HOME
DETAILS

സഹായം ക്യാംപിലുള്ളവര്‍ക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവില്‍ വിവേചനമെന്ന് പരാതി

  
backup
September 06, 2019 | 2:27 PM

relife-camp-issue-in-wayanad

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതി കാരണം ദുരിതമനുഭവിച്ചവര്‍ക്കുള്ള സര്‍ക്കാരിന്റെ അടിയന്തര ധനസഹായ വിതരണത്തില്‍ വിവേചനമെന്ന് ആക്ഷേപം. ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് അനുസരിച്ച് വീടുവിട്ട് ക്യാംപുകളിലും മറ്റും മാറി താമസിച്ചവരേയും ദുരിതബാധിതരില്‍ ഉള്‍പ്പെടുത്തി അടിയന്തര സഹായം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധുവീടുകളില്‍ താമസിച്ചവരെ തഴയുന്നതായി ആക്ഷേപം.

മുണ്ടക്കൈ, ചൂരല്‍മല, പുത്തുമല തുടങ്ങി നിരവധി പ്രദേശങ്ങളില്‍ നിന്ന് ദുരന്തസാധ്യത കണ്ട് ബന്ധുവീടുകളിലേക്ക് മാറിയവരാണ് അടിയന്തര ധനസഹായത്തിനായി വീണ്ടും അപേക്ഷ നല്‍കേണ്ട ഗതികേടിലായത്. വീടുകളില്‍ നിന്ന് നേരെ മേപ്പാടിയിലെ വിവിധ ക്യാംപുകളിലെത്തി രജിസ്റ്റര്‍ ചെയ്ത് ബന്ധുവീടുകളിലേക്ക് പോയവരും അപേക്ഷ നല്‍കേണ്ട സ്ഥിതിയാണ്.

മേപ്പാടിയില്‍ ഒരുക്കിയ പ്രത്യേക കൗണ്ടറില്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെങ്കിലും ക്യാംപുകളില്‍ കഴിഞ്ഞവരുടെ ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതെന്നും എന്നാല്‍ ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ക്യാംപ് അവസാനിക്കുന്ന ദിവസം വരെ ക്യാംപിലുണ്ടായിരുന്നവരുടെ പേര് വിവരങ്ങളാണ് അധികൃതരുടെ പക്കലുള്ളത്. ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധുവീടുകളിലേക്കും മറ്റും മാറിയവരുടെ വിവരങ്ങള്‍ ക്യാംപ് അധികൃതര്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചിട്ടില്ല. ദുരന്ത സാധ്യത മുന്നില്‍കണ്ട് മുണ്ടക്കൈ പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളേയും ഒഴിപ്പിച്ചിരുന്നു.
ഇതില്‍ നിരവധിപേര്‍ ബന്ധുവീടുകളിലേക്കാണ് മാറിയിരുന്നത്. ഇവര്‍ക്കൊന്നും അടിയന്തര ധനസഹായം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. നിരവധി പേരാണ് ഇന്നലേയും കഴിഞ്ഞ ദിവസങ്ങളിലും അപേക്ഷയുമായി മേപ്പാടിയിലെ കൗണ്ടറിലെത്തിയത്. അടിയന്തര സഹായം വിവേചനം കാണിക്കാതെ മുഴുവന്‍ ദുരിതബാധിതര്‍ക്കും നല്‍കാന്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  14 days ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  14 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  14 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  14 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  14 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  14 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  14 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  14 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  14 days ago
No Image

ആശാരിപ്പണിക്കെത്തി; ജോലിക്കിടെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, പ്രതി പിടിയിൽ

crime
  •  14 days ago