HOME
DETAILS

സി.പി ജലീലിന്റെ മരണം: മനുഷ്യാവകാശ സംഘടനകള്‍ കോടതിയെ സമീപിക്കുന്നു

  
backup
March 17, 2019 | 12:36 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%9c%e0%b4%b2%e0%b5%80%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7

കല്‍പ്പറ്റ: ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടിലുണ്ടായ പൊലിസ് - മാവോയിസ്റ്റ് വെടിവയ്പ്പില്‍ മാവോവാദിയും മലപ്പുറം പാണ്ടിക്കാട് സ്വദേശിയുമായ സി.പി ജലീല്‍ കൊല്ലപ്പെട്ടതില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിന് ഉത്തരവുതേടി മനുഷ്യാവകാശ സംഘടനകള്‍ കോടതിയെ സമീപിക്കുന്നു.
പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) പ്രവര്‍ത്തകന്‍ അഡ്വ. പി.എ പൗരന്‍, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിലെ അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് (സി.പി.ഡി.ആര്‍) പ്രതിനിധി എസ്. ഗോപാല്‍, സഖാവ് വര്‍ഗീസ് അനുസ്മരണ സമിതി കണ്‍വീനര്‍ ഗ്രോ വാസു എന്നിവരുടെ നേതൃത്വത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
റിസോര്‍ട്ടില്‍ നടന്ന വെടിവയ്പ്പിലും ജലീലിന്റെ മരണത്തിലും ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. യാഥാര്‍ഥ്യം നിഷ്പക്ഷമായി അന്വേഷിച്ചു റിപ്പോര്‍ട്ട് പൊതുജന സമക്ഷം സമര്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ നേതൃത്വത്തിലുള്ള സംഘം ലക്കിടിയിലെത്തിയിരുന്നു. എന്നാല്‍ റിസോര്‍ട്ടിനുള്ളില്‍ പ്രവേശിക്കാന്‍ പൊലിസും തണ്ടര്‍ബോള്‍ട്ടും അനുവദിച്ചില്ല. ഒപ്പം നാട്ടുകാരെന്ന് അവകാശപ്പെട്ട് ചിലര്‍കൂടി രംഗത്തെത്തി ഇവരെ തടയുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുകേസുകളാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. ശ്രീനിവാസന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുന്നത്.
റിസോര്‍ട്ടില്‍ ആയുധങ്ങളുമായി അതിക്രമിച്ചുകയറിയതിനും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുന്നതിനായി പണം പിരിച്ചതിനുമാണ് ഒരു കേസ്. പൊലിസുകാരെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ചതിനാണ് രണ്ടാമത്തേത്. വൈത്തിരി പൊലിസ് സ്റ്റേഷനില്‍ യഥാക്രമം 8019, 8119 നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഈ കേസുകള്‍.
മാവോയിസ്റ്റ് ജലീലിന്റെ മരണത്തില്‍ പ്രത്യേകം കേസെടുത്തിട്ടില്ല. പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ച് 2015ല്‍ സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. പൊലിസുമായുള്ള ഏറ്റുമുട്ടലും മരണങ്ങളും ഉണ്ടാകുന്ന സംഭവങ്ങളില്‍ പ്രതികള്‍ക്കെതിരേ മാത്രമല്ല,
പൊലിസിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് വിധി. ഏറ്റുമുട്ടലില്‍ പൊലിസ് സംഘത്തിനു നേതൃത്വം നല്‍കിയ ആളെക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശമുണ്ട്. ഇതിന്റെ ലംഘനമാണ് ലക്കിടി സംഭവത്തില്‍ കണ്ടതെന്നും ഇവര്‍ പറയുന്നു. ഏറ്റുമുട്ടല്‍ നടന്നുവെന്നു പൊലിസ് പറയുന്ന റിസോര്‍ട്ട് വളപ്പില്‍ പ്രവേശിച്ച് കാര്യങ്ങള്‍ മനസിലാക്കുന്നതിനു മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാതിരുന്നതും പൊലിസിന്റെ ഭാഗത്തുണ്ടായ കുറ്റകരമായ വീഴ്ചയാണ്.
ഏറ്റുമുട്ടല്‍, ഏറ്റുമുട്ടല്‍ മരണം എന്നിവയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയെ ലക്കിടി സംഭവത്തില്‍ പൊലിസ് അട്ടിമറിക്കുകയാണ് ചെയ്തത്. തങ്ങള്‍ പറയുന്നതുമാത്രം ജനം അറിഞ്ഞാല്‍ മതിയെന്ന സ്വേച്ഛാധിപത്യ നിലപാടാണ് സര്‍ക്കാരിനും പൊലിസിനും.
മാനുഷിക മൂല്യങ്ങള്‍ക്കെതിരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച്ച; അവധിക്ക് അപേക്ഷ നല്‍കി സുഗതന്‍, അയോഗ്യത തടയാന്‍ നീക്കം

