HOME
DETAILS

ശൈഖ് മുഹമ്മദ് റഫീഖിന്റെ പൗരത്വം കിര്‍ഗിസ്ഥാന്‍ റദ്ദാക്കി

  
backup
May 03, 2017 | 2:52 AM

%e0%b4%b6%e0%b5%88%e0%b4%96%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%b1%e0%b4%ab%e0%b5%80%e0%b4%96%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

ബിഷ്‌കെക്: കിര്‍ഗിസ്ഥാനില്‍ ഉന്നത സൈനിക പദവി നേടിയെന്ന് അവകാശപ്പെടുന്ന കോഴിക്കോട് സ്വദേശി ശൈഖ് മുഹമ്മദ് റഫീഖിന്റെ പൗരത്വം കിര്‍ഗിസ്ഥാന്‍ റദ്ദാക്കി. ഇയാളുടെ പാസ്‌പോര്‍ട്ട് മരവിപ്പിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് അല്‍മസ് ബെക് അതംബയേവ് പുറത്തിറക്കിയ സര്‍ക്കുലറും പുറത്തുവന്നു. കിര്‍ഗിസ്ഥാന്‍ സര്‍ക്കാറിലും സൈന്യത്തിലും വലിയ സ്വാധീനമുള്ളയാള്‍ എന്ന് അവകാശപ്പെട്ടാണ് കോഴിക്കോട് എരവന്നൂര്‍ സ്വദേശിയായ മുഹമ്മദ് റഫീഖ് പ്രവര്‍ത്തിച്ചിരുന്നത്. ഗള്‍ഫ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റഫീഖിന്റെ പൗരത്വം റദ്ദാക്കിയ വാര്‍ത്ത സഊദിയിലെ കിര്‍ഗിസ്ഥാന്‍ അംബാസഡര്‍ അബ്ദുല്ലത്തീഫ് ജുമാബേവും സ്ഥിരീകരിച്ചു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സഊദിയിലെ ഒരു വനിതയും ഇന്ത്യന്‍ വ്യവസായിയും ഇയാള്‍ക്കെതിരേ കഴിഞ്ഞ മാര്‍ച്ചില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കിര്‍ഗിസ്ഥാന്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതും തുടര്‍ന്ന് നടപടി സ്വീകരിച്ചതുമെന്ന് അംബാസഡര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കിര്‍ഗിസ്ഥാന്‍ പാസ്‌പോര്‍ട്ട് ഉണ്ടെന്നല്ലാതെ ഇയാള്‍ക്ക് സര്‍ക്കാരുമായോ, സൈന്യവുമായോ ബന്ധമില്ലെന്നും കഴിഞ്ഞ മാസം 15 നാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയതെന്നും അംബാസഡര്‍ വിശദീകരിച്ചു.
കഴിഞ്ഞ ജനുവരി ആദ്യത്തിലാണ് ശൈഖ് റഫീഖിന്റെ നേട്ടത്തെ കുറിച്ച് മലയാളത്തിലെയും ഇന്ത്യയിലെയും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പിന്നീട് സൈനിക പദവി ലഭിച്ച വാര്‍ത്ത നിഷേധിച്ച് കിര്‍ഗിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വിശദീകരണം ഇറക്കി. മന്ത്രാലയങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ അപാകതയാണ് പ്രശ്‌നത്തിന് കാരണമെന്ന് റഫീഖ് വിശദീകരിച്ചെങ്കിലും ഇതു തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
വ്യാജപട്ടാള യൂനിഫോമാണ് ഇദ്ദേഹം ധരിച്ചതെന്നും മുന്‍ സൈനികര്‍ക്കൊപ്പമുള്ള ചിത്രമാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് കിര്‍ഗിസ്ഥാന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശിൽ നിർണ്ണായക രാഷ്ട്രീയ നീക്കം: 17 വർഷത്തെ പ്രവാസത്തിന് ശേഷം താരിഖ് റഹ്മാൻ തിരിച്ചെത്തി; ധാക്കയിൽ ജനസാഗരം

International
  •  a day ago
No Image

ഇത് ബാറ്റിംഗ് അല്ല, താണ്ഡവം! 84 പന്തിൽ 190 റൺസ്; ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് 14-കാരൻ വൈഭവ് സൂര്യവംശി

Cricket
  •  a day ago
No Image

തൃശൂര്‍ മേയറാകാന്‍ ഡോ. നിജി ജസ്റ്റിന്‍; ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എ പ്രസാദ്

Kerala
  •  a day ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു: വിദ്യാർഥികൾക്കും സ്ഥിരം യാത്രക്കാർക്കും വൻ ഇളവുകൾ; 2026 മുതൽ പുതിയ മാറ്റം

Saudi-arabia
  •  a day ago
No Image

തടവുകാരുടെ കൈമാറ്റം; കരാറിനെ സ്വാഗതം ചെയ്ത് ഖത്തറും യെമനും 

qatar
  •  a day ago
No Image

യുപിയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു; അപകടം ബൈക്കില്‍ സഞ്ചരിക്കവെ 

National
  •  a day ago
No Image

വ്യാജ കീടനാശിനികൾ വിറ്റാൽ 10 മില്യൺ റിയാൽ പിഴയും അഞ്ച് വർഷം തടവും; കടുത്ത നടപടികളുമായി സഊദി

Saudi-arabia
  •  a day ago
No Image

രോഹിത് പുറത്ത്; ഐപിഎൽ ചരിത്രത്തിലെ 'ഓൾ ടൈം ഇലവനെ' പ്രഖ്യാപിച്ച് മുൻ മുംബൈ ഇന്ത്യൻസ് താരം

Cricket
  •  a day ago
No Image

ചുറുചുറുക്കുള്ള യുവാക്കളെ എങ്ങനെ തൊഴിലാളികളായി നിങ്ങളുടെ കമ്പനികളിൽ എത്തിക്കാം?

Abroad-career
  •  a day ago
No Image

യുഎഇയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; നാല് ദിവസത്തെ ലോങ്ങ് വീക്കെൻഡിന് ഇതാ ഒരു വഴി!

uae
  •  a day ago