HOME
DETAILS

സംസ്ഥാന മന്ത്രിസഭകളില്‍ മുസ്‌ലിം മന്ത്രിമാരുടെ എണ്ണം അതിപരിതാപകരം; പ്രാതിനിധ്യം 3.93 ശതമാനം മാത്രം

  
backup
November 27, 2020 | 11:50 AM

muslim-ministers-number-very-low-in-state-ministry123

ന്യൂഡല്‍ഹി: ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ മുസ്‌ലിം മന്ത്രിസഭാംഗങ്ങളുടെ എണ്ണം അതീവ പരിതാപകരം. രാജ്യത്തെ ജനസംഖ്യയുടെ 14.2 ശതമാനം മുസ്‌ലിംകളാണ്. എന്നാല്‍ മന്ത്രിമാരെന്ന നിലയില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യം 3.93 ശതമാനമാണ്.


ഇന്ത്യയിലെ 80 ശതമാനം മുസ്‌ലിംകളും താമസിക്കുന്ന ആകെ 10 സംസ്ഥാനങ്ങളിലെ മന്ത്രിസഭകളിലുള്ള മൊത്തം അംഗങ്ങളുടെ എണ്ണം 281 ആണ്. അതില്‍ 16 പേര്‍ മാത്രമാണ് മുസ്‌ലിംകള്‍. മന്ത്രിസഭയില്‍ സമുദായത്തിന്റെ പ്രാതിനിധ്യം 5.7 ശതമാനം മാത്രം. ഈ 10 സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരിക്കുന്ന അസം, കര്‍ണാടക, ഗുജറാത്ത്, ബിഹാര്‍ എന്നിവിടങ്ങളിലെ മന്ത്രിസഭകളില്‍ ഒരു മുസ്‌ലിം പ്രതിനിധിയുമില്ല. അസം- 18, കര്‍ണാടക- 18, ഗുജറാത്ത്- 23 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ ആകെ മന്ത്രിമാരുടെ എണ്ണമെന്നും ഒരു ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തിലുള്ള മറ്റൊരു സംസ്ഥാനം ഉത്തര്‍പ്രദേശാണ്. 54 അംഗ മന്ത്രിസഭയില്‍ ഒരാള്‍ മാത്രമാണ് മുസ്‌ലിം. ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി മുഹ്‌സിന്‍ റാസ. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആകെ നിര്‍ത്തിയ നാനൂറോളം സ്ഥാനാര്‍ഥികളില്‍ ഒരു മുസ്‌ലിമും ഉള്‍പ്പെട്ടിരുന്നില്ല. നിയമസഭാ കൗണ്‍സിലില്‍ നിന്നാണ് മുഹ്‌സിന്‍ റാസ മന്ത്രിസഭയിലെത്തിയത്.


ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഓരോ മുസ്‌ലിം അംഗങ്ങളാണുള്ളത്. ആകെ 11 അംഗങ്ങളാണ് ഝാര്‍ഖണ്ഡ് മന്ത്രിസഭയിലുള്ളത്. രാജസ്ഥാനില്‍ 22 അംഗ മന്ത്രിസഭയാണ്. മുസ്‌ലിം ജനസംഖ്യ കുറവുള്ള പഞ്ചാബിലും ഛത്തിസ്ഗഢിലും കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ ഓരോ മുസ്‌ലിം അംഗങ്ങളുണ്ട്. ബി.ജെ.പി ഭരണത്തിലില്ലാത്ത എല്ലാ പ്രധാന സംസ്ഥാനങ്ങളിലും ഒരു മുസ്‌ലിം മന്ത്രിയെങ്കിലുമുണ്ട്. പശ്ചിമ ബംഗാളിലാണ് മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം പ്രാതിനിധ്യം. അവിടെ 48 മന്ത്രിമാരില്‍ ഏഴു പേര്‍ മുസ്‌ലിംകളാണ്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും കേരളവുമാണ്. മഹാരാഷ്ട്രയില്‍ 43 അംഗ മന്ത്രിസഭയില്‍ നാലു പേരും കേരളത്തില്‍ 20 അംഗ മന്ത്രിസഭയില്‍ രണ്ടു പേരുമാണ് മുസ്‌ലിംകള്‍.


2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പുള്ള കണക്കു പരിശോധിച്ചാല്‍ ഈ സംസ്ഥാനങ്ങളില്‍ മുസ്‌ലിം മന്ത്രിയില്ലാത്ത ഒരേയൊരു സംസ്ഥാനം ഗുജറാത്ത് മാത്രമായിരുന്നു. ഈ സംസ്ഥാനങ്ങളിലെ മുസ്‌ലിം മന്ത്രിമാരുടെ എണ്ണം 2014ന് മുന്‍പ് 34 ആയിരുന്നു. ഇന്ത്യയില്‍ ആകെയെടുത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മുസ്‌ലിം എം.എല്‍.എ മാത്രമാണ് ബി.ജെ.പിക്കുള്ളത്, അസമിലെ സോനായിലെ അമിനുല്‍ ഹഖ് ലസ്‌കര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം; വി. കുഞ്ഞികൃഷ്ണനെതിരെ നടപടി; പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം 

Kerala
  •  26 minutes ago
No Image

ഇത് അവരുടെ കാലമല്ലേ...; ടീനേജേഴ്‌സിന് ഇഷ്ടപ്പെടുന്ന രീതിയില്‍ യൂട്യൂബ് അപ്‌ഡേറ്റ് ചെയ്യുന്നു

Kerala
  •  31 minutes ago
No Image

കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍

Kerala
  •  an hour ago
No Image

അമേരിക്കയെ വിറപ്പിച്ച് അതിശൈത്യം; മഞ്ഞുവീഴ്ച്ച കനക്കുന്നു; 23 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

International
  •  an hour ago
No Image

കോട്ടയത്ത് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

ഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; ബോട്ടിലുണ്ടായിരുന്നത് ജീവനക്കാര്‍ ഉള്‍പെടെ 359പേര്‍

International
  •  3 hours ago
No Image

സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ്; റെക്കോര്‍ഡില്‍ തന്നെ

Kerala
  •  3 hours ago
No Image

'എല്ലാം അറിഞ്ഞ ശേഷം പ്രതികരിക്കാം'; ഐക്യത്തില്‍ നിന്നുള്ള  എന്‍എസ്എസ് പിന്മാറ്റത്തില്‍ വെള്ളാപ്പള്ളി

Kerala
  •  3 hours ago
No Image

22ാം വയസ്സിൽ ലോക റെക്കോർഡ്; കിരീടം നഷ്‌ടമായ മത്സരത്തിൽ ചരിത്രമെഴുതി ബേബി എബിഡി

Cricket
  •  4 hours ago
No Image

പത്മവിഭൂഷണ്‍: പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ച ശേഷം,നിലപാട് വ്യക്തമാക്കി വിഎസിന്റെ മകന്‍

Kerala
  •  5 hours ago