
മൂന്നുവര്‍ഷത്തെ കൊടുംപീഡനം: ഐ.എസിനെ അതിജീവിച്ച നാദിയ മുറാദെന്ന 25കാരിക്ക് സമാധാനമെത്തിയ വഴി
മൂന്നുവര്‍ഷക്കാലം ഐ.എസ് ഭീകരന്മാരുടെ അടിമത്വത്തി കഴിഞ്ഞ്, കൊടുപീഡനവും പ്രഹരവും ഏറ്റുവാങ്ങി ഒടുവില്‍ രക്ഷപ്പെട്ടെത്തിയ നാദിയ മുറാദ്. അവരുടെ പില്ക്കാല പ്രവര്‍ത്തനങ്ങളാണ് ഇപ്രാവശ്യം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ഡെന്നിസ് മുക്വേഗെയോടൊപ്പം അര്‍ഹയായത്.
ഇറാഖിലെ യസീദി എന്ന ന്യൂനപക്ഷ വിഭാഗത്തിലാണ് നാദിയയുടെ ജനനം. വടക്ക് ഇറാഖിലെ സിന്‍ജാറില്‍, കോജോ എന്ന ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തില്‍ 1993 ലായിരുന്നു നാദിയ ജനിച്ചത്.
നാദിയക്ക് പത്തൊമ്പത് വയസ്സുള്ളപ്പോളാണ് ഐ.എസ് യസീദി വിഭാഗത്തെ അക്രമിക്കുന്നത്. അന്നത്തെ ആക്രമണത്തില്‍, ഐ.എസ് തീവ്രവാദികള്‍, നാദിയയുടെ ആറ് സഹോദരന്മാരേയും സപത്നീപുത്രന്മാരുമടക്കം 600 പേരുടെ ജീവനെടുത്തു. ഏറ്റവും ഇളയ നാദിയയെ മാത്രം അടിമയായി തടവിലാക്കുകയായിരുന്നു.
ആ വര്‍ഷം നാദിയ അടക്കം 6700 യസീദി സ്ത്രീകളെയാണ് ഐ.എസ് തീവ്രവാദികള്‍ അടിമകളായി തട്ടിക്കൊണ്ടുപോയത്.
ഇറാഖിലെ മൊസൂള്‍ നഗരത്തിലാണ് നാദിയയെ അടിമസ്ത്രീയായി പാര്‍പ്പിച്ചിരുന്നത്. തടവറയില്‍ നാദിയ മര്‍ദിക്കപ്പെടുകയും, സിഗരറ്റ് കുറ്റികള്‍കൊണ്ട് പൊള്ളിക്കുകയും മറ്റു ശാരീരിക പീഡനങ്ങള്‍ക്കും ഇരയായിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ചതിന് പലതവണ കൂട്ടബലാത്സഗത്തിനുപോലും ഇരയായിട്ടുണ്ട്.
ഒരിക്കല്‍, അടിമയായി വച്ചയാളുടെ വീട് പൂട്ടാതെ പോയപ്പോള്‍ അവിടെനിന്നു നാദിയ രക്ഷപ്പെടുകയായിരുന്നു.
ഒരു അയല്പക്ക കുടുംബത്തിലാണ് നാദിയ അഭയംപ്രാപിച്ചത്. അവര്‍ നാദിയയെ ഐ.എസ് നിയന്ത്രിത മേഖലയില്‍ നിന്നു പുറത്തേക്ക് കടത്തി, വടക്ക് ഇറാഖിലെ ദുഹോക്കിലുള്ള അഭയാര്‍ത്ഥി ക്യാംപിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചു.
2015 ഫെബ്രുവരിയില്‍, റവാങ്ക് ക്യാംപിലായിരുന്നപ്പോള്‍ നാദിയ ബെല്‍ജിയന്‍ ദിനപത്രമായ ലാ ലിബ്രെ ബെല്‍ജിക്യുവിന്റെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് തന്റെ ആദ്യത്തെ മൊഴി നല്കി.
2015 ല്‍ ജര്‍മനിയിലെ, ബേദന്-വുര്‍ട്ടെന്ബര്‍ഗ് സര്‍ക്കാറിന്റെ അഭയാര്‍ത്ഥി സഹായ യജ്ഞത്തില്‍ സഹായിക്കപ്പെട്ട കുട്ടികളും സ്ത്രീകളും അടങ്ങുന്ന 1000 അഭയാര്‍ത്ഥികളില്‍ ഒരാളായിരുന്നു നാദിയ.
