HOME
DETAILS

അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരേ നടപടിയില്ല

  
backup
September 26, 2018 | 7:30 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

തൃക്കരിപ്പൂര്‍: തീരദേശ പരിപാലന നിയമം മറികടന്നും പഞ്ചായത്തിന്റെ അനുമതിയില്ലാതെയും വലിയപറമ്പ ദ്വീപിന്റെ വിവിധ ഭാഗങ്ങളില്‍ പണിത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കാന്‍ നടപടിയായില്ല. ദ്വീപില്‍ ആള്‍താമസമില്ലാത്ത പഴയ വീടുകള്‍ വിലക്കെടുത്തു വികസിപ്പിച്ചാണു വന്‍കിട റിസോര്‍ട്ടുകളാക്കി മാറ്റിയെടുത്തത്.
തീരദേശ പരിപാലന നിയമം നിലവിലുള്ള മേഖലയില്‍ പഴയ കെട്ടിടങ്ങള്‍ വികസിപ്പിക്കാനോ പുതിയതു പണിയാനോ അനുവാദമില്ല. ഇത്തരം മേഖലകളിലാണു വന്‍കിടക്കാരുടെ റിസോര്‍ട്ടുകള്‍ നാള്‍ക്കുനാള്‍ ഉയര്‍ന്നുവരുന്നത്. കടല്‍, കായല്‍ എന്നിവകളാല്‍ ചുറ്റപ്പെട്ട വലിയപറമ്പ ദ്വീപിന്റെ ഭൂരിഭാഗവും തീരദേശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നവയാണ്. മേഖലയില്‍ അന്തിയുറങ്ങാന്‍ കൂരയില്ലാത്ത നിരവധി കുടുംബങ്ങള്‍ വീടു പണിയുന്നതിനു തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എന്നാല്‍, നിയമം കൈയിലെടുത്ത് റിസോര്‍ട്ട് പണിതവര്‍ക്കെതിരേ ചെറുവിരലനക്കാന്‍ പോലും അധികൃതര്‍ക്കു ഭയക്കുകയാണ്.
രാജ്യത്തെ തന്ത്രപ്രധാനമായ മേഖലയായ ഏഴിമല നാവിക അക്കാദമി സ്ഥിതി ചെയ്യുന്നത് വലിയപറമ്പ ദ്വീപിന്റെ തെക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ്. ഈ പ്രദേശങ്ങളിലും അനധികൃത റിസോര്‍ട്ടുകളുണ്ട്. ഇത്തരം റിസോര്‍ട്ടുകളില്‍ ആരൊക്കെ വരുന്നുണ്ട് എന്നു പോലും അധികൃതര്‍ അന്വേഷിക്കുന്നില്ല. അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരേ വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് തീരദേശ പരിപാലന ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല. പഞ്ചായത്തില്‍ പരാധിപ്പെട്ടാല്‍ അന്വേഷിച്ചു നടപടിയെടുക്കാമെന്നു പറയുമെന്നല്ലാതെ മറിച്ചൊന്നും ഉണ്ടാകാറില്ല. പരാതിക്കാരുടെ സമ്മര്‍ദമേറിയാല്‍ റിസോര്‍ട്ടുകള്‍ക്കുമുന്നില്‍ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു നോട്ടിസ് പതിക്കും. അതില്‍ തീരും ഉദ്യോഗസ്ഥരുടെ നടപടികളെന്നാണു നിലവിലെ സ്ഥിതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രിയ ഉമര്‍, നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്' ഉമര്‍ ഖാലിദിന് മംദാനിയുടെ കത്ത് 

International
  •  16 days ago
No Image

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എൽഡിഎഫ് ഓഫർ ചെയ്തത് 50 ലക്ഷം! പിന്നാലെ കൂറുമാറി വോട്ട് ചെയ്തു, രാജിയും വെച്ചു, സംഭാഷണം പുറത്ത്

Kerala
  •  16 days ago
No Image

ഈ മാസം ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

National
  •  16 days ago
No Image

'പാക്കറ്റ് പാലില്‍ വെള്ളം ചേര്‍ത്തു': ഇന്‍ഡോറില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

National
  •  16 days ago
No Image

ഓട്ടോ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു; അപകടം പിറന്നാള്‍ ദിനത്തില്‍  

Kerala
  •  16 days ago
No Image

എസ്.ഐ.ആർ; പൊരുത്തക്കേടുള്ളവരുടെ എണ്ണം വർധിക്കുന്നു; പുതിയ അപേക്ഷകൾ അഞ്ച് ലക്ഷം കടന്നു

Kerala
  •  16 days ago
No Image

സ്വത്തുവിവരം വെളിപ്പെടുത്താത്ത നേതാക്കളെ തേടി ലോകായുക്ത; ഇതുവരെ വിവരം നൽകിയത് ബിനോയ് വിശ്വം മാത്രം

Kerala
  •  16 days ago
No Image

തദ്ദേശ സ്ഥാനാര്‍ഥികള്‍ 12നകം കണക്ക് സമര്‍പ്പിക്കണം; ഇല്ലെങ്കില്‍ അയോഗ്യത

Kerala
  •  16 days ago
No Image

യു.എ.ഇയിലെ എല്ലാ പള്ളികളിലും ജുമുഅ നിസ്കാരം ഇന്ന് മുതൽ 12.45ന്

uae
  •  16 days ago
No Image

തെരഞ്ഞെടുപ്പ് തിരിച്ചടി; സി.പി.ഐ നിലപാടിനെതിരേ സി.പി.എമ്മിൽ പടയൊരുക്കം

Kerala
  •  16 days ago