വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ഉദ്യോഗസ്ഥന് നേരെ തടവുകാരുടെ ആക്രമണം; രണ്ട് പേർ ആശുപത്രിയിൽ
തൃശ്ശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ജീവനക്കാരനെ തടവുകാർ ആക്രമിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ജീവനക്കാരനായ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അഭിനവിനാണ് മർദനമേറ്റത്. മാവോയിസ്റ്റ് കേസിൽ പ്രതിയായ മനോജ്, കാപ്പ കേസ് പ്രതിയായ അസറുദ്ദീൻ എന്നിവരാണ് ആക്രമണം നടത്തിയത്.
വൈകുന്നേരം അഞ്ചരയ്ക്ക് ശേഷം സെല്ലിൽ പ്രവേശിക്കാൻ വിസമ്മതിച്ച ഇവർ ജീവനക്കാരനെ കമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അതേസമയം ആക്രമണത്തിൽ തടവുകാരനായ റെജി എന്നയാൾക്കും പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജീവനക്കാരനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് തടവുകാരനായ റെജിക്ക് പരുക്കേറ്റത്. സംഭവത്തെത്തുടർന്ന് ജയിലിൽ സംഘർഷാവസ്ഥ ഉടലെടുത്തു. മാവോയിസ്റ്റ് കേസ് പ്രതിയായ മനോജ് ജയിലിനുള്ളിൽ തുടർച്ചയായി മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
A prison officer and an inmate were injured and hospitalized after two prisoners attacked them at Viyyur High-Security Jail in Thrissur. The attackers, identified as Manoj (Maoist case) and Asarudeen (Goonda Act case), used a rod against the officer after refusing to enter their cells. The injured inmate, Reji, was hurt while trying to stop the assault.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."