HOME
DETAILS

പദ്ധതി പ്രദേശം സാമൂഹ്യ വിരുദ്ധര്‍ കൈയടക്കി

  
backup
June 04, 2017 | 10:58 PM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%82-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af-%e0%b4%b5

 

ഫ്‌ളോട്ടിങ് ജട്ടി അപ്രത്യക്ഷമായി,കുട്ടികളുടെ പാര്‍ക്ക് കാടുപിടിച്ചു, കളിക്കോപ്പുകള്‍ തുരുമ്പെടുത്ത് തകര്‍ന്നു, ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററും പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള ബ്ലോക്കും ഒരു ദിവസംപോലം തുറന്നു പ്രവര്‍ത്തിച്ചില്ല
ആറ്റിങ്ങല്‍: കോടികള്‍ ചിലവിട്ട് നടപ്പാക്കിയ പദ്ധതി അവതാളത്തില്‍, ഇപ്പോഴാകട്ടെ ഇത് സാമൂഹ്യ വിരുദ്ധരുടെ താവളവും. കോടികള്‍ ചെലവിട്ട് ആറ്റിങ്ങല്‍ കൊല്ലമ്പുഴയില്‍ നിര്‍മ്മിച്ച കായലോര ടൂറിസം പദ്ധതിയും കുട്ടികളുടെ പാര്‍ക്കുമാണ് സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നത്.
രണ്ട് കോടിയോളം രൂപ ചെലവിട്ടാണ് ആറ്റിങ്ങല്‍ കൊല്ലമ്പുഴ കടവില്‍ കുട്ടികളുടെ പാര്‍ക്കും ഫ്‌ളോട്ടിങ് ജട്ടിയും നിര്‍മിച്ചത്. 2013 മേയ് രണ്ടിനായിരുന്നു ഉദ്ഘാടനം. കഠിനംകുളം കൊല്ലമ്പുഴ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായി അഞ്ചു ബോട്ടുകള്‍ കൊല്ലമ്പുഴ വഴി സര്‍വീസ് നടത്തുമെന്നും സാംസ്‌കാരിക ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി വിദേശികളെ ആകര്‍ഷിക്കുന്നതരത്തില്‍ ടൂറിസം പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും അന്ന്അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ നിലവില്‍ ഫ്‌ളോട്ടിംഗ് ജട്ടി തന്നെ അപ്രത്യക്ഷമായി. കുട്ടികളുടെ പാര്‍ക്ക് കാടുപിടിച്ചു. ഇതിനുള്ളില്‍ സ്ഥാപിച്ചിരുന്ന കളിക്കോപ്പുകള്‍ തുരുമ്പെടുത്ത് തകര്‍ന്നു. പാര്‍ക്കിനോടനുബന്ധിച്ച് നിര്‍മിച്ച ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററും പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള ബ്ലോക്കും ഒരു ദിവസംപോലം തുറന്നു പ്രവര്‍ത്തിച്ചില്ല. ആളനക്കം ഇല്ലാതായതോടെ ഇവിടം സാമൂഹിയ വിരുദ്ധര്‍ കൈയടക്കി.
കായലോര ടൂറിസം പദ്ധതിയുടെ ഭാഗമായി കഠിനംകുളം, ചിറയിന്‍കീഴ്, പണയില്‍ കടവ് , കൊല്ലമ്പുഴ മേഖലയെ ബന്ധിപ്പിച്ചാണ് ടൂറിസം സര്‍ക്യൂട്ട് പദ്ധതി അവിഷ്‌കരിച്ചത്. പദ്ധതി ഏറെ ചര്‍ച്ചയ്യപ്പെട്ടിരുന്നുവെങ്കിലും ആരംഭ ശൂരത്വം മാത്രമായിരുന്നു അതെന്ന് നാട്ടുകാര്‍ക്ക് ഇപ്പോഴൊക്കെയാണ് മനസിലാകുന്നത്. പൊതുമുതല്‍ അവിടവിടെ ചെലവഴിച്ച് നഷ്ടപ്പെടുത്തിയെന്നല്ലാതെ പദ്ധതി എങ്ങും എത്തിയില്ല.
മാര്‍ത്താണ്ഡ വര്‍മ്മയുടെ ജനന സ്ഥലമായ ആറ്റിങ്ങല്‍ കൊട്ടാരത്തിനും തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രത്തിനും സമീപത്തായാണ് കൊല്ലമ്പുഴ ടൂറിസം പദ്ധതി ആവിഷ്‌കരിച്ചത്.
ദേശീയപാത കടന്നു പോകുന്നതും ഇതിനു സമീപത്തു കൂടിയാണ്. ഒഴിവു വേളകള്‍ ആസ്വദിക്കുന്നതിന് ഏറെ സാധ്യതകളുള്ള പദ്ധതിയാണ് എങ്ങുമെത്താതെകാടുകയറിക്കിടക്കുന്നത്.
ടൂറിസം പദ്ധതിയുടെ ഭാഗമായിത്തന്നെ ചിറയിന്‍കീഴ് പുളിമൂട്ടില്‍ കടവില്‍ ബോട്ട് ക്ലബ് ആരംഭിച്ചതും ശ്രദ്ധേയമായിരുന്നു. ഇവിടെ എട്ടു ബോട്ടുകള്‍ സജ്ജീകരിച്ചിരുന്നു. മറ്റ് ബോട്ട് ക്ലബ്ബുകളെ അപേക്ഷിച്ച് അമിത ചാര്‍ജ് ഈടാക്കുന്നതിനാല്‍ അതും ഇപ്പോള്‍ ജനം ഉപേക്ഷച്ച മട്ടാണ്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇഡിക്ക് തിരിച്ചടി; പ്രബീർ പുർകായസ്തക്കെതിരായ കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി; സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ ശക്തമായി അപലപിച്ച് ഹൈക്കോടതി

