HOME
DETAILS

സ്വകാര്യ ബസുകളുടെ എണ്ണം 18 വര്‍ഷത്തിനിടെ പകുതിയില്‍ താഴെയായി

  
backup
October 10, 2018 | 7:34 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%82-18

 



കൊച്ചി: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം തകര്‍ച്ചയിലേക്ക്. സര്‍ക്കാര്‍ അടിയന്തരമായി പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ യാത്രാക്ലേശം രൂക്ഷമാകും. ഇന്ധന വില വര്‍ധനവും യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവും കാരണം പ്രവര്‍ത്തനച്ചെലവ് കണ്ടെത്താനാകാതെ ദിവസംതോറും സ്വകാര്യബസുകള്‍ ഓട്ടം നിര്‍ത്തിവയ്ക്കുകയാണ്. ഇതോടൊപ്പം താങ്ങാനാവാത്ത ഡീസല്‍ വില വര്‍ധനവിന്റെ പേരില്‍ ലാഭകരമല്ലാത്ത റൂട്ടുകളിലെ സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സി വെട്ടിക്കുറയ്ക്കുക കൂടി ചെയ്തതോടെ പൊതുഗതാഗത സംവിധാനമാകെ താളംതെറ്റുന്ന നിലയിലേക്ക് നീങ്ങുകയാണ്.
1998-2000 കാലയളവില്‍ സംസ്ഥാനത്ത് 30,250ല്‍ പരം സ്വകാര്യ ബസുകളാണ് സര്‍വിസ് നടത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ അതിന്റെ എണ്ണം 12,465 ആയി കുറഞ്ഞുവെന്ന് ബസ് ഉടമാ സംഘം നേതാവ് എം.ബി സത്യന്‍ വിശദീകരിക്കുന്നു. 2017ല്‍ ബസ് ചാര്‍ജ് വര്‍ധന പഠിക്കാന്‍ നിയോഗിച്ച കമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് 14,500 സ്വകാര്യ ബസുകള്‍ ഉണ്ടെന്നായിരുന്നു കണക്ക്.
ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ എണ്ണം 12,500ല്‍ താഴെയായിരിക്കുകയാണ്. ഡീസല്‍ വില വര്‍ധനയ്‌ക്കൊപ്പം യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതും ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കി.
നേരത്തെ, ഒരു ബസില്‍ പ്രതിദിനം ശരാശരി ആയിരം യാത്രക്കാര്‍ വരെ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ശരാശരി 750 യാത്രക്കാര്‍ എന്ന നിലയിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. ഇതില്‍തന്നെ 40 ശതമാനം വിദ്യാര്‍ഥികളുമാണ്. രാവിലെയും വൈകിട്ടുമുള്ള ട്രിപ്പുകളില്‍ മാത്രമാണ് മിക്ക ബസുകളും സീറ്റ് നിറഞ്ഞ അവസ്ഥയുള്ളത്. ഈ ട്രിപ്പുകളില്‍ വിദ്യാര്‍ഥികളുടെ ആധിക്യവും കൂടുതലാണ്. യാത്രാ ഇളവായ കണ്‍സഷന്‍ കഴിച്ച് 80 വിദ്യാര്‍ഥികളില്‍നിന്ന് കിട്ടുന്ന പണം ഒരു ലിറ്റര്‍ ഡീസലിനേ തികയുകയുള്ളൂ. ഇപ്പോള്‍ ഓടിക്കിട്ടുന്ന പണംകൊണ്ട് പ്രവര്‍ത്തനച്ചെലവു പോലും മുന്നോട്ടു കൊണ്ടുപോകാനാവുന്നില്ല എന്നാണ് ബസ് ഉടമകളുടെ പരാതി.
പുതിയ ഒരു ബസ് നിരത്തിലിറക്കുമ്പോള്‍ 32 ലക്ഷം രൂപയെങ്കിലും ചെലവ് വരും. മിക്കവരും ബാങ്കില്‍നിന്നു വായ്പയെടുത്താണ് ബസ് വാങ്ങുന്നത്. വായ്പയുടെ തിരിച്ചടവു തന്നെ മാസം അരലക്ഷത്തിനടുത്തു വരും. നേരത്തേ ബസിന്റെ സീറ്റ് അടിസ്ഥാനമാക്കിയും ഇപ്പോള്‍ ഫ്‌ലോര്‍ ഏരിയ അടിസ്ഥാനമാക്കിയുമാണ് നികുതി കണക്കാക്കുന്നത്.
പ്രതിവര്‍ഷം ഒന്നര ലക്ഷത്തില്‍ താഴെ രൂപ ഇതിനും ചെലവു വരും. ഇതു കൂടാതെ, 80,000 രൂപക്കടുത്ത് ഇന്‍ഷുറന്‍സും അടക്കണം. ഡീസല്‍വില കുത്തനെ വര്‍ധിക്കാന്‍ തുടങ്ങിയതോടെ അടുത്തിടെ 2860 ബസുകളാണ് സര്‍വിസ് നിര്‍ത്തിവയ്ക്കുന്നതിനുള്ള അപേക്ഷ നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മകനേ തിരിച്ചുവരല്ലേ'; യുഡിഎഫ് കാലത്തെ വിവാദങ്ങൾ കുത്തിപ്പൊക്കി 'ഇരുണ്ടകാലം' വെബ്‌സൈറ്റുമായി ഇടതുന്നണി

