HOME
DETAILS

പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള സഹായത്തില്‍ തൃശൂര്‍ മാതൃക: കമ്മിഷന്‍ ചെയര്‍മാന്‍

  
backup
November 28, 2018 | 6:20 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97-15

തൃശൂര്‍: പട്ടികജാതി പട്ടികവര്‍ഗകാര്‍ക്കുള്ള സഹായ ലഭ്യതയുടെയും സമീപനത്തിന്റെയും കാര്യത്തില്‍ തൃശൂര്‍ ജില്ല മറ്റ് ജില്ലകള്‍ക്ക് മാതൃകയാണെന്ന് പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ നടന്ന കമ്മിഷന്റെ ആദ്യ അദാലത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസ് സ്റ്റേഷന്‍, ഭൂപട്ടയം സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ ഏറെയും ലഭിച്ചതെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ പറഞ്ഞു. പരാതികളിന്മേല്‍ ഗൗരവമനുസരിച്ച് നടപടികള്‍ എടുക്കുന്നില്ല. പൊലിസ് സ്റ്റേഷനില്‍ നിന്ന് നീതി കിട്ടുന്നില്ല. പരാതികള്‍ സ്വീകരിക്കുന്നില്ല. പ്രതികളുടെ സ്വാധീനത്തിന് വഴങ്ങുന്നു. തുടങ്ങിയ പരാതികളാണ് പൊലിസുമായി ബന്ധപ്പെട്ട് കമ്മിഷന്‍ ലഭിക്കാറ്. ഇവിടെയും അത്തരത്തില്‍ അഞ്ച് കേസുകള്‍ പരാതികളായെത്തി. മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവാണിത്. ജില്ലയിലെ ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ എസ്.സി.എസ്.ടി അട്രോസിറ്റി ആക്ട് അനുസരിച്ച് കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്.
അട്രോസിറ്റി ആക്ട് അനുസരിച്ച് കേസെടുക്കാത്ത സംഭവങ്ങളില്‍ അവ ചേര്‍ക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കും. പട്ടയകാര്യത്തില്‍ വിവിധ പ്രശ്‌നങ്ങാളാണുളളത് പലര്‍ക്കും. ഭൂമിയുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ അറിവില്ല, പട്ടയരേഖയില്ല, ഇവര്‍ക്കായി നിയമസഹായവേദിയുടെ സഹായം തേടും. പലര്‍ക്കും സിവില്‍ കേസുകള്‍ നടത്തി കൊണ്ട് പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇത്തരം വിഷയങ്ങള്‍ കമ്മിഷന്റെ ശ്രദ്ധയിലുണ്ട്. ഇടപെടാന്‍ കഴിയുന്നിടത്ത് ഇടപെടും. കമ്മിഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി. ചോദിക്കാന്‍ ആരുമില്ലെന്ന അവസ്ഥയുള്ളതിനാലാണ് പട്ടികജാതി പട്ടികവര്‍ഗകാര്‍ക്ക് നേരെയുളള അതിക്രമണങ്ങളും അവഗണനയും ഏറിവരുന്നത്. കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ സമൂഹത്തിന് വലിയ ആശ്വാസമാവുന്നുണ്ടെന്നതാണ് അദാലത്തില്‍ എത്തുന്നവരുടെ ബാഹുല്യം വ്യക്തമാക്കുന്നത്.
ആദ്യദിനത്തില്‍ 95 കേസുകളാണ് പരിഗണിച്ചത് ഇതില്‍ 61 കേസുകള്‍ തീര്‍പ്പാക്കി. 29 കേസുകള്‍ വിവിധ റിപ്പോര്‍ട്ടുകള്‍ക്കും വിശദ്ദീകരണങ്ങള്‍ക്കും തുടരന്വേഷണങ്ങള്‍ക്കുമായി മാറ്റി വച്ചു. 31 പുതിയ പരാതികളും ആദ്യഅദാലത്തില്‍ ആദ്യദിനത്തില്‍ ലഭിച്ചു. അദാലത്തില്‍ ജില്ലാ കലക്ടര്‍ ടി വി അനുപമ സ്വാഗതം പറഞ്ഞു. കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി, കമ്മിഷന്‍ അംഗം അഡ്വ. പി.കെ സിജു, രജിസ്ട്രാര്‍ ജി തുളസീധരന്‍പിളള, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ഷീജ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. അദാലത്ത് ഇന്ന് (നവംബര്‍ 28) സമാപിക്കും. 60 കേസുകള്‍ പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയത്തിന് തടസം നിന്നു; മാതാപിതാക്കളെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ നഴ്‌സായ മകൾ അറസ്റ്റിൽ

crime
  •  3 days ago
No Image

കെ.എം ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍  അയോഗ്യതയില്ലെന്ന് സുപ്രിംകോടതി

National
  •  3 days ago
No Image

'ഒരു പ്രസക്തിയുമില്ലാത്ത, നടപ്പാക്കാന്‍ പോകാത്ത ബജറ്റ്'; കേരളത്തിലേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവെന്ന് വിഡി സതീശന്‍

Kerala
  •  3 days ago
No Image

'ഞങ്ങൾ റെഡി, തീരുമാനം വേഗം വേണം'; പാകിസ്താനെ പരിഹസിച്ച് ഐസ്‌ലൻഡ് ക്രിക്കറ്റ്

Cricket
  •  3 days ago
No Image

മകളുടെ ലൈംഗികമായി പീഡന പരാതി വ്യാജം: അച്ഛനെതിരായ തടവുശിക്ഷ റദ്ദാക്കി ഹൈക്കോടതി; അമ്മയ്‌ക്കെതിരെ രൂക്ഷവിമർശനം

crime
  •  3 days ago
No Image

ക്ഷേമപെൻഷനുകൾ മുതൽ ഇൻഷുറൻസുകൾ വരെ, സൗജന്യ വിദ്യാഭ്യാസം മുതൽ സൗജന്യ ചികിത്സ വരെ; വാഗ്ദാനങ്ങൾ നിറച്ച രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ്

Kerala
  •  3 days ago
No Image

ആവശ്യം ഇതാണെങ്കില്‍ സ്വര്‍ണം ഇപ്പോള്‍ വില്‍ക്കുന്നതാണ് നല്ലത്

Business
  •  3 days ago
No Image

ചെന്നൈ കൊലപാതകം: അതിക്രൂരമായ കൂട്ടക്കൊലയ്ക്ക് പിന്നിൽ സുഹൃത്തുക്കളുടെ ലൈംഗികാതിക്രമ ശ്രമം

crime
  •  3 days ago
No Image

മാളിക്കടവ് കൊലപാതകം: പ്രതി വൈശാഖൻ അഞ്ച് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

12ാം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ പ്രഖ്യാപിച്ച് ധനമന്ത്രി; റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം

Kerala
  •  3 days ago