HOME
DETAILS

  
backup
October 08, 2020 | 6:35 AM

894443-2

 


അബൂദബി: രാഹുല്‍ ത്രിപാഠിയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 10 റണ്‍സിനായിരുന്നു ജയം. മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 10 വിക്കറ്റിന് 167 റണ്‍സെടുത്തു. എന്നാല്‍ ചെന്നൈക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. 51 പന്തില്‍ 81 റണ്‍സെടുത്ത കൊല്‍ക്കത്തയുടെ ത്രിപാഠി തന്നെയാണ് കളിയിലെ താരം. എട്ട് ഫോറും മൂന്ന് ബൗണ്ടറിയും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു.
തുടക്കത്തില്‍ ഗില്ലും ത്രിപാഠിയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടിനായി ശ്രമിച്ചെങ്കിലും അഞ്ചാമത്തെ ഓവറില്‍ ഗില്ലിനെ (11) പുറത്താക്കി താക്കൂര്‍ ചെന്നൈക്ക് ആദ്യ ബ്രേക് ത്രു നല്‍കി. പിന്നീടെത്തിയവര്‍ക്ക് ക്രീസില്‍ അധികം പിടിച്ചു നില്‍ക്കാനാവാതെ പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. എന്നാല്‍ മറുവശത്ത് മികച്ചൊരു കൂട്ട് ലഭിക്കാതെ ത്രിപാഠിയും നിരാശനായി. കൊല്‍ക്കത്ത നിരയില്‍ മറ്റൊരാള്‍ക്കും 20ന് മുകളില്‍ റണ്‍സ് കണ്ടെത്താനായില്ല. കഴിഞ്ഞ കളിയിലെ താരം നിധീഷ് റാണ (9), നായകന്‍ ദിനേശ് കാര്‍ത്തിക് (12), കൂറ്റനടിക്കാരന്‍ റസല്‍ (2) എന്നിവരൊന്നും ഫോം കണ്ടെത്തിയില്ല. ചെന്നൈക്ക് വേണ്ടി ഡ്വെയ്ന്‍ ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷാര്‍ദുല്‍ താക്കൂര്‍, സാം കറന്‍, കരണ്‍ ശര്‍മ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും സ്വന്തമാക്കി.
ചെന്നൈക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും മധ്യനിര ഫോമിലേക്കുയരാത്തത് തിരിച്ചടിയായി. അര്‍ധ സെഞ്ചുറി നേടിയ വാട്‌സനാണ്(40 പന്തില്‍ 50) ടോപ് സ്‌കോറര്‍. റായിഡുവും(27 പന്തില്‍ 30) സംഭാവന നല്‍കി. ഒരു സമയത്ത് 12.1 ഓവറില്‍ 99 റണ്‍സെന്ന നിലയിലായിരുന്നു ചെന്നൈ. എന്നാല്‍ പിന്നീട് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ പിശുക്ക് കാണിച്ചതോടെ ജയം കൊല്‍ക്കത്തയ്‌ക്കൊപ്പം നിന്നു. അവസാന സമയത്ത് ജഡേജ ആഞ്ഞടിച്ചെങ്കിലും (എട്ട് പന്തില്‍ 21) ജയം അന്യമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  8 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  8 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  8 days ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  8 days ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  8 days ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  8 days ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  8 days ago
No Image

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

National
  •  8 days ago
No Image

മന്ത്രിമണ്ഡലം മുന്‍ എം.എല്‍.എ തൂക്കി, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് വി.ടി ബല്‍റാം

Kerala
  •  8 days ago
No Image

യുഎഇക്ക് സഊദിയുടെ പൂർണ്ണ പിന്തുണ; ശൈഖ് മുഹമ്മദുമായി ഫോണിൽ സംസാരിച്ച് മുഹമ്മദ് ബിൻ സൽമാൻ

uae
  •  8 days ago