HOME
DETAILS

'കിംവദന്തികൾ പ്രചരിപ്പിക്കേണ്ട'; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ താരം

  
March 11 2025 | 03:03 AM


ദുബൈ: ചാമ്പ്യൻസ് ട്രോഫി ആഘോഷങ്ങൾ കഴിഞ്ഞതോടെ ഇന്ത്യയുടെ മുതിർന്ന കളിക്കാരായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പക്ഷേ തങ്ങൾ അടുത്ത കാലത്തൊന്നും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞതോടെ പിന്നീട് എല്ലാവരുടെയും കണ്ണുകൾ രവീന്ദ്ര ജഡേജയിലേക്കാണ് നീണ്ടത്. ഫൈനൽ വിജയിച്ച ശേഷം വിരാട് കോഹ്ലിയെ ആശ്ലേഷിക്കുന്ന ജഡേജയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് ജഡേജ വിരമിക്കുകയാണെന്ന് പലരും പറഞ്ഞത്.

എന്നാൽ ഇപ്പോൾ ഇത്തരം വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഈ ഊഹാപോഹങ്ങൾക്ക് അവസാനമിട്ടത്. കോഹ്ലിയും രോഹിതും നേരത്തെ തന്നെ തങ്ങളുടെ പദ്ധതികളെക്കുറിച്ച് വ്യക്തമാക്കിയിരുന്നതിനാൽ ജഡേജയുടെ പോസ്റ്റ് പെട്ടെന്ന് തന്നെ ചർച്ചാവിഷയമായി മാറി. ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ അടുത്ത കാലത്തൊന്നും ഏകദിന ഫോർമാറ്റിൽ നിന്നും വിരമിക്കാൻ സാധ്യതയില്ലെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.

ട്വന്റി20 ലോകകപ്പ് നേടിയതിന് ശേഷം കോഹ്‌ലിയും നായകൻ രോഹിതും ഫോർമാറ്റിൽ നിന്ന് ഉടൻ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അടുത്ത ദിവസം ജഡേജയും അതേ മാതൃക പിന്തുടർന്ന് സോഷ്യൽ മീഡിയയിൽ ട്വന്റി20 അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ട്രോഫി നേടിയതിനു ശേഷവും മൂവരും സമാനമായ രീതിയാണ് പിന്തുടർന്നത്. എന്നാൽ വിരമിക്കുന്നതിനു പകരം വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് മൂവരും പ്രഖ്യാപിച്ചത്.

ടീം ഇന്ത്യ മെച്ചപ്പെട്ട അവസ്ഥയിലാകുമ്പോൾ വിരമിക്കാനാണ് താൻ ആഗ്രഹിക്കുന്നുവെന്ന് കോഹ്‌ലി വ്യക്തമാക്കിയിരുന്നു. ഈ ഫോർമാറ്റിൽ നിന്ന് ഞാൻ വിരമിക്കാൻ പോകുന്നില്ല, എന്റെ മുന്നോട്ടുള്ള യാത്രയെ സംബന്ധിച്ച് കിംവദന്തികൾ പരത്താതിരിക്കുക, എന്നാണ് രോഹിത് തന്റെ വിരമിക്കൽ വാർത്ത തള്ളിക്കൊണ്ട് പറഞ്ഞത്. 

ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരായ വിജയ റൺസ് നേടിയത് ജഡേജയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊടുപുഴയിൽ പൂർണ ഗർഭണിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യ വകുപ്പിന് പരാതി നൽകി കുടുംബം

Kerala
  •  2 days ago
No Image

കൈവിട്ടു കളഞ്ഞത് 24 എണ്ണം; തിരിച്ചടിയുടെ ലിസ്റ്റിൽ സഞ്ജുവിന്റെ രാജസ്ഥാന് താഴെ ഗുജറാത്ത്

Cricket
  •  3 days ago
No Image

ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാനമന്ത്രിമാരുടെ എക്സ് പോസ്റ്റ് വൈറലാവുന്നു

International
  •  3 days ago
No Image

യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു

International
  •  3 days ago
No Image

ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട: പ്രസ്താവനയുമായി ഗംഭീർ

Others
  •  3 days ago
No Image

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി

Kerala
  •  3 days ago
No Image

ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി

Kerala
  •  3 days ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു: വ്യാപാരവും തൊഴിലും ഉയരും, ചരിത്ര നാഴികക്കല്ലെന്ന് മോദി

National
  •  3 days ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സാക്ഷാൽ സച്ചിന്റെ റെക്കോർഡും തകർത്ത് പുതിയ ചരിത്രമെഴുതി സ്‌കൈ

Cricket
  •  3 days ago
No Image

സിന്ധുവിൽ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ഭീഷണി; ഒടുവിൽ ബിലാവൽ ഭൂട്ടോ ഇനി സമാധാന പാതയിൽ; നിലപാട് മാറ്റം വിവാദമായി

International
  •  3 days ago