HOME
DETAILS

സി.പി.എം-ബി.ജെ.പി സംഘര്‍ഷം: നന്മണ്ടയില്‍ ജീവിതം ദുസ്സഹമാകുന്നു

  
backup
June 10, 2017 | 9:45 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%a8

ബാലുശ്ശേരി: സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന നന്മണ്ടയിലും പരിസര പ്രദേശങ്ങളിലും ജനജീവിതം ദുസ്സഹമാകുന്നു. ഇരു വിഭാഗങ്ങളുടെയും ഓഫിസുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയവൈരം ഏതു സമയത്തും സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. ഇന്നലെയും നന്മണ്ട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറി.
ഇന്നലെ പുലര്‍ച്ചെ സി.പി.എം നന്മണ്ട ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെ നടത്തിയ അക്രമമാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്. ലോക്കല്‍ കമ്മിറ്റി ഓഫിസ് സ്ഥിതി ചെയ്യുന്ന ഇ.എം.എസ് സ്മാരക മന്ദിരത്തിന്റെ പൂട്ടുതകര്‍ത്ത് അകത്ത് കയറിയ അക്രമിസംഘം ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഫര്‍ണിച്ചറുകളും രക്തസാക്ഷികളുടെ ഫോട്ടോകളും നശിപ്പിച്ചു. നന്മണ്ട ബാലബോധിനി, മാവരുമുക്ക് എന്നിവിടങ്ങളില്‍ സ്ഥാപിച്ച സി.പി.എമ്മിന്റെ കൊടിമരങ്ങളും നന്മണ്ട-13ല്‍ ഡി.വൈ.എഫ്.ഐയുടെ കൊടിമരവും ബസ് കാത്തിരിപ്പു കേന്ദ്രവും തകര്‍ത്തിട്ടുണ്ട്.
ഇതിന്റെ പ്രതികാരമെന്നോണം ഇന്നലെ രാവിലെ സി.പി.എം പ്രവര്‍ത്തകര്‍ നന്മണ്ടയിലെ ബി.ജെ.പി ഓഫിസില്‍ കയറി ടി.വിയും അലമാരകളും തകര്‍ത്തു. പതാകകളും മറ്റും റോഡിലിട്ട് തീയിട്ട് നശിപ്പിച്ചു.
ബാലബോധിനിയില്‍ ആര്‍.എസ്.എസിന്റെ മനുഷ് സാംസ്‌കാരിക സമിതിയുടെ ഓഫിസും ബോര്‍ഡും നശിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് ബാലുശ്ശേരി സി.ഐ കെ. സുഷീറിന്റെ നേതൃത്വത്തില്‍ ഉന്നത പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡെലിവറി ബോയ്‌സിന്റെ ചീറിപ്പാച്ചിൽ അവസാനിക്കുന്നു?; കമ്പനികൾക്ക് എതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Kerala
  •  13 hours ago
No Image

മെസ്സിയുടെ സഹോദരിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; ഇന്റർ മിയാമി പരിശീലകനുമായുള്ള വിവാഹം മാറ്റിവച്ചതായി റിപ്പോർട്ട്

Football
  •  13 hours ago
No Image

ക്ഷീണമോ ശാരീരിക അസ്വസ്ഥതയോ ഉണ്ടെങ്കിൽ വാഹനമോടിക്കരുത്; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ അപകടത്തിന് പിന്നാലെ ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്

uae
  •  13 hours ago
No Image

ദുബൈയിൽ വിമാന ജീവനക്കാരിയായ മുൻഭാര്യയെ കുത്തിക്കൊലപ്പെടുത്തി റഷ്യൻ യുവാവ്

uae
  •  14 hours ago
No Image

പ്രവാസി മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത; സലാല-കേരള സെക്ടറില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  14 hours ago
No Image

ഫോൺ ഉപയോഗം വീടിനുള്ളിൽ മതി; സ്ത്രീകൾക്ക് ക്യാമറ ഫോൺ വിലക്കി രാജസ്ഥാനിലെ ഖാപ് പഞ്ചായത്ത്

Kerala
  •  14 hours ago
No Image

പ്രമുഖ യാത്രാ വ്ലോഗർ അനുനയ് സൂദിന്റെ മരണം അമിത ലഹരി ഉപയോഗം മൂലം; ലാസ് വെഗാസിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നവംബറിൽ

uae
  •  14 hours ago
No Image

ക്രൂരതയുടെ 'വിദ്യാലയം': ഏഴാം ക്ലാസുകാരനെ തല്ലാൻ പത്താം ക്ലാസുകാർക്ക് ക്വട്ടേഷൻ നൽകി പ്രിൻസിപ്പൽ

crime
  •  15 hours ago
No Image

കൈക്കൂലിക്കേസ്: ജയില്‍ ഡി.ഐ.ജി വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍ 

Kerala
  •  15 hours ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും?; സ്വാഗതം ചെയ്ത് ബോര്‍ഡുകള്‍

Kerala
  •  15 hours ago