HOME
DETAILS

ബാബരി വിധി : ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് നാണകേട് സഊദി കോളമിസ്റ്റ് താരിഖ് അല്‍ മഈന

  
Web Desk
November 14 2019 | 04:11 AM

%e0%b4%86%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ab%e0%b4%b7%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a8


ജിദ്ദ: ബാബരി വിധിയെ വിമര്‍ശിച്ച് സഊദി കോളമിസ്റ്റ് താരിഖ് അല്‍ മഈന. സഊദി ഗസറ്റില്‍ എഴുതിയ പംക്തിയിലാണ് അദ്ദേഹം ബാബരി വിധിയെ ഇന്ത്യന്‍ നീതി ന്യായ സംവിധാനത്തിന് നാണകേടെന്ന് വിശേഷിപ്പിച്ചത്. സഊദിയിലെ അറിയപ്പെടുന്ന ലിബറല്‍ മാധ്യമപ്രവര്‍ത്തകനാണ് താരിഖ്. 'ഇന്ത്യയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്നെ ഭയപ്പെടുത്തുന്നില്ല. അവിടെ കന്നുകാലി കച്ചവടക്കാര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമാകുന്നു. മുസ്‌ലിംകള്‍ തടവറയിലടക്കപ്പെടുന്നു. ഇന്നത്തെ ഇന്ത്യയില്‍ എന്തും സാധ്യമാണ്. ഇതിനൊക്കെ പുറമെ 20 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടപ്പെടുന്നു. ദശകങ്ങള്‍ക്ക് മുമ്പ് ഒപ്പിട്ട കരാറുകള്‍ റദ്ദാക്കി കശ്മീരികളുടെ സ്വയംഭരണാവകാശം പിന്‍വലിക്കുന്നു' സമകാലിന ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങളെ എണ്ണിയെണ്ണി പറഞ്ഞാണ് താരിഖിന്റെ വിമര്‍ശനം.
1992 ഡിസംബറില്‍ ബിജെപിയും ആര്‍എസ്എസ്സും ഹിന്ദുത്വ വര്‍ഗീയവാദികള്‍ തകര്‍ക്കുകയും അതേ തുടര്‍ന്ന് ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തെ കുറിച്ചും താരിഖ് തന്റെ പംക്തിയില്‍ എടുത്തുപറയുന്നു. അന്നത്തെ കലാപത്തില്‍ 2000 ത്തോളം മുസ്‌ലിംകളാണ് കൊലചെയ്യപ്പെട്ടത്. മുസ്‌ലിംകളടക്കമുള്ള പലരും സുപ്രിം കോടതി വിധിയെ വിമര്‍ശിക്കുന്നുണ്ടെങ്കിലും മിക്കവാറും ഹിന്ദുക്കള്‍ അതിനെ തങ്ങളുടെ വിജയമായാണ് കാണുന്നതെന്ന് താരിഖ് വിലയിരുത്തുന്നു. വിധിക്കെതിരേ പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്ന നിരവധി വിമര്‍ശനങ്ങള്‍ അദ്ദേഹം എടുത്തെഴുതുന്നുണ്ട്. മോദിയെ പോലുള്ള തീവ്രവര്‍ഗീയ ശക്തികളുടെ സ്വാധീനത്താല്‍ എല്ലാ അര്‍ത്ഥത്തിലും വഴി തെറ്റിക്കപ്പെട്ട നീതിന്യായ സംവിധാനമാണ് ഈ വിധിക്കുപിന്നിലെന്ന് ഹൃദ്രോഗവിദഗ്ധനായ ഡോ. അഹ്മദിന്റെ അഭിപ്രായം അദ്ദേഹം ഉദ്ധരിക്കുന്നു. ഇന്ത്യ, പശ്ചിമേഷ്യയുടെ അതേ പാതയിലാണ് സഞ്ചരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഇത് ഒരു രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം കരുതുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  30 minutes ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  an hour ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  an hour ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  2 hours ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  2 hours ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  2 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  3 hours ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  3 hours ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  3 hours ago