HOME
DETAILS

ലൈഫ് ഭവന പദ്ധതി: യുവാവിനെ തഴഞ്ഞ് അധികൃതര്‍

  
backup
June 27, 2018 | 6:25 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ad%e0%b4%b5%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86


അന്‍സാര്‍ കൊല്ലം


കൊയിലാണ്ടി: നിര്‍ധന യുവാവിന് വീട് വയ്ക്കാന്‍ ലൈഫ് ഭവന പദ്ധതിയില്‍ പെര്‍മിറ്റ് നല്‍കാതെ പഞ്ചായത്ത് അധികൃതര്‍ വട്ടംകറക്കുന്നതായി പരാതി. ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട അരിക്കുളം പറമ്പത്ത് വടക്കേപറമ്പില്‍ രഞ്ജീഷിനെയും കുടുംബത്തെയുമാണ് അധികൃതര്‍ വട്ടം കറക്കുന്നതായി ആക്ഷേപമുയരുന്നത്.
കൂലിപ്പണിക്കാരനായ രഞ്ജീഷും ഭാര്യയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ കുടിലിലാണ് താമസിക്കുന്നത്. സ്വന്തമായി 10 സെന്റ് സ്ഥലമുള്ള രഞ്ജീഷും ഭാര്യ ബില്‍സിയും ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മാണത്തിന് രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഇദ്ദേഹത്തിന്റെ സ്ഥലത്തിന് സമീപം അങ്കണവാടിയിലേക്ക് വെള്ളമെടുക്കുന്ന കിണര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി വീടിന് പെര്‍മിറ്റ് നിഷേധിക്കുകയായിരുന്നു. രഞ്ജീഷിന്റെ പറമ്പിലെ കിണര്‍ അങ്കണവാടി ആവശ്യാര്‍ഥം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നു. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഈ കിണറുണ്ട്. എന്നാല്‍ ആധാര പ്രകാരം രഞ്ജീഷിന്റെ സ്ഥലത്താണ് ഇപ്പോഴും കിണറുള്ളത്.
കിണര്‍ അങ്കണവാടിക്ക് കൈമാറി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ വീടിന് പെര്‍മിറ്റ് നല്‍കുകയുള്ളൂവെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. എന്നാല്‍ കിണര്‍ ഉപയോഗിക്കാന്‍ അങ്കണവാടിക്ക് തടസമില്ലെന്ന് കാണിച്ച് രഞ്ജീഷ് നേരത്തെ എഴുതി നല്‍കിയിരുന്നു. എന്നാല്‍ കിണറിന്റെ ഉടമസ്ഥാവകാശം അങ്കണവാടിക്കാണെന്ന് രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്തു നല്‍കണമെന്നാണ് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെടുന്നത്.
വീട് നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കാന്‍ വിസമ്മതിക്കുന്ന പഞ്ചായത്ത് അധികൃതരുടെ നിലപാടിനെതിരേ തദ്ദേശ സ്വയംഭരണ മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും രഞ്ജീഷ് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സി.പി.എം പ്രവര്‍ത്തകന്‍ കൂടിയായ രഞ്ജീഷിന് സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  3 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  3 days ago
No Image

'ഇത് ഞാൻ എന്റെ ഭാര്യക്ക് സമ്മാനമായി നൽകും': കാർപെറ്റിന് പിന്നാലെ കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് പൂച്ചട്ടി കൊണ്ടുപോയി യുവാവ്; വീഡിയോ വൈറൽ

National
  •  3 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ഇവർ മെസിക്ക് മുമ്പേ ഇന്ത്യയിലെത്തിയ ലോകകപ്പ് ജേതാക്കൾ; ഇതിഹാസങ്ങൾ ആരെല്ലാം?

Football
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണം; പാർലമെന്റിൽ നാളെ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം

National
  •  4 days ago
No Image

വീണ്ടും അടിയോടടി! സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിൽ അഭിഷേക് ശർമ്മയുടെ സർവാധിപത്യം

Cricket
  •  4 days ago
No Image

അറിഞ്ഞിരിക്കാം ജർമനിയിലെ ജോലി സാധ്യതയെ കുറിച്ച്; തൊഴിൽ സമയം ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെ

Abroad-career
  •  4 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ റൂട്ട് മാപ്പ് പുറത്തിറക്കി ആർടിഎ; 2029-ൽ പ്രവർത്തനം ആരംഭിക്കും

uae
  •  4 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോക റെക്കോർഡിൽ മിന്നിതിളങ്ങി ഹർദിക് പാണ്ഡ്യ

Cricket
  •  4 days ago