HOME
DETAILS

സഹായം ക്യാംപിലുള്ളവര്‍ക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവില്‍ വിവേചനമെന്ന് പരാതി

  
backup
September 06, 2019 | 2:27 PM

relife-camp-issue-in-wayanad

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതി കാരണം ദുരിതമനുഭവിച്ചവര്‍ക്കുള്ള സര്‍ക്കാരിന്റെ അടിയന്തര ധനസഹായ വിതരണത്തില്‍ വിവേചനമെന്ന് ആക്ഷേപം. ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് അനുസരിച്ച് വീടുവിട്ട് ക്യാംപുകളിലും മറ്റും മാറി താമസിച്ചവരേയും ദുരിതബാധിതരില്‍ ഉള്‍പ്പെടുത്തി അടിയന്തര സഹായം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധുവീടുകളില്‍ താമസിച്ചവരെ തഴയുന്നതായി ആക്ഷേപം.

മുണ്ടക്കൈ, ചൂരല്‍മല, പുത്തുമല തുടങ്ങി നിരവധി പ്രദേശങ്ങളില്‍ നിന്ന് ദുരന്തസാധ്യത കണ്ട് ബന്ധുവീടുകളിലേക്ക് മാറിയവരാണ് അടിയന്തര ധനസഹായത്തിനായി വീണ്ടും അപേക്ഷ നല്‍കേണ്ട ഗതികേടിലായത്. വീടുകളില്‍ നിന്ന് നേരെ മേപ്പാടിയിലെ വിവിധ ക്യാംപുകളിലെത്തി രജിസ്റ്റര്‍ ചെയ്ത് ബന്ധുവീടുകളിലേക്ക് പോയവരും അപേക്ഷ നല്‍കേണ്ട സ്ഥിതിയാണ്.

മേപ്പാടിയില്‍ ഒരുക്കിയ പ്രത്യേക കൗണ്ടറില്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെങ്കിലും ക്യാംപുകളില്‍ കഴിഞ്ഞവരുടെ ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതെന്നും എന്നാല്‍ ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ക്യാംപ് അവസാനിക്കുന്ന ദിവസം വരെ ക്യാംപിലുണ്ടായിരുന്നവരുടെ പേര് വിവരങ്ങളാണ് അധികൃതരുടെ പക്കലുള്ളത്. ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധുവീടുകളിലേക്കും മറ്റും മാറിയവരുടെ വിവരങ്ങള്‍ ക്യാംപ് അധികൃതര്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചിട്ടില്ല. ദുരന്ത സാധ്യത മുന്നില്‍കണ്ട് മുണ്ടക്കൈ പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളേയും ഒഴിപ്പിച്ചിരുന്നു.
ഇതില്‍ നിരവധിപേര്‍ ബന്ധുവീടുകളിലേക്കാണ് മാറിയിരുന്നത്. ഇവര്‍ക്കൊന്നും അടിയന്തര ധനസഹായം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. നിരവധി പേരാണ് ഇന്നലേയും കഴിഞ്ഞ ദിവസങ്ങളിലും അപേക്ഷയുമായി മേപ്പാടിയിലെ കൗണ്ടറിലെത്തിയത്. അടിയന്തര സഹായം വിവേചനം കാണിക്കാതെ മുഴുവന്‍ ദുരിതബാധിതര്‍ക്കും നല്‍കാന്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലാദ്യം; ലോകകപ്പിലെ ഐതിഹാസിക നേട്ടം തൂക്കി ഇഷാൻ കിഷൻ

Cricket
  •  14 minutes ago
No Image

പാങ്ങോട് പൊലിസ് സ്റ്റേഷനില്‍ വന്‍ തീപിടുത്തം; പിടിച്ചെടുത്ത വാഹനങ്ങള്‍ കത്തിയമര്‍ന്നു

Kerala
  •  44 minutes ago
No Image

നാളെ മാസപ്പിറവി നിരീക്ഷിക്കാൻ ഗൾഫ് രാഷ്ട്രങ്ങളുടെ ആഹ്വാനം; പതിവ് തെറ്റിച്ചു ഒമാൻ, ഓരോ രാജ്യത്തെയും അവസ്ഥകൾ ഇങ്ങനെ | Ramadan 2026

latest
  •  an hour ago
No Image

അവന്റെ പ്രകടനം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവാറുണ്ട്: ഇർഫാൻ പത്താൻ

Cricket
  •  an hour ago
No Image

പെട്രോള്‍ പമ്പിലെ ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് കാറിനു മുകളിലേക്ക് വീണു; എസ്പി നേതാവിന് ദാരുണാന്ത്യം

National
  •  an hour ago
No Image

ആലിന്‍ ഷെറിന്റെ പേരില്‍ അവയവദാന തട്ടിപ്പ്; ഒരു രൂപ പോലും നല്‍കരുതെന്ന് കുടുംബം

Kerala
  •  2 hours ago
No Image

വയനാട് ഉരുൾദുരന്തം: മുസ്‌ലിം ലീഗിൻ്റെ ആദ്യഘട്ട വീടുകൾ 28ന് കൈമാറും

Kerala
  •  2 hours ago
No Image

കാസർകോടുകാരൻ ഇന്ത്യൻ പൗരനല്ലെന്നു ബിജെപി നേതാവ്; വ്യാജപരാതിയിൽ നിയമനടപടിക്ക് ഉത്തരവിട്ട് കലക്ടർ

Kerala
  •  2 hours ago
No Image

ഒന്നര പതിറ്റാണ്ടിൽ ആറിലൊന്നായി കുറഞ്ഞു; സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നിരത്തൊഴിയുന്നു

Kerala
  •  2 hours ago
No Image

മസാജിങ് സെന്ററുകൾ ലൈസൻസ് ഉടമകളുടെ വിവരശേഖരണത്തിന് നിർദേശം

Kerala
  •  3 hours ago