HOME
DETAILS

സഊദിയില്‍ ബിനാമി ബിസിനസ്; മലയാളിയും കൂട്ട് നിന്ന സഊദി പൗരനും കുറ്റക്കാര്‍

  
backup
November 24, 2018 | 1:47 PM

9834949739408-2

 

റിയാദ്: സഊദിയില്‍ നിയമ വിരുദ്ധമായി ബിനാമി ബിസിനസ്സില്‍ ഏര്‍പ്പെട്ടു പിടിയിലായ മലയാളിയെ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ബിനാമി ബിസിനസ് നടത്തല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളിലാണ് മൊബൈല്‍ കട നടത്തുകയായിരുന്ന മലയാളി സൈനുദ്ദീന്‍ അരീക്കരകണ്ടിയെയും കൂട്ടുനിന്ന സഊദി പൗരന്‍ മുഹമ്മദ് ബിന്‍ ജല്‍മൂദ് ബിന്‍ മുഹമ്മദ് അല്‍ദോസരിയെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. റിയാദ് ബത്ഹ ഡിസ്ട്രിക്ടില്‍ മലയാളി നടത്തിയിരുന്ന മൊബൈല്‍ ഫോണ്‍ കടയില്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ബിനാമി സ്ഥാപനമാണെന്നതിന് തെളിവുകള്‍ ലഭിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രാലയം പ്രോസിക്യൂഷന് കേസ് കൈമാറിയത്.
റിയാദില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പ് നടത്തിയ ഇവര്‍ക്ക് കോടതി നാലു ലക്ഷം (മുക്കാല്‍ കോടി രൂപ) റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്.

 

കൂടാതെ, മലയാളിയെ രണ്ടു വര്‍ഷം തടവിനും സഊദി പൗരനെ 11 മാസം തടവിനും കോടതി ശിക്ഷിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയശേഷം മലയാളിയെ പുതിയ വിസയില്‍ വീണ്ടും സഊദിയില്‍ പ്രവേശിക്കുന്നതിന് വിലക്കോടെ സഊദിയില്‍ നിന്ന്‌നും നാടുകടത്താനും ഉത്തരവുണ്ട്. വിദേശയാത്രക്ക് സഊദി പൗരന് രണ്ടു വര്‍ഷത്തേക്ക് വിലക്കും ഇദ്ദേഹത്തിന്റെപേരിലുള്ള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനും പുതിയ മൊബൈല്‍ ഫോണ്‍ കടകള്‍ ആരംഭിക്കുന്നതില്‍നിന്ന് തടയാനും കോടതി വിധിച്ചു. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ സ്വന്തം ചെലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ നടത്തിയെന്ന ആരോപണവും മലയാളിയും സൗദി പൗരനും നേരിട്ടു.
അന്വേഷണത്തിനിടെ സ്വന്തം നിലയില്‍ നടത്തുന്ന സ്ഥാപനമാണെന്ന് മലയാളി കുറ്റസമ്മതം നടത്തുകയും പ്രതിമാസം സഊദി പൗരന് താന്‍ 1,500 റിയാല്‍ വീതം നല്‍കിയിരുന്നുവെന്നും മലയാളി മൊഴി നല്‍കിയിരുന്നു. സ്ഥാപനം നടത്തിയതിലൂടെ പ്രതിമാസം 4,500 റിയാലോളം ലാഭം ലഭിച്ചിരുന്നെന്നും സൈനുദ്ദീന്‍ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് വാണിജ്യ, നിക്ഷേപ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ഇതിനു പുറമെയാണ് വിവിധ രാജ്യക്കാരുടെ അകൗണ്ടുകളില്‍ നിന്നും ഇവരുടെ അകൗണ്ടുകളിലേക്ക് വന്‍തോതില്‍ പണം കൈമാറ്റം ചെയ്യപ്പെട്ടതായതും കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസും ഇവര്‍ക്കെതിരെ വന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  14 days ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  14 days ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  14 days ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  14 days ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  14 days ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  14 days ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  14 days ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  14 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  14 days ago