HOME
DETAILS

എസ്.കെ.എസ്.എസ്.എഫിന് വീണ്ടും ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം

  
backup
July 25, 2019 | 7:07 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f

 

ഹൈദരാബാദ്: ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ലോക അഭയാര്‍ഥി ദിനാചരണത്തില്‍ എസ്.കെ.എസ്.എസ്.എഫിന് പ്രത്യേക അംഗീകാരം. രണ്ടാം തവണയാണ് എസ്.കെ.എസ്.എസ്.എഫ് ഈ ബഹുമതിക്ക് അര്‍ഹത നേടുന്നത്. യു.എന്‍.എച്ച്.സി.ആറിന്റെയും സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടനയുടെയും ആഭിമുഖ്യത്തില്‍ ഹൈദരാബാദിലെ ഗച്ചിബോളിയില്‍ രണ്ട് ദിവസമായി നടന്ന അഭയാര്‍ഥി ദിനാചരണ പരിപാടിയിലാണ് ഹൈദരാബാദിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ മികച്ച സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സന്നദ്ധ സംഘടനകളെ അനുമോദിച്ചത്.
വളരെ ശോചനീയമായ അവസ്ഥയിലുള്ള അഭയാര്‍ഥി ക്യാംപുകളില്‍ രണ്ടു വര്‍ഷത്തോളമായി വിവിധ തരത്തിലുള്ള വിദ്യാഭ്യാസ - സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എസ്.കെ.എസ്.എസ്.എഫ് ഫോര്‍വേഡ് ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്നുണ്ട്. ഈയടുത്തായി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുവേണ്ടി എജ്യുപവര്‍ എന്ന ഒരു പുതിയ പദ്ധതിക്ക് സംഘടന തുടക്കം കുറിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പഠന സാമഗ്രികള്‍ വിതരണം ചെയ്യുക, യാത്രാ സൗകര്യം ഏര്‍പ്പെടുത്തുക, ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി ക്യാംപുകളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും മികച്ച പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പുറമെ വിധവകള്‍ക്ക് ധനസഹായം, ശുദ്ധ ജല പ്ലാന്റുകള്‍ തുടങ്ങിയ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി കമ്മിഷന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ഡോ. മംത രഘുവീരില്‍നിന്ന് എസ്.കെ.എസ്.എസ്.എഫ് ഹൈദരാബാദ് ചാപ്റ്റര്‍ ജന. സെക്രട്ടറി നിസാം ഹുദവി ഉപഹാരം ഏറ്റുവാങ്ങി. സോണിക്കുട്ടി ജോര്‍ജ്, ശ്യാമള റാണി, പ്രൊഫ.ചന്ദ്രശേഖര്‍, മുഷ്താഖ് ഹുദവി സന്നിഹിതരായിരുന്നു. അഭയാര്‍ഥികളുടെ സാമൂഹിക ശാക്തീകരണത്തിനായി തുടര്‍ന്നും ക്രിയാത്മക പദ്ധതികളുമായി മുന്നോട്ടു പോകാനാണ് സംഘടനയുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  6 days ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  6 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  6 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  6 days ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  6 days ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  6 days ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  6 days ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  6 days ago
No Image

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

National
  •  6 days ago
No Image

മന്ത്രിമണ്ഡലം മുന്‍ എം.എല്‍.എ തൂക്കി, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് വി.ടി ബല്‍റാം

Kerala
  •  6 days ago