HOME
DETAILS

എം.എല്‍.എ യുവാവിനെ മര്‍ദിച്ച കേസ് ഒത്തുതീര്‍പ്പായി

  
backup
June 24, 2018 | 8:41 PM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf

 


കൊല്ലം: കോടതിയില്‍ രഹസ്യമൊഴിവരെയെത്തിയ എം.എല്‍.എ മര്‍ദിച്ചെന്ന വിവാദ കേസ് ഒടുവില്‍ ഒത്തുതീര്‍പ്പായി. കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് അഞ്ചലില്‍ യുവാവിനെ മര്‍ദിക്കുകയും മാതാവിനെ അസഭ്യം പറയുകയും അശ്ലീല ചേഷ്ടകള്‍ കാട്ടിയെന്നുമുള്ള പരാതിയില്‍ ഒത്തുതീര്‍പ്പിന് അവസരമൊരുങ്ങിയതോടെ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ കേസില്‍പ്പെടാതെ രക്ഷപ്പെട്ടു.
ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത് ആര്‍. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ എന്‍.എസ്.എസ് പ്രാദേശിക നേതൃത്വമായിരുന്നു. ഇന്നലെ വൈകിട്ട് പുനലൂര്‍ എന്‍.എസ്.എസ് യുനിയന്‍ ഓഫിസില്‍ നടത്തിയ ചര്‍ച്ചയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് ഇരുകൂട്ടരും സമ്മതിച്ചു. മാധ്യമങ്ങളോട് ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തില്ലെന്നും ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. ഇന്നുതന്നെ പരാതിയില്ലെന്ന് ഇരുകൂട്ടരും അഞ്ചല്‍ പൊലിസിനെ അറിയിക്കും. ആദ്യം ചര്‍ച്ച നിശ്ചയിച്ചത് വാളകത്തെ ആര്‍ ബാലകൃഷ്ണപിള്ളയുടെ വീട്ടിലായിരുന്നു. എന്നാല്‍ മാധ്യമങ്ങളുടെ ശ്രദ്ധതിരിക്കാന്‍ പിന്നീട് ചര്‍ച്ചാവേദി മാറ്റുകയായിരുന്നു.20 മിനിറ്റ് നടത്തിയ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ ബാലകൃഷ്ണപിള്ളയും ഗണേഷും പ്രതികരിക്കാന്‍ തയാറായില്ല.
സംഭവം നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ എന്‍.എസ്.എസിന്റെ പ്രാദേശിക നേതാക്കള്‍ ഒത്തുതീര്‍പ്പിനായി ഷീനയെ കണ്ടിരുന്നു. ഷീനയുടെ ഭര്‍ത്താവ് വിദേശത്തുനിന്നും എത്തിയതിന് ശേഷമായിരുന്നു ചര്‍ച്ചകള്‍ സജീവമായത്. അനന്തകൃഷ്ണന് വിദേശത്ത് പോകുന്നതിന് കേസ് ഒഴിവാക്കണമെന്ന ആവശ്യവും ബന്ധുക്കള്‍ മുന്നോട്ടുവച്ചു. ഒത്തുതീര്‍ക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകുമെന്ന് ഗണേഷ്‌കുമാറിന്റെ അനുയായികള്‍ അറിയിച്ചതോടെ കുടുംബം സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. കൊച്ചിയില്‍ നടക്കുന്ന അമ്മയുടെ യോഗത്തിന് ശേഷമാണ് ഗണേഷ്‌കുമാര്‍ പുനലൂരിലെത്തിയത്. ഷീനയുടെ പിതൃസഹോദരന്‍മാര്‍ ചെങ്ങന്നൂരില്‍ നിന്നും എത്തിയിരുന്നു. പരാതി ഒത്ത് തീര്‍ക്കുന്ന സാഹചര്യത്തില്‍ ഷീനയുടെ മൊഴിയെടുത്ത് കോടതിയെ അറിയിക്കാനാണ് പൊലീസ് തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

National
  •  a minute ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Cricket
  •  4 minutes ago
No Image

ഷാര്‍ജ പുസ്തകോത്സവം കഴിഞ്ഞു; ഇനി അല്‍ഐന്‍ ബുക്ക് ഫെസ്റ്റിവലിന്റെ ദിനങ്ങള്‍; ഇന്ന് മുതല്‍ ഒരാഴ്ചത്തെ സാംസ്‌കാരിക ഉത്സവം

uae
  •  12 minutes ago
No Image

കണ്ണ് നിറഞ്ഞൊഴുകിയെങ്കിലും പ്രസംഗം മുഴുമിപ്പിച്ച് ഹിന്ദ് റജബിന്റെ ഉമ്മ; ഗസ്സ ബാലികയുടെ നീറുന്ന ഓര്‍മയില്‍ വിതുമ്പി ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങ് | Video

qatar
  •  19 minutes ago
No Image

40ാം വയസിൽ അത്ഭുത ഗോൾ; ഫുട്ബോൾ ലോകത്തെ വീണ്ടും കോരിത്തരിപ്പിച്ച് റൊണാൾഡോ

Football
  •  an hour ago
No Image

ബണ്ടി ചോര്‍ കേരളത്തില്‍; തടഞ്ഞുവെച്ച് എറണാകുളം റെയില്‍വെ  പൊലിസ്, കോടതിയില്‍ വന്നതെന്ന് വിശദീകരണം

Kerala
  •  an hour ago
No Image

കോഴിക്കോട് വാണിമേലില്‍ തേങ്ങാക്കൂടായ്ക്കു തീപിടിച്ചു; കത്തിയമര്‍ന്നത് മൂവായിരത്തിലേറെ തേങ്ങയും കെട്ടിടവും

Kerala
  •  an hour ago
No Image

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

Kerala
  •  2 hours ago
No Image

ഗ്യാസ് കുറ്റികൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 hours ago
No Image

ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി 'ജൂഹ'; ടിക്കറ്റ് വില്‍പ്പന തുടങ്ങി

Football
  •  2 hours ago