HOME
DETAILS

സി.പി.എമ്മുകാരന്റെ കൊല; ഒന്‍പതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

  
backup
August 14 2019 | 20:08 PM

murder-of-cpim-worker-nine-workers-gets-life-imprisonment-765611-2

 

 

 

 

സ്വന്തം ലേഖകന്‍


തലശ്ശേരി: സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ പാര്‍ട്ടിക്കാരായ ഒന്‍പതു പ്രതികള്‍ക്കു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും. കൊളശ്ശേരി വടക്കുമ്പാട് പാറക്കെട്ട് സിന്ധു നിവാസില്‍ ഷിധിന്‍ (20) വധക്കേസിലാണു തലശ്ശേരി മൂന്നാം അഡീഷനല്‍ ജില്ലാസെഷന്‍സ് ജഡ്ജി പി.എന്‍ വിനോദ് ശിക്ഷ വിധിച്ചത്. കോടതി ശിക്ഷിച്ച മൂന്നു പ്രതികള്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിലും ഉള്‍പ്പെട്ടവരാണ്.
കൊളശ്ശേരി കാവുംഭാഗത്തെ കുന്നിനേരി മീത്തല്‍ ബ്രിട്ടോ എന്ന വിപിന്‍ (32), കാവുംഭാഗത്തെ ചെറിയാണ്ടി വീട്ടില്‍ നിഖില്‍രാജ് (28), കൊളശ്ശേരി കളരിമുക്കിലെ കാര്‍ത്തികയില്‍ എം.ധീരജ് (26), കാവുംഭാഗം അങ്കണവാടിക്കു സമീപം കൃഷ്ണയില്‍ ദില്‍നേഷ് (27), കാവുംഭാഗം നിഹാല്‍ മന്‍സിലില്‍ പി.കെ നിഹാല്‍ (25), കാവുംഭാഗം ചെറിയാണ്ടി ഹൗസില്‍ ചെറിയാണ്ടി മിഥുന്‍ എന്ന മൊയ്തു (31), പെരുമുണ്ടേരി മുള്ളന്‍മാളിയില്‍ വൈശാഖത്തില്‍ ഷബിന്‍ (28), കാവുംഭാഗം ദേവി നിവാസില്‍ കെ. അമല്‍കുമാര്‍ (25), കാവുംഭാഗം കുന്നിനേരി മീത്തല്‍ വി.കെ സോജിത്ത് (25) എന്നിവരെയാണു കോടതി ശിക്ഷിച്ചത്. പ്രതികള്‍ പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം. പ്രതികളില്‍ നിന്നു ലഭിക്കുന്ന പിഴ ഷിധിന്റെ കുടുംബത്തിനു നല്‍കാനും കോടതി ഉത്തരവിട്ടു.
2013 ഒക്ടോബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പാറക്കെട്ടില്‍ സി.പി.എം അനുഭാവികളുടെ വീടും ബേക്കറിയും ആക്രമിക്കപ്പെട്ടിരുന്നു. പിന്നാലെ പാറക്കെട്ടില്‍ നിന്നുള്ള ചിലര്‍ പകരം ചോദിക്കാന്‍ രാത്രിയില്‍ തന്നെ സംഘടിച്ച് കൊളശ്ശേരിയിലെത്തി. കൊളശ്ശേരിയിലെ അയോധ്യ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ വിപിന്‍ എന്ന ബ്രിട്ടോയുടെ വീടാക്രമിച്ചായിരുന്നു പ്രതികാരം തീര്‍ത്തത്. ഇതിനു ശേഷമാണ് അയോധ്യാ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം വച്ച് ഷിധിനെ മര്‍ദിച്ച് അവശനാക്കിയത്. പൊലിസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷിധിന്‍ മരിച്ചു.
പൂര്‍വ വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു കോടതി കണ്ടെത്തിയിരുന്നത്. ബ്രിട്ടോ എന്ന വിപിനും മിഥുന്‍ എന്ന മൊയ്തുവും വി.കെ സോജിത്തുമാണു സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ജയിലില്‍ കഴിയുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഡിസ്ട്രിക്ട് ഗവ.പ്ലീഡര്‍ വി.ജെ മാത്യു ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം; എമര്‍ജന്‍സി ബ്രേക്കിട്ട് പൈലറ്റ്, ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 151 യാത്രക്കാരും സുരക്ഷിതര്‍

National
  •  a day ago
No Image

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി

Kerala
  •  a day ago
No Image

ഇന്ത്യൻ നിരയിൽ അവർ രണ്ട് പേരും പാകിസ്താനെ ബുദ്ധിമുട്ടിലാക്കും: മുൻ സൂപ്പർതാരം

Cricket
  •  a day ago
No Image

കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

'ഭക്ഷണത്തിനായി പാത്രവും നീട്ടിനല്‍ക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക' ഡോ. എം. ലീലാവതി 

Kerala
  •  a day ago
No Image

പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍, അടിയന്തരമായി തടയണം; അയ്യപ്പ സംഗമത്തിനെതിരെ സുപ്രിംകോടതിയില്‍ ഹരജി

Kerala
  •  a day ago
No Image

'പോസിറ്റിവ് റിസല്‍ട്ട്‌സ്' ഖത്തര്‍-യുഎസ് ചര്‍ച്ചകള്‍ ഏറെ ഫലപ്രദമെന്ന് വൈറ്റ്ഹൗസ് വക്താവ്;  ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു, ആക്രമണങ്ങള്‍ ചെറുക്കാന്‍ സുരക്ഷാപങ്കാളിത്തം ശക്തമാക്കും  

International
  •  a day ago
No Image

ബാങ്കില്‍ കൊടുത്ത ഒപ്പ് മറന്നു പോയാല്‍ എന്ത് ചെയ്യും..? പണം നഷ്ടമാകുമോ..?  പുതിയ ഒപ്പ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം? 

Kerala
  •  a day ago
No Image

അവൻ ഇന്ത്യക്കൊപ്പമില്ല, പാകിസ്താന് വിജയിക്കാനുള്ള മികച്ച അവസരമാണിത്: മിസ്ബ ഉൾ ഹഖ്

Cricket
  •  a day ago
No Image

കെട്ടിത്തൂക്കി യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്നുകള്‍; ഹണി ട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം, അറസ്റ്റില്‍

Kerala
  •  a day ago