HOME
DETAILS

ഭാര്യയില്‍നിന്ന് ഭര്‍ത്താവിന് ജീവനാംശം: ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

  
backup
May 18, 2017 | 10:27 PM

%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ad%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d

കൊച്ചി: ഭാര്യ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന കാസര്‍കോട് കുടുംബകോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇത്തരം നിര്‍ദേശം ഭര്‍ത്താക്കന്മാരെ മടിയനാക്കുന്നതിനു മാത്രമേ ഉപകരിക്കൂയെന്നും കോടതി വ്യക്തമാക്കി. കാസര്‍കോട് ജില്ലയിലെ നിവ്യയുടെ ഹരജിയിലാണു ഹൈക്കോടതിയുടെ തീരുമാനം.
നിവ്യയുടെയും ശിവപ്രസാദിന്റെയും വിവാഹം 2011 ജനുവരി 31 നാണ് നടന്നത്. ഇതു കാസര്‍കോട് ജില്ലയിലെ എന്‍മകജെയില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പിന്നീട് ചില പ്രശ്‌നങ്ങളെ തുടര്‍ന്നു വിവാഹ ബന്ധം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് കുടുംബക്കോടതിയില്‍ നിവ്യ കേസ് കൊടുത്തു. വിവാഹ ബന്ധം വേര്‍പെടുത്തരുതെന്ന് ചൂണ്ടിക്കാട്ടി ശിവപ്രസാദും കുടുംബക്കോടതിയെ സമീപിച്ചു. നിവ്യയുടെ ഹര്‍ജി തള്ളിയ കുടുംബ കോടതി ശിവപ്രസാദിന്റെ ഹരജി അനുവദിച്ചു. ഭര്‍ത്താവിന്റെ ക്രൂരത ആരോപിച്ച് ഹരജിക്കാരി വീണ്ടും കുടുംബക്കോടതിയിലെത്തി. എന്നാല്‍ ഇതിനെ എതിര്‍ത്ത് ശിവപ്രസാദും കോടതിയിലെത്തി. മാത്രമല്ല, ഭാര്യയില്‍ നിന്ന് ജീവനാംശവും കോടതിച്ചെലവും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
ഒരു ചിട്ടിക്കമ്പനിയില്‍ ജോലിയുണ്ടായിരുന്ന തനിക്ക് ഭാര്യയെ ഉപദ്രവിച്ചെന്ന വാര്‍ത്തയെത്തുടര്‍ന്ന് ജോലി നഷ്ടമായെന്നും ഭാര്യ നല്‍കിയ ക്രിമിനല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യമെടുക്കുന്നതിനും വന്‍തുക ചെലവായെന്നും ഹരജിയില്‍ ശിവപ്രസാദ് ചൂണ്ടിക്കാട്ടിയിരുന്നു. ഭാര്യയ്ക്ക് മാസം അമ്പതിനായിരം ശമ്പളമായി ലഭിക്കുന്നുണ്ടെന്നും തനിക്ക് ജോലി നഷ്ടമായതിനു പുറമേ അതിരക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മറ്റു ജോലികള്‍ ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നു കുടുംബകോടതി പ്രതിമാസം ആറായിരം രൂപ ഹരജിക്കാരി ശിവപ്രസാദിനു നല്‍കാന്‍ ഉത്തരവിട്ടു. ഇതിനെതിരേയാണു നിവ്യ ഹൈക്കോടതിയിലെത്തിയത്.
തനിക്കുവേണ്ടി ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനെ ഹാജരാക്കാന്‍ വന്‍ തുക ചെലവിട്ട ശിവപ്രസാദിന് ജീവിതച്ചെലവിന് പണം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന വാദം വിശ്വസിക്കാനാവില്ലെന്നു കോടതി പറഞ്ഞു. ആത്മാര്‍ഥമായി ശ്രമിച്ചിട്ടും മറ്റു ജോലികളൊന്നും ലഭിക്കുന്നില്ലെന്ന് തെളിയിക്കാനും ശിവപ്രസാദിന് കഴിഞ്ഞിട്ടില്ല. കാസര്‍കോട് കുടുംബ കോടതി ഈ വസ്തുതകള്‍ പരിഗണിക്കാതെയാണ് ജീവനാംശം നല്‍കാന്‍ ഉത്തരവിട്ടത്. കോടതികള്‍ ഇത്തരം സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ ഭര്‍ത്താക്കന്മാരുടെ മടിയാണ് പ്രോത്സാഹിപ്പിക്കപ്പെടുകയെന്നും ഹൈക്കോടതി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് താവളങ്ങള്‍ വ്യാപകമായി ലക്ഷ്യമിട്ട് ഇറാന്‍; ഒമാന്റെ ദുഖ്മ് പോര്‍ട്ടും ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളവും ആക്രമിച്ചു; ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം

Kuwait
  •  7 days ago
No Image

ജമ്മു കശ്മീരിലും ഓപ്പറേഷന്‍ താമര? ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഒമര്‍ അബ്ദുല്ല 

National
  •  7 days ago
No Image

ഗൂഗിള്‍ ഡ്രൈവില്‍ 'പണി കിട്ടി'; സ്വന്തം സഹോദരിമാരുടെ ഉള്‍പ്പെടെ അശ്ലീലദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയ യുപി യുവാവ് പിടിയില്‍

National
  •  7 days ago
No Image

നിരത്തിലിറങ്ങാതെ കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ്: രണ്ട് കോടിയുടെ ബസ് രണ്ടര മാസമായി ഷെഡിൽ

Kerala
  •  7 days ago
No Image

പഠനം മടുക്കുന്നു; സ്‌കൂൾ വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്കിൽ ഞെട്ടിക്കുന്ന കണക്കുകൾ

Kerala
  •  7 days ago
No Image

ആലപ്പുഴയില്‍ രാഷ്ട്രീയ പോര് മുറുകുന്നു: ജി. സുധാകരന്‍ എം.എല്‍.എയ്‌ക്കെതിരെ പരസ്യ താക്കീതുമായി സി.പി.എം; സംരക്ഷണവുമായി യു.ഡി.എഫ്

Kerala
  •  7 days ago
No Image

ആടി വാ കാറ്റേ... ഇനി ഓർമകളിൽ മാത്രം; മലയാളം പഠിച്ചില്ല; മലയാളിയുടെ മനസ് കീഴടക്കി

Kerala
  •  7 days ago
No Image

ഓണം പ്രമാണിച്ച് റെയില്‍വേയുടെ സമ്മാനം; കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു, ബുക്കിങ് ഉടന്‍

Kerala
  •  7 days ago
No Image

ദോഹയില്‍ ഉഗ്ര സ്‌ഫോടനശബ്ദം; വ്യോമപ്രതിരോധ സംവിധാനം സജീവമാക്കി യുഎ.ഇ; ഗള്‍ഫില്‍ ആശങ്ക

uae
  •  7 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കും; എംബസി സ്ഥിരീകരണത്തിനായി കാത്ത് കുടുംബം

International
  •  7 days ago