HOME
DETAILS

സി.പി.എമ്മുകാരന്റെ കൊല; ഒന്‍പതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

  
backup
August 14, 2019 | 8:52 PM

murder-of-cpim-worker-nine-workers-gets-life-imprisonment-765611-2

 

 

 

 

സ്വന്തം ലേഖകന്‍


തലശ്ശേരി: സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ പാര്‍ട്ടിക്കാരായ ഒന്‍പതു പ്രതികള്‍ക്കു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും. കൊളശ്ശേരി വടക്കുമ്പാട് പാറക്കെട്ട് സിന്ധു നിവാസില്‍ ഷിധിന്‍ (20) വധക്കേസിലാണു തലശ്ശേരി മൂന്നാം അഡീഷനല്‍ ജില്ലാസെഷന്‍സ് ജഡ്ജി പി.എന്‍ വിനോദ് ശിക്ഷ വിധിച്ചത്. കോടതി ശിക്ഷിച്ച മൂന്നു പ്രതികള്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിലും ഉള്‍പ്പെട്ടവരാണ്.
കൊളശ്ശേരി കാവുംഭാഗത്തെ കുന്നിനേരി മീത്തല്‍ ബ്രിട്ടോ എന്ന വിപിന്‍ (32), കാവുംഭാഗത്തെ ചെറിയാണ്ടി വീട്ടില്‍ നിഖില്‍രാജ് (28), കൊളശ്ശേരി കളരിമുക്കിലെ കാര്‍ത്തികയില്‍ എം.ധീരജ് (26), കാവുംഭാഗം അങ്കണവാടിക്കു സമീപം കൃഷ്ണയില്‍ ദില്‍നേഷ് (27), കാവുംഭാഗം നിഹാല്‍ മന്‍സിലില്‍ പി.കെ നിഹാല്‍ (25), കാവുംഭാഗം ചെറിയാണ്ടി ഹൗസില്‍ ചെറിയാണ്ടി മിഥുന്‍ എന്ന മൊയ്തു (31), പെരുമുണ്ടേരി മുള്ളന്‍മാളിയില്‍ വൈശാഖത്തില്‍ ഷബിന്‍ (28), കാവുംഭാഗം ദേവി നിവാസില്‍ കെ. അമല്‍കുമാര്‍ (25), കാവുംഭാഗം കുന്നിനേരി മീത്തല്‍ വി.കെ സോജിത്ത് (25) എന്നിവരെയാണു കോടതി ശിക്ഷിച്ചത്. പ്രതികള്‍ പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം. പ്രതികളില്‍ നിന്നു ലഭിക്കുന്ന പിഴ ഷിധിന്റെ കുടുംബത്തിനു നല്‍കാനും കോടതി ഉത്തരവിട്ടു.
2013 ഒക്ടോബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പാറക്കെട്ടില്‍ സി.പി.എം അനുഭാവികളുടെ വീടും ബേക്കറിയും ആക്രമിക്കപ്പെട്ടിരുന്നു. പിന്നാലെ പാറക്കെട്ടില്‍ നിന്നുള്ള ചിലര്‍ പകരം ചോദിക്കാന്‍ രാത്രിയില്‍ തന്നെ സംഘടിച്ച് കൊളശ്ശേരിയിലെത്തി. കൊളശ്ശേരിയിലെ അയോധ്യ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ വിപിന്‍ എന്ന ബ്രിട്ടോയുടെ വീടാക്രമിച്ചായിരുന്നു പ്രതികാരം തീര്‍ത്തത്. ഇതിനു ശേഷമാണ് അയോധ്യാ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം വച്ച് ഷിധിനെ മര്‍ദിച്ച് അവശനാക്കിയത്. പൊലിസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷിധിന്‍ മരിച്ചു.
പൂര്‍വ വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു കോടതി കണ്ടെത്തിയിരുന്നത്. ബ്രിട്ടോ എന്ന വിപിനും മിഥുന്‍ എന്ന മൊയ്തുവും വി.കെ സോജിത്തുമാണു സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ജയിലില്‍ കഴിയുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഡിസ്ട്രിക്ട് ഗവ.പ്ലീഡര്‍ വി.ജെ മാത്യു ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  3 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  3 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  3 days ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  3 days ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  3 days ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  3 days ago
No Image

പ്രണയം നടിച്ച് 14-കാരിയെ പീഡിപ്പിച്ചു: കൊളത്തറ സ്വദേശിയായ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  3 days ago
No Image

ക്രിക്കറ്റ് കളിക്കിടെ വാക്കുതര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു 

Kerala
  •  3 days ago