
ശബരിമല: കരുതലോടെ സര്‍ക്കാര്‍
തിരുവനന്തപുരം: യുവതീ പ്രവേശനവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികള്‍ ഏഴംഗ ബെഞ്ചിന് വിട്ടതോടെ ശബരിമലയില്‍ സര്‍ക്കാര്‍ നീക്കം കരുതലോടെ. ഈ മണ്ഡലകാലത്ത് യുവതീ പ്രവേശനം അനുവദിക്കണമോയെന്നതില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെങ്കിലും നേരത്തെ പുറപ്പെടുവിച്ച വിധി നിലനില്‍ക്കുന്നതിനാല്‍ സ്ത്രീകള്‍ ദര്‍ശനത്തിനെത്താന്‍ സാധ്യതയുïെന്നാണ് വിലയിരുത്തല്‍. പൊലിസിന്റെ ഇന്നലെവരെയുള്ള കണക്കനുസരിച്ച് 45 സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയിട്ടുï്.
കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘവും മഹാരാഷ്ട്രയില്‍ നിന്നുള്ള തൃപ്തി ദേശായിയും ശബരിമലയിലെത്തുമെന്ന പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. ഏതു വിധേനയും യുവതീ പ്രവേശനം തടയുക എന്ന തീരുമാനത്തിലാണ് സംഘ്പരിവാര്‍ സംഘടനകള്‍. നാളെ മുതല്‍ ആയിരത്തിലധികം പ്രവര്‍ത്തകരെ മല കയറ്റാന്‍ ആര്‍.എസ്.എസ് തീരുമാനിച്ചു കഴിഞ്ഞു. പമ്പയിലും സന്നിധാനത്തും ഇവര്‍ നിലയുറപ്പിക്കും. സര്‍ക്കാര്‍ ഒരു യുവതിയേയും മല കയറ്റാന്‍ കൊïുവരേï എന്നും, വന്നാല്‍ ജീവന്‍ കൊടുത്തും തടയുമെന്നും ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനാ നേതാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
യുവതികളെത്തിയാല്‍ സര്‍ക്കാര്‍ എന്തു നിലപാട് എടുക്കുമെന്നാണ് രാഷ്ട്രീയ കേരളം വീക്ഷിക്കുന്നത്. ശബരിമല നിലപാട് തെറ്റായിപ്പോയെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം വിലയിരുത്തിയ സി.പി.എം ഇപ്പോഴും യുവതികള്‍ വരട്ടെ അപ്പോള്‍ നോക്കാമെന്നാണ് പ്രതികരിക്കുന്നത്. പുനഃപരിശോധനാ ഹരജിയില്‍ വാദം കേട്ടശേഷം, ഒമ്പത് തവണ മാസപൂജയ്ക്കായി നട തുറന്നപ്പോള്‍ യുവതികള്‍ എത്തുകയോ സര്‍ക്കാര്‍ സുരക്ഷയൊരുക്കുകയോ ചെയ്തിരുന്നില്ല. വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നതിനു മുന്‍പ് യുവതികള്‍ക്ക് സംരക്ഷണം ഒരുക്കിയാല്‍ രാഷ്ട്രീയമായി സര്‍ക്കാരിന് വലിയ തിരിച്ചടിയായേക്കും.
തടഞ്ഞാല്‍ സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന നിലപാടില്‍ നിന്ന് പ്രത്യക്ഷമായുള്ള മലക്കം മറിച്ചിലുമാവും. ഇതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രതിസന്ധിയിലാണ് സര്‍ക്കാരിപ്പോള്‍. അതിനാല്‍ തന്നെ ഇന്നലെ വിധി വന്നതിനു ശേഷം നിയുക്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാസുവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നിയമ മന്ത്രി എ.കെ ബാലനും എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവനും കരുതലോടെയാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയാകട്ടെ കൂടുതല്‍ വ്യക്തതതേടി നിയമോപദേശം തേടുമെന്നും പറഞ്ഞു. സര്‍ക്കാര്‍ ചിലപ്പോള്‍ ദേവസ്വം ബോര്‍ഡിനെക്കൊï് വിധിയില്‍ വ്യക്തത തേടി സുപ്രിം കോടതിയെ സമീപിച്ചേക്കും.
അതേ സമയം, സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും യുവതികളെ ഇറക്കുമെന്ന ഭയവും സര്‍ക്കാരിനുï്. അതിനാല്‍ യുവതികളെത്തിയാല്‍ നിലയ്ക്കല്‍വച്ചു തന്നെ പൊലിസ് തടഞ്ഞ് മടക്കി അയക്കാനായിരിക്കും ശ്രമിക്കുക. മല കയറാന്‍ നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് പൊലിസ് സുരക്ഷ ഒരുക്കിയേക്കില്ല. ഈ മണ്ഡലകാലം പ്രശ്‌നമില്ലാതെ പോകണമെങ്കില്‍ ആ നിലപാട് സ്വീകരിക്കുകയാണ് സര്‍ക്കാരിന് മുന്നിലെ ഏകവഴി. അതേ സമയം,സുപ്രിംകോടതി വിധി പൊലിസിനു തലവേദന സൃഷ്ടിച്ചിട്ടുï്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചില സംഘടനകളിലെ സ്ത്രീകള്‍ ഇത്തവണയും ദര്‍ശനത്തിനെത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കര്‍ശന സുരക്ഷ ഒരുക്കാനാണ് പൊലിസ് തീരുമാനം.
