HOME
DETAILS

ജില്ലയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സുലഭം

  
backup
July 22, 2016 | 10:41 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%aa%e0%b5%81%e0%b4%95%e0%b4%af-2




കുറവിലങ്ങാട് :ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന മുറ പോലെ നടക്കുന്നുവെങ്കിലും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സുലഭം. പല സ്ഥലങ്ങളിലും വീടുകള്‍ കേന്ദ്രീകരിച്ചും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.
 നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്കായി പൊലിസും, എക്‌സൈസും പരിശോധനകള്‍ തുടരുമ്പോള്‍ തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കോളജ്-സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ലഹരി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നത് മാതാപിതാക്കള്‍ക്കിടയിലും ആശങ്ക പരത്തുന്നു. ഏറ്റുമാനൂര്‍, പാലാ, കടുത്തുരുത്തി, വൈക്കം, കുറവിലങ്ങാട്, രാമപുരം, കോട്ടയം ടൗണ്‍, കുമരകം പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ ഇവയുടെ വില്‍പന നടക്കുന്നുണ്ട്.
പൊലിസിന്റേയും, എക്‌സൈസിന്റേയും ഒത്താശകളും, സംരക്ഷണവുമുണ്ടെന്നുള്ള ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നിവൃത്തിയില്ലാതെ നടത്തിയ പരിശോധനകള്‍ മാത്രമാണു ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്ന് ആക്ഷേപവും ശക്തം.പലരെയും ഉദ്യോഗസ്ഥര്‍ ഇത്തരം കേസുകളുടെ പേരില്‍ പിടികൂടാറുണ്ടെങ്കിലും ഉപയോഗത്തില്‍ കുറവില്ലെന്നതാണു വാസ്തവം. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരില്‍ നിന്നും ജില്ലയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പലയിടങ്ങളിലും ലഭിക്കുന്നുവെന്നതാണ് സത്യം. എന്നാല്‍ ഇത്തരത്തിലുള്ള പരിശോധന നടത്തുവാന്‍ അധികൃതര്‍ തയാറായിട്ടില്ല.
പലയിടത്തും കേസ് രജിസ്റ്റര്‍ ചെയ്തതുപോലും ദുര്‍ലഭമായ വകുപ്പുകള്‍ ചുമത്തി പിഴ ഈടാക്കുകയാണു ചെയ്തിട്ടുള്ളത്. വില്‍പന സംഘങ്ങളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ എക്‌സൈസിന് കൈമാറിയാല്‍പോലും ചില രഹസ്യ അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വിവരം ചോര്‍ത്തിക്കൊടുക്കുന്നതുമൂലമാണു പാലാ, രാമപുരം, പൊന്‍കുന്നം, കുമരകം മേഖലകളിലെ സംഘത്തെ പിടികൂടുവാന്‍ സാധിക്കാത്തത് എന്നാണ് നാട്ടുകാരുടെ പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധിയെഴുതാന്‍ ഇനി 10 നാള്‍: രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും

Kerala
  •  4 days ago
No Image

 'റിപ്പോര്‍ട്ട് കാര്‍ഡ് റെഡി, സംവാദത്തിന് തയ്യാറാണോ?'; വി.ഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  4 days ago
No Image

മോട്ടോർ വാഹന വകുപ്പിൽ വൻ അഴിമതി; പണിതീരാത്ത ബസുകൾക്ക് 70,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങി രജിസ്ട്രേഷൻ

crime
  •  4 days ago
No Image

കണക്കുകളിൽ രാജസ്ഥാൻ മുന്നിൽ; അവസാന അഞ്ച് കളിയിൽ നാലിലും ജയം; സിഎസ്കെയ്ക്ക് ഇന്ന് അഗ്നിപരീക്ഷ

Cricket
  •  4 days ago
No Image

വിവാഹപ്പന്തലിലേക്ക് പടക്കത്തില്‍ നിന്ന് തീപ്പൊരി തെറിച്ചു; കാസര്‍കോട് ഒഴിവായത് വന്‍ ദുരന്തം

Kerala
  •  4 days ago
No Image

അർജന്റീനിയൻ താരത്തിനായി വമ്പൻ പോര്; റയൽ മാഡ്രിഡിന് ഭീഷണി ഉയർത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

Football
  •  4 days ago
No Image

ഇറാനിലെ വൈദ്യുത കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് യു.എസ്; മണിക്കൂറുകള്‍ക്കകം പുനഃസ്ഥാപിച്ചതായി തെഹ്‌റാന്‍

International
  •  4 days ago
No Image

ആരുടെയും വോട്ട് വേണ്ടെന്ന് വയ്ക്കില്ല; നേമത്തെ ഡീല്‍ ആരോപണങ്ങളില്‍ പ്രതികരണവുമായി വി ശിവന്‍കുട്ടി

Kerala
  •  4 days ago
No Image

അമ്മ കൊല്ലപ്പെട്ടു, പിതാവ് ജയിലിൽ; അഭയം നൽകിയ അമ്മാവൻമാർ 17-കാരിയെ പീഡിപ്പിച്ചു, സഹോദരിയെ വിറ്റു

crime
  •  4 days ago
No Image

കൊച്ചിയില്‍ രണ്ട് വാഹനാപകടം; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  4 days ago