HOME
DETAILS

അധികൃതരുടെ കനിവ് കാത്ത് സ്വയം സന്നദ്ധ പുനരധിവാസപദ്ധതി

  
backup
April 19, 2017 | 9:49 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-2


പുല്‍പ്പള്ളി: നിര്‍മാണം ആരംഭിച്ച് 11 വര്‍ഷം വേണ്ടിവന്നു നുഗു അണക്കെട്ട് പൂര്‍ത്തിയാകാന്‍. 1947ല്‍ ആയിരുന്നു നുഗു അണക്കെട്ടിന്റെ നിര്‍മാണം ആരംഭിച്ചത്. 1958ല്‍ അണക്കെട്ട് ഉദ്ഘാടനം ചെയ്തു. 380-സ്‌ക്വയര്‍ കി.മീറ്ററാണ് നുഗുവിന്റെ വൃഷ്ടിപ്രദേശം ഇതില്‍ ഭൂരിഭാഗവും കേരളത്തിലാണെന്ന പ്രത്യേകതയുമുണ്ട്. നുഗു അണക്കെട്ട് നിര്‍മിക്കുമ്പോള്‍ വൃഷ്ടിപ്രദേശമായ വയനാട്ടില്‍ ആകെമഴ ശരാശരി 60 ഇഞ്ചായിരുന്നു കണക്കാക്കിയിരുന്നത്.
1240 അടി നീളമുള്ള അണക്കെട്ടില്‍ 5.40 സ്‌ക്വയര്‍ കി.മീറ്ററാണ് വെള്ളം വ്യാപിച്ചു കിടക്കുന്നത്. 310.75 ലക്ഷം രൂപയാണ് നുഗുവിന്റെ നിര്‍മാണ ചിലവ്. ഇന്ന് ഒരു തടയണ നിര്‍മിക്കാന്‍ കോടികള്‍ ചിലവഴിക്കുമ്പോഴാണ് ഇത്രയും കുറഞ്ഞ ചിലവില്‍ നുഗു അണക്കെട്ടിന്റെ നിര്‍മാണം നടന്നത്. 666 ക്യുബിക്‌സ് ജലമാണ് നുഗുവിന്റെ സംഭരണശേഷി. 55 കി.മീറ്ററാണ് നുഗുവിന്റെ പ്രധാന കനാലിന്റെ നീളം. 90 അടിയാണ് ഈ അണക്കെട്ടിന്റെ ഉയരം. 20000 ഏക്കര്‍ സ്ഥലത്ത് കൃഷിക്ക് വെള്ളം ലഭ്യമാക്കാമെന്നായിരുന്നു ബ്രിട്ടീഷുകാര്‍ ഈ പദ്ധതി വിഭാവനം ചെയ്തത്
നുഗു അണക്കെട്ടിന് ചുറ്റും നിബിഡ വനമാണ്. നുഗുവിനും താര്‍ക്കയ്ക്കുമുള്ള മറ്റൊരു നേട്ടമാണ് ഇവിടുത്തെ വന്‍ മത്സ്യസമ്പത്ത്. കര്‍ണാടക ഫിഷറീസ് വകുപ്പ് മത്സ്യ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്നതിനുളള വന്‍ ഹാച്ചറിയാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. ചെമ്പല്ലി,തിലോപ്പിയ, മാഫിയ, സില്‍വര്‍ കാര്‍ഫ്, ഗ്രാസ് കാര്‍ഫ്, മൃഗാള്‍, റുഗു, കട്‌ല എന്നിവക്ക് പുറമെ കൊഞ്ചും അടുത്തകാലത്തായി ഇവിടെ കൃഷി ചെയ്ത് വിപണനം നടത്തുന്നുണ്ട്. മെയ് 15 ഓടെ മാതൃമത്സ്യങ്ങള്‍ക്ക് ഹോര്‍മോണ്‍ കുത്തിവയ്ക്കും. ജൂണ്‍ 25-മുതല്‍ മത്സ്യകുഞ്ഞുങ്ങളുടെ വിപണനം ആരംഭിക്കും. ഒക്‌ടോബര്‍ 30 വരെ ഇവിടെ മീന്‍കുഞ്ഞുങ്ങളെ ലഭിക്കും.
കേരളത്തില്‍ നിന്നുള്ള ജലംകൊണ്ട് നിലനില്‍ക്കുന്ന കര്‍ണാടകയിലെ മൂന്ന് അണക്കെട്ടുകളോടനുബന്ധിച്ചും എണ്ണപ്പന കൃഷി കര്‍ണാടക സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ഇവക്കു പുറമെയാണ് അണക്കെട്ടുകളിലെ വെള്ളം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനം. അണക്കെട്ടുകള്‍ നിര്‍മിക്കുന്ന സമയത്ത് വൈദ്യുതി ഉല്‍പാദനം കര്‍ണാടകയുടെ പദ്ധതിയില്‍ ഇല്ലായിരുന്നു.
