HOME
DETAILS

സി.പി.എമ്മുകാരന്റെ കൊല; ഒന്‍പതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

  
Web Desk
August 14 2019 | 20:08 PM

murder-of-cpim-worker-nine-workers-gets-life-imprisonment-765611-2

 

 

 

 

സ്വന്തം ലേഖകന്‍


തലശ്ശേരി: സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ പാര്‍ട്ടിക്കാരായ ഒന്‍പതു പ്രതികള്‍ക്കു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും. കൊളശ്ശേരി വടക്കുമ്പാട് പാറക്കെട്ട് സിന്ധു നിവാസില്‍ ഷിധിന്‍ (20) വധക്കേസിലാണു തലശ്ശേരി മൂന്നാം അഡീഷനല്‍ ജില്ലാസെഷന്‍സ് ജഡ്ജി പി.എന്‍ വിനോദ് ശിക്ഷ വിധിച്ചത്. കോടതി ശിക്ഷിച്ച മൂന്നു പ്രതികള്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിലും ഉള്‍പ്പെട്ടവരാണ്.
കൊളശ്ശേരി കാവുംഭാഗത്തെ കുന്നിനേരി മീത്തല്‍ ബ്രിട്ടോ എന്ന വിപിന്‍ (32), കാവുംഭാഗത്തെ ചെറിയാണ്ടി വീട്ടില്‍ നിഖില്‍രാജ് (28), കൊളശ്ശേരി കളരിമുക്കിലെ കാര്‍ത്തികയില്‍ എം.ധീരജ് (26), കാവുംഭാഗം അങ്കണവാടിക്കു സമീപം കൃഷ്ണയില്‍ ദില്‍നേഷ് (27), കാവുംഭാഗം നിഹാല്‍ മന്‍സിലില്‍ പി.കെ നിഹാല്‍ (25), കാവുംഭാഗം ചെറിയാണ്ടി ഹൗസില്‍ ചെറിയാണ്ടി മിഥുന്‍ എന്ന മൊയ്തു (31), പെരുമുണ്ടേരി മുള്ളന്‍മാളിയില്‍ വൈശാഖത്തില്‍ ഷബിന്‍ (28), കാവുംഭാഗം ദേവി നിവാസില്‍ കെ. അമല്‍കുമാര്‍ (25), കാവുംഭാഗം കുന്നിനേരി മീത്തല്‍ വി.കെ സോജിത്ത് (25) എന്നിവരെയാണു കോടതി ശിക്ഷിച്ചത്. പ്രതികള്‍ പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം. പ്രതികളില്‍ നിന്നു ലഭിക്കുന്ന പിഴ ഷിധിന്റെ കുടുംബത്തിനു നല്‍കാനും കോടതി ഉത്തരവിട്ടു.
2013 ഒക്ടോബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പാറക്കെട്ടില്‍ സി.പി.എം അനുഭാവികളുടെ വീടും ബേക്കറിയും ആക്രമിക്കപ്പെട്ടിരുന്നു. പിന്നാലെ പാറക്കെട്ടില്‍ നിന്നുള്ള ചിലര്‍ പകരം ചോദിക്കാന്‍ രാത്രിയില്‍ തന്നെ സംഘടിച്ച് കൊളശ്ശേരിയിലെത്തി. കൊളശ്ശേരിയിലെ അയോധ്യ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ വിപിന്‍ എന്ന ബ്രിട്ടോയുടെ വീടാക്രമിച്ചായിരുന്നു പ്രതികാരം തീര്‍ത്തത്. ഇതിനു ശേഷമാണ് അയോധ്യാ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം വച്ച് ഷിധിനെ മര്‍ദിച്ച് അവശനാക്കിയത്. പൊലിസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷിധിന്‍ മരിച്ചു.
പൂര്‍വ വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു കോടതി കണ്ടെത്തിയിരുന്നത്. ബ്രിട്ടോ എന്ന വിപിനും മിഥുന്‍ എന്ന മൊയ്തുവും വി.കെ സോജിത്തുമാണു സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ജയിലില്‍ കഴിയുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഡിസ്ട്രിക്ട് ഗവ.പ്ലീഡര്‍ വി.ജെ മാത്യു ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമേരിക്കന്‍ വിരുദ്ധ നയം, ബ്രിക്‌സുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക തീരുവ' മുന്നറിയിപ്പുമായി ട്രംപ്

International
  •  4 days ago
No Image

ഇന്ത്യക്കാര്‍ക്ക് ഇനി പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് ഇല്ലാതെ തന്നെ യുഎഇ ഗോള്‍ഡഡന്‍ വിസ; 23 ലക്ഷം രൂപയ്ക്ക് ലൈഫ്‌ടൈം റെസിഡന്‍സി

uae
  •  4 days ago
No Image

അതിവേഗം കുതിക്കുന്ന ദുബൈയിലെ വ്യവസായം; പ്രവാസികള്‍ക്കും പ്രിയങ്കരം ഈ ഭക്ഷണപ്പെരുമ

uae
  •  4 days ago
No Image

ടാങ്കര്‍ ലോറി ദേഹത്തേക്ക് മറിഞ്ഞുവീണ് സഊദിയില്‍ പ്രവാസിക്ക് ദാരുണാന്ത്യം

Saudi-arabia
  •  4 days ago
No Image

വെടി നിര്‍ത്തല്‍ നടപ്പിലാവുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; കൊന്നൊടുക്കി നെതന്യാഹു, ഗസ്സയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 82പേര്‍ 

International
  •  4 days ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തേയും ഇറാനെതിരായ ഇസ്‌റാഈല്‍-അമേരിക്കന്‍ ആക്രമണങ്ങളേയും അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി; പുടിനും ഷീ ജിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കില്ല

International
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  4 days ago
No Image

'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും

Kerala
  •  4 days ago
No Image

ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും

National
  •  4 days ago
No Image

വി.ആര്‍ കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്

National
  •  4 days ago