HOME
DETAILS

സഊദിയില്‍ വീണ്ടും കനത്ത മഴ; രണ്ടു മരണം

  
backup
November 24, 2018 | 2:03 PM

strong-rain-in-soudi


#അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും അതിശക്തമായ മഴ. വിവിധ പ്രവിശ്യകളില്‍ പെയ്യുന്ന മഴയില്‍ റോഡുകള്‍ ഒലിച്ചു പോയതിനെ തുടര്‍ന്ന് ഗതാഗതം താറുമാറാകുകയും നിരവധി നാശ നഷ്ടങ്ങളുണ്ടാകുകയും ചെയ്തു. പടിഞ്ഞാറന്‍ നഗരികളെയാണ് വെള്ളിയാഴ്ചയും ശനിയായാഴ്ചയും പെയ്ത മഴ സാരമായി ബാധിച്ചത്. ഈ ഭാഗത്തെ മക്ക, ജിദ്ദ, തായിഫ്, അല്‍ഖസീം അടക്കമുള്ള വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷം ഇപ്പോഴും മൂടിക്കെട്ടി വീണ്ടും ശക്തമായ മഴയ്ക്കുള്ള പ്രതീതിയിലാണ്. ജിദ്ദയിലും മക്കയിലും ഏതാനും ഡിസ്ട്രിക്ടുകളില്‍ വൈദ്യുതി മുടങ്ങി. ഓള്‍ഡ് ജിദ്ദമക്ക റോഡ് ഭാഗികമായി അടച്ചു. മക്കയില്‍ കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ ഫാക്ടറിക്കു സമീപം ഓവുപാലം തകര്‍ന്നതിനെ തുടര്‍ന്നാണ് റോഡ് അടച്ചത്. മക്ക വാദി ജലീലില്‍ നിരവധി കാറുകള്‍ ഒലിച്ചുപോയി. വെള്ളം കയറിയതിനാല്‍ നഗരത്തിലെ നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. വെള്ളം കയറിയ പ്രദേശങ്ങളില്‍ കുടുങ്ങിയ നിരവധി പേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി.

മക്കയില്‍ പാറയിടിഞ്ഞുവീണ് 11 കാരന്‍ മരിച്ചു. അല്‍നിഖാബ ഡിസ്ട്രിക്ടില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിലെ കുഴിയിലാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. ഉത്തര ഖൈബറില്‍ ആടുകളെ മേയ്ക്കുന്നതിനിടെ മിന്നലേറ്റ് മുപ്പതുകാരനായ യുവാവ് മരിച്ചു. മക്കയിലെ വാദി ലൈത്തില്‍ പ്രളയത്തില്‍പെട്ട രണ്ടു ഇന്ത്യക്കാരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. പ്രളയത്തില്‍ കുടുങ്ങിയ ലോറിയുടെ മുകളില്‍ കയറിയിരുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിന് സിവില്‍ ഡിഫന്‍സ് ഹെലികോപ്റ്ററിന്റെ സഹായം തേടുകയായിരുന്നു. ഇവിടെ തീരദേശപാതയില്‍ പ്രളയത്തില്‍ പെട്ട 11 പേരെയും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. പ്രളയത്തെ തുടര്‍ന്ന് ജിദ്ദ, ജിസാന്‍ പുതിയ റോഡും പഴയ റോഡും സുരക്ഷാ വകുപ്പുകള്‍ അടച്ചു. അല്‍ഖസീം ബുറൈദയില്‍ 14 വീടുകളില്‍ വെള്ളം കയറി.

 

ബുറൈദയില്‍ പ്രളയത്തില്‍ പെട്ട സഊദി പൗരനെയും നാലു വിദേശ തൊഴിലാളികളെയും സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തിയതായും അല്‍ഖസീം സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഇബ്രാഹിം അബല്‍ഖൈല്‍ പറഞ്ഞു. മക്കയില്‍ മഴക്കിടെ വിശുദ്ധ ഹറമിനു സമീപമുള്ള പ്രദേശങ്ങളില്‍ ട്രാഫിക് പോലീസ് വാഹന ഗതാഗതം പൂര്‍ണമായും വിലക്കിയിരുന്നു. പ്രളയത്തെ തുടര്‍ന്ന് അല്‍മന്‍സൂര്‍ പാലം, അല്‍ശുഹദാ സിഗ്‌നല്‍, ഉമ്മുല്‍ജൂദ് റോഡ്, അല്‍മിഗ്മസ് റോഡ്, അല്‍ഹുസൈനിയ റോഡ് എന്നിവിടങ്ങളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. പാറയിടിച്ചില്‍ മൂലം അല്‍മുഅയ്‌സിം റോഡും ട്രാഫിക് പോലീസ് അടച്ചിരുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി ശക്തമായ മഴ തുടരുമെന്നതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്ന് സിവില്‍ ഡിഫന്‍സ് തൂടരെതുടരെ മെസേജുകള്‍ അയച്ചു മുന്നറിയിപ്പ് നല്‍കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി കേസ്: വീണ വീണ്ടും ചോദ്യമുനയില്‍; ഇ.ഡി നോട്ടിസ്, ഈ മാസം 29ന് ഹാജരാകണം

Kerala
  •  7 days ago
No Image

അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

ഇറാന്‍- യു.എസ് ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍; നേതാക്കള്‍ സുറിച്ചിലെത്തി

International
  •  7 days ago
No Image

മമതക്ക് പണികൊടുത്ത് വിമതർ; തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; 440 കോടിയുടെ നിക്ഷേപത്തിൽ അന്വേഷണം

Kerala
  •  7 days ago
No Image

കുതിച്ചുയർന്ന് കോഴിമുട്ട വില; സർവകാല റെക്കോർഡിലേക്ക് 

Kerala
  •  7 days ago
No Image

'കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണം, പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെ'  സണ്ണി ജോസഫ് മാറണമെന്നാവശ്യപ്പെട്ട് ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്‌സ്

Kerala
  •  7 days ago
No Image

ജനസംഖ്യാ കണക്കെടുപ്പ്; ആദ്യഘട്ടത്തിൽ പ്രവാസികൾ ഉൾപ്പെടില്ല

Kerala
  •  7 days ago
No Image

വീര്യം കുറഞ്ഞ മദ്യവിൽപന  ആരംഭിക്കാനുള്ള നീക്കം വിവാദത്തിൽ

Kerala
  •  7 days ago
No Image

കെ.എസ്.ഇ.ബിയില്‍ 3400 കോടിയുടെ കരാർ; ദുരൂഹത

Kerala
  •  7 days ago
No Image

സഊദിയിലെ സ്‌കൂള്‍ പരീക്ഷാ ഫലങ്ങള്‍ നാളെ മുതല്‍; എജൂക്കേഷന്‍ പോര്‍ട്ടലിലും തവക്കല്‍ന ആപ്പിലും ലഭ്യമാകും

Saudi-arabia
  •  7 days ago