HOME
DETAILS

വയനാട്-കോഴിക്കോട് ജില്ലകളില്‍ 300 കോടിയുടെ ടൂറിസം പദ്ധതി നടപ്പാക്കും: മന്ത്രി തോമസ് ഐസക്

  
Web Desk
July 31 2016 | 21:07 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%95

കോഴിക്കോട്: വയനാട് ജില്ലയിലെ ബാണാസുര സാഗര്‍, കോഴിക്കോട് ജില്ലയിലെ കക്കയം, പെരുവണ്ണാമുഴി എന്നീ പ്രകൃതിരമണീയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 300 കോടിയുടെ ഹൈഡല്‍ ടൂറിസം പ്രൊജക്ട് നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്. പുരുഷന്‍ കടലുണ്ടി എം.എല്‍.എയോടൊപ്പം കക്കയം ടൂറിസം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായുള്ള വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) ഈ വര്‍ഷം അവസാനത്തോടെ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
അടുത്തവര്‍ഷം ആദ്യം നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും. പണം തടസമാകില്ല. വനം, ജലസേചനം, ടൂറിസം, വൈദ്യുതി ബോര്‍ഡ് തുടങ്ങിയ വകുപ്പുകള്‍ ഏകോപിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. അനുബന്ധ സൗകര്യങ്ങള്‍ സ്വകാര്യമേഖലയുള്‍പ്പെടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികളുടെയും സഹകരണത്തോടെ ഏര്‍പ്പെടുത്തും. കണ്‍വന്‍ഷന്‍ സെന്ററുകള്‍, റോപ്പ്‌വേ, തുറന്ന മൃഗശാല, വാട്ടര്‍ തീം പാര്‍ക്ക്, ട്രെക്കിങ്, ടണല്‍ ടൂറിസം, ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജുകള്‍, ഹോം സ്റ്റേകള്‍, ഫാം ടൂറിസം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ആലോചിക്കുന്നുണ്ട്. ബാണാസുര സാഗറില്‍ നിന്നുള്ള തുരങ്കപാത ഏറെ ആകര്‍ഷകമാക്കും. പദ്ധതി നടത്തിപ്പിലുടനീളം ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കും. പ്ലാസ്റ്റിക് ഉപയോഗം കര്‍ശനമായി നിരോധിക്കുകയും പുനരുപയോഗ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പദ്ധതിയില്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 100 ശതമാനവും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 50 ശതമാനവും വര്‍ധനവാണ് ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കേതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  an hour ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  an hour ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  an hour ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  2 hours ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  2 hours ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  2 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  3 hours ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  3 hours ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  3 hours ago