National
  •  3 days ago
No Image

നിപ വൈറസ് ബാധിതന് വിപുലമായ സമ്പർക്കം; ബന്ധപ്പെട്ടവർ ക്വാറന്റീനിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  4 days ago
No Image

നടുറോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ; രാമചന്ദ്രനും നവാസിനും മോട്ടോർ വാഹന വകുപ്പിന്റെ ബിഗ് സല്യൂട്ട്!

Kerala
  •  4 days ago
No Image

'റൊണാൾഡോയ്ക്ക് പകരക്കാരനില്ല, അദ്ദേഹം അത്ഭുതമാണ്'; ആറാം ലോകകപ്പിനൊരുങ്ങുന്ന സിആർ7-നെ പുകഴ്ത്തി പോർച്ചുഗീസ് പരിശീലകൻ

Football
  •  4 days ago
No Image

ദുബൈയിൽ ഇനി തടസ്സമില്ലാത്ത വൈദ്യുതി; ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് പുനഃസ്ഥാപന സംവിധാനവുമായി ദീവ

uae
  •  4 days ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക; കോഴിക്കോട് ഫറോക്ക് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

Kerala
  •  4 days ago
No Image

മെസ്സിയും, റൊണാൾഡോയും ലോകകപ്പിൽ ഏറ്റുമുട്ടുമോ? ആരാധകർ കാത്തിരിക്കുന്ന ആ 'ലാസ്റ്റ് ഡാൻസ്' സാധ്യമാകുന്ന 3 വഴികൾ ഇങ്ങനെ

Football
  •  4 days ago
No Image

ദുബൈയിലെ ആരോഗ്യ രംഗത്ത് പുതുചരിത്രം; 'ലോങ്‌വിറ്റി അതോറിറ്റി' നിലവിൽ വന്നു, ശൈഖ് ഹംദാൻ ചെയർമാനാകും

uae
  •  4 days ago
No Image

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂലൈ 15ലേക്ക് മാറ്റി; ഗൾഫിലെ പരീക്ഷകൾക്ക് ശേഷം സംയുക്ത ഫലപ്രഖ്യാപനം

Kerala
  •  4 days ago
No Image

ഷാർജ-ദുബൈ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: അൽ താവൂൻ റൗണ്ട് എബൗട്ട് ഭാഗികമായി അടച്ചിടുന്നു; ജൂൺ 13 മുതൽ ഗതാഗത നിയന്ത്രണം

uae
  •  4 days ago