സിപിഐയിൽ ടേം വ്യവസ്ഥ കർശനം; ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ ആറ് എം.എൽ.എമാർക്ക് സീറ്റില്ല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ടേംവ്യവസ്ഥ കർശനമായി നടപ്പാക്കാൻ സി.പി.ഐ. ഇതോടെ ആറു സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ (അടൂർ), വി. ശശി (ചിറയിൻകീഴ്), ഇ. ചന്ദ്രശേഖരൻ (കാഞ്ഞങ്ങാട്), ഇ.കെ വിജയൻ (നാദാപുരം, ജി.എസ് ജയലാൽ (ചാത്തന്നൂർ), പി.എസ് സുപാൽ (പുനലൂർ) എന്നിവർക്കാണ് ടേംവ്യവസ്ഥയിൽ കൂടി സ്ഥാനാർഥിത്വം നഷ്ടപ്പെടുന്നത്. പി.എസ് സുപാൽ മൂന്നുതവണ മത്സരിച്ചെങ്കിലും ടേംവ്യവസ്ഥ പ്രകാരം രണ്ടുതവണയെ ആയിട്ടുള്ളൂ. അങ്ങനെയെങ്കിൽ സുപാലിന് ഒരുതവണകൂടി മത്സരിക്കാൻ അവസരം ലഭിക്കാനും സാധ്യതയുണ്ട്.
നിലവിൽ മന്ത്രിമാരായിട്ടുള്ള ജി.ആർ അനിൽ, കെ. രാജൻ, ജെ. ചിഞ്ചുറാണി, പി. പ്രസാദ് എന്നിവർ വീണ്ടും മത്സരിക്കും. മൂന്നുതവണ മത്സരിച്ചവർ ഇനി മത്സരിക്കേണ്ടതില്ലെന്ന് ഇന്നലെ ചേർന്ന സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി. അടുത്തദിവസം ചേരുന്ന പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവാകും അന്തിമ തീരുമാനമെടുക്കുക. അതേസമയം, പാർട്ടി ജില്ലാ നേതൃത്വങ്ങൾക്കു സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ അതൃപ്തിയുണ്ട്. പാർട്ടി ജില്ലാ കൗൺസിലുകളോട് സംസ്ഥാന നേതൃത്വം അഭിപ്രായം തേടിയില്ലെന്നാണ് പരാതി. ഈ മാസം എട്ടിന് ചേരുന്ന സി.പി.ഐ സംസ്ഥാന കൗൺസിലിൽ 25 സ്ഥാനാർഥികളെയും തീരുമാനിക്കാനാണ് സാധ്യത.
The CPI has enforced its term limit policy, meaning six sitting MLAs won't contest the upcoming elections. Affected MLAs include Deputy Speaker Chittayam Gopakumar, V. Sasi, E. Chandrasekharan, EK Vijayan, GS Jayalal, and PS Supal. Supal might get one more chance if his previous terms are reconsidered.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."