പിന്നീടുള്ള കാലം ബേദന്-വുര്‍ട്ടെന്ബര്‍ഗിലായിരുന്നു നാദിയ താമസിച്ചത്.
2015 ഡിസംബര്‍ 16ന് യുണൈറ്റഡ് നാഷന്‍സ് സെക്ക്യൂരിറ്റി കൗണ്‍സിലില്‍ മനുഷ്യക്കടത്തിനെക്കുറിച്ച് സാസാരിക്കുന്ന വേദിയില്‍ ആദ്യമായി നാദിയ എത്തി.
അംബാസഡര്‍ എന്ന നിലയ്ക്ക് നാദിയ മനുഷ്യക്കടത്തിനെക്കുറിച്ചും അഭയാര്‍ത്ഥികളെ ബോധവത്കരിക്കുന്നതിനായുള്ള പ്രാദേശിക, ആഗോള പദ്ധതികളില്‍ പങ്കെടുത്തു. മനുഷ്യക്കടത്തിനും കൂട്ടക്കുരുതിക്കും ഇരയായി, രക്ഷപ്പെട്ട അഭയാര്‍ത്ഥി സമൂഹങ്ങളില്‍ എത്തിച്ചേര്‍ന്ന് അവരുമായി ഇടപെടുകയും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയു ചെയ്തു.
വംശഹത്യ, കൂട്ട അതിക്രമങ്ങള്‍, മനുഷ്യകടത്ത് എന്നിവയ്ക്കിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള, നാദിയ ഇനീഷിയേറ്റീവ് എന്ന സംഘടന ന്യൂയോര്‍ക്ക് സിറ്റിയില്‍ 2016 സെപ്തംബറോടെ നാദിയ സ്ഥാപിച്ചു. അതേമാസം, മനുഷ്യക്കടത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ആദരവിനായി യുനൈറ്റഡ് നാഷന്റെ ഗുഡ്്വില്‍ അംബാസഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
2017 മെയ് 3 ന് നാദിയ വത്തിക്കാനില്‍ പോപ്പ് ഫ്രാന്‍സും ആര്‍ച്ച്ബിഷപ്പ് ഗലാഗഹാറുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍, ഇറാഖിലും സിറിയയിലുമായുള്ള മതന്യൂനപക്ഷ സമൂഹങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, അവര്‍ക്കായി പുതിയ സ്വയംഭരണ മണ്ഡലത്തിനുള്ള സാധ്യതകളെക്കുറിച്ചും ചര്‍ചയുണ്ടായി. ഇസ്ലാമിക് സ്റ്റേറ്റിന്റെ തടവിലുള്ള യസീദികളെ രക്ഷപ്പെടുത്താനുള്ള നാദിയയുടെ സഹായാഭ്യര്ഥനക്ക് വത്തിക്കാന്റെ പിന്തുണ പോപ്പ് അറിയിച്ചു.
The Last Girl: My Story of Captivity, and My Fight Against the Islamic State എന്ന പേരില്‍ നാദിയ മുറാദിന്റെ ഒര്‍മ്മക്കുറിപ്പുകള്‍, 2017 നവമ്പര്‍ 7ന്, ക്രൗണ്‍ പബ്ലിഷിങ് ഗ്രൂപ്പ് പുതകമയി പ്രസിദ്ധീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഞാൻ മെസി, റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും എന്റെ പ്രിയതാരം മറ്റൊരാളാണ്: മുൻ ബാഴ്സ താരം
Football
• 15 minutes ago
23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ
Cricket
• an hour ago
താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍
International
• an hour ago
യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത
uae
• 2 hours ago
അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍
National
• 2 hours ago
ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ
uae
• 2 hours ago
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്കി ഖത്തര്‍ മന്ത്രിസഭ
qatar
• 3 hours ago
വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി സപ്ലൈക്കോ
Kerala
• 3 hours ago
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്
oman
• 4 hours ago
ഇസ്റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്; വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്
International
• 4 hours ago
കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി
Saudi-arabia
• 5 hours ago
ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്റാഈല്‍
International
• 5 hours ago
അല്‍ അന്‍സാരി എക്സ്ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍
uae
• 5 hours ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു
National
• 5 hours ago
നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്
International
• 8 hours ago
ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ
International
• 15 hours ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 16 hours ago
കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
Kerala
• 17 hours ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 6 hours ago
സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
Kerala
• 7 hours ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• 7 hours ago