HOME
DETAILS

സഊദിയില്‍ വീണ്ടും കനത്ത മഴ; രണ്ടു മരണം

  
backup
November 24, 2018 | 2:03 PM

strong-rain-in-soudi


#അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും അതിശക്തമായ മഴ. വിവിധ പ്രവിശ്യകളില്‍ പെയ്യുന്ന മഴയില്‍ റോഡുകള്‍ ഒലിച്ചു പോയതിനെ തുടര്‍ന്ന് ഗതാഗതം താറുമാറാകുകയും നിരവധി നാശ നഷ്ടങ്ങളുണ്ടാകുകയും ചെയ്തു. പടിഞ്ഞാറന്‍ നഗരികളെയാണ് വെള്ളിയാഴ്ചയും ശനിയായാഴ്ചയും പെയ്ത മഴ സാരമായി ബാധിച്ചത്. ഈ ഭാഗത്തെ മക്ക, ജിദ്ദ, തായിഫ്, അല്‍ഖസീം അടക്കമുള്ള വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷം ഇപ്പോഴും മൂടിക്കെട്ടി വീണ്ടും ശക്തമായ മഴയ്ക്കുള്ള പ്രതീതിയിലാണ്. ജിദ്ദയിലും മക്കയിലും ഏതാനും ഡിസ്ട്രിക്ടുകളില്‍ വൈദ്യുതി മുടങ്ങി. ഓള്‍ഡ് ജിദ്ദമക്ക റോഡ് ഭാഗികമായി അടച്ചു. മക്കയില്‍ കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ ഫാക്ടറിക്കു സമീപം ഓവുപാലം തകര്‍ന്നതിനെ തുടര്‍ന്നാണ് റോഡ് അടച്ചത്. മക്ക വാദി ജലീലില്‍ നിരവധി കാറുകള്‍ ഒലിച്ചുപോയി. വെള്ളം കയറിയതിനാല്‍ നഗരത്തിലെ നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. വെള്ളം കയറിയ പ്രദേശങ്ങളില്‍ കുടുങ്ങിയ നിരവധി പേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി.

മക്കയില്‍ പാറയിടിഞ്ഞുവീണ് 11 കാരന്‍ മരിച്ചു. അല്‍നിഖാബ ഡിസ്ട്രിക്ടില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിലെ കുഴിയിലാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. ഉത്തര ഖൈബറില്‍ ആടുകളെ മേയ്ക്കുന്നതിനിടെ മിന്നലേറ്റ് മുപ്പതുകാരനായ യുവാവ് മരിച്ചു. മക്കയിലെ വാദി ലൈത്തില്‍ പ്രളയത്തില്‍പെട്ട രണ്ടു ഇന്ത്യക്കാരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. പ്രളയത്തില്‍ കുടുങ്ങിയ ലോറിയുടെ മുകളില്‍ കയറിയിരുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിന് സിവില്‍ ഡിഫന്‍സ് ഹെലികോപ്റ്ററിന്റെ സഹായം തേടുകയായിരുന്നു. ഇവിടെ തീരദേശപാതയില്‍ പ്രളയത്തില്‍ പെട്ട 11 പേരെയും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. പ്രളയത്തെ തുടര്‍ന്ന് ജിദ്ദ, ജിസാന്‍ പുതിയ റോഡും പഴയ റോഡും സുരക്ഷാ വകുപ്പുകള്‍ അടച്ചു. അല്‍ഖസീം ബുറൈദയില്‍ 14 വീടുകളില്‍ വെള്ളം കയറി.

 

ബുറൈദയില്‍ പ്രളയത്തില്‍ പെട്ട സഊദി പൗരനെയും നാലു വിദേശ തൊഴിലാളികളെയും സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തിയതായും അല്‍ഖസീം സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഇബ്രാഹിം അബല്‍ഖൈല്‍ പറഞ്ഞു. മക്കയില്‍ മഴക്കിടെ വിശുദ്ധ ഹറമിനു സമീപമുള്ള പ്രദേശങ്ങളില്‍ ട്രാഫിക് പോലീസ് വാഹന ഗതാഗതം പൂര്‍ണമായും വിലക്കിയിരുന്നു. പ്രളയത്തെ തുടര്‍ന്ന് അല്‍മന്‍സൂര്‍ പാലം, അല്‍ശുഹദാ സിഗ്‌നല്‍, ഉമ്മുല്‍ജൂദ് റോഡ്, അല്‍മിഗ്മസ് റോഡ്, അല്‍ഹുസൈനിയ റോഡ് എന്നിവിടങ്ങളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. പാറയിടിച്ചില്‍ മൂലം അല്‍മുഅയ്‌സിം റോഡും ട്രാഫിക് പോലീസ് അടച്ചിരുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി ശക്തമായ മഴ തുടരുമെന്നതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്ന് സിവില്‍ ഡിഫന്‍സ് തൂടരെതുടരെ മെസേജുകള്‍ അയച്ചു മുന്നറിയിപ്പ് നല്‍കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയില്‍ രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപ

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

Kerala
  •  4 days ago
No Image

ഷാർജയിൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പൊതുമേഖലാ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

uae
  •  4 days ago
No Image

വിവാഹ തർക്കം കൊലപാതകത്തിൽ കലാശിച്ചു: ഇന്ത്യൻ പൗരന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  4 days ago
No Image

അതിശൈത്യത്തില്‍ വിറച്ച് ഗസ്സ,ഒപ്പം കനത്ത മഴ, ടെന്റുകളില്‍ വെള്ളം കയറി; സഹായമനുവദിക്കാതെ ഇസ്‌റാഈല്‍

International
  •  4 days ago
No Image

പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ല; പൊലിസ് പറയുന്നത് കളവെന്ന് ബന്ധുക്കള്‍

Kerala
  •  4 days ago
No Image

മെഡിക്കൽ സെന്ററിലെ ഉപകരണം കേടുവരുത്തി; യുവാവിന് 70,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  4 days ago
No Image

കുവൈത്ത് മൊബൈൽ ഐഡി: ഓതന്റിക്കേഷൻ അഭ്യർത്ഥനകൾ അംഗീകരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

Kuwait
  •  4 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച് ഡെലിവറി റൈഡറെ പരുക്കേൽപ്പിച്ചു; 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  4 days ago
No Image

തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ പൊലിസ്‌ വാഹനം അപകടത്തിൽപ്പെട്ടു; പൊലിസുകാർക്ക് പരുക്ക്

Kerala
  •  4 days ago