HOME
DETAILS

യമനിൽ പോരാട്ടം കനക്കുന്നു; ഇരുന്നൂറിലധികം വിമതർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ 

  
backup
November 07, 2018 | 4:13 PM

46454564561231313
റിയാദ്: സംഘർഷം രൂക്ഷമായ യമനിൽ സ്ഥിഗതികൾ അതീവ ഗുരുതരമാകുന്നതായി റിപ്പോർട്ട്. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമനിലെ അവശേഷിക്കുന്ന സ്ഥലങ്ങൾ പിടിച്ചെടുക്കാനായി ഔദ്യോഗിക സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേന ശക്തമായ മുന്നേറ്റമാണ് നടത്തുന്നതെന്നാണ് കണക്കുകൾ. ഇതിനകം ഹുദൈദയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന ആക്രമണങ്ങളിൽ ഇരുനൂറോളം വിമതർ കൊല്ലപ്പെട്ടതായാണ് വിവരം.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 120 പേരാണ് കൊല്ലപ്പെട്ടത്. ഈ മാസം ഇരു വിഭാഗവും തമ്മിൽ വെടിനിർത്തൽ കരാറിലേർപ്പെടാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തു വന്ന ശേഷമാണു പോരാട്ടം രൂക്ഷമായത്. യമൻ, അറബ് സഖ്യ സേന അംഗങ്ങൾക്കും പരിക്കുകളും നാശ നഷ്ടങ്ങളും  ഉണ്ടായിട്ടുണ്ട്.പോരാട്ടം രൂക്ഷമായതിനെ തുടർന്ന് ഗത്യന്തരമില്ലാതെ സാധാരണക്കാർ മേഖലയിൽ നിന്നും പാലായനം ചെയ്യുന്നതായാണ് വിവരം. 
 
രാജയത്തെ പ്രധാന തുറമുഖമാണ് ഹുദൈദ. ഇതിനാൽ തന്നെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖം കീഴടക്കാനായാൽ അത് യമൻ സർക്കാരിന്റെയും പിന്തണക്കുന്ന സഊദി യുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയുടെയും നിർണ്ണായക വിജയമായിരിക്കും. ഹൂഥികൾക്ക് ആയുധങ്ങളും മറ്റു വസ്‌തുക്കളും എത്തുന്നത് ഈ തുറമുഖം വഴിയാണ്.
 
ഹുദൈദ തുറമുഖത്തിന് നാല് മീറ്റർ അകലെ വരെ സർക്കാർ സൈന്യത്തിന് ഏതാണ്  കഴിഞ്ഞിട്ടുണ്ട്. വ്യാപകമായി മൈനുകൾ പാകിയതിനെ തുടർന്ന് തുടർന്നുള്ള മുന്നേറ്റം ഔദ്യോഗിക സർക്കാരിന് മുന്നിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കര മാർഗ്ഗം മുന്നേറ്റം നടത്തുന്ന യമൻ സൈന്യത്തിന് വ്യോമാക്രമണ അകമ്പടിയാണ് സഊദി നേതൃത്വത്തിലുള്ള സഖ്യ സേന നടത്തുന്നത്. യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ കൊണ്ട് വരാനും യു എൻ നേതൃത്വത്തിൽ ഈ മാസം ഇരു വിഭാഗത്തെയും ഉൾപ്പെടുത്തി കരാർ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമമാണ് നടന്നു വരുന്നത്. 
 
 
 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ' 48 കാരന്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കള്‍,തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ പരാതി

Kerala
  •  7 days ago
No Image

കടം വീട്ടാനായി വീട്ടുടമസ്ഥയെ കൊന്ന് സ്വർണമംഗല്യസൂത്രം മോഷ്ടിച്ച ദമ്പതികൾ പൊലിസ് പിടിയിൽ

crime
  •  7 days ago
No Image

വിവരിക്കാൻ വാക്കുകളില്ല, ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടമാണത്: മെസി

Football
  •  7 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുമ്പോൾ അസ്വസ്ഥത; വെള്ളം കുടിച്ചതിന് പുറകെ ഛർദ്ദി, എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  7 days ago
No Image

ദുബൈ: ഇനി ആറാടാം, വമ്പൻ പൂളോടുകൂടിയ പുതിയ വാട്ടർപാർക്ക് വരുന്നു; ഉദ്ഘാടന തീയതി ഉടൻ

uae
  •  7 days ago
No Image

'ഹമാസിനെ പിന്തുണക്കുന്ന മംദാനി ജയിച്ചു എന്നതിനര്‍ഥം...' ന്യൂയോര്‍ക്കിലെ ജൂതന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത്  ഇസ്‌റാഈല്‍ മന്ത്രി

International
  •  7 days ago
No Image

റൊണാൾഡോക്കും മെസിക്കുമില്ല ഇതുപോലൊരു നേട്ടം; അമ്പരിപ്പിക്കുന്ന ലോക റെക്കോർഡിൽ സൂപ്പർതാരം

Football
  •  7 days ago
No Image

ജോബ് വിസ ശരിയാക്കിക്കൊടുക്കുമെന്ന വാഗ്ദാനത്തിൽ 7.9 ലക്ഷം തട്ടി, നാല് സുഹൃത്തുക്കളെ പറ്റിച്ച യുവാവ് പൊലിസ് പിടിയിൽ

crime
  •  7 days ago
No Image

അഭിഷേകിനെ ഭയമില്ലാത്ത ബാറ്ററാക്കി മാറ്റിയത് അവർ രണ്ട് പേരുമാണ്: യുവരാജ്

Cricket
  •  7 days ago
No Image

ലേഡീസ് കംപാർട്ട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; പ്രയോജനമില്ലാത്ത സുരക്ഷാ നമ്പറുകൾ

crime
  •  7 days ago