HOME
DETAILS

മഴ കനത്തു; ജില്ലയില്‍ മണ്ണിടിച്ചിലും കൃഷിനാശവും വ്യാപകം

  
backup
August 05, 2017 | 8:33 PM

%e0%b4%ae%e0%b4%b4-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b5%8d-2

തൊടുപുഴ: ജില്ലയില്‍ മഴ കനത്തതോടെ പ്രകൃതി ദുരന്തങ്ങള്‍ വ്യാപകമായി. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും കൃഷിനാശവുമുണ്ടായി. തൊടുപുഴ, മൂന്നാര്‍, കുമളി, നെടുങ്കണ്ടം, ചെറുതോണി, ഇടുക്കി, മൂലമറ്റം എന്നിവടങ്ങളില്‍ ഇന്നലെ ശക്തമായ മഴ ലഭിച്ചു. കനത്ത മഴയില്‍ ജില്ല ഉരുള്‍പൊട്ടല്‍ ഭീഷണിയിലായി.  മൂന്നാറില്‍ സംരക്ഷണ ഭിത്തി തകര്‍ന്ന് വീണ് വീട് തകര്‍ന്നു. മൂന്നാര്‍ ലക്ഷംവീട് കോളനിയില്‍ ഹക്കിം സാഹിബിന്റെ വീടാണ് തകര്‍ന്ന്
വീണത്. നാല് എഞ്ചിനിയറിങ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ വീടിനുള്ളില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിമുതല്‍ ശക്തമായി പെയ്യുന്ന മഴയിലാണ് വീടിന്റെ പിന്‍വശത്തുള്ള കല്‍ക്കെട്ട് തകര്‍ന്ന് വീടിന് മുകളിലേയ്ക്ക് വീണത്.
ഹക്കിം സാഹിബിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ കന്നിയമ്മാളും കുടുംബവും, കൂടാതെ നാല് എഞ്ചിനീയറിങ് വിദ്യാര്‍ഥികളുമാണ് വാടകയ്ക്ക് താമസിക്കുന്നത്.  വലിയ ശബ്ദം കേട്ടയുടനെ ഇവര്‍ പുറത്തേയ്ക്ക് ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.  തൊടുപുഴയ്ക്കടുത്ത് കുണിഞ്ഞിയില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി.
ശക്തമായ കാറ്റിലും മഴയിലും കഞ്ഞിക്കുഴിയില്‍ വീട് തകര്‍ന്നു. കഞ്ഞിക്കുഴി തച്ചോട്ട്പാറയില്‍ മോഹനന്റെ വീടാണ് തകര്‍ന്നത്. വീട്ടില്‍ ഉറങ്ങുകയായിരുന്ന മോഹനന്‍ അത്ഭുതകരമായിട്ടാണ് രക്ഷപെട്ടത്.  
ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി നിലം പതിയ്ക്കുകയായിരുന്നു. പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും പൂര്‍ണമായി തകര്‍ന്നു. വീട് നഷ്ടമായതോടെ ഇനി എവിടെ താമസിക്കുമെന്ന ആശങ്കയിലാണ് ഈ നിര്‍ദ്ധന കുടുംബം. കുമളിയില്‍ വലിയ പാറക്കഷ്ണങ്ങള്‍ അടര്‍ന്ന് വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. തൊടുപുഴ - ഇടുക്കി റോഡില്‍ വന മേഖലയില്‍ മരം വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ജില