HOME
DETAILS

പ്രളയ ദുരിതാശ്വാസ നിധി ശേഖരണം: രണ്ടാം ദിവസം ലഭിച്ചത് മൂന്നു കോടിയും രണ്ടര പവനും

  
backup
September 13, 2018 | 7:33 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%b6

 

കണ്ണൂര്‍: മന്ത്രിമാരുടെ പ്രളയ ദുരിതാശ്വാസ നിധി ശേഖരണം കണ്ണൂരില്‍ തുടരുന്നു. രണ്ടാം ദിവസം മൂന്നു കോടിയും രണ്ടര പവനുമാണ് ലഭിച്ചത്.
മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിലാണ് ധനസമാഹരണം. മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിഭവ സമാഹരണം പിണറായി, ചിറക്കുനി, കൂത്തുപറമ്പ്, പാനൂര്‍ എന്നീ നാലുകേന്ദ്രങ്ങളിലാണ് ബുധനാഴ്ച നടന്നത്.
നാലു കേന്ദ്രങ്ങളില്‍ നിന്നായി 3,02,39,338 രൂപ ലഭിച്ചു. ആദ്യ ദിവസമായ ചൊവ്വാഴ്ച 4.45 കോടി രൂപയും 88 സെന്റ് ഭൂമിയും ലഭിച്ചിരുന്നു. പിണറായി എ.കെ.ജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ധനസമാഹരണത്തില്‍ പിണറായി, വേങ്ങാട്, കോട്ടയം മലബാര്‍ പഞ്ചായത്തുകളില്‍ നിന്നായി 75,29,101 രൂപയും കാല്‍ പവന്‍ ഡയമണ്ടും സംഭാവനയായി ലഭിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ ഗീതമ്മ (പിണറായി), സി.പി അനിത (വേങ്ങാട്), ടി ഷബ്‌ന (കോട്ടയം മലബാര്‍)സംസാരിച്ചു. ചിറക്കുനി ബസാറില്‍ നടന്ന വിഭവ സമാഹരണത്തില്‍ ധര്‍മടം, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 43,82,364 രൂപയും രണ്ടേ കാല്‍ പവന്‍ സ്വര്‍ണവും ലഭിച്ചു. ധര്‍മടം പഞ്ചായത്തിലെ ബൈജു നങ്ങാരത്തിന്റെ മകന്‍ ഇശാന്‍ദേവിന്റെ ആദ്യജന്‍മദിനാഘോഷത്തിനായി മാറ്റി വച്ച തുകയും തൊഴിലുറപ്പുപദ്ധതി ഓവര്‍സിയറും എഇയും ഓരോ പവന്‍ വീതമുള്ള വളകളും നല്‍കിയത് സദസ്സിന്റെ നിറഞ്ഞ കൈയടി നേടി. കൂത്തുപറമ്പില്‍ നടന്ന ധനസമാഹരണത്തില്‍ 77,32,574 രൂപ മന്ത്രി ഏറ്റുവാങ്ങി. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കെ.വി സുമേഷ് അധ്യക്ഷനായി.
പാനൂര്‍ യു.പി സ്‌കൂളില്‍ നടന്ന ഫണ്ട് ശേഖരണച്ചടങ്ങില്‍ 1,05,95,299 രൂപ സംഭാവനയായി ലഭിച്ചു. എം.എല്‍.എ ഓഫിസ് മുഖാന്തിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 83,04,455 രൂപ കെ.കെ പവിത്രന്‍ മമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് കൈമാറി. ചടങ്ങില്‍ കെ.വി സുമേഷ് അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപാണ്, എന്തും സംഭവിക്കാം! ചർച്ചാസംഘത്തിന്റെ സന്ദേശങ്ങൾ രൂപപ്പെടുത്താൻ ഇറാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടി 

International
  •  2 days ago
No Image

കിരീടം നിലനിർത്താൻ മെസ്സി ഇറങ്ങുന്നു; ലോകകപ്പ് ആദ്യ പോരാട്ടത്തിൽ അർജന്റീന നാളെ അൾജീരിയക്കെതിരേ!

Football
  •  2 days ago
No Image

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍ക്യാമറ നോക്കിയും H എടുക്കാം 

Kerala
  •  2 days ago
No Image

സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയത് 'പത്തുതവണ'; വെളിപ്പെടുത്തി സത്യാകി സവര്‍ക്കര്‍

Kerala
  •  2 days ago
No Image

സിയോളിലെ കണ്ണീർത്തുളികൾ ന്യൂജഴ്സിയിൽ കനലായി എരിയുമ്പോൾ!

Football
  •  2 days ago
No Image

മുഹറം 10 (ആശൂറാഅ്) ജൂണ്‍ 26ന് (വെള്ളി)

Kerala
  •  2 days ago
No Image

'അലി ഖാംനഇയുടെ അനന്തരവന്‍' ഉടന്‍ ഗുജറാത്ത് വിട്ടുപോണം; ഉത്തര്‍പ്രദേശുകാരനായ മുസ്‌ലിം തൊഴിലാളിയെ ആക്രമിച്ച് ബജ്‌റങ്ദള്‍ 

National
  •  2 days ago
No Image

യുഎഇ നികുതി വരുമാനത്തിൽ വൻ കുതിച്ചുചാട്ടം; ഖജനാവിലേക്ക് ഒഴുകിയത് 46 ബില്യൺ ദിർഹം

uae
  •  2 days ago
No Image

ലോകകപ്പിലെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ടീം ഞങ്ങളാണ്'; യു.എസ് വിടാൻ ഉത്തരവ് ലഭിച്ചതിന് പിന്നാലെ ഇറാൻ കോച്ച്

Football
  •  2 days ago
No Image

ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ ഖത്തറിന് തിളക്കമാര്‍ന്ന നേട്ടം; മെന മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യം

qatar
  •  2 days ago