HOME
DETAILS

പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള സഹായത്തില്‍ തൃശൂര്‍ മാതൃക: കമ്മിഷന്‍ ചെയര്‍മാന്‍

  
backup
November 28, 2018 | 6:20 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97-15

തൃശൂര്‍: പട്ടികജാതി പട്ടികവര്‍ഗകാര്‍ക്കുള്ള സഹായ ലഭ്യതയുടെയും സമീപനത്തിന്റെയും കാര്യത്തില്‍ തൃശൂര്‍ ജില്ല മറ്റ് ജില്ലകള്‍ക്ക് മാതൃകയാണെന്ന് പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ നടന്ന കമ്മിഷന്റെ ആദ്യ അദാലത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസ് സ്റ്റേഷന്‍, ഭൂപട്ടയം സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ ഏറെയും ലഭിച്ചതെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ പറഞ്ഞു. പരാതികളിന്മേല്‍ ഗൗരവമനുസരിച്ച് നടപടികള്‍ എടുക്കുന്നില്ല. പൊലിസ് സ്റ്റേഷനില്‍ നിന്ന് നീതി കിട്ടുന്നില്ല. പരാതികള്‍ സ്വീകരിക്കുന്നില്ല. പ്രതികളുടെ സ്വാധീനത്തിന് വഴങ്ങുന്നു. തുടങ്ങിയ പരാതികളാണ് പൊലിസുമായി ബന്ധപ്പെട്ട് കമ്മിഷന്‍ ലഭിക്കാറ്. ഇവിടെയും അത്തരത്തില്‍ അഞ്ച് കേസുകള്‍ പരാതികളായെത്തി. മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവാണിത്. ജില്ലയിലെ ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ എസ്.സി.എസ്.ടി അട്രോസിറ്റി ആക്ട് അനുസരിച്ച് കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്.
അട്രോസിറ്റി ആക്ട് അനുസരിച്ച് കേസെടുക്കാത്ത സംഭവങ്ങളില്‍ അവ ചേര്‍ക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കും. പട്ടയകാര്യത്തില്‍ വിവിധ പ്രശ്‌നങ്ങാളാണുളളത് പലര്‍ക്കും. ഭൂമിയുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ അറിവില്ല, പട്ടയരേഖയില്ല, ഇവര്‍ക്കായി നിയമസഹായവേദിയുടെ സഹായം തേടും. പലര്‍ക്കും സിവില്‍ കേസുകള്‍ നടത്തി കൊണ്ട് പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇത്തരം വിഷയങ്ങള്‍ കമ്മിഷന്റെ ശ്രദ്ധയിലുണ്ട്. ഇടപെടാന്‍ കഴിയുന്നിടത്ത് ഇടപെടും. കമ്മിഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി. ചോദിക്കാന്‍ ആരുമില്ലെന്ന അവസ്ഥയുള്ളതിനാലാണ് പട്ടികജാതി പട്ടികവര്‍ഗകാര്‍ക്ക് നേരെയുളള അതിക്രമണങ്ങളും അവഗണനയും ഏറിവരുന്നത്. കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ സമൂഹത്തിന് വലിയ ആശ്വാസമാവുന്നുണ്ടെന്നതാണ് അദാലത്തില്‍ എത്തുന്നവരുടെ ബാഹുല്യം വ്യക്തമാക്കുന്നത്.
ആദ്യദിനത്തില്‍ 95 കേസുകളാണ് പരിഗണിച്ചത് ഇതില്‍ 61 കേസുകള്‍ തീര്‍പ്പാക്കി. 29 കേസുകള്‍ വിവിധ റിപ്പോര്‍ട്ടുകള്‍ക്കും വിശദ്ദീകരണങ്ങള്‍ക്കും തുടരന്വേഷണങ്ങള്‍ക്കുമായി മാറ്റി വച്ചു. 31 പുതിയ പരാതികളും ആദ്യഅദാലത്തില്‍ ആദ്യദിനത്തില്‍ ലഭിച്ചു. അദാലത്തില്‍ ജില്ലാ കലക്ടര്‍ ടി വി അനുപമ സ്വാഗതം പറഞ്ഞു. കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി, കമ്മിഷന്‍ അംഗം അഡ്വ. പി.കെ സിജു, രജിസ്ട്രാര്‍ ജി തുളസീധരന്‍പിളള, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ഷീജ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. അദാലത്ത് ഇന്ന് (നവംബര്‍ 28) സമാപിക്കും. 60 കേസുകള്‍ പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്വന്റി ട്വന്റി എന്‍.ഡി.എയിലേക്ക്; രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  10 minutes ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; പത്ത് സൈനികര്‍ക്ക് വീരമൃത്യു, ഏഴ് പേര്‍ക്ക് പരുക്ക് 

National
  •  14 minutes ago
No Image

ഉടമയുടെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ചു, പട്ടാപ്പകള്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍

Kerala
  •  23 minutes ago
No Image

മധ്യപ്രദേശിലെ കമാല്‍ മൗല പള്ളി സമുച്ചയത്തില്‍ ഹിന്ദുക്കള്‍ക്കും പൂജ നടത്താന്‍ അനുമതി നല്‍കി സുപ്രിംകോടതി

National
  •  29 minutes ago
No Image

സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍; ഉപേക്ഷിച്ചത് 30 വര്‍ഷത്തെ പാര്‍ട്ടി ബന്ധം

Kerala
  •  2 hours ago
No Image

ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്: അഭിഷേക് ശർമ്മ

Cricket
  •  2 hours ago
No Image

കര്‍ണാടക നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി. നടപടി ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാര്‍

National
  •  3 hours ago
No Image

ഉറങ്ങുകയാണെന്ന് കരുതി, വിളിച്ചപ്പോള്‍ എണീറ്റില്ല; കൊച്ചിയില്‍ ട്രെയിനിനുള്ളില്‍ യുവതി മരിച്ച നിലയില്‍, ട്രെയിനുകള്‍ വൈകി ഓടുന്നു

Kerala
  •  3 hours ago
No Image

സഊദിയിലും രാജാവ്; ഒറ്റ ഗോളിൽ അൽ നസറിന്റെ ചരിത്ര പുരുഷനായി റൊണാൾഡോ

Football
  •  3 hours ago
No Image

'ദൈവത്തെ കൊള്ളയടിക്കുകയാണോ?'; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Kerala
  •  3 hours ago