HOME
DETAILS

കടം വാങ്ങി ആര്‍ഭാട ജീവിതം നയിക്കുന്നതിനെ എതിര്‍ത്തു, ലത്തീഫിനെ കൊന്നത് ഈ ദേഷ്യത്തിന് ; അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു

  
Web Desk
March 11, 2025 | 4:38 AM

Venjaramoodu Murder Case Accused Afan Taken for Evidence Collection

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ പ്രതി അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു. പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ തെളിവെടുപ്പാണ് ചുള്ളാളത്തുള്ള വീട്ടില്‍ നടക്കുന്നത്.  ലത്തീഫിന്റെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ വീണ്ടും അഫാന്റെ വീട്ടിലെത്തിക്കുമെന്നാണ് സൂചന.

സുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ പൊലിസുകാരെ തെളിവെടുപ്പ് നടത്തുന്നിടത്ത് നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് അഫാനെ കസ്റ്റഡിയില്‍ വിട്ടത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അഫാനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. 

ലത്തീഫിന് 80,000 രൂപ അഫാന്‍ നല്‍കാനുണ്ടായിരുന്നു. ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടാവാന്‍ കാരണം അഫാന്റെ ആര്‍ഭാട ജീവിതമാണെന്ന് ലത്തീഫ് കുറ്റപ്പെടുത്താറുണ്ടായിരുന്നു. ഇതില്‍ കുപിതനായാണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് അഫാന്‍ നല്‍കിയ മൊഴി. 

ഫെബ്രുവരി 24 നാണ് കേരളത്തെ നടുക്കിയ വെഞ്ഞാറമൂടമൂട് കൂട്ടക്കൊലപാതകം നടന്നത്. അഫാന്റെ പിതൃമാതാവ് സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ,സഹോദരന്‍ അഫാന്‍,പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് കൊലപ്പെടുത്തിയത്. മാതാവായ ഷെമിക്ക് അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷെമി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

വെഞ്ഞാറമൂട്, പാലോട് പൊലിസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങള്‍ നടന്നത്. ഇതില്‍ നാല് കൊലപാതകങ്ങള്‍ വെഞ്ഞാറമൂട് സ്‌റ്റേഷന്‍ പരിധിയിലാണ്. അഫാന്റെ സഹോദരന്‍, പെണ്‍സുഹൃത്ത്, പിതാവിന്റെ സഹോദരന്‍, പിതൃസഹോദര ഭാര്യ എന്നിവരുടെ കൊലപാതകങ്ങളാണിവ. 
പിതൃമാതാവായ സല്‍മാബീവിയുടെ കൊലപാതകം പാങ്ങോട് സ്‌റ്റേഷന്‍ പരിധിയിലാണ്. അവരെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ തെളിവെടുത്തിരുന്നു.

ഇളയ മകനടക്കം മരിച്ച വിവരം ഷെമിയെ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. രാവിലെ പത്തുമണിക്കും ആറുമണിക്കും ഇടയില്‍ അഞ്ചുകൊലപാതകങ്ങളും നടത്തിയ ശേഷം അഫാന്‍ വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണം, പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: മുന്നറിയിപ്പുമായി സഊദി അറേബ്യ

International
  •  3 minutes ago
No Image

സമൂഹ മാധ്യമങ്ങൾക്കുള്ള നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ; ചട്ടഭേദഗതി 20 മുതൽ പ്രാബല്യത്തിൽ

National
  •  8 minutes ago
No Image

ഐ.ടി @2026; കേന്ദ്ര ലക്ഷ്യം സെൻസർഷിപ്പോ? സമൂഹ മാധ്യമങ്ങളെ വരുതിയിലാക്കുന്ന കേന്ദ്ര തന്ത്രം

National
  •  21 minutes ago
No Image

ജോസിനെ 'പാലായിലൊതുക്കി' പാർട്ടിയിൽ അപ്രമാദിത്വത്തിന് റോഷി; ഉൾപാർട്ടി പോരിൽ വലഞ്ഞ് കേരള കോൺ​ഗ്രസ്

Kerala
  •  37 minutes ago
No Image

വി.ഡി സതീശനെതിരെ മത്സരം കടുപ്പിക്കാൻ സി.പി.എം; പറവൂർ സീറ്റ് ഏറ്റെടുത്തേക്കും

Kerala
  •  42 minutes ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥിപട്ടിക 20ന് പ്രഖ്യാപിച്ചേക്കും

Kerala
  •  an hour ago
No Image

കെ.പി.സി.സി തലപ്പത്ത് മാറ്റം, തെരഞ്ഞെടുപ്പിന് ശേഷം; താൽക്കാലിക ചുമതല മുതിർന്ന നേതാവിന് 

Kerala
  •  an hour ago
No Image

ന്യൂനപക്ഷ ക്ഷേമം ബജറ്റിലുണ്ട്, ഫലത്തിലില്ല; ചെലവഴിക്കാതെ കെട്ടി കിടക്കുന്നത് കോടികൾ 

Kerala
  •  an hour ago
No Image

ബംഗ്ലാദേശിൽ ബി.എൻ.പി സർക്കാർ നാളെ അധികാരമേൽക്കും; 17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം പ്രധാനമന്ത്രി പദത്തിലേക്ക് താരിഖ് റഹ്‌മാൻ 

International
  •  an hour ago
No Image

യുഎഇ സ്‌കൂള്‍ പ്രവേശനം: പുതിയ പ്രായപരിധി ഇങ്ങനെ; കൂടുതല്‍ വ്യക്തത വരുത്തി വിദ്യാഭ്യാസ മന്ത്രാലയം

uae
  •  2 hours ago