അതിനിടെ നിര്‍ണായക വിധി വന്ന ദിവസം സംസ്ഥാന പൊലിസ് മേധാവി ഉള്‍പ്പെടെ മൂന്നു ഉന്നതര്‍ വിദേശത്തായതിനാല്‍ നാളെ ആരംഭിക്കുന്ന മണ്ഡലകാലം സംബന്ധിച്ച് സുരക്ഷ വിലയിരുത്തുന്നതിനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ കൂടാതെ പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമും ഇന്റലിജന്‍സ് മേധാവി ടി.കെ വിനോദ് കുമാറും ഇപ്പോള്‍ വിദേശത്താണ്. മണ്ഡല പൂജയ്ക്കായി നാളെയാണ് നട തുറക്കുന്നത്. ജനുവരി 15നു മകരവിളക്ക് കഴിഞ്ഞശേഷം 20നു നട അടയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്.എഫ്.ഐ; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
Kerala
• 3 days ago
ലോകത്തിലെ പല താരങ്ങൾക്കുമില്ലാത്ത ഒരു പ്രത്യേക കഴിവ് അവനുണ്ട്: അശ്വിൻ
Cricket
• 3 days ago
15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു; ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിന് പുതുജീവൻ
National
• 3 days ago
കെ.എസ്.യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം; വടക്കാഞ്ചേരി എസ്.എച്ച്.ഒ യു.കെ ഷാജഹാനെ സ്ഥലം മാറ്റി
Kerala
• 3 days ago
ഒരു സ്‌പോൺസറുടെയും ആവശ്യമില്ലാതെ യുഎഇയിൽ 120 ദിവസം താമസിച്ച് തൊഴിൽ അന്വേഷിക്കാം! എങ്ങനെയെന്നല്ലേ? ഉടൻ തന്നെ ജോബ് സീക്കർ വിസക്ക് അപേക്ഷിക്കു
uae
• 3 days ago
ഏകദിനത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ ആ താരമാണ്: ഷമി
Cricket
• 3 days ago
സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് ഒരു വിഭാഗം വില കുറച്ചു, നേരിയ കുറവ്; പവന് വില ലക്ഷം കടക്കുമെന്ന് തന്നെ പ്രവചനം
Business
• 3 days ago
അവൻ ഒരു ലോകോത്തര താരമാണെന്നതിൽ ഒരു സംശയവുമില്ല: ദിനേശ് കാർത്തിക്
Cricket
• 3 days ago
കുവൈത്തിൽ പത്ത് പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ പിരിച്ചുവിട്ടു; ആസ്തികൾ ജപ്തി ചെയ്യും
Kuwait
• 3 days ago
ഒരേ പേരിൽ ഒരേ സമയം ആറിടത്ത് സർക്കാർ ജോലി! ആരോഗ്യ വകുപ്പിനെ പറ്റിച്ചത് ഒമ്പത് വർഷം, ശമ്പളമായി പറ്റിയത് കോടികൾ
National
• 3 days ago
ഡിജിറ്റൽ ഐഡി കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും നിയമപരമായി അംഗീകരിച്ച് ഒമാൻ; രേഖകൾ ഔദ്യോഗിക വെബ്സൈറ്റ് വഴി ആക്സസ് ചെയ്യാം
oman
• 3 days ago
മൂന്ന് ദിവസമായി മാറ്റമില്ലാതെ സ്വർണവില; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന് 438.75 ദിർഹം
uae
• 3 days ago
പാകിസ്താനെ അടിച്ച് 13 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ചരിത്രം സൃഷ്ടിച്ച് സ്കൈ
Cricket
• 3 days ago
സസ്പെന്‍സ് അവസാനിപ്പിച്ച് രാഹുല്‍ സഭയില്‍; ഇരിക്കുക പ്രത്യേക ബ്ലോക്കില്‍
Kerala
• 3 days ago
മലയാളി പൊളിയാ...കേരളത്തിലെ ജനങ്ങളുടെ കൈവശം ആർ.ബി.ഐയുടെ കരുതൽ ശേഖരത്തേക്കാൾ രണ്ടിരട്ടിയിലധികം സ്വർണം
Kerala
• 3 days ago
അടിയന്തിര അറബ് - ഇസ്ലാമിക് ഉച്ചകോടി: ദോഹയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
qatar
• 3 days ago
അങ്ങനങ്ങു പോകാതെ പൊന്നേ...സ്വർണം കുതിക്കുമ്പോൾ ട്രെന്‍ഡ് മാറ്റി ന്യൂജെന്‍; കാരറ്റ് കുറഞ്ഞ ആഭരണ വിൽപനയിൽ വര്‍ധന
Kerala
• 3 days ago
ദുബൈയില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ മരണ നിരക്കില്‍ 97% കുറവ്; യാത്രക്കാര്‍ക്കായി ആറു പാലങ്ങള്‍
uae
• 3 days ago
'ഹമാസിനെ എന്തു വേണമെങ്കിലും ചെയ്തോളൂ എന്നാല്‍ ഖത്തറിനോടുള്ള സമീപനത്തില്‍ സൂക്ഷ്മത പാലിക്കുക അവര്‍ നമ്മുക്ക് വേണ്ടപ്പെട്ടവര്‍' നെതന്യാഹുവിന് ട്രംപിന്റെ താക്കീത്
International
• 3 days ago
'അല്ലമതനീ അല്‍ ഹയാത്'; 6 പതിറ്റാണ്ടിന്റെ പൊതുസേവനത്തെ പ്രതിഫലിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്
uae
• 3 days ago
പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം, പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നു: സൂര്യകുമാർ യാദവ്
Cricket
• 3 days ago