HOME
DETAILS

ജില്ലയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സുലഭം

  
backup
July 22, 2016 | 10:41 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%aa%e0%b5%81%e0%b4%95%e0%b4%af-2




കുറവിലങ്ങാട് :ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന മുറ പോലെ നടക്കുന്നുവെങ്കിലും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സുലഭം. പല സ്ഥലങ്ങളിലും വീടുകള്‍ കേന്ദ്രീകരിച്ചും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.
 നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്കായി പൊലിസും, എക്‌സൈസും പരിശോധനകള്‍ തുടരുമ്പോള്‍ തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കോളജ്-സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ലഹരി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നത് മാതാപിതാക്കള്‍ക്കിടയിലും ആശങ്ക പരത്തുന്നു. ഏറ്റുമാനൂര്‍, പാലാ, കടുത്തുരുത്തി, വൈക്കം, കുറവിലങ്ങാട്, രാമപുരം, കോട്ടയം ടൗണ്‍, കുമരകം പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ ഇവയുടെ വില്‍പന നടക്കുന്നുണ്ട്.
പൊലിസിന്റേയും, എക്‌സൈസിന്റേയും ഒത്താശകളും, സംരക്ഷണവുമുണ്ടെന്നുള്ള ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നിവൃത്തിയില്ലാതെ നടത്തിയ പരിശോധനകള്‍ മാത്രമാണു ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്ന് ആക്ഷേപവും ശക്തം.പലരെയും ഉദ്യോഗസ്ഥര്‍ ഇത്തരം കേസുകളുടെ പേരില്‍ പിടികൂടാറുണ്ടെങ്കിലും ഉപയോഗത്തില്‍ കുറവില്ലെന്നതാണു വാസ്തവം. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരില്‍ നിന്നും ജില്ലയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പലയിടങ്ങളിലും ലഭിക്കുന്നുവെന്നതാണ് സത്യം. എന്നാല്‍ ഇത്തരത്തിലുള്ള പരിശോധന നടത്തുവാന്‍ അധികൃതര്‍ തയാറായിട്ടില്ല.
പലയിടത്തും കേസ് രജിസ്റ്റര്‍ ചെയ്തതുപോലും ദുര്‍ലഭമായ വകുപ്പുകള്‍ ചുമത്തി പിഴ ഈടാക്കുകയാണു ചെയ്തിട്ടുള്ളത്. വില്‍പന സംഘങ്ങളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ എക്‌സൈസിന് കൈമാറിയാല്‍പോലും ചില രഹസ്യ അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വിവരം ചോര്‍ത്തിക്കൊടുക്കുന്നതുമൂലമാണു പാലാ, രാമപുരം, പൊന്‍കുന്നം, കുമരകം മേഖലകളിലെ സംഘത്തെ പിടികൂടുവാന്‍ സാധിക്കാത്തത് എന്നാണ് നാട്ടുകാരുടെ പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  7 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  7 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  7 days ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  7 days ago
No Image

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  7 days ago
No Image

ബഹ്റൈന്‍ സാമ്പത്തിക മേഖലയില്‍ ലുലുവിന്റെ പങ്ക് വലുത്: എം.എ യൂസഫലിയെ പ്രശംസിച്ച് ഹമദ് രാജാവ്

bahrain
  •  7 days ago
No Image

അസൂയയുള്ളവർ പറഞ്ഞു കൊണ്ടിരിക്കട്ടെ'; സ്ട്രൈക്ക് റേറ്റ് വിവാദത്തിൽ പൊട്ടിത്തെറിച്ച് രഹാനെ, വിമർശകർക്ക് മറുപടി!

Cricket
  •  7 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം: ടി.പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

Kerala
  •  7 days ago
No Image

ഇസ്‌റാഈലില്‍ ഇറാന്‍ മിസൈല്‍ വര്‍ഷം: നഗരങ്ങളില്‍ അപായ സൈറണുകള്‍, കനത്ത ജാഗ്രത

International
  •  7 days ago
No Image

നീണ്ടൂര്‍ ക്ഷേത്രത്തില്‍ മോഷണം: ഒന്നര ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്ന ബിജെപി നേതാവ് പിടിയില്‍

Kerala
  •  7 days ago