്കി കയറ്റുകയും ചെയ്തു. ജീപ്പോടിച്ചിരുന്ന ഡ്രൈവര്‍ വിനീഷും മര്‍ദനിച്ചു. ഇയാളും എസ്.ഐയും ജീപ്പിലിട്ടും തന്നെ തല്ലിയതായി ജസ്റ്റിന്‍ പറയുന്നു. ഇതിനു ശേഷം സ്‌റ്റേഷനില്‍ കൊണ്ടുപോയപ്പോള്‍ എസ്.ഐയും മറ്റു പൊലിസുകാരും മര്‍ദനത്തില്‍ പങ്കുചേര്‍ന്നു. ജസ്റ്റിന്റെ നാഭിയില്‍ എസ്.ഐ മുട്ടുകൊണ്ടിടിച്ചു. ബന്ധുക്കള്‍ അന്വേഷിച്ചെത്തിയതിനെ തുടര്‍ന്ന് പൊലിസ് പിന്നീട് ഇയാളെ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് വിളയങ്കോട്ടെ പ്രദേശവാസികള്‍ ഇന്നലെ പൊലിസ് സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. എന്നാല്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയ ജസ്റ്റിനെ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നും പരിയാരം എസ്.ഐ മനോജ് വ്യക്തമാക്കി. അക്രമം നടത്തിയ എസ്.ഐക്കും മറ്റു പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിന്‍ സി.ഐയ്ക്കു പരാതി നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോങ്കോങ് തീപിടിത്തം മരണം 36 ആയി, 279 പേരെ കാണാനില്ല

latest
  •  4 days ago
No Image

ഹോങ്കോങ്ങിൽ തീപിടിത്തം: പാർപ്പിട സമുച്ചയം കത്തിയമർന്നു; 13 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

International
  •  4 days ago
No Image

'നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ; ഒരാൾക്ക് വേണ്ടി അത് മാറ്റാനാവില്ല!'; റൊണാൾഡോയ്ക്ക് ലോകകപ്പ് ഇളവ് നൽകിയ ഫിഫയ്‌ക്കെതിരെ ആഴ്സണൽ ഇതിഹാസം

Football
  •  4 days ago
No Image

സ്കൂളിൽ പോകാൻ മടി, രക്ഷിതാക്കൾ നിർബന്ധിച്ചയച്ചു; മടങ്ങിയെത്തിയതിന് പിന്നാലെ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

Kerala
  •  4 days ago
No Image

റെക്കോർഡുകൾ തകർക്കാൻ 'ഫാൽക്കൺസ് ഫ്ലൈറ്റ്'; ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ സഊദിയിൽ ഒരുങ്ങുന്നു

Saudi-arabia
  •  4 days ago
No Image

രാത്രി വനത്തിൽ അതിക്രമിച്ചുകയറി ബൈക്ക് റൈഡ്; വീഡിയോ ചിത്രീകരിച്ച യു ട്യൂബർമാർക്കെതിരെ കേസെടുത്തു

crime
  •  4 days ago
No Image

നാസയുടെ പേരിൽ തട്ടിപ്പ്: ഇരിഡിയം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഹരിപ്പാട് സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായി

Kerala
  •  4 days ago
No Image

പിടിച്ചെടുത്തത് 8136 ലിറ്റർ വ്യാജനെയ്യ്; 'നന്ദിനി' തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരായ ദമ്പതികൾ അറസ്റ്റിൽ

crime
  •  4 days ago
No Image

നോൾ കാർഡ് എമിറേറ്റ്സ് ഐഡിയുമായി ലിങ്ക് ചെയ്യാം; വ്യക്തിഗതമാക്കിയാൽ ഷോപ്പിംഗ് വൗച്ചറുകൾ ഉൾപ്പെടെ ഇരട്ടി ആനുകൂല്യങ്ങൾ

uae
  •  4 days ago
No Image

പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു; ആശുപത്രിയിൽ

Kerala
  •  4 days ago

No Image

ജോലിക്ക് ഹാജരാകാതെ 10 വർഷം ശമ്പളം കൈപ്പറ്റി; കുവൈത്തിൽ സർക്കാർ ജീവനക്കാരന് 5 വർഷം തടവും വൻ തുക പിഴയും

Kuwait
  •  4 days ago
No Image

സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം: മരണസംഖ്യ രണ്ടായി; കാണാതായ നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  4 days ago
No Image

കൈക്കൂലി കേസിൽ ഇ.ഡി. ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ വ്യവസായിക്ക് തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  4 days ago
No Image

വർഷങ്ങളോളം ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ ഒന്നരക്കോടി രൂപ ഭാര്യയെ സൂക്ഷിക്കാനേൽപിച്ചു; ഓൺലൈൻ മത്സരങ്ങളിൽ വിജയിപ്പിക്കുന്നതിനായി പണം യുവതി സ്ട്രീമർക്ക് നൽകി; കണ്ണീരടക്കാനാവാതെ യുവാവ്

International
  •  4 days ago