HOME
DETAILS

യമനിൽ പോരാട്ടം കനക്കുന്നു; ഇരുന്നൂറിലധികം വിമതർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ 

  
Web Desk
November 07 2018 | 16:11 PM

46454564561231313
റിയാദ്: സംഘർഷം രൂക്ഷമായ യമനിൽ സ്ഥിഗതികൾ അതീവ ഗുരുതരമാകുന്നതായി റിപ്പോർട്ട്. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമനിലെ അവശേഷിക്കുന്ന സ്ഥലങ്ങൾ പിടിച്ചെടുക്കാനായി ഔദ്യോഗിക സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേന ശക്തമായ മുന്നേറ്റമാണ് നടത്തുന്നതെന്നാണ് കണക്കുകൾ. ഇതിനകം ഹുദൈദയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന ആക്രമണങ്ങളിൽ ഇരുനൂറോളം വിമതർ കൊല്ലപ്പെട്ടതായാണ് വിവരം.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 120 പേരാണ് കൊല്ലപ്പെട്ടത്. ഈ മാസം ഇരു വിഭാഗവും തമ്മിൽ വെടിനിർത്തൽ കരാറിലേർപ്പെടാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തു വന്ന ശേഷമാണു പോരാട്ടം രൂക്ഷമായത്. യമൻ, അറബ് സഖ്യ സേന അംഗങ്ങൾക്കും പരിക്കുകളും നാശ നഷ്ടങ്ങളും  ഉണ്ടായിട്ടുണ്ട്.പോരാട്ടം രൂക്ഷമായതിനെ തുടർന്ന് ഗത്യന്തരമില്ലാതെ സാധാരണക്കാർ മേഖലയിൽ നിന്നും പാലായനം ചെയ്യുന്നതായാണ് വിവരം. 
 
രാജയത്തെ പ്രധാന തുറമുഖമാണ് ഹുദൈദ. ഇതിനാൽ തന്നെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖം കീഴടക്കാനായാൽ അത് യമൻ സർക്കാരിന്റെയും പിന്തണക്കുന്ന സഊദി യുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയുടെയും നിർണ്ണായക വിജയമായിരിക്കും. ഹൂഥികൾക്ക് ആയുധങ്ങളും മറ്റു വസ്‌തുക്കളും എത്തുന്നത് ഈ തുറമുഖം വഴിയാണ്.
 
ഹുദൈദ തുറമുഖത്തിന് നാല് മീറ്റർ അകലെ വരെ സർക്കാർ സൈന്യത്തിന് ഏതാണ്  കഴിഞ്ഞിട്ടുണ്ട്. വ്യാപകമായി മൈനുകൾ പാകിയതിനെ തുടർന്ന് തുടർന്നുള്ള മുന്നേറ്റം ഔദ്യോഗിക സർക്കാരിന് മുന്നിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കര മാർഗ്ഗം മുന്നേറ്റം നടത്തുന്ന യമൻ സൈന്യത്തിന് വ്യോമാക്രമണ അകമ്പടിയാണ് സഊദി നേതൃത്വത്തിലുള്ള സഖ്യ സേന നടത്തുന്നത്. യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ കൊണ്ട് വരാനും യു എൻ നേതൃത്വത്തിൽ ഈ മാസം ഇരു വിഭാഗത്തെയും ഉൾപ്പെടുത്തി കരാർ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമമാണ് നടന്നു വരുന്നത്. 
 
 
 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  6 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  6 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  6 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  7 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  7 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  7 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  8 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  8 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  8 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  9 hours ago