HOME
DETAILS

പദ്ധതി പ്രദേശം സാമൂഹ്യ വിരുദ്ധര്‍ കൈയടക്കി

  
backup
June 04, 2017 | 10:58 PM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%82-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af-%e0%b4%b5

 

ഫ്‌ളോട്ടിങ് ജട്ടി അപ്രത്യക്ഷമായി,കുട്ടികളുടെ പാര്‍ക്ക് കാടുപിടിച്ചു, കളിക്കോപ്പുകള്‍ തുരുമ്പെടുത്ത് തകര്‍ന്നു, ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററും പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള ബ്ലോക്കും ഒരു ദിവസംപോലം തുറന്നു പ്രവര്‍ത്തിച്ചില്ല
ആറ്റിങ്ങല്‍: കോടികള്‍ ചിലവിട്ട് നടപ്പാക്കിയ പദ്ധതി അവതാളത്തില്‍, ഇപ്പോഴാകട്ടെ ഇത് സാമൂഹ്യ വിരുദ്ധരുടെ താവളവും. കോടികള്‍ ചെലവിട്ട് ആറ്റിങ്ങല്‍ കൊല്ലമ്പുഴയില്‍ നിര്‍മ്മിച്ച കായലോര ടൂറിസം പദ്ധതിയും കുട്ടികളുടെ പാര്‍ക്കുമാണ് സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നത്.
രണ്ട് കോടിയോളം രൂപ ചെലവിട്ടാണ് ആറ്റിങ്ങല്‍ കൊല്ലമ്പുഴ കടവില്‍ കുട്ടികളുടെ പാര്‍ക്കും ഫ്‌ളോട്ടിങ് ജട്ടിയും നിര്‍മിച്ചത്. 2013 മേയ് രണ്ടിനായിരുന്നു ഉദ്ഘാടനം. കഠിനംകുളം കൊല്ലമ്പുഴ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായി അഞ്ചു ബോട്ടുകള്‍ കൊല്ലമ്പുഴ വഴി സര്‍വീസ് നടത്തുമെന്നും സാംസ്‌കാരിക ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി വിദേശികളെ ആകര്‍ഷിക്കുന്നതരത്തില്‍ ടൂറിസം പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും അന്ന്അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ നിലവില്‍ ഫ്‌ളോട്ടിംഗ് ജട്ടി തന്നെ അപ്രത്യക്ഷമായി. കുട്ടികളുടെ പാര്‍ക്ക് കാടുപിടിച്ചു. ഇതിനുള്ളില്‍ സ്ഥാപിച്ചിരുന്ന കളിക്കോപ്പുകള്‍ തുരുമ്പെടുത്ത് തകര്‍ന്നു. പാര്‍ക്കിനോടനുബന്ധിച്ച് നിര്‍മിച്ച ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററും പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള ബ്ലോക്കും ഒരു ദിവസംപോലം തുറന്നു പ്രവര്‍ത്തിച്ചില്ല. ആളനക്കം ഇല്ലാതായതോടെ ഇവിടം സാമൂഹിയ വിരുദ്ധര്‍ കൈയടക്കി.
കായലോര ടൂറിസം പദ്ധതിയുടെ ഭാഗമായി കഠിനംകുളം, ചിറയിന്‍കീഴ്, പണയില്‍ കടവ് , കൊല്ലമ്പുഴ മേഖലയെ ബന്ധിപ്പിച്ചാണ് ടൂറിസം സര്‍ക്യൂട്ട് പദ്ധതി അവിഷ്‌കരിച്ചത്. പദ്ധതി ഏറെ ചര്‍ച്ചയ്യപ്പെട്ടിരുന്നുവെങ്കിലും ആരംഭ ശൂരത്വം മാത്രമായിരുന്നു അതെന്ന് നാട്ടുകാര്‍ക്ക് ഇപ്പോഴൊക്കെയാണ് മനസിലാകുന്നത്. പൊതുമുതല്‍ അവിടവിടെ ചെലവഴിച്ച് നഷ്ടപ്പെടുത്തിയെന്നല്ലാതെ പദ്ധതി എങ്ങും എത്തിയില്ല.
മാര്‍ത്താണ്ഡ വര്‍മ്മയുടെ ജനന സ്ഥലമായ ആറ്റിങ്ങല്‍ കൊട്ടാരത്തിനും തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രത്തിനും സമീപത്തായാണ് കൊല്ലമ്പുഴ ടൂറിസം പദ്ധതി ആവിഷ്‌കരിച്ചത്.
ദേശീയപാത കടന്നു പോകുന്നതും ഇതിനു സമീപത്തു കൂടിയാണ്. ഒഴിവു വേളകള്‍ ആസ്വദിക്കുന്നതിന് ഏറെ സാധ്യതകളുള്ള പദ്ധതിയാണ് എങ്ങുമെത്താതെകാടുകയറിക്കിടക്കുന്നത്.
ടൂറിസം പദ്ധതിയുടെ ഭാഗമായിത്തന്നെ ചിറയിന്‍കീഴ് പുളിമൂട്ടില്‍ കടവില്‍ ബോട്ട് ക്ലബ് ആരംഭിച്ചതും ശ്രദ്ധേയമായിരുന്നു. ഇവിടെ എട്ടു ബോട്ടുകള്‍ സജ്ജീകരിച്ചിരുന്നു. മറ്റ് ബോട്ട് ക്ലബ്ബുകളെ അപേക്ഷിച്ച് അമിത ചാര്‍ജ് ഈടാക്കുന്നതിനാല്‍ അതും ഇപ്പോള്‍ ജനം ഉപേക്ഷച്ച മട്ടാണ്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  3 days ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  3 days ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  3 days ago
No Image

