HOME
DETAILS

സി.പി.എം-ബി.ജെ.പി സംഘര്‍ഷം: നന്മണ്ടയില്‍ ജീവിതം ദുസ്സഹമാകുന്നു

  
backup
June 10, 2017 | 9:45 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%a8

ബാലുശ്ശേരി: സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന നന്മണ്ടയിലും പരിസര പ്രദേശങ്ങളിലും ജനജീവിതം ദുസ്സഹമാകുന്നു. ഇരു വിഭാഗങ്ങളുടെയും ഓഫിസുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയവൈരം ഏതു സമയത്തും സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. ഇന്നലെയും നന്മണ്ട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറി.
ഇന്നലെ പുലര്‍ച്ചെ സി.പി.എം നന്മണ്ട ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെ നടത്തിയ അക്രമമാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്. ലോക്കല്‍ കമ്മിറ്റി ഓഫിസ് സ്ഥിതി ചെയ്യുന്ന ഇ.എം.എസ് സ്മാരക മന്ദിരത്തിന്റെ പൂട്ടുതകര്‍ത്ത് അകത്ത് കയറിയ അക്രമിസംഘം ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഫര്‍ണിച്ചറുകളും രക്തസാക്ഷികളുടെ ഫോട്ടോകളും നശിപ്പിച്ചു. നന്മണ്ട ബാലബോധിനി, മാവരുമുക്ക് എന്നിവിടങ്ങളില്‍ സ്ഥാപിച്ച സി.പി.എമ്മിന്റെ കൊടിമരങ്ങളും നന്മണ്ട-13ല്‍ ഡി.വൈ.എഫ്.ഐയുടെ കൊടിമരവും ബസ് കാത്തിരിപ്പു കേന്ദ്രവും തകര്‍ത്തിട്ടുണ്ട്.
ഇതിന്റെ പ്രതികാരമെന്നോണം ഇന്നലെ രാവിലെ സി.പി.എം പ്രവര്‍ത്തകര്‍ നന്മണ്ടയിലെ ബി.ജെ.പി ഓഫിസില്‍ കയറി ടി.വിയും അലമാരകളും തകര്‍ത്തു. പതാകകളും മറ്റും റോഡിലിട്ട് തീയിട്ട് നശിപ്പിച്ചു.
ബാലബോധിനിയില്‍ ആര്‍.എസ്.എസിന്റെ മനുഷ് സാംസ്‌കാരിക സമിതിയുടെ ഓഫിസും ബോര്‍ഡും നശിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് ബാലുശ്ശേരി സി.ഐ കെ. സുഷീറിന്റെ നേതൃത്വത്തില്‍ ഉന്നത പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിൽ മന്തിക്കട ഉടമ അറസ്റ്റിൽ

Kerala
  •  2 days ago
No Image

'റൺ ഫോർ ദി നേഷൻ' ഓട്ടമത്സരവും അറ്റക്കുറ്റപ്പണിയും; അബുദബിയിൽ തിങ്കളാഴ്ച വരെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും

uae
  •  2 days ago
No Image

'ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു'; ട്രംപിന്റെ 'സൗജന്യ എണ്ണ' വാഗ്ദാനത്തെ പരിഹസിച്ച് ഇറാൻ

International
  •  2 days ago
No Image

'സൈറൺ കേട്ടിട്ടും മാറാത്തതെന്ത്?'; 5 പേരെ ഥാർ ഇടിച്ച് തെറിപ്പിച്ച് ബിജെപി എംഎൽഎയുടെ മകൻ, പിന്നാലെ ഭീഷണി

National
  •  2 days ago
No Image

കോതമംഗലത്ത് പാടശേഖരത്തിൽ മൃതദേഹം കണ്ടെത്തി; രണ്ടാഴ്ചത്തെ പഴക്കം, പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

Kerala
  •  2 days ago
No Image

'യുദ്ധം ഉടന്‍ അവസാനിക്കും, ഇറാനുമായി ഉടന്‍ ചര്‍ച്ച' അവകാശവാദവുമായി വീണ്ടും ട്രംപ്

International
  •  2 days ago
No Image

ടി20 ലോകകപ്പിൽ വാതുവെയ്പ്പ്? കാനഡയ്‌ക്കെതിരെ ഐസിസി അന്വേഷണം; നായകന്റെ ആ 'വിവാദ ഓവർ' കുടുക്കായേക്കും

Cricket
  •  2 days ago
No Image

ടി.സി.എസ് നാസിക് കേസ്: പ്രധാന പ്രതിയുടെ തകര്‍ന്ന പ്രണയബന്ധം നിരപരാധികളുടെ ജീവിതം തകര്‍ത്തെന്ന് അറസ്റ്റിലായ ജീവനക്കാരന്റെ ഭാര്യ,ഹിന്ദുത്വ സംഘങ്ങള്‍ക്ക് പങ്കെന്നും ആരോപണം

National
  •  2 days ago
No Image

അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവത്തിനൊരുങ്ങി യുഎഇ; 2026-ൽ നടപ്പാക്കുന്നത് മൾട്ടി ബില്യൺ ദിർഹം വികസന പദ്ധതികൾ

uae
  •  2 days ago
No Image

ഹോർമുസ് ഉപരോധം: യൂറോപ്യൻ വിമാനക്കമ്പനികൾ ഇന്ധനപ്രതിസന്ധിയിലേക്ക്, സർവിസുകൾ റദ്ദാക്കപ്പെടും, ടിക്കറ്റ് നിരക്ക് ‌ഉയരും

International
  •  2 days ago