HOME
DETAILS

സഹായം ക്യാംപിലുള്ളവര്‍ക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവില്‍ വിവേചനമെന്ന് പരാതി

  
backup
September 06 2019 | 14:09 PM

relife-camp-issue-in-wayanad

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതി കാരണം ദുരിതമനുഭവിച്ചവര്‍ക്കുള്ള സര്‍ക്കാരിന്റെ അടിയന്തര ധനസഹായ വിതരണത്തില്‍ വിവേചനമെന്ന് ആക്ഷേപം. ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് അനുസരിച്ച് വീടുവിട്ട് ക്യാംപുകളിലും മറ്റും മാറി താമസിച്ചവരേയും ദുരിതബാധിതരില്‍ ഉള്‍പ്പെടുത്തി അടിയന്തര സഹായം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധുവീടുകളില്‍ താമസിച്ചവരെ തഴയുന്നതായി ആക്ഷേപം.

മുണ്ടക്കൈ, ചൂരല്‍മല, പുത്തുമല തുടങ്ങി നിരവധി പ്രദേശങ്ങളില്‍ നിന്ന് ദുരന്തസാധ്യത കണ്ട് ബന്ധുവീടുകളിലേക്ക് മാറിയവരാണ് അടിയന്തര ധനസഹായത്തിനായി വീണ്ടും അപേക്ഷ നല്‍കേണ്ട ഗതികേടിലായത്. വീടുകളില്‍ നിന്ന് നേരെ മേപ്പാടിയിലെ വിവിധ ക്യാംപുകളിലെത്തി രജിസ്റ്റര്‍ ചെയ്ത് ബന്ധുവീടുകളിലേക്ക് പോയവരും അപേക്ഷ നല്‍കേണ്ട സ്ഥിതിയാണ്.

മേപ്പാടിയില്‍ ഒരുക്കിയ പ്രത്യേക കൗണ്ടറില്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെങ്കിലും ക്യാംപുകളില്‍ കഴിഞ്ഞവരുടെ ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതെന്നും എന്നാല്‍ ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ക്യാംപ് അവസാനിക്കുന്ന ദിവസം വരെ ക്യാംപിലുണ്ടായിരുന്നവരുടെ പേര് വിവരങ്ങളാണ് അധികൃതരുടെ പക്കലുള്ളത്. ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധുവീടുകളിലേക്കും മറ്റും മാറിയവരുടെ വിവരങ്ങള്‍ ക്യാംപ് അധികൃതര്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചിട്ടില്ല. ദുരന്ത സാധ്യത മുന്നില്‍കണ്ട് മുണ്ടക്കൈ പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളേയും ഒഴിപ്പിച്ചിരുന്നു.
ഇതില്‍ നിരവധിപേര്‍ ബന്ധുവീടുകളിലേക്കാണ് മാറിയിരുന്നത്. ഇവര്‍ക്കൊന്നും അടിയന്തര ധനസഹായം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. നിരവധി പേരാണ് ഇന്നലേയും കഴിഞ്ഞ ദിവസങ്ങളിലും അപേക്ഷയുമായി മേപ്പാടിയിലെ കൗണ്ടറിലെത്തിയത്. അടിയന്തര സഹായം വിവേചനം കാണിക്കാതെ മുഴുവന്‍ ദുരിതബാധിതര്‍ക്കും നല്‍കാന്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  6 days ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  6 days ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  6 days ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  6 days ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  6 days ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  6 days ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  6 days ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  6 days ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  6 days ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  6 days ago