HOME
DETAILS

പ്രളയ ദുരിതാശ്വാസ നിധി ശേഖരണം: രണ്ടാം ദിവസം ലഭിച്ചത് മൂന്നു കോടിയും രണ്ടര പവനും

  
backup
September 13, 2018 | 7:33 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%b6

 

കണ്ണൂര്‍: മന്ത്രിമാരുടെ പ്രളയ ദുരിതാശ്വാസ നിധി ശേഖരണം കണ്ണൂരില്‍ തുടരുന്നു. രണ്ടാം ദിവസം മൂന്നു കോടിയും രണ്ടര പവനുമാണ് ലഭിച്ചത്.
മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിലാണ് ധനസമാഹരണം. മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിഭവ സമാഹരണം പിണറായി, ചിറക്കുനി, കൂത്തുപറമ്പ്, പാനൂര്‍ എന്നീ നാലുകേന്ദ്രങ്ങളിലാണ് ബുധനാഴ്ച നടന്നത്.
നാലു കേന്ദ്രങ്ങളില്‍ നിന്നായി 3,02,39,338 രൂപ ലഭിച്ചു. ആദ്യ ദിവസമായ ചൊവ്വാഴ്ച 4.45 കോടി രൂപയും 88 സെന്റ് ഭൂമിയും ലഭിച്ചിരുന്നു. പിണറായി എ.കെ.ജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ധനസമാഹരണത്തില്‍ പിണറായി, വേങ്ങാട്, കോട്ടയം മലബാര്‍ പഞ്ചായത്തുകളില്‍ നിന്നായി 75,29,101 രൂപയും കാല്‍ പവന്‍ ഡയമണ്ടും സംഭാവനയായി ലഭിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ ഗീതമ്മ (പിണറായി), സി.പി അനിത (വേങ്ങാട്), ടി ഷബ്‌ന (കോട്ടയം മലബാര്‍)സംസാരിച്ചു. ചിറക്കുനി ബസാറില്‍ നടന്ന വിഭവ സമാഹരണത്തില്‍ ധര്‍മടം, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 43,82,364 രൂപയും രണ്ടേ കാല്‍ പവന്‍ സ്വര്‍ണവും ലഭിച്ചു. ധര്‍മടം പഞ്ചായത്തിലെ ബൈജു നങ്ങാരത്തിന്റെ മകന്‍ ഇശാന്‍ദേവിന്റെ ആദ്യജന്‍മദിനാഘോഷത്തിനായി മാറ്റി വച്ച തുകയും തൊഴിലുറപ്പുപദ്ധതി ഓവര്‍സിയറും എഇയും ഓരോ പവന്‍ വീതമുള്ള വളകളും നല്‍കിയത് സദസ്സിന്റെ നിറഞ്ഞ കൈയടി നേടി. കൂത്തുപറമ്പില്‍ നടന്ന ധനസമാഹരണത്തില്‍ 77,32,574 രൂപ മന്ത്രി ഏറ്റുവാങ്ങി. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കെ.വി സുമേഷ് അധ്യക്ഷനായി.
പാനൂര്‍ യു.പി സ്‌കൂളില്‍ നടന്ന ഫണ്ട് ശേഖരണച്ചടങ്ങില്‍ 1,05,95,299 രൂപ സംഭാവനയായി ലഭിച്ചു. എം.എല്‍.എ ഓഫിസ് മുഖാന്തിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 83,04,455 രൂപ കെ.കെ പവിത്രന്‍ മമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് കൈമാറി. ചടങ്ങില്‍ കെ.വി സുമേഷ് അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളമശ്ശേരി എച്ച്എംടിക്ക് സമീപം ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം; കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം

Kerala
  •  4 days ago
No Image

അഭിഷേക് ശർമ വെടിക്കെട്ട്! 52 പന്തിൽ 148 റൺസ്; ഷമിക്ക് 4 ഓവറിൽ 61 റൺസ്!

Cricket
  •  4 days ago
No Image

ഫിഫ അറബ് കപ്പ് 2025: ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം ദോഹ മെട്രോയും; മത്സര ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര

qatar
  •  4 days ago
No Image

രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എ.ഡി.ജി.പിയുടെ നിര്‍ദ്ദേശം; കോയമ്പത്തൂരിലും പരിശോധന

Kerala
  •  4 days ago
No Image

ഒടുവില്‍ നടപടി; എസ്.എച്ച്.ഒയുടെ ആത്മഹത്യയില്‍ ഡിവൈ.എസ്.പി ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടി; സഊദിയിൽ ഒരാഴ്ചക്കിടെ 21,134 പേർ അറസ്റ്റിൽ 

Saudi-arabia
  •  4 days ago
No Image

കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടി; ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് അനുമതി തേടി; തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു

Kerala
  •  4 days ago
No Image

യുപിയിൽ പാഠം പഠിക്കാത്തതിന് വിദ്യാർത്ഥികളുടെ മുഖത്ത് ആഞ്ഞടിച്ച് അധ്യാപിക; യു.പി.യിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോയിൽ പ്രതിഷേധം

crime
  •  4 days ago
No Image

ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോൾ - ഡീസൽ വിലയിൽ വർധനവ്

uae
  •  4 days ago