HOME
DETAILS

പ്രളയ ദുരിതാശ്വാസ നിധി ശേഖരണം: രണ്ടാം ദിവസം ലഭിച്ചത് മൂന്നു കോടിയും രണ്ടര പവനും

  
backup
September 13, 2018 | 7:33 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%b6

 

കണ്ണൂര്‍: മന്ത്രിമാരുടെ പ്രളയ ദുരിതാശ്വാസ നിധി ശേഖരണം കണ്ണൂരില്‍ തുടരുന്നു. രണ്ടാം ദിവസം മൂന്നു കോടിയും രണ്ടര പവനുമാണ് ലഭിച്ചത്.
മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിലാണ് ധനസമാഹരണം. മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിഭവ സമാഹരണം പിണറായി, ചിറക്കുനി, കൂത്തുപറമ്പ്, പാനൂര്‍ എന്നീ നാലുകേന്ദ്രങ്ങളിലാണ് ബുധനാഴ്ച നടന്നത്.
നാലു കേന്ദ്രങ്ങളില്‍ നിന്നായി 3,02,39,338 രൂപ ലഭിച്ചു. ആദ്യ ദിവസമായ ചൊവ്വാഴ്ച 4.45 കോടി രൂപയും 88 സെന്റ് ഭൂമിയും ലഭിച്ചിരുന്നു. പിണറായി എ.കെ.ജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ധനസമാഹരണത്തില്‍ പിണറായി, വേങ്ങാട്, കോട്ടയം മലബാര്‍ പഞ്ചായത്തുകളില്‍ നിന്നായി 75,29,101 രൂപയും കാല്‍ പവന്‍ ഡയമണ്ടും സംഭാവനയായി ലഭിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ ഗീതമ്മ (പിണറായി), സി.പി അനിത (വേങ്ങാട്), ടി ഷബ്‌ന (കോട്ടയം മലബാര്‍)സംസാരിച്ചു. ചിറക്കുനി ബസാറില്‍ നടന്ന വിഭവ സമാഹരണത്തില്‍ ധര്‍മടം, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 43,82,364 രൂപയും രണ്ടേ കാല്‍ പവന്‍ സ്വര്‍ണവും ലഭിച്ചു. ധര്‍മടം പഞ്ചായത്തിലെ ബൈജു നങ്ങാരത്തിന്റെ മകന്‍ ഇശാന്‍ദേവിന്റെ ആദ്യജന്‍മദിനാഘോഷത്തിനായി മാറ്റി വച്ച തുകയും തൊഴിലുറപ്പുപദ്ധതി ഓവര്‍സിയറും എഇയും ഓരോ പവന്‍ വീതമുള്ള വളകളും നല്‍കിയത് സദസ്സിന്റെ നിറഞ്ഞ കൈയടി നേടി. കൂത്തുപറമ്പില്‍ നടന്ന ധനസമാഹരണത്തില്‍ 77,32,574 രൂപ മന്ത്രി ഏറ്റുവാങ്ങി. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കെ.വി സുമേഷ് അധ്യക്ഷനായി.
പാനൂര്‍ യു.പി സ്‌കൂളില്‍ നടന്ന ഫണ്ട് ശേഖരണച്ചടങ്ങില്‍ 1,05,95,299 രൂപ സംഭാവനയായി ലഭിച്ചു. എം.എല്‍.എ ഓഫിസ് മുഖാന്തിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 83,04,455 രൂപ കെ.കെ പവിത്രന്‍ മമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് കൈമാറി. ചടങ്ങില്‍ കെ.വി സുമേഷ് അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ടയർ ഊരിത്തെറിച്ചു; തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം

Kerala
  •  10 days ago
No Image

സമസ്ത സെൻറിനറി ക്യാമ്പ് ചരിത്രസംഭവമാകും; പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ

organization
  •  10 days ago
No Image

ക്രിസ്മസ്, ന്യൂ ഇയർ സീസൺ; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

Kerala
  •  10 days ago
No Image

തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ​ഗാന്ധി പുറത്ത്: പേര് മാറ്റാൻ ഒരുങ്ങി കേന്ദ്രം; ശക്തമായ വിമർശനവുമായി കോൺ​ഗ്രസ്

National
  •  10 days ago
No Image

നിയമന കത്ത് കൈമാറുന്നതിനിടെ യുവതിയുടെ നിഖാബ് വലിച്ചുനീക്കി നിതീഷ് കുമാർ; നീചമായ പ്രവൃത്തിയെന്ന് പ്രതിപക്ഷം

National
  •  10 days ago
No Image

വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസുവരെ പഠനം ഓൺലൈനിൽ മാത്രം

National
  •  10 days ago
No Image

In Depth News : തെരഞ്ഞെടുപ്പ് വരുന്നു, തിരിപ്പുരംകുൺറം ഏറ്റെടുത്തു ആർഎസ്എസ്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടിൽ 'ഹിന്ദുവിനെ ഉണർത്താനുള്ള' നീക്കം

National
  •  10 days ago
No Image

സ്ത്രീധനം ചോദിച്ചെന്ന് വധു, തടി കാരണം ഒഴിവാക്കിയെന്ന് വരൻ; വിവാഹപ്പന്തലിൽ നാടകീയ രംഗങ്ങൾ

National
  •  10 days ago
No Image

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം

Kerala
  •  10 days ago
No Image

രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ: വിനിമയനിരക്കിൽ വർദ്ധന; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ 'ബെസ്റ്റ് ടൈം'

uae
  •  10 days ago