HOME
DETAILS

സി.പി.എമ്മുകാരന്റെ കൊല; ഒന്‍പതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

  
backup
August 14, 2019 | 8:52 PM

murder-of-cpim-worker-nine-workers-gets-life-imprisonment-765611-2

 

 

 

 

സ്വന്തം ലേഖകന്‍


തലശ്ശേരി: സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ പാര്‍ട്ടിക്കാരായ ഒന്‍പതു പ്രതികള്‍ക്കു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും. കൊളശ്ശേരി വടക്കുമ്പാട് പാറക്കെട്ട് സിന്ധു നിവാസില്‍ ഷിധിന്‍ (20) വധക്കേസിലാണു തലശ്ശേരി മൂന്നാം അഡീഷനല്‍ ജില്ലാസെഷന്‍സ് ജഡ്ജി പി.എന്‍ വിനോദ് ശിക്ഷ വിധിച്ചത്. കോടതി ശിക്ഷിച്ച മൂന്നു പ്രതികള്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിലും ഉള്‍പ്പെട്ടവരാണ്.
കൊളശ്ശേരി കാവുംഭാഗത്തെ കുന്നിനേരി മീത്തല്‍ ബ്രിട്ടോ എന്ന വിപിന്‍ (32), കാവുംഭാഗത്തെ ചെറിയാണ്ടി വീട്ടില്‍ നിഖില്‍രാജ് (28), കൊളശ്ശേരി കളരിമുക്കിലെ കാര്‍ത്തികയില്‍ എം.ധീരജ് (26), കാവുംഭാഗം അങ്കണവാടിക്കു സമീപം കൃഷ്ണയില്‍ ദില്‍നേഷ് (27), കാവുംഭാഗം നിഹാല്‍ മന്‍സിലില്‍ പി.കെ നിഹാല്‍ (25), കാവുംഭാഗം ചെറിയാണ്ടി ഹൗസില്‍ ചെറിയാണ്ടി മിഥുന്‍ എന്ന മൊയ്തു (31), പെരുമുണ്ടേരി മുള്ളന്‍മാളിയില്‍ വൈശാഖത്തില്‍ ഷബിന്‍ (28), കാവുംഭാഗം ദേവി നിവാസില്‍ കെ. അമല്‍കുമാര്‍ (25), കാവുംഭാഗം കുന്നിനേരി മീത്തല്‍ വി.കെ സോജിത്ത് (25) എന്നിവരെയാണു കോടതി ശിക്ഷിച്ചത്. പ്രതികള്‍ പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം. പ്രതികളില്‍ നിന്നു ലഭിക്കുന്ന പിഴ ഷിധിന്റെ കുടുംബത്തിനു നല്‍കാനും കോടതി ഉത്തരവിട്ടു.
2013 ഒക്ടോബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പാറക്കെട്ടില്‍ സി.പി.എം അനുഭാവികളുടെ വീടും ബേക്കറിയും ആക്രമിക്കപ്പെട്ടിരുന്നു. പിന്നാലെ പാറക്കെട്ടില്‍ നിന്നുള്ള ചിലര്‍ പകരം ചോദിക്കാന്‍ രാത്രിയില്‍ തന്നെ സംഘടിച്ച് കൊളശ്ശേരിയിലെത്തി. കൊളശ്ശേരിയിലെ അയോധ്യ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ വിപിന്‍ എന്ന ബ്രിട്ടോയുടെ വീടാക്രമിച്ചായിരുന്നു പ്രതികാരം തീര്‍ത്തത്. ഇതിനു ശേഷമാണ് അയോധ്യാ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം വച്ച് ഷിധിനെ മര്‍ദിച്ച് അവശനാക്കിയത്. പൊലിസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷിധിന്‍ മരിച്ചു.
പൂര്‍വ വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു കോടതി കണ്ടെത്തിയിരുന്നത്. ബ്രിട്ടോ എന്ന വിപിനും മിഥുന്‍ എന്ന മൊയ്തുവും വി.കെ സോജിത്തുമാണു സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ജയിലില്‍ കഴിയുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഡിസ്ട്രിക്ട് ഗവ.പ്ലീഡര്‍ വി.ജെ മാത്യു ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്വാസംമുട്ടിന് കുത്തിവെപ്പെടുത്ത രണ്ടര വയസ്സുകാരി മരിച്ചു; കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

Kerala
  •  10 days ago
No Image

പള്ളി പൂട്ടി ഭരണകൂടം; നിസ്കരിക്കുന്ന സഹപാഠികൾക്ക് കാവലായി ഹിന്ദു യുവാക്കൾ; മാതൃകയായി യു.പി

Kerala
  •  10 days ago
No Image

ആരോഗ്യമേഖലയിലെ വീഴ്ചകളിൽ വിട്ടുവീഴ്ചയില്ല; കർശന നടപടിയുണ്ടാകും; മുഖ്യമന്ത്രി

Kerala
  •  10 days ago
No Image

ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുമായെത്തിയ അക്രമിയെ വെടിവച്ചു കൊന്ന് സുരക്ഷാ സേന

International
  •  10 days ago
No Image

വെടിയേറ്റിട്ടും പിൻമാറിയില്ല; ഭീകരരെ പൂട്ടാൻ സൈന്യത്തിന് വഴികാട്ടിയായി ടൈസൺ

National
  •  10 days ago
No Image

'റിപ്പോർട്ട് പുറത്തുവിടൂ, മാധ്യമങ്ങളെ വിരട്ടരുത്'; ധനമന്ത്രിക്കെതിരെ അഖിൽ മാരാർ

Kerala
  •  10 days ago
No Image

ലോറിയിലെ ടൂൾ ബോക്സിൽ രഹസ്യ അറ; പരിശോധിച്ചപ്പോൾ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും; രണ്ട് യുവാക്കൾ പിടിയിൽ

Kerala
  •  10 days ago
No Image

ടി20 ലോകകപ്പിൽ ചരിത്രം കുറിച്ച് ബുംറ: പ്രോട്ടീസിനെതിരെ ബാറ്റിംഗിൽ പതറി ഇന്ത്യ

Cricket
  •  10 days ago
No Image

‌‌‌സേനയെ 20 വട്ടം വെട്ടിച്ച സെയ്‌ഫുള്ളക്ക് അന്ത്യം; കിഷ്‌ത്വാറിലെ വീട്ടിൽ ഭീകരരെ പൂട്ടി സൈന്യം

National
  •  10 days ago
No Image

മഴ വില്ലനായി; പാക്-ന്യൂസിലൻഡ് പോരാട്ടം ഉപേക്ഷിച്ചിട്ടും ടി20യിൽ വമ്പൻ 'റെക്കോർഡുമായി' പാകിസ്ഥാൻ

Cricket
  •  10 days ago