
നാടിനു വേണ്ടി പോരാടിയ ധീര രക്തസാക്ഷിയുടെ കഥ
ചരിത്ര പഠനമെന്നത് ഭൂതകാലത്തിന്റെ പഠനമല്ല. മറിച്ച്, ഭൂത കാലത്തെക്കുറിച്ചുള്ള വര്‍ത്തമാനകാല അന്വേഷണമാണ്'. ചരിത്രകാരന് ജിയോഫ്രി റുഡോള്‍ഫ് ഏല്‍ട്ടന്റേതാണ് ഈ വാക്കുകള്‍. ചരിത്രത്തിലെ ചില സന്ദര്‍ഭങ്ങള്‍ വര്ത്തമാനകാലത്തിന് നേരിടാനുള്ള പ്രശ്നമായി അവശേഷിക്കുന്നു. കുരുടന് ആനയെ വിലയിരുത്തിയ പോലെ പതിരായിപ്പോയ കെട്ടുകഥകളുടെ സമാഹാരങ്ങള്‍ ചരിത്രഗവേഷണം എന്ന വ്യാജ വിലാസത്തില്‍ ധാരാളം പുറത്തിറങ്ങുന്ന കാലമാണിത്. സൂക്ഷ്മാന്വേഷണം ഇനിയും ആവശ്യമുള്ള, പുതിയ തലമുറ ജാഗ്രതയോടെ മാത്രം അഭിമുഖീകരിക്കേണ്ട ചില സമസ്യകളും വ്യക്തിത്വങ്ങളുമുണ്ട് ചരിത്രത്തില്‍. അങ്ങനെയൊരു വിഷയത്തില്‍ അര്‍ഥവത്തായി ഇടപെടാന്‍ ശ്രമിക്കുകയാണ് ഒലിവ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ 'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 'എന്ന പുതിയ പുസ്തകത്തിലൂടെ യുവ എഴുത്തുകാരന് ഷെരീഫ് സാഗര്‍.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന ഏടായിരുന്നു മലബാര്‍ സമരം. ബ്രിട്ടീഷ് സാമ്രാജ്യത്വവും സവര്‍ണ ജന്മിത്വവും ഞെരിച്ചമര്‍ത്തിയ മലബാര്‍ തീരത്തെ മണ്ണിന്റെ മണമുള്ള ദേശസ്നേഹികള്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെ ചരിത്രം. സ്വാതന്ത്ര്യസമര ഗോദയില്‍ അന്ത്യശ്വാസം വരെ നിലയുറപ്പിച്ച ഈ സമരത്തിലെ ധീരനായകനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. കുഞ്ഞഹമ്മദ് ഹാജിയെ സ്പര്‍ശിക്കുന്ന ചരിത്രാഖ്യാനങ്ങള്‍ മലയാളത്തില്‍ ധാരാളമുണ്ട്. ദുര്‍വ്യാഖ്യാനങ്ങളാലും അര്‍ധസത്യങ്ങളാലും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അധിക രചനകളും. എന്നാല്‍ ഈ പുസ്തകത്തില്‍ തെളിവുകളെ മുന്‍വിധികള്‍ കൂടാതെ നിര്‍ഭയമായി സമീപിക്കാന്‍ ഷെരീഫ് സാഗര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചരിത്രത്തെ ചരിത്രം കൊണ്ടു തന്നെ വിചാരണ ചെയ്യുകയാണ് ഷെരീഫ്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചരിത്രത്തെ പുനര്‍നിര്‍മിക്കാനുള്ള സദുദ്യമം.
ഒന്‍പത് അധ്യായങ്ങളിലൂടെ പറയുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം ഇനിയും പുറത്തുവരേണ്ട വലിയ പഠനങ്ങള്‍ക്കുള്ള ആമുഖമായിട്ടാണ് വായനക്കാര്‍ക്ക് അനുഭവപ്പെടുക. 'ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലുമായി ജനങ്ങള്‍ നെഞ്ചേറ്റിയ വാരിയംകുന്നത്തിനെ ഹിന്ദു വിരുദ്ധനും വര്‍ഗ്ഗീയവാദിയും കവലച്ചട്ടമ്പിയുമായി ചിത്രീകരിക്കുന്നവരെ ഷെരീഫ് രേഖകള്‍ വച്ചു ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്യുന്നു. സമരക്കാരെ ഒറ്റിയതിന്റെ പേരിലും ബ്രിട്ടീഷ് വിധേയത്വത്തിന്റെ പേരിലും ശിക്ഷിക്കപ്പെട്ടവരില്‍ എല്ലാ മതവിഭാഗത്തിലും പെട്ടവര്‍ ഉണ്ടായിരുന്നു. ബഹുജന പങ്കാളിത്തത്തോടെ നടന്ന ഒരു പ്രക്ഷോഭത്തെ കേവലം 'മാപ്പിള ലഹള'എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തോടു ചെയ്യുന്ന കടുത്ത വഞ്ചനയാണെന്ന് ഗ്രന്ഥകാരന് അടിവരയിട്ടു സാക്ഷ്യപ്പെടുത്തുന്നു.