എന്നാല്‍ അണക്കെട്ടില്‍ സംഭരിക്കുന്ന വെള്ളം പുറത്തേക്ക് വിടുമ്പോള്‍ അതില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന് കണ്ടെത്തിയത് ഇവിടെ വന്‍ വികസന വിപ്ലവത്തിന് തുടക്കം കുറിച്ചു. നിര്‍മിച്ച അണക്കെട്ട് തുരന്നാണ് ബീച്ചനബള്ളി, നുഗു ഡാമുകളോടനുബന്ധിച്ച് വൈദ്യുതി ഉല്‍പാദനം ആരംഭിച്ചത്. ജലസേചനത്തിനായി തുറന്നു വിടുന്ന കനാലുകളിലെ ജലവും വൈദ്യുതി ഉല്‍പാദനത്തിന് ഉപയോഗിച്ച് കര്‍ണാടക മാതൃകയായി. അണക്കെട്ടുകളോടനുബന്ധിച്ചുള്ള വൈദ്യുതി ഉല്‍പാദനത്തിന് സ്വകാര്യ കമ്പനികളെയാണ് കര്‍ണാടക ആശ്രയിച്ചത്. ഇവര്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണം ചെയ്യും. കൂടിയ വിലക്ക് എടുക്കേണ്ടിവരുന്നതിനാല്‍ ഈ വൈദ്യുതി തുടക്കത്തില്‍ വ്യാവസായിക ആവശ്യത്തിനായിട്ടാണ് വിനിയോഗിച്ചിരുന്നത്. പിന്നീട് എച്ച്.ഡി.കോട്ട താലൂക്കിലെ ജനങ്ങള്‍ക്ക് ഗാര്‍ഹികാവശ്യത്തിനും ഈ വൈദ്യുതി നല്‍കാന്‍ തുടങ്ങി.
താര്‍ക്കയും നുഗുവും വയനാട്ടില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം കൊണ്ട് പ്രവര്‍ത്തിക്കുന്ന ചെറിയ അണക്കെട്ടുകളാണ്. വെള്ളമില്ലാത്തിടത്ത് അണക്കെട്ടുകള്‍ നിര്‍മിച്ചാണ് കര്‍ണാടക ഈ നേട്ടങ്ങള്‍ കൊയ്യുന്നത്. ഈ അണക്കെട്ടുകളേക്കാള്‍ വലുതാണ് ബീച്ചനഹള്ളിയിലെ കബനി അണക്കെട്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യ ഹര്ജികൾ അടക്കം കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

National
  •  13 minutes ago
No Image

സഞ്ജു നയിക്കും, ടീമിൽ വിഘ്‌നേഷ് പുത്തൂരും; മുഷ്താഖ് അലി ട്രോഫിക്കൊരുങ്ങി കേരളം

Cricket
  •  an hour ago
No Image

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

Kerala
  •  an hour ago
No Image

സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി

National
  •  an hour ago
No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  2 hours ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  2 hours ago
No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  3 hours ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  3 hours ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  4 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാറിന്റെ വീട്ടിൽ നിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തി

Kerala
  •  4 hours ago