HOME
DETAILS

യമനിൽ പോരാട്ടം കനക്കുന്നു; ഇരുന്നൂറിലധികം വിമതർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ 

  
backup
November 07, 2018 | 4:13 PM

46454564561231313
റിയാദ്: സംഘർഷം രൂക്ഷമായ യമനിൽ സ്ഥിഗതികൾ അതീവ ഗുരുതരമാകുന്നതായി റിപ്പോർട്ട്. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമനിലെ അവശേഷിക്കുന്ന സ്ഥലങ്ങൾ പിടിച്ചെടുക്കാനായി ഔദ്യോഗിക സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേന ശക്തമായ മുന്നേറ്റമാണ് നടത്തുന്നതെന്നാണ് കണക്കുകൾ. ഇതിനകം ഹുദൈദയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന ആക്രമണങ്ങളിൽ ഇരുനൂറോളം വിമതർ കൊല്ലപ്പെട്ടതായാണ് വിവരം.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 120 പേരാണ് കൊല്ലപ്പെട്ടത്. ഈ മാസം ഇരു വിഭാഗവും തമ്മിൽ വെടിനിർത്തൽ കരാറിലേർപ്പെടാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തു വന്ന ശേഷമാണു പോരാട്ടം രൂക്ഷമായത്. യമൻ, അറബ് സഖ്യ സേന അംഗങ്ങൾക്കും പരിക്കുകളും നാശ നഷ്ടങ്ങളും  ഉണ്ടായിട്ടുണ്ട്.പോരാട്ടം രൂക്ഷമായതിനെ തുടർന്ന് ഗത്യന്തരമില്ലാതെ സാധാരണക്കാർ മേഖലയിൽ നിന്നും പാലായനം ചെയ്യുന്നതായാണ് വിവരം. 
 
രാജയത്തെ പ്രധാന തുറമുഖമാണ് ഹുദൈദ. ഇതിനാൽ തന്നെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖം കീഴടക്കാനായാൽ അത് യമൻ സർക്കാരിന്റെയും പിന്തണക്കുന്ന സഊദി യുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയുടെയും നിർണ്ണായക വിജയമായിരിക്കും. ഹൂഥികൾക്ക് ആയുധങ്ങളും മറ്റു വസ്‌തുക്കളും എത്തുന്നത് ഈ തുറമുഖം വഴിയാണ്.
 
ഹുദൈദ തുറമുഖത്തിന് നാല് മീറ്റർ അകലെ വരെ സർക്കാർ സൈന്യത്തിന് ഏതാണ്  കഴിഞ്ഞിട്ടുണ്ട്. വ്യാപകമായി മൈനുകൾ പാകിയതിനെ തുടർന്ന് തുടർന്നുള്ള മുന്നേറ്റം ഔദ്യോഗിക സർക്കാരിന് മുന്നിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കര മാർഗ്ഗം മുന്നേറ്റം നടത്തുന്ന യമൻ സൈന്യത്തിന് വ്യോമാക്രമണ അകമ്പടിയാണ് സഊദി നേതൃത്വത്തിലുള്ള സഖ്യ സേന നടത്തുന്നത്. യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ കൊണ്ട് വരാനും യു എൻ നേതൃത്വത്തിൽ ഈ മാസം ഇരു വിഭാഗത്തെയും ഉൾപ്പെടുത്തി കരാർ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമമാണ് നടന്നു വരുന്നത്. 
 
 
 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈവ് ക്ലാസുകളിൽ അധ്യാപകർ നിർബന്ധമായും ക്യാമറ ഓൺ ചെയ്തിരിക്കണം; അബൂദബിയിൽ ഡിസ്റ്റൻസ് എജുക്കേഷൻ നിയമങ്ങൾ കർശനമാക്കി; അധ്യാപനത്തിനും ഹാജരിനും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

uae
  •  3 days ago
No Image

Police Violence Continues Against Villagers Protesting Bauxite Mining in Odisha

National
  •  3 days ago
No Image

ദോഹയിൽ മലയാളി പ്രവാസി അന്തരിച്ചു

qatar
  •  3 days ago
No Image

ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ചു; 23കാരിക്ക് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയില്‍; നാടിനെ നടുക്കിയ ക്രൂരത

National
  •  3 days ago
No Image

ശ്രീനന്ദയുടെ ശരീരത്തിലുടനീളം പരുക്ക്, അസ്ഥികള്‍ പൊട്ടിയനിലയില്‍; മരണകാരണം തലയ്‌ക്കേറ്റ പരുക്ക്; ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  3 days ago
No Image

കോട്ടയം ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തോക്കുധാരികളായ സൈനികരും ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളും; സ്‌ട്രോങ് റൂം താക്കോലിനെച്ചൊല്ലി നാടകീയ രംഗങ്ങള്‍

Kerala
  •  3 days ago
No Image

ഓട്ടോ യാത്രയ്ക്കിടയില്‍ സംശയം, കള്ളന്മാരുമായി ഓട്ടോ ഡ്രൈവര്‍ പാഞ്ഞു പോയത് പൊലിസ് സ്റ്റേഷനിലേക്ക്; മാവൂരിലെ വന്‍ മോഷണം തടഞ്ഞു

Kerala
  •  3 days ago
No Image

ഫിഫ ലോകകപ്പ് 2026: റഫറിമാരുടെ പട്ടികയിൽ ഇടംനേടി ഖത്തർ സംഘം

qatar
  •  3 days ago
No Image

സീറ്റുകള്‍ കുത്തിനിറച്ചാല്‍ കാല്‍മുട്ട് കുടുങ്ങും; ബസുകളില്‍ നിശ്ചിത അകലം പാലിക്കണമെന്ന് നിര്‍ബന്ധം

Kerala
  •  3 days ago
No Image

സഊദിയിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി സിവിൽ ഡിഫൻസ് | Saudi Weather updates

Weather
  •  3 days ago