HOME
DETAILS

മൂന്നുവര്‍ഷത്തെ കൊടുംപീഡനം: ഐ.എസിനെ അതിജീവിച്ച നാദിയ മുറാദെന്ന 25കാരിക്ക് സമാധാനമെത്തിയ വഴി

  
backup
October 05, 2018 | 4:45 PM

45464654364321312312

മൂന്നുവര്‍ഷക്കാലം ഐ.എസ് ഭീകരന്മാരുടെ അടിമത്വത്തി കഴിഞ്ഞ്, കൊടുപീഡനവും പ്രഹരവും ഏറ്റുവാങ്ങി ഒടുവില്‍ രക്ഷപ്പെട്ടെത്തിയ നാദിയ മുറാദ്. അവരുടെ പില്‍ക്കാല പ്രവര്‍ത്തനങ്ങളാണ് ഇപ്രാവശ്യം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ഡെന്നിസ് മുക്‌വേഗെയോടൊപ്പം അര്‍ഹയായത്.

ഇറാഖിലെ യസീദി എന്ന ന്യൂനപക്ഷ വിഭാഗത്തിലാണ് നാദിയയുടെ ജനനം. വടക്ക് ഇറാഖിലെ സിന്‍ജാറില്‍, കോജോ എന്ന ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തില്‍ 1993 ലായിരുന്നു നാദിയ ജനിച്ചത്.

നാദിയക്ക് പത്തൊമ്പത് വയസ്സുള്ളപ്പോളാണ് ഐ.എസ് യസീദി വിഭാഗത്തെ അക്രമിക്കുന്നത്. അന്നത്തെ ആക്രമണത്തില്‍, ഐ.എസ് തീവ്രവാദികള്‍, നാദിയയുടെ ആറ് സഹോദരന്മാരേയും സപത്‌നീപുത്രന്മാരുമടക്കം 600 പേരുടെ ജീവനെടുത്തു. ഏറ്റവും ഇളയ നാദിയയെ മാത്രം അടിമയായി തടവിലാക്കുകയായിരുന്നു.

ആ വര്‍ഷം നാദിയ അടക്കം 6700 യസീദി സ്ത്രീകളെയാണ് ഐ.എസ് തീവ്രവാദികള്‍ അടിമകളായി തട്ടിക്കൊണ്ടുപോയത്.

ഇറാഖിലെ മൊസൂള്‍ നഗരത്തിലാണ് നാദിയയെ അടിമസ്ത്രീയായി പാര്‍പ്പിച്ചിരുന്നത്. തടവറയില്‍ നാദിയ മര്‍ദിക്കപ്പെടുകയും, സിഗരറ്റ് കുറ്റികള്‍കൊണ്ട് പൊള്ളിക്കുകയും മറ്റു ശാരീരിക പീഡനങ്ങള്‍ക്കും ഇരയായിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ചതിന് പലതവണ കൂട്ടബലാത്സഗത്തിനുപോലും ഇരയായിട്ടുണ്ട്.

ഒരിക്കല്‍, അടിമയായി വച്ചയാളുടെ വീട് പൂട്ടാതെ പോയപ്പോള്‍ അവിടെനിന്നു നാദിയ രക്ഷപ്പെടുകയായിരുന്നു.

ഒരു അയല്‍പക്ക കുടുംബത്തിലാണ് നാദിയ അഭയംപ്രാപിച്ചത്. അവര്‍ നാദിയയെ ഐ.എസ് നിയന്ത്രിത മേഖലയില്‍ നിന്നു പുറത്തേക്ക് കടത്തി, വടക്ക് ഇറാഖിലെ ദുഹോക്കിലുള്ള അഭയാര്‍ത്ഥി ക്യാംപിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചു.

2015 ഫെബ്രുവരിയില്‍, റവാങ്ക് ക്യാംപിലായിരുന്നപ്പോള്‍ നാദിയ ബെല്‍ജിയന്‍ ദിനപത്രമായ ലാ ലിബ്രെ ബെല്‍ജിക്യുവിന്റെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് തന്റെ ആദ്യത്തെ മൊഴി നല്‍കി.

