HOME
DETAILS

ഇ -മൊബിലിറ്റി: ധനമന്ത്രിയുടെ വാദം പൊളിച്ച് ഫയലിന്റെ പകര്‍പ്പ് പുറത്ത്

  
backup
July 02, 2020 | 1:59 AM

%e0%b4%87-%e0%b4%ae%e0%b5%8a%e0%b4%ac%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%a7%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af

 


തിരുവനന്തപുരം: ഇ -മൊബിലിറ്റി കരാര്‍ ഒപ്പിടുന്നതിനെ ധനവകുപ്പ് എതിര്‍ത്തിരുന്നില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം പൊളിക്കുന്ന ഫയലുകളുടെ പകര്‍പ്പ് പുറത്തായി.
ഇ -മൊബിലിറ്റി പദ്ധതിയില്‍ 4500 കോടി രൂപ മുടക്കി 3000 വൈദ്യുതി ബസുകള്‍ വാങ്ങാനുള്ള പദ്ധതി സ്വിസ് കമ്പനിയായ ഹെസ്സും പൊതുമേഖലാ സ്ഥാപനമായ കെ.ഇ.എല്ലും ചേര്‍ന്നുള്ള സംരംഭമെന്ന നിലയിലാണ് ധനവകുപ്പിന് മുന്നിലെത്തിയത്. അന്ന് വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ആ ഫയലുകളില്‍ പദ്ധതിയെ എതിര്‍ത്ത് എഴുതിയ കുറിപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംശയം പ്രകടിപ്പിച്ചുള്ള ചീഫ് സെക്രട്ടറിയുടെ പ്രതികരണവും കുറിപ്പിന്റെ ഭാഗമായി ഉണ്ട്.
സ്വിസ് കമ്പനിയായ ഹെസ്സിന് 51 ശതമാനം ഓഹരിയും പൊതു മേഘലാ സ്ഥാപനമായ കെ.എ.എല്ലിനു 49 ശതമാനം ഓഹരിയുമായുള്ള സംയുകത സംരംഭത്തെ എതിര്‍ത്തിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി പ്രതികരിച്ചിരുന്നു.
എന്നാല്‍ ഗതാഗത വകുപ്പില്‍ നിന്നു ഫയല്‍ ധനവകുപ്പിലെത്തിയപ്പോള്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും പിന്നീട് ചീഫ് സെക്രട്ടറിയുമായ ടോം ജോസ് എതിര്‍ത്ത ഫയലിന്റെ പകര്‍പ്പുകളാണ് പുറത്തുവന്നത്. വൈദ്യുതി ബസുകള്‍ വാങ്ങാനുള്ള സാമ്പത്തിക ബാധ്യതയും വിദേശ കരാറായതിനാല്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും ചൂണ്ടി ക്കാട്ടിയാണ് ധനവകുപ്പ് സെക്രട്ടറി ഫയലില്‍ എതിര്‍പ്പു പ്രകടിപ്പിച്ചത്. കരാറിനെ എതിര്‍ത്തില്ലെന്ന ധനകാര്യ മന്ത്രിയുടെ വാദമാണ് ഇതിലൂടെ പൊളിയുന്നത്.
കരാറിനായി സ്വിസ് കമ്പനിയെ മുഖ്യമന്ത്രി വഴിവിട്ടു സഹായിച്ചെന്നും ധനവകുപ്പ് എതിര്‍ത്തതിനാലാണ് പദ്ധതി നടക്കാത്തതെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഇ.ഡി അന്വേഷിക്കും; മുഴുവന്‍ രേഖകളും കൈമാന്‍ കോടതി ഉത്തരവ്

Kerala
  •  8 days ago
No Image

വിഷപ്പുകയില്‍ ശ്വാസം മുട്ടി നഗരം; ഡല്‍ഹി ഗ്യാസ് ചേംബറായി മാറിയെന്ന് കെജ്‌രിവാള്‍; പത്ത് വര്‍ഷത്തെ ആം ആദ്മി ഭരണമാണ് കാരണമെന്ന് ബി.ജെ.പി മന്ത്രി  

National
  •  8 days ago
No Image

പോറ്റിയെ കേറ്റിയേ പാരഡിഗാനത്തില്‍ 'യൂടേണ്‍'  അടിച്ച് സര്‍ക്കാര്‍; പാട്ട് നിക്കില്ല, കേസുകള്‍ പിന്‍വലിച്ചേക്കും

Kerala
  •  8 days ago
No Image

വിദ്യാര്‍ഥി നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം; മാധ്യമസ്ഥാപനങ്ങള്‍ക്ക് തീയിട്ടു

International
  •  8 days ago
No Image

എറണാകുളത്ത് ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവം: എസ്.എച്ച്.ഒ പ്രതാപചന്ദ്രന്‍ സ്ഥിരം പ്രശ്‌നക്കാരന്‍, കസ്റ്റഡി മര്‍ദനവും പതിവ് 

Kerala
  •  8 days ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക് 

Kerala
  •  8 days ago
No Image

എസ്.ഐ.ആര്‍: പാലക്കാട് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അജ്ഞാത വോട്ടുകള്‍!

Kerala
  •  8 days ago
No Image

ബോണ്ടി ബീച്ച് ആക്രമണം: വിദ്വേഷം തടയാൻ നടപടിയുമായി ആസ്ട്രേലിയ; വിസ നടപടികളിലും നിയന്ത്രണം

International
  •  8 days ago
No Image

എസ്.ഐ.ആർ: സമയപരിധി കഴിഞ്ഞു; 17 ലക്ഷത്തോളം വോട്ടർമാർ എവിടെ 

Kerala
  •  8 days ago
No Image

സൈബറിടത്ത് കൊലവിളി തുടർന്ന് ഇടത് ഗ്രൂപ്പുകൾ; മിണ്ടാട്ടമില്ലാതെ പൊലിസ് 

Kerala
  •  8 days ago