HOME
DETAILS

അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരേ നടപടിയില്ല

  
backup
September 26, 2018 | 7:30 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

തൃക്കരിപ്പൂര്‍: തീരദേശ പരിപാലന നിയമം മറികടന്നും പഞ്ചായത്തിന്റെ അനുമതിയില്ലാതെയും വലിയപറമ്പ ദ്വീപിന്റെ വിവിധ ഭാഗങ്ങളില്‍ പണിത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കാന്‍ നടപടിയായില്ല. ദ്വീപില്‍ ആള്‍താമസമില്ലാത്ത പഴയ വീടുകള്‍ വിലക്കെടുത്തു വികസിപ്പിച്ചാണു വന്‍കിട റിസോര്‍ട്ടുകളാക്കി മാറ്റിയെടുത്തത്.
തീരദേശ പരിപാലന നിയമം നിലവിലുള്ള മേഖലയില്‍ പഴയ കെട്ടിടങ്ങള്‍ വികസിപ്പിക്കാനോ പുതിയതു പണിയാനോ അനുവാദമില്ല. ഇത്തരം മേഖലകളിലാണു വന്‍കിടക്കാരുടെ റിസോര്‍ട്ടുകള്‍ നാള്‍ക്കുനാള്‍ ഉയര്‍ന്നുവരുന്നത്. കടല്‍, കായല്‍ എന്നിവകളാല്‍ ചുറ്റപ്പെട്ട വലിയപറമ്പ ദ്വീപിന്റെ ഭൂരിഭാഗവും തീരദേശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നവയാണ്. മേഖലയില്‍ അന്തിയുറങ്ങാന്‍ കൂരയില്ലാത്ത നിരവധി കുടുംബങ്ങള്‍ വീടു പണിയുന്നതിനു തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എന്നാല്‍, നിയമം കൈയിലെടുത്ത് റിസോര്‍ട്ട് പണിതവര്‍ക്കെതിരേ ചെറുവിരലനക്കാന്‍ പോലും അധികൃതര്‍ക്കു ഭയക്കുകയാണ്.
രാജ്യത്തെ തന്ത്രപ്രധാനമായ മേഖലയായ ഏഴിമല നാവിക അക്കാദമി സ്ഥിതി ചെയ്യുന്നത് വലിയപറമ്പ ദ്വീപിന്റെ തെക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ്. ഈ പ്രദേശങ്ങളിലും അനധികൃത റിസോര്‍ട്ടുകളുണ്ട്. ഇത്തരം റിസോര്‍ട്ടുകളില്‍ ആരൊക്കെ വരുന്നുണ്ട് എന്നു പോലും അധികൃതര്‍ അന്വേഷിക്കുന്നില്ല. അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരേ വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് തീരദേശ പരിപാലന ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല. പഞ്ചായത്തില്‍ പരാധിപ്പെട്ടാല്‍ അന്വേഷിച്ചു നടപടിയെടുക്കാമെന്നു പറയുമെന്നല്ലാതെ മറിച്ചൊന്നും ഉണ്ടാകാറില്ല. പരാതിക്കാരുടെ സമ്മര്‍ദമേറിയാല്‍ റിസോര്‍ട്ടുകള്‍ക്കുമുന്നില്‍ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു നോട്ടിസ് പതിക്കും. അതില്‍ തീരും ഉദ്യോഗസ്ഥരുടെ നടപടികളെന്നാണു നിലവിലെ സ്ഥിതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ-നാസറിന് കനത്ത തിരിച്ചടി; പരിക്ക് ഗുരുതരം, ക്രിസ്റ്റ്യാനോ റൊണാൾഡോ ചികിത്സയ്ക്കായി സ്പെയിനിലേക്ക്

Football
  •  a day ago
No Image

ബുംറയില്ലെങ്കിൽ ഇംഗ്ലണ്ട് ജയിച്ചേനെ'; ലോകകപ്പ് സെമിയിലെ ഇന്ത്യൻ വിജയത്തിന് പിന്നാലെ ബുംറയെ വാനോളം പുകഴ്ത്തി ഡെയ്ൽ സ്റ്റെയ്ൻ

Cricket
  •  a day ago
No Image

എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങിന് നിയന്ത്രണം; ഇനി 21 ദിവസത്തെ 'ലോക്ക്ഇന്‍ പിരീഡ്', വിലയും വര്‍ധിച്ചു

Kerala
  •  a day ago
No Image

സഊദിക്ക് നേരെ വന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണം: ഷൈബ എണ്ണപ്പാടവും വ്യോമതാവളവും ലക്ഷ്യമിട്ടെത്തിയ 16 ഡ്രോണുകള്‍ തകര്‍ത്തു | Iran - US- Israel War Live

Saudi-arabia
  •  a day ago
No Image

ഭൂട്ടാൻ വാഹനക്കടത്ത്: മുഖ്യസൂത്രധാരൻ കൊച്ചിയിൽ അറസ്റ്റിൽ; ഭീകരബന്ധം സംശയിച്ച് എൻഐഎയും രംഗത്ത്

crime
  •  a day ago
No Image

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ തുണി വച്ച് തുന്നിക്കെട്ടി; സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  a day ago
No Image

'സർക്കാർ കോർപ്പറേഷന് മുകളിൽ'; മാലിന്യ വിവാദത്തിൽ മേയർക്കും ബിജെപിക്കുമെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  a day ago
No Image

'ഇറാനെ ആക്രമിക്കുന്നത് നേരത്തെ അറിയിച്ചില്ല; ഇറാന്‍ ആക്രമണത്തില്‍നിന്ന് പ്രതിരോധിക്കാന്‍ സഹായിക്കുന്നുമില്ല'; യു.എസിനെതിരേ പരാതിയുമായി ഗള്‍ഫ് രാജ്യങ്ങള്‍ | Iran- US- Israel War Live Updates

International
  •  a day ago
No Image

വേമ്പനാട്ട് കായലിന് കുറുകെ വിസ്മയം; സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Kerala
  •  a day ago
No Image

പഹൽഗാം ഭീകരർ ഉപയോഗിച്ചത് തൻ്റെ സിം എന്ന് പറഞ്ഞ് ഡിജിറ്റൽ അറസ്റ്റ് ഭീഷണി; തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീഴാതെ കോങ്ങാട് എംഎൽഎ

crime
  •  a day ago