Kerala
  •  an hour ago
No Image

ആവശ്യത്തിന് അരനൂറ്റാണ്ട്; എന്നുവരും മൂവാറ്റുപുഴ ജില്ല ?

Kerala
  •  an hour ago
No Image

UAE Gold Price: യുഎസ് - ഇറാന്‍ വെടിനിര്‍ത്തല്‍ പ്രതീക്ഷ; ദുബൈയില്‍ സ്വര്‍ണവില ഗ്രാമിന് 4 ദിര്‍ഹം കുറഞ്ഞു; ഇനിയും കുറയാന്‍ സാധ്യത

uae
  •  2 hours ago
No Image

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവം; ക്ഷമാപണവുമായി മെറ്റ 

National
  •  3 hours ago
No Image

സൗദിയില്‍ ആറുമാസത്തിനിടെ 34,000ത്തിലധികം കെട്ടിട നിര്‍മാണ അനുമതികള്‍; ഭവന മേഖലയില്‍ വന്‍ മുന്നേറ്റം

Saudi-arabia
  •  3 hours ago
No Image

വീണ്ടും സമരമെന്ന മുന്നറിയിപ്പിന് പിന്നാലെ അര്‍ധരാത്രി സി.ജെ.പിയെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്രം; പ്രതിഷേധക്കാരുടെ കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയതായി സൗരവ് ദാസ്  

National
  •  3 hours ago
No Image

'സാബു ജേക്കബ് ചതിച്ചു, ഫോണ്‍ പോലും എടുക്കുന്നില്ല';അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു

Kerala
  •  3 hours ago
No Image

മോഷണക്കുറ്റവും ജയില്‍വാസവും; ഒടുവില്‍ അപമാനഭാരം കഴുകിക്കളഞ്ഞ് കോടതി വിധി- 'രമേശന്‍ കള്ളനല്ല'

Kerala
  •  4 hours ago
No Image

'ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്...' സിയാദ് മരിച്ചത് പൊലിസ് മര്‍ദ്ദനം മൂലമെന്ന് ആവര്‍ത്തിച്ച് കുടുംബം

Kerala
  •  4 hours ago
No Image

UAE travel update: യുഎഇയില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്; ഗള്‍ഫ് റൂട്ടുകളില്‍ ചില സര്‍വീസുകള്‍ റദ്ദാക്കി

uae
  •  4 hours ago


No Image

ബംഗാളിലെ അദീന മസ്ജിദും വിവാദത്തിലേക്ക്; പള്ളിക്കുപുറത്ത് ശിവലിംഗം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടന

National
  •  5 hours ago
No Image

Gulf Tension Updates: യു.എസ് - ഇറാന്‍ സംഘര്‍ഷം: ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഖത്തര്‍-പാക് ശ്രമങ്ങളില്‍ പുരോഗതി; മേഖലയില്‍ ഒറ്റപ്പെട്ട ഡ്രോണ്‍ ആക്രമണങ്ങള്‍

qatar
  •  5 hours ago
No Image

മാലിയില്‍ തട്ടിക്കൊണ്ടുപോയ ഗുജറാത്തി രത്‌നവ്യാപാരി മോചിതനായി; കുടുംബം നല്‍കിയത് 44 കോടി രൂപയുടെ മോചനദ്രവ്യം

Kerala
  •  5 hours ago
No Image

ഇറാനുമായി സൗഹൃദപരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ട്രംപ്; യുദ്ധത്തില്‍ നിന്ന് പുറത്തു കടക്കാന്‍ അമേരിക്ക പാടുപെടുകയാണെന്ന് തെഹ്‌റാന്‍,നെതന്യാഹുവും വാഷിങ്ടണില്‍ 

International
  •  5 hours ago