HOME
DETAILS

വേണ്ടിവന്നാല്‍ നിയമം കൈയിലെടുക്കുമെന്ന് കെ. സുരേന്ദ്രന്‍

  
backup
October 19, 2018 | 6:29 PM

%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%95%e0%b5%88%e0%b4%af

 

കോഴിക്കോട്: ശബരിമല വിഷയത്തില്‍ വിശ്വാസിസമൂഹത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നു ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. വിഷയത്തില്‍ വേണ്ടിവന്നാല്‍ നിയമം കൈയിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് രണ്ടു യുവതികള്‍ ശബരിമലയിലെത്തിയത്. ദേവസ്വം മന്ത്രിയും പൊലിസും അറിഞ്ഞു കളിക്കുന്ന നാടകമാണ് നടന്നത്. സര്‍ക്കാരിലെ ഉന്നതരുമായി സംസാരിച്ചാണ് ആ സ്ത്രീകള്‍ മലകയറിയത്. പൊലിസിന്റെ ഷീല്‍ഡോ വസ്ത്രമോ ആര്‍ക്കും കൈമാറാന്‍ പാടില്ല. ഒരു ഡി.ജി.പിക്ക് അതറിയില്ലെന്നു പറയുന്നതു ശരിയാണോയെന്നു ചോദിച്ച സുരേന്ദ്രന്‍, ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് വേഷങ്ങള്‍ നല്‍കിയതെന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
സമാധാനപരമായ പ്രതിഷേധമാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് അവകാശപ്പെട്ട അദ്ദേഹം എന്നാല്‍ സര്‍ക്കാര്‍ അതിനു അനുവദിക്കുന്നില്ലെന്നും ആരോപിച്ചു. റിവ്യൂ ഹരജി നല്‍കുന്നതിനു മുന്‍പു ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. സി.പി.എം രാഷ്ട്രീയം കളിച്ചാല്‍ തങ്ങളുടെ ഭാഗത്തുനിന്നും ആ രീതിയിലുള്ള സമീപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുറിവില്‍ മുളകുതേക്കുന്ന സമീപനമാണ് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. മാധ്യമങ്ങള്‍ സംയമനം പാലിക്കണം. പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് മര്‍ദനമേറ്റത്. എന്തിനാണ് ഹൈദരാബാദില്‍നിന്നു മറ്റും മാധ്യമപ്രവര്‍ത്തകരെ എത്തിച്ചതെന്നും ഇവിടെയുള്ള വനിതാ പ്രവര്‍ത്തകര്‍ എന്തുകൊണ്ടാണ് ശബരിമലയില്‍ കയറാത്തതെന്നും അദ്ദേഹം ചോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥി നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം; മാധ്യമസ്ഥാപനങ്ങള്‍ക്ക് തീയിട്ടു

International
  •  7 days ago
No Image

എറണാകുളത്ത് ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവം: എസ്.എച്ച്.ഒ പ്രതാപചന്ദ്രന്‍ സ്ഥിരം പ്രശ്‌നക്കാരന്‍, കസ്റ്റഡി മര്‍ദനവും പതിവ് 

Kerala
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക് 

Kerala
  •  7 days ago
No Image

എസ്.ഐ.ആര്‍: പാലക്കാട് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അജ്ഞാത വോട്ടുകള്‍!

Kerala
  •  7 days ago
No Image

ബോണ്ടി ബീച്ച് ആക്രമണം: വിദ്വേഷം തടയാൻ നടപടിയുമായി ആസ്ട്രേലിയ; വിസ നടപടികളിലും നിയന്ത്രണം

International
  •  7 days ago
No Image

എസ്.ഐ.ആർ: സമയപരിധി കഴിഞ്ഞു; 17 ലക്ഷത്തോളം വോട്ടർമാർ എവിടെ 

Kerala
  •  7 days ago
No Image

സൈബറിടത്ത് കൊലവിളി തുടർന്ന് ഇടത് ഗ്രൂപ്പുകൾ; മിണ്ടാട്ടമില്ലാതെ പൊലിസ് 

Kerala
  •  7 days ago
No Image

പാലക്കാടൻ കപ്പ് ആർക്ക്; ബി.ജെ.പിയിൽ  തർക്കം തുടരുന്നു; യു.ഡി.എഫ്- എൽ.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

Kerala
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തെലങ്കാനയിൽ മുന്നേറി കോൺ​ഗ്രസ്; പഞ്ചാബിൽ എഎപിക്ക് നേട്ടം

National
  •  7 days ago
No Image

വിദ്വേഷ പ്രസംഗത്തിനെതിരെ ബിൽ പാസാക്കി കർണാടക; ഏഴ് വർഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും

National
  •  7 days ago