 

2015 ല്‍ ജര്‍മനിയിലെ, ബേദന്‍-വുര്‍ട്ടെന്ബര്‍ഗ് സര്‍ക്കാറിന്റെ അഭയാര്‍ത്ഥി സഹായ യജ്ഞത്തില്‍ സഹായിക്കപ്പെട്ട കുട്ടികളും സ്ത്രീകളും അടങ്ങുന്ന 1000 അഭയാര്‍ത്ഥികളില്‍ ഒരാളായിരുന്നു നാദിയ.

പിന്നീടുള്ള കാലം ബേദന്‍-വുര്‍ട്ടെന്ബര്‍ഗിലായിരുന്നു നാദിയ താമസിച്ചത്.

2015 ഡിസംബര്‍ 16ന് യുണൈറ്റഡ് നാഷന്‍സ് സെക്ക്യൂരിറ്റി കൗണ്‍സിലില്‍ മനുഷ്യക്കടത്തിനെക്കുറിച്ച് സാസാരിക്കുന്ന വേദിയില്‍ ആദ്യമായി നാദിയ എത്തി.

അംബാസഡര്‍ എന്ന നിലയ്ക്ക് നാദിയ മനുഷ്യക്കടത്തിനെക്കുറിച്ചും അഭയാര്‍ത്ഥികളെ ബോധവത്കരിക്കുന്നതിനായുള്ള പ്രാദേശിക, ആഗോള പദ്ധതികളില്‍ പങ്കെടുത്തു. മനുഷ്യക്കടത്തിനും കൂട്ടക്കുരുതിക്കും ഇരയായി, രക്ഷപ്പെട്ട അഭയാര്‍ത്ഥി സമൂഹങ്ങളില്‍ എത്തിച്ചേര്‍ന്ന് അവരുമായി ഇടപെടുകയും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയു ചെയ്തു.

വംശഹത്യ, കൂട്ട അതിക്രമങ്ങള്‍, മനുഷ്യകടത്ത് എന്നിവയ്ക്കിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള, നാദിയ ഇനീഷിയേറ്റീവ് എന്ന സംഘടന ന്യൂയോര്‍ക്ക് സിറ്റിയില്‍ 2016 സെപ്തംബറോടെ നാദിയ സ്ഥാപിച്ചു. അതേമാസം, മനുഷ്യക്കടത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ആദരവിനായി യുനൈറ്റഡ് നാഷന്റെ ഗുഡ്്‌വില്‍ അംബാസഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

 

2017 മെയ് 3 ന് നാദിയ വത്തിക്കാനില്‍ പോപ്പ് ഫ്രാന്‍സും ആര്‍ച്ച്ബിഷപ്പ് ഗലാഗഹാറുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍, ഇറാഖിലും സിറിയയിലുമായുള്ള മതന്യൂനപക്ഷ സമൂഹങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവര്‍ക്കായി പുതിയ സ്വയംഭരണ മണ്ഡലത്തിനുള്ള സാധ്യതകളെക്കുറിച്ചും ചര്‍ചയുണ്ടായി. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തടവിലുള്ള യസീദികളെ രക്ഷപ്പെടുത്താനുള്ള നാദിയയുടെ സഹായാഭ്യര്‍ഥനക്ക് വത്തിക്കാന്റെ പിന്തുണ പോപ്പ് അറിയിച്ചു.

The Last Girl: My Story of Captivity, and My Fight Against the Islamic State എന്ന പേരില്‍ നാദിയ മുറാദിന്റെ ഒര്‍മ്മക്കുറിപ്പുകള്‍, 2017 നവമ്പര്‍ 7ന്, ക്രൗണ്‍ പബ്ലിഷിങ് ഗ്രൂപ്പ് പുതകമയി പ്രസിദ്ധീകരിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാടകീയ ഇഞ്ചുറി ടൈം ഗോൾ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾ തകർത്ത് കാനഡ പ്രീ-ക്വാർട്ടറിൽ!

Football
  •  24 days ago
No Image

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; രണ്ടിടത്ത് ഓറഞ്ച് അലർട്ട്

Kerala
  •  24 days ago
No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  25 days ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  25 days ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  25 days ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  25 days ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  25 days ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  25 days ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  25 days ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  25 days ago