ഒഡീഷയിൽ കസ്റ്റഡി മരണം: മൂന്ന് പൊലിസുകാർക്ക് സസ്‌പെൻഷൻ; ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

National
  •  3 days ago
No Image

ക്രിക്കറ്റിന്റെ കളിത്തൊട്ടിലിൽ ചരിത്ര വിസ്മയം! കോടിക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ലോർഡ്സ് മൈതാനം കുറിച്ചത് അപൂർവ്വ ലോക റെക്കോർഡ്

Cricket
  •  3 days ago
No Image

ഹഫീത് റെയിൽ പദ്ധതി നിർണായക ഘട്ടത്തിലേക്ക്; ട്രാക്ക്-ലേയിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

uae
  •  3 days ago
No Image

ലഹരി മാഫിയക്കെതിരെ സംസ്ഥാനത്ത് മിന്നൽ വേട്ട തുടരുന്നു; 'ഓപ്പറേഷൻ തൂഫാനിൽ' 368 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kerala
  •  3 days ago
No Image

'ഇന്ത്യ' സഖ്യത്തിന് വൻ പ്രഹരം; കോൺഗ്രസ് വഞ്ചിച്ചെന്ന് ഡിഎംകെ, നിർണായക യോഗം ബഹിഷ്കരിക്കും!

National
  •  3 days ago
No Image

കണ്ടാൽ നിസ്സാരൻ, കടിയേറ്റാൽ പ്രശ്നം ഗുരുതരം- പ്രതിവിഷം ഇല്ലാത്ത 'ശ്രീലങ്കൻ കുനക്കാട്ടുവ'

Kerala
  •  3 days ago
No Image

ഡൽഹി ഹോട്ടൽ ദുരന്തം: ലക്ഷങ്ങളുടെ നഷ്ടം വകവെക്കാതെ സ്വന്തം കടയിൽ നിന്നും മെത്തകൾ താഴെ നിരത്തിയിട്ട് പിതാവും മകനും രക്ഷിച്ചത് എട്ടോളം പേരുടെ ജീവൻ; നൻമയുടെ പ്രതീകമായി റിയാസുദ്ദീനും അർമാനും

National
  •  3 days ago