HOME
DETAILS

വിജയം കോണിയേറി മഞ്ചേശ്വരം ഖമറുദ്ദീന്

  
backup
October 25, 2019 | 10:17 AM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82-%e0%b4%95%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b4%bf-%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0

 

 

സ്വന്തം ലേഖകന്‍
കാസര്‍കോട്: ശക്തമായ ത്രികോണ പോരിലും മഞ്ചേശ്വരത്ത് മുസ്‌ലിംലീഗിലെ എം.സി ഖമറുദ്ദീന് ഉജ്ജ്വല വിജയം. കഴിഞ്ഞ തവണ ലീഗിലെ പി.ബി അബ്ദുല്‍ റസാഖ് 89 വോട്ടിന് ബി.ജെ.പിയിലെ കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയ മഞ്ചേശ്വരത്ത് ഇത്തവണ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി ബി.ജെ.പിയിലെ രവീശ തന്ത്രി കുണ്ടാറിനെ 7923 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ സീറ്റ് ഉറപ്പിച്ചത്.
സി.പി.എമ്മിന്റെ എം. ശങ്കര്‍ റൈയും ശക്തമായ മത്സരം കാഴ്ചവച്ചുവെങ്കിലും മൂന്നാം സ്ഥാനത്തുനിന്ന് നില ഉയര്‍ത്താന്‍ ഇക്കുറിയും കഴിഞ്ഞില്ല. ആകെ പോള്‍ ചെയ്ത 1,61,622 വോട്ടില്‍ 65,407 വോട്ട് യു.ഡി.എഫ് നേടി (40.19 ശതമാനം).
എന്‍.ഡി.എയ്ക്ക് 57,484 (35.32 ശതമാനം) വോട്ടും എല്‍.ഡി.എഫിന് 38,233 (23.49) വോട്ടുമാണ് നേടാനായത്.
ശബരിമലയും ഭാഷാന്യൂനപക്ഷ പ്രശ്‌നങ്ങളും ബി.ജെ.പിയും സി.പി.എമ്മും തെരഞ്ഞെടുപ്പ് പ്രചാരണമാക്കിയെങ്കിലും മതേതര, രാഷ്ട്രീയ വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു യു.ഡി.എഫ് പ്രചാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ യു.ഡി.എഫിന് 8,537 വോട്ട് വര്‍ധിച്ചപ്പോള്‍ എന്‍.ഡി.എയ്ക്ക് 703 വോട്ടിന്റെ നാമമാത്ര വര്‍ധനയാണ് ഉണ്ടായത്. എല്‍.ഡി.എഫിനാകട്ടെ 4,329 വോട്ടിന്റെ കുറവുണ്ടായി.
അതേസമയം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയ ലീഡിനേക്കാള്‍ 2,830 വോട്ടിന്റെ കുറവാണ് എം.സി ഖമറുദ്ദീന് ഇത്തവണ ലഭിച്ചത്. എന്‍.ഡി.എയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 380 വോട്ടും എല്‍.ഡി.എഫിന് 5,437 വോട്ടും അധികം ലഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  3 days ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  3 days ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  3 days ago
No Image

മന്ത്രി ജനീഷിന് വിരുന്നൊരുക്കി; സി.പി.ഐ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം, സൈബര്‍ സുരക്ഷാ പ്രതിജ്ഞയും

Kerala
  •  3 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  3 days ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്; യാത്രാ ദുരിതം മൂന്നാം ദിവസത്തിലേക്ക്

Kerala
  •  3 days ago
No Image

ആദ്യ ഹജ്ജ് സംഘം  ഇന്ന് തിരിച്ചെത്തും; ആദ്യം എത്തുന്നത് സ്വകാര്യ ഹജ്ജ് സംഘം

International
  •  3 days ago
No Image

കേന്ദ്ര ഉത്തരവിൽ വലഞ്ഞ് കെ.എസ്.ആർ.ടി.സി; നിരത്തിലുള്ളത് കാലാവധി കഴിഞ്ഞ 2,000 ബസുകൾ

Kerala
  •  3 days ago