HOME
DETAILS

ബൈക്ക് യാത്രികന് എസ്.ഐയുടെയും ഡ്രൈവറുടെയും ക്രൂര മര്‍ദനം

  
backup
July 09, 2016 | 7:21 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%a8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90%e0%b4%af%e0%b5%81


കണ്ണൂര്‍: റോഡരികില്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ എസ്.ഐയും പൊലിസ് ഡ്രൈവറും ക്രൂരമായി തല്ലിച്ചതച്ചു. ബുധനാഴ്ച രാത്രി പരിയാരം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊളപ്രക്കടുത്തെ വിളയങ്കോടാണ് സംഭവം. പിലാത്തറിയിലെ ചുമട്ടുതൊഴിലാളി ജസ്റ്റിന്‍ ജോസഫിനാ(28)ണ് മര്‍ദനമേറ്റത്. ദേഹമാസകലം പരുക്കേറ്റ ഇയാള്‍ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവദിവസം രാത്രി സുഹൃത്തിനെ വീട്ടിലാക്കി മടങ്ങവെ എട്ടരയോടെ റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ പരിയാരം എസ്.ഐ മനോജ് ജസ്റ്റിനെ പൊലിസ് വാഹനം കണ്ടില്ലേയെന്നു ചോദിച്ചു കരണത്തടിക്കുകയും ജീപ്പിലേക്ക് മര്‍ദിച്ചവശനാക്കി കയറ്റുകയും ചെയ്തു. ജീപ്പോടിച്ചിരുന്ന ഡ്രൈവര്‍ വിനീഷും മര്‍ദനിച്ചു. ഇയാളും എസ്.ഐയും ജീപ്പിലിട്ടും തന്നെ തല്ലിയതായി ജസ്റ്റിന്‍ പറയുന്നു. ഇതിനു ശേഷം സ്‌റ്റേഷനില്‍ കൊണ്ടുപോയപ്പോള്‍ എസ്.ഐയും മറ്റു പൊലിസുകാരും മര്‍ദനത്തില്‍ പങ്കുചേര്‍ന്നു. ജസ്റ്റിന്റെ നാഭിയില്‍ എസ്.ഐ മുട്ടുകൊണ്ടിടിച്ചു. ബന്ധുക്കള്‍ അന്വേഷിച്ചെത്തിയതിനെ തുടര്‍ന്ന് പൊലിസ് പിന്നീട് ഇയാളെ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് വിളയങ്കോട്ടെ പ്രദേശവാസികള്‍ ഇന്നലെ പൊലിസ് സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. എന്നാല്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയ ജസ്റ്റിനെ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നും പരിയാരം എസ്.ഐ മനോജ് വ്യക്തമാക്കി. അക്രമം നടത്തിയ എസ്.ഐക്കും മറ്റു പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിന്‍ സി.ഐയ്ക്കു പരാതി നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോൽവി പരമ്പരയ്ക്ക് അന്ത്യം; ഗുജറാത്തിനെ തകർത്തുതരിപ്പണമാക്കി മുംബൈ ഇന്ത്യൻസ്,

Cricket
  •  4 days ago
No Image

വിദേശത്തെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ബിഎൽഎസിന് പകരം മലയാളി സംരംഭം

uae
  •  4 days ago
No Image

അബുദബിയിൽ 18 ലക്ഷം ദിർഹത്തിന്റെ വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടി; പരിശോധനകൾ കർശനമാക്കി അധികൃതർ

uae
  •  4 days ago
No Image

പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം: ഇവിഎമ്മുകൾ സുരക്ഷിതം; തുറന്നത് സീൽ ചെയ്യാത്ത മുറിയെന്ന് കളക്ടർ

Kerala
  •  4 days ago
No Image

അൽഹംദുലില്ലാഹ്, അല്ലാഹു എന്നെ ഫിറ്റ്‌നസോടെ നിലനിർത്തിയിരിക്കുന്നു; കത്തുന്ന വെയിലിലും തീ തുപ്പുന്ന പന്തുകളിൽ കിവീസിനെ 'പൊള്ളിച്ച്' നഹിദ് റാണ

Cricket
  •  4 days ago
No Image

പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പൊതുവികാരത്തിനൊപ്പം,ഹോർമുസ് തുറക്കണമെന്ന് ചൈന; സഊദിയുമായി ചർച്ച നടത്തി, ഇറാൻ-യുഎസ് ചർച്ചകൾക്കായി അമേരിക്കൻ സംഘം പാകിസ്താനിലേക്ക്

International
  •  4 days ago
No Image

യുഎഇയിൽ നാളെ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി എൻസിഎം 

uae
  •  4 days ago
No Image

ശ്രീലങ്കൻ നായകന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഒരു വർഷത്തെ വിലക്ക്

Cricket
  •  4 days ago
No Image

ഇസ്‌റാഈല്‍- ലെബനാന്‍ രണ്ടാം ഘട്ട ചര്‍ച്ച വ്യാഴാഴ്ച്ച 

International
  •  4 days ago
No Image

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ; വിധി പുനഃപരിശോധിക്കാനാവില്ലെന്ന് കോടതി 

National
  •  4 days ago