HOME
DETAILS

സി.പി.എം-ബി.ജെ.പി സംഘര്‍ഷം: നന്മണ്ടയില്‍ ജീവിതം ദുസ്സഹമാകുന്നു

  
backup
June 10, 2017 | 9:45 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%a8

ബാലുശ്ശേരി: സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന നന്മണ്ടയിലും പരിസര പ്രദേശങ്ങളിലും ജനജീവിതം ദുസ്സഹമാകുന്നു. ഇരു വിഭാഗങ്ങളുടെയും ഓഫിസുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയവൈരം ഏതു സമയത്തും സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. ഇന്നലെയും നന്മണ്ട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറി.
ഇന്നലെ പുലര്‍ച്ചെ സി.പി.എം നന്മണ്ട ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെ നടത്തിയ അക്രമമാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്. ലോക്കല്‍ കമ്മിറ്റി ഓഫിസ് സ്ഥിതി ചെയ്യുന്ന ഇ.എം.എസ് സ്മാരക മന്ദിരത്തിന്റെ പൂട്ടുതകര്‍ത്ത് അകത്ത് കയറിയ അക്രമിസംഘം ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഫര്‍ണിച്ചറുകളും രക്തസാക്ഷികളുടെ ഫോട്ടോകളും നശിപ്പിച്ചു. നന്മണ്ട ബാലബോധിനി, മാവരുമുക്ക് എന്നിവിടങ്ങളില്‍ സ്ഥാപിച്ച സി.പി.എമ്മിന്റെ കൊടിമരങ്ങളും നന്മണ്ട-13ല്‍ ഡി.വൈ.എഫ്.ഐയുടെ കൊടിമരവും ബസ് കാത്തിരിപ്പു കേന്ദ്രവും തകര്‍ത്തിട്ടുണ്ട്.
ഇതിന്റെ പ്രതികാരമെന്നോണം ഇന്നലെ രാവിലെ സി.പി.എം പ്രവര്‍ത്തകര്‍ നന്മണ്ടയിലെ ബി.ജെ.പി ഓഫിസില്‍ കയറി ടി.വിയും അലമാരകളും തകര്‍ത്തു. പതാകകളും മറ്റും റോഡിലിട്ട് തീയിട്ട് നശിപ്പിച്ചു.
ബാലബോധിനിയില്‍ ആര്‍.എസ്.എസിന്റെ മനുഷ് സാംസ്‌കാരിക സമിതിയുടെ ഓഫിസും ബോര്‍ഡും നശിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് ബാലുശ്ശേരി സി.ഐ കെ. സുഷീറിന്റെ നേതൃത്വത്തില്‍ ഉന്നത പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ; ആദ്യ പാസഞ്ചർ സർവീസിന് തുടക്കം, ഇതുവരെ വിറ്റുപോയത് പതിനായിരത്തിലധികം ടിക്കറ്റുകൾ

uae
  •  16 hours ago
No Image

അതിശക്തമായ മഴ തുടരും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  16 hours ago
No Image

റാസൽഖൈമയിൽ കണ്ണീർക്കാഴ്ചയായി കാറപകടം; പരീക്ഷയ്ക്ക് പോകുന്ന വഴി ട്രക്കുമായി കൂട്ടിയിടിച്ച് 18-കാരന് ദാരുണാന്ത്യം

uae
  •  17 hours ago
No Image

വര്‍ക്കലയില്‍ വയോധികര്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

Kerala
  •  17 hours ago
No Image

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു

Kerala
  •  17 hours ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഓരുങ്ങി സര്‍ക്കാര്‍; കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകളും ബസ് സ്റ്റാന്‍ഡുകളില്‍ വനിതാ സൗഹൃദ സൗകര്യങ്ങളും

Kerala
  •  18 hours ago
No Image

'ബി.ജെ.പിയെ ഈ രാജ്യത്തുനിന്ന് തുടച്ചുനീക്കും' -ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്  മറുപടിയുമായി സി.ജെ.പി വക്താവ്

National
  •  18 hours ago
No Image

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി

Saudi-arabia
  •  18 hours ago
No Image

സഊദിയിൽ വർക്ക് പെർമിറ്റ് സ്റ്റാറ്റസുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി ഈ വർഷം അവസാനം വരെ നീട്ടി

Saudi-arabia
  •  18 hours ago
No Image

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ മരക്കൊമ്പ് വീണു; യുവാവിന് ദാരുണാന്ത്യം

Kerala
  •  18 hours ago

No Image

സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം 600 രൂപയായി കുറച്ചു, സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി സി പി ജോൺ

Kerala
  •  19 hours ago
No Image

ബോര്‍ഡില്‍ എഴുതിയത് വേഗത്തില്‍ പകര്‍ത്തിയില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെതിരേ കേസ്

Kerala
  •  20 hours ago
No Image

'വോട്ടവകാശം ജീവിക്കാനുള്ള അവകാശമാണ്, വോട്ട് നഷ്ടമായാല്‍ ആനുകൂല്യങ്ങളും നഷ്ടമാവും' കര്‍ണാടകയില്‍ എസ്.ഐ.ആര്‍ ആരംഭിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഡി.കെ

National
  •  20 hours ago
No Image

മന്ത്രി മറുപടി നല്‍കുന്നതിനിടെ ഇടപെട്ട് മറ്റൊരുമന്ത്രി; ഫിഷറിസ് മന്ത്രിക്ക് കഴിവുകേടോ എന്ന് പിണറായി- സഭയില്‍ ബഹളം

Kerala
  •  20 hours ago