HOME
DETAILS

എസ്.കെ.എസ്.എസ്.എഫിന് വീണ്ടും ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം

  
backup
July 25, 2019 | 7:07 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f

 

ഹൈദരാബാദ്: ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ലോക അഭയാര്‍ഥി ദിനാചരണത്തില്‍ എസ്.കെ.എസ്.എസ്.എഫിന് പ്രത്യേക അംഗീകാരം. രണ്ടാം തവണയാണ് എസ്.കെ.എസ്.എസ്.എഫ് ഈ ബഹുമതിക്ക് അര്‍ഹത നേടുന്നത്. യു.എന്‍.എച്ച്.സി.ആറിന്റെയും സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടനയുടെയും ആഭിമുഖ്യത്തില്‍ ഹൈദരാബാദിലെ ഗച്ചിബോളിയില്‍ രണ്ട് ദിവസമായി നടന്ന അഭയാര്‍ഥി ദിനാചരണ പരിപാടിയിലാണ് ഹൈദരാബാദിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ മികച്ച സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സന്നദ്ധ സംഘടനകളെ അനുമോദിച്ചത്.
വളരെ ശോചനീയമായ അവസ്ഥയിലുള്ള അഭയാര്‍ഥി ക്യാംപുകളില്‍ രണ്ടു വര്‍ഷത്തോളമായി വിവിധ തരത്തിലുള്ള വിദ്യാഭ്യാസ - സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എസ്.കെ.എസ്.എസ്.എഫ് ഫോര്‍വേഡ് ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്നുണ്ട്. ഈയടുത്തായി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുവേണ്ടി എജ്യുപവര്‍ എന്ന ഒരു പുതിയ പദ്ധതിക്ക് സംഘടന തുടക്കം കുറിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പഠന സാമഗ്രികള്‍ വിതരണം ചെയ്യുക, യാത്രാ സൗകര്യം ഏര്‍പ്പെടുത്തുക, ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി ക്യാംപുകളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും മികച്ച പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പുറമെ വിധവകള്‍ക്ക് ധനസഹായം, ശുദ്ധ ജല പ്ലാന്റുകള്‍ തുടങ്ങിയ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി കമ്മിഷന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ഡോ. മംത രഘുവീരില്‍നിന്ന് എസ്.കെ.എസ്.എസ്.എഫ് ഹൈദരാബാദ് ചാപ്റ്റര്‍ ജന. സെക്രട്ടറി നിസാം ഹുദവി ഉപഹാരം ഏറ്റുവാങ്ങി. സോണിക്കുട്ടി ജോര്‍ജ്, ശ്യാമള റാണി, പ്രൊഫ.ചന്ദ്രശേഖര്‍, മുഷ്താഖ് ഹുദവി സന്നിഹിതരായിരുന്നു. അഭയാര്‍ഥികളുടെ സാമൂഹിക ശാക്തീകരണത്തിനായി തുടര്‍ന്നും ക്രിയാത്മക പദ്ധതികളുമായി മുന്നോട്ടു പോകാനാണ് സംഘടനയുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  2 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  2 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  2 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  2 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  2 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  2 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  2 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  2 days ago