'മലബാറിന്റെ ചെറുത്തുനില്‍പ്പിന് മാപ്പിളമാര്‍ക്കൊപ്പം സാമൂതിരി രാജാവും നിരവധി ഹിന്ദുക്കളും അണിചേര്‍ന്നിട്ടുണ്ട് എന്ന വസ്തുത നിലനില്‍ക്കെ ഈ പ്രതിരോധ സമരങ്ങളെ മതത്തിന്റെ കള്ളിയിലേക്ക് ഒതുക്കാനാണ് ബ്രിട്ടീഷ് ചരിത്ര പണ്ഡിതര്‍ ശ്രമിച്ചത്. എന്നാല്‍ മതപരമായി കണിശമായ ലക്ഷ്യമുള്ള പോര്‍ച്ചുഗീസുകാരെയോ ബ്രിട്ടീഷുകാരെയോ 'ക്രിസ്തീയ മത ഭ്രാന്തര്‍'എന്ന് ആരും വിളിച്ചില്ല. മുസ്ലിം പ്രശ്നത്തെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യാതിരിക്കാന്‍ അക്കാലത്തും പില്ക്കാലത്തും ശ്രമങ്ങളുണ്ടായി. മലബാര്‍ സമരത്തെ പൊതുധാരാ പ്രക്ഷോഭങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന വ്യാഖ്യാനങ്ങളെയും ഗ്രന്ഥകാരന് പ്രതിരോധിക്കുന്നു.
'ഞങ്ങള്‍ മാപ്പിളമാര്‍ ജീവിതം പോലെ മരണവും അന്തസോടെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ കണ്ണുകെട്ടി പിറകില്‍ നിന്നു വെടിവച്ചാണല്ലോ കൊല്ലാറ്. എന്നാല്‍ എന്റെ കണ്ണുകള്‍ കെട്ടാതെ, ചങ്ങലകള്‍ ഒഴിവാക്കി മുന്നില്‍ നിന്ന് വെടിവയ്ക്കണം. എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകള്‍ വന്നു പതിക്കേണ്ടത് എന്റെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം. ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം' എന്നു പറഞ്ഞു വീരമൃത്യു വരിച്ച ഹാജിയുടെ സംഭാവനകളെ, ത്യാഗത്തെ, പോരാട്ടങ്ങളെ വിസ്മൃതിയിലേക്കു തള്ളിയിടാന്‍ കുതന്ത്രങ്ങള്‍ മെനയുന്നവര്‍ക്ക് കനത്ത പ്രഹരമാണ് ഈ കൃതി. 'നാടിനോടുള്ള കൂറ് എന്നെന്നും... സര്‍ക്കാരിനോടുള്ള കൂറ് അതര്‍ഹിക്കുമ്പോള്‍ മാത്രവും' എന്ന മാര്‍ക്ക് ട്വയിന്റെ നിരീക്ഷണം ഇവിടെ ചേര്‍ത്തു വായിക്കാം. കുഞ്ഞഹമ്മദ്ഹാജി പോരാടിയത് നാടിനു വേണ്ടിയായിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ഭാഗമായി അഞ്ചു വാല്യങ്ങളിലായി പുറത്തിറക്കിയ രക്തസാക്ഷി ഡയരക്ടറിയില്‍ നിന്ന് വാരിയംകുന്നത്തിനെപ്പോലുള്ള ധീരന്മാരെ മായ്ച്ചുകളയാന്‍ മോദി ഭരണകൂടം ശ്രമിക്കുമ്പോഴാണ് ഇങ്ങനെയൊരു പ്രതിരോധം സംഭവിക്കുന്നത്. ഫാഷിസത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ സ്വഭാവത്തില്‍ ഒന്ന് ചരിത്രത്തെ അപനിര്മിക്കുകയും നിഷേധിക്കുകയും ചെയ്യുക എന്നതാണല്ലോ. അതിനാല്‍ തലമുറകളെ സത്യത്തെപ്പറ്റി ജാഗ്രതയുമുള്ളവരാക്കാന്‍ ഇത്തരം ചരിത്ര കൃതികള്‍ ഉപകരിക്കും. 'പേന കൈയിലെടുക്കുക എന്നാല്‍, പോരിനിറങ്ങുക എന്നു തന്നെയാണ്' വോള്‍ട്ടയറിന്റെ ഈ വാക്കുകള്‍ അന്വര്‍ഥമാവുകയാണ് ഇവിടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ
crime
• 18 days ago
ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
Kerala
• 18 days ago
പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം
oman
• 18 days ago
ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി
crime
• 18 days ago
താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ
Saudi-arabia
• 18 days ago
കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി
Kerala
• 18 days ago
കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ
crime
• 18 days ago
ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്
Football
• 18 days ago
വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍
National
• 18 days ago
വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ
uae
• 18 days ago
പാസ്പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
uae
• 18 days ago
കോഹ്ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്ന
Cricket
• 18 days ago
യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ
International
• 18 days ago
ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത; നിര്‍മാണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
Kerala
• 18 days ago
ചേർപ്പുളശ്ശേരിയിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• 18 days ago
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്: കുതിച്ചുയർന്ന് ഖത്തർ റിയാൽ; പ്രവാസികൾക്ക് നേട്ടം
qatar
• 18 days ago
ഇതുപോലൊരു റെക്കോർഡ് ലോകത്തിൽ ആദ്യം; പുതിയ ചരിത്രം സൃഷ്ടിച്ച് പൊള്ളാർഡ്
Cricket
• 19 days ago
14-കാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വർഷം കഠിനതടവും പിഴയും
crime
• 19 days ago
എൻഡിഎയിൽ നിന്ന് അവഗണന നേരിടുന്നു; സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു
Kerala
• 18 days ago
വമ്പൻ ഓഫറുമായി അബൂദബി പൊലിസ്; ബ്ലാക്ക് പോയിന്റ് കുറയ്ക്കാം, ലൈസൻസ് തിരികെ നേടുകയും ചെയ്യാം
uae
• 18 days ago
കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക് പിടിയിൽ
Kerala
• 18 days ago