Kerala
  •  23 days ago
No Image

അബുദബിയിലെ സ്കൂൾ കാന്റീനുകളിൽ നിയന്ത്രണം; ലഞ്ച് ബോക്സിൽ ഇവയുണ്ടെങ്കിൽ പണി കിട്ടും

uae
  •  23 days ago
No Image

അതിവേഗ നീക്കം; നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  23 days ago
No Image

ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവർ തെറിച്ചു, കണ്ടക്ടർക്ക് സ്ഥലം മാറ്റം; നടപടിയുമായി ഗതാഗത മന്ത്രി

Kerala
  •  23 days ago
No Image

റമദാൻ പൊതുമാപ്പ്; 1856 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ദുബൈ ഭരണാധികാരി

uae
  •  23 days ago
No Image

സർക്കാരിന് ഇരട്ട പ്രഹരം; മെഡിക്കൽ കോളേജ് അധ്യാപകർക്കൊപ്പം പിജി ഡോക്ടർമാരും സമരത്തിന്; നാളെ ഒപി ബഹിഷ്‌കരിക്കും

Kerala
  •  23 days ago
No Image

44 വര്‍ഷങ്ങള്‍ക്ക് ശേഷം വൈപ്പിന്‍ വിഷമദ്യ ദുരന്തത്തിലെ അവസാന ഇരയും മരിച്ചു

Kerala
  •  23 days ago
No Image

യുഎഇയുടെ ഫ്ലോട്ടിംഗ് ആശുപത്രിയിൽ ഫലസ്തീനീ പെൺകുട്ടിക്ക് അതിജീവനത്തിന്റെ പുതുജീവൻ; ഗസ്സയ്ക്ക് തണലായി ഓപ്പറേഷൻ ഗാലന്റ് നൈറ്റ്

uae
  •  23 days ago
No Image

പേരാമ്പ്രയിൽ സിപിഎം പ്രവർത്തകനെ വെട്ടിയ കേസ്: രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  23 days ago
No Image

ദുബൈ റെസിഡൻസി വിസ ഇനി എളുപ്പത്തിൽ ലഭ്യമാകും; 'യൂണിഫൈഡ് ഹെൽത്ത് സ്‌ക്രീനിംഗ്' സേവനം ആരംഭിച്ച് അധികൃതർ | Dubai Residency Visa

uae
  •  23 days ago