HOME
DETAILS

മിനി സിവില്‍ സ്റ്റേഷന്‍ വകുപ്പുകള്‍ക്ക് വിട്ടുകൊടുക്കുന്നില്ല; കെട്ടിടം നശിക്കുന്നു

  
backup
November 28, 2018 | 2:43 AM

%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-5

കുന്ദമംഗലം: നാലു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം നശിക്കുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തീകരിച്ച് കരാറുകാര്‍ പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗത്തിന് കൈമാറിയെങ്കിലും കെട്ടിട മുറികള്‍ നല്‍കാന്‍ തീരുമാനിച്ച വകുപ്പുകള്‍ക്ക് വിട്ടുനല്‍കാന്‍ ഇതുവരെ നടപടിയായില്ല. പണി നേരെത്തെ പൂര്‍ത്തീകരിച്ചെങ്കിലും കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതും കെട്ടിടത്തിന് മുന്നില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥലത്ത് കൂട്ടിയിട്ട മണ്ണ് മാറ്റാത്തതുമാണ് കെട്ടിടം തുറന്നു കൊടുക്കാന്‍ വൈകുന്നത് എന്നായിരുന്നു നേരത്തെ നല്‍കിയ വിശദീകരണം.
എന്നാല്‍ രണ്ടു മാസം മുന്‍പ് മണ്ണെടുത്ത് മാറ്റുകയും വൈദ്യുതി ലഭിക്കുകയും ചെയ്‌തെങ്കിലും ഇപ്പോഴും കെട്ടിടം വിട്ടു കൊടുക്കാന്‍ പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം തയാറായിട്ടില്ല എന്നാണ് അറിയുന്നത്. പ്രളയത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം അവതാളത്തിലായ കുന്ദമംഗലം റേഞ്ച് എക്‌സൈസ് ഓഫിസിന് ഇവിടെ മുറി അനുവദിച്ചിട്ടുണ്ട്. ഇവര്‍ വൈദ്യുതി കണക്ഷനും എടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കും താക്കോല്‍ കൈമാറിയിട്ടില്ല. ഒക്ടോബര്‍ 17ന് നടന്ന വികസന സമിതി യോഗത്തില്‍ കെട്ടിടങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. 4.2 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന രണ്ടാം ഘട്ട പ്രവൃത്തി ഇപ്പോള്‍ നടന്നു വരികയാണ്. നേരത്തെ നാലു കോടി മുടക്കി ഒന്നാം ഘട്ടത്തില്‍ നിര്‍മിച്ച കെട്ടിടം ചോര്‍ന്നൊലിച്ചിരുന്നു. രണ്ടാം ഘട്ടം നിര്‍മിക്കുന്ന കെട്ടിടത്തിന്റെ വാര്‍പ്പ് കഴിഞ്ഞാല്‍ മാത്രമേ ഈ ചോര്‍ച്ച നില്‍ക്കുകയുള്ളൂ.
അതുകൊണ്ടാണ് കെട്ടിടം കൈമാറാന്‍ വൈകിപ്പിക്കുന്നതെന്നാണ് സൂചന. ഈ ജോലി പൂര്‍ത്തിയാകാന്‍ ഇനിയും രണ്ടു മാസമെങ്കിലുമെടുക്കും. ഇത് പൂര്‍ത്തിയാകുന്നതിന് മുന്‍പ് ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കെട്ടിടോദ്ഘാടനം വീണ്ടും വൈകാന്‍ ഇടയാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഥാറും ബുള്ളറ്റും ഓടിക്കുന്നവരെല്ലാം പ്രശ്‌നക്കാര്‍; വിവാദമായി ഹരിയാന ഡി.ജി.പിയുടെ പ്രസ്താവന

National
  •  7 days ago
No Image

അൽ ഐൻ പുസ്തകമേള നവംബർ 24-ന് ആരംഭിക്കും; പ്രദർശകരുടെ എണ്ണത്തിൽ വർധന

uae
  •  7 days ago
No Image

മ‍ാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി; സൂപ്പർ താരത്തിന്റെ പരുക്കിൽ ആശങ്ക പ്രടപ്പിച്ച് റൂബൻ അമോറിം

Football
  •  7 days ago
No Image

അദ്വാനിയെ വാഴ്ത്തിപ്പാടി ശശി തരൂര്‍; ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നേതാവിനെ വിലയിരുത്താനാവില്ലെന്ന്, നെഹ്‌റുവിനോടും ഇന്ദിരയോടും താരതമ്യം

National
  •  7 days ago
No Image

അൽ മൽഹ കൊമേഴ്‌സ്യൽ ഏരിയയിലെ തിരക്ക് കുറയും; പുതിയ റോഡുകൾ നിർമ്മിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

uae
  •  7 days ago
No Image

പ്രസവത്തിനെത്തിയ യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം; തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്കെതിരെ കുടുംബം

Kerala
  •  7 days ago
No Image

അസമില്‍ കുടിയിറക്ക് നടപടികള്‍ പുനഃരാരംഭിച്ച് ഭരണകൂടം; തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന ഭീതിയില്‍ 600 കുടുംബങ്ങള്‍ 

National
  •  7 days ago
No Image

ഇരുമ്പ് താഴ് ഉപയോഗിച്ച് അതിക്രൂരമായ ആക്രമണം: ബീഫ് സ്റ്റാളിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ മർദിച്ചു; കാപ്പ കേസ് പ്രതിയടക്കം 2 പേർ അറസ്റ്റിൽ

crime
  •  7 days ago
No Image

തീപിടുത്തം ഒഴിവാക്കാൻ കാറുകളിൽ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ നീക്കം ചെയ്യണം; മുന്നറിയിപ്പുമായി ഷാർജ സിവിൽ ഡിഫൻസ്

uae
  •  7 days ago
No Image

പി‍ഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ; പിതാവിൻ്റെ സംശയം വഴിത്തിരിവായി

crime
  •  7 days ago