HOME
DETAILS

പി.കെ ശശി: മന്ത്രി എ.കെ ബാലന്‍ അന്വേഷണം തുടങ്ങിയെന്ന് കോടിയേരി; എങ്കില്‍ പൊലിസിനെ പിരിച്ചുവിടണമെന്ന് ചെന്നിത്തല

  
backup
September 07, 2018 | 3:53 PM

49654654632131-2

തിരുവനന്തപുരം: സി.പി.എം എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗികാതിക്രമ ആരോപണത്തില്‍ വിവാദം കൊഴുക്കുന്നു. ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നടക്കുന്നുവെന്ന് ആവര്‍ത്തിക്കുകയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലിസ് അന്വേഷണത്തെപ്പറ്റി ഇതുവരെ ഒന്നും പറഞ്ഞിട്ടുമില്ല. പി.കെ ശശിക്കെതിരെ പ്രതിഷേധം ശക്തമായതോടെ ഇന്ന് സി.പി.എം പുറത്തിറക്കിയ പ്രസ്താവനയും വിവാദമായി.

പ്രസ്താവന ഇങ്ങനെ:

''2018 ആഗസ്റ്റ് 14നാണ് ഒരു യുവതി സി.പി.എം സംസ്ഥാന കമ്മിറ്റി മുമ്പാകെ ഒരു പരാതി നല്‍കിയത്.

പരാതി ലഭിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരാതിക്കാരിയുടെ വിശദീകരണം കേട്ടു. തുടര്‍ന്ന് പരാതിയില്‍ പരാമര്‍ശിച്ച പി.കെ ശശിയെ എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തി പരാതിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ വിശദീകരണം കേട്ടു. തുടര്‍ന്ന് ഓഗസ്റ്റ് 31ന് ചേര്‍ന്ന ആദ്യപാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ സംസ്ഥാനസെക്രട്ടറി വിശദീകരിച്ചു. യുവതിയുടെ പരാതിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചു.

പി.കെ ശ്രീമതി ടീച്ചര്‍, എ.കെ ബാലന്‍ എന്നിവരെ പരാതി അന്വേഷിക്കാന്‍ സെക്രട്ടേറിയറ്റ് ഓഗസ്റ്റ് 31ന് തന്നെ ചുമതലപ്പെടുത്തി. തുടര്‍ന്ന് ചുമതലപ്പെട്ടവര്‍ അന്വേഷണ നടപടി ആരംഭിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് കിട്ടിയ ഉടനെ പാര്‍ട്ടി ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നതാണ്''- സി.പി.എം പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ ഇതിന് ശക്തമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.


''പി.കെ ശശിക്കെതിരായ യുവതിയുടെ പരാതിയില്‍ ഓഗസ്റ്റ് 31 തന്നെ മന്ത്രി എ.കെ ബാലനെയും ശ്രീമതി ടീച്ചറെയും അന്വേഷണച്ചുമതല ഏല്‍പിച്ചു എന്നും അവര്‍ അന്വേഷണം തുടങ്ങിയെന്നുമാണ് സി.പി.എം സെക്രട്ടേറിയറ്റ് പറയുന്നത്. പക്ഷേ എ.കെ ബാലന്‍ കഴിഞ്ഞ ദിവസവും പറഞ്ഞത് താന്‍ ഇതിനെക്കുറിച്ച് ഒന്നും അറിഞ്ഞില്ലെന്നാണ്. അപ്പോള്‍ ഒന്നുകില്‍ മന്ത്രി ബാലനോ, അല്ലെങ്കില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റോ നുണ പറയുകയാണ്. അത് ആരാണെന്ന് വ്യക്തമാക്കണം.

ഓഗസ്റ്റ് 14 ന് തന്നെ പരാതി സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ കിട്ടിയെന്നാണ് പാര്‍ട്ടി പത്രക്കുറിപ്പില്‍ പറയുന്നത്. ഇത്രയും ദിവസം അത് നിയമാനുസൃതം പൊലിസിന് കൈമാറാതെ വച്ചു കൊണ്ടിരുന്നത് ശരിയായില്ല. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി തന്നെ നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കും

യുവതിയുടെ പരാതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ
ഭാഗമായ ഒരു മന്ത്രി എങ്ങനെ
അന്വേഷണംനടത്തും? ഇത്തരം കേസില്‍ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടി അല്ല പൊലിസാണ്''- ചെന്നത്തല പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍.പി.എസ്.ടി: 15 മാസമായിട്ടും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനമില്ല, പ്രതിഷേധം

Kerala
  •  9 days ago
No Image

ആസൂത്രണ ബോര്‍ഡിലെ പി.എസ്.സി പരീക്ഷ: മൂല്യനിര്‍ണയം നടത്തിയത് പ്രോട്ടോകോള്‍ അട്ടിമറിച്ച്

Kerala
  •  9 days ago
No Image

ലോകകപ്പിൽ ‘ഹാട്രിക്’ പിഴവ്; നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമനായി മെസി

Football
  •  9 days ago
No Image

ഇ 20 ഇന്ധനം: പഴയ വാഹനങ്ങളിലെ റബ്ബര്‍ ഭാഗങ്ങള്‍ക്ക് തേയ്മാന സാധ്യതയെന്ന് എആര്‍എഐ പഠനം

Kerala
  •  9 days ago
No Image

മേപ്പാടിയിൽ പെയ്തത് കനത്ത മഴ; കണക്കിലെടുത്തത് കേന്ദ്ര മുന്നറിയിപ്പ് മാത്രം

Kerala
  •  9 days ago
No Image

‘മെസ്സിയെയും അർജന്റീനയെയും ലോകകപ്പിൽ നിലനിർത്താൻ ഫിഫ കള്ളക്കളി കളിക്കുന്നു; മുൻഗണന മാർക്കറ്റിംഗിന് മാത്രം’: ആഞ്ഞടിച്ച് ഈജിപ്ത് പരിശീലകൻ

Football
  •  9 days ago
No Image

തുരങ്കപാത വയനാടിന്റെ അടിവേരിളക്കും, കള്ളാടിയിലുണ്ടായത് വൻ ദുരന്തസൂചന: വയനാട് പ്രകൃതി സംരക്ഷണ സമിതി

Kerala
  •  9 days ago
No Image

തുരങ്കപാത നിർമാണത്തിൽ അശാസ്ത്രീയത, പാരിസ്ഥിതിക ആഘാത സമിതിയുടെ വ്യവസ്ഥകളും ലംഘിച്ചു

Kerala
  •  9 days ago
No Image

‘എനിക്ക് കഴിയില്ല, ക്ഷമിക്കണം’: ആവേശം മൂർധന്യത്തിൽ; അഭിമുഖത്തിനിടെ കണ്ണീരോടെ ഇറങ്ങിപ്പോയി അർജന്റീന പരിശീലകൻ സ്കലോണി

Football
  •  9 days ago
No Image

മൂന്നു ദിവസമായി മഴയുണ്ട്, മാറാൻ പറഞ്ഞത് മണ്ണിടിച്ചിലിന് ശേഷമെന്ന് എസ്റ്റേറ്റ് തൊഴിലാളി

Kerala
  •  9 days ago