HOME
DETAILS

ദുരിതത്തിനിടെ ഫണ്ട് 'അടിച്ചുമാറ്റല്‍' ദുരന്തം!

  
backup
September 01 2018 | 19:09 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%9f%e0%b4%bf

തൊടുപുഴ: പ്രളയക്കെടുതിയില്‍നിന്നു കരകയറാന്‍ കേരളം സഹായത്തിനു കേഴുന്നതിനിടെ നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കടക്കം വാരിക്കോരി ഫണ്ടനുവദിച്ച് സര്‍ക്കാര്‍. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രം ഓഗസ്റ്റ് 13 മുതല്‍ 28 വരെ 271.71 കോടി രൂപയാണ് അനുവദിച്ചത്.

പല പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയാണ് ധനസഹായം നേടിയെടുത്തത്. കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി) 134.35 കോടി, കാഷ്യു ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ 3.1 കോടി, നാഷനല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 0.76 കോടി, കേരളാ ക്ലേയ്‌സ് ആന്‍ഡ് സെറാമിക് പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് 0.7 കോടി, കയര്‍ഫെഡ് 1.34 കോടി, മാല്‍ക്കോടെക്‌സ് സ്പിന്നിങ് മില്‍ ഒരു കോടി, ട്രാവന്‍കൂര്‍ റയോണ്‍സ് ലിമിറ്റഡ് 26.658 കോടി, ഹാന്‍വീവ് 0.8 കോടി, കേരളാ ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡ് മൂന്നു കോടി, കേരളാ കാഷ്യു ബോര്‍ഡ് ലിമിറ്റഡ് 100 കോടി എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
ഇതില്‍ പല സ്ഥാപനങ്ങളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സേവന മേഖലയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രം അത്യാവശ്യ ഫണ്ടനുവദിച്ചു മറ്റു സ്ഥാപനങ്ങള്‍ക്കു ഫണ്ട് അനുവദിക്കുന്നത് ആറു മാസത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശം നിലനില്‍ക്കേയാണ് ഈ നടപടി. ട്രഷറി നിയന്ത്രണമടക്കം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.
പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും തലപ്പത്തു യാതൊരു മാനദണ്ഡവും പാലിക്കാതെ നിയമിച്ച മാനേജിങ് ഡയരക്ടര്‍മാരും രാഷ്ട്രീയ പാര്‍ട്ടികളുടെ നോമിനികളായ ചെയര്‍മാന്‍മാരുമാണുള്ളത്. എം.ഡി നിയമനത്തിനു വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണെന്ന് 2016 ഒക്‌ടോബറില്‍ ഉത്തരവിറങ്ങിയെങ്കിലും ഇതു പാലിക്കപ്പെടുന്നില്ല. സര്‍വിസില്‍നിന്നു വിരമിച്ച ശേഷം സര്‍ക്കാരിനെ സ്വാധീനിച്ച് എം.ഡിമാരായി തുടരുന്നവരുമുണ്ട്. എം.ഡിമാരുടെ യാത്രകള്‍ക്കു മുന്‍കൂര്‍ അനുമതി വേണമെന്ന് അടുത്തിടെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ചെയര്‍മാന് പി.എ, ഡ്രൈവര്‍, മാസം 20,000 രൂപ ഓണറേറിയം, ഫോണ്‍ അലവന്‍സ്, യാത്രാ ബത്ത എന്നിവയുണ്ട്. കുറ്റിപ്പുറം മാല്‍കോടെക്‌സ് സ്പിന്നിങ് മില്‍ എം.ഡി മാസം അഞ്ചു ദിവസം താമസിക്കാന്‍ 12,000 രൂപയുടെ ഫ്‌ളാറ്റാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago