HOME
DETAILS

സഊദിയില്‍ ബിനാമി ബിസിനസ്; മലയാളിയും കൂട്ട് നിന്ന സഊദി പൗരനും കുറ്റക്കാര്‍

  
backup
November 24, 2018 | 1:47 PM

9834949739408-2

 

റിയാദ്: സഊദിയില്‍ നിയമ വിരുദ്ധമായി ബിനാമി ബിസിനസ്സില്‍ ഏര്‍പ്പെട്ടു പിടിയിലായ മലയാളിയെ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ബിനാമി ബിസിനസ് നടത്തല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളിലാണ് മൊബൈല്‍ കട നടത്തുകയായിരുന്ന മലയാളി സൈനുദ്ദീന്‍ അരീക്കരകണ്ടിയെയും കൂട്ടുനിന്ന സഊദി പൗരന്‍ മുഹമ്മദ് ബിന്‍ ജല്‍മൂദ് ബിന്‍ മുഹമ്മദ് അല്‍ദോസരിയെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. റിയാദ് ബത്ഹ ഡിസ്ട്രിക്ടില്‍ മലയാളി നടത്തിയിരുന്ന മൊബൈല്‍ ഫോണ്‍ കടയില്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ബിനാമി സ്ഥാപനമാണെന്നതിന് തെളിവുകള്‍ ലഭിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രാലയം പ്രോസിക്യൂഷന് കേസ് കൈമാറിയത്.
റിയാദില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പ് നടത്തിയ ഇവര്‍ക്ക് കോടതി നാലു ലക്ഷം (മുക്കാല്‍ കോടി രൂപ) റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്.

 

കൂടാതെ, മലയാളിയെ രണ്ടു വര്‍ഷം തടവിനും സഊദി പൗരനെ 11 മാസം തടവിനും കോടതി ശിക്ഷിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയശേഷം മലയാളിയെ പുതിയ വിസയില്‍ വീണ്ടും സഊദിയില്‍ പ്രവേശിക്കുന്നതിന് വിലക്കോടെ സഊദിയില്‍ നിന്ന്‌നും നാടുകടത്താനും ഉത്തരവുണ്ട്. വിദേശയാത്രക്ക് സഊദി പൗരന് രണ്ടു വര്‍ഷത്തേക്ക് വിലക്കും ഇദ്ദേഹത്തിന്റെപേരിലുള്ള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനും പുതിയ മൊബൈല്‍ ഫോണ്‍ കടകള്‍ ആരംഭിക്കുന്നതില്‍നിന്ന് തടയാനും കോടതി വിധിച്ചു. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ സ്വന്തം ചെലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ നടത്തിയെന്ന ആരോപണവും മലയാളിയും സൗദി പൗരനും നേരിട്ടു.
അന്വേഷണത്തിനിടെ സ്വന്തം നിലയില്‍ നടത്തുന്ന സ്ഥാപനമാണെന്ന് മലയാളി കുറ്റസമ്മതം നടത്തുകയും പ്രതിമാസം സഊദി പൗരന് താന്‍ 1,500 റിയാല്‍ വീതം നല്‍കിയിരുന്നുവെന്നും മലയാളി മൊഴി നല്‍കിയിരുന്നു. സ്ഥാപനം നടത്തിയതിലൂടെ പ്രതിമാസം 4,500 റിയാലോളം ലാഭം ലഭിച്ചിരുന്നെന്നും സൈനുദ്ദീന്‍ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് വാണിജ്യ, നിക്ഷേപ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ഇതിനു പുറമെയാണ് വിവിധ രാജ്യക്കാരുടെ അകൗണ്ടുകളില്‍ നിന്നും ഇവരുടെ അകൗണ്ടുകളിലേക്ക് വന്‍തോതില്‍ പണം കൈമാറ്റം ചെയ്യപ്പെട്ടതായതും കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസും ഇവര്‍ക്കെതിരെ വന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  3 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  3 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  3 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  3 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  3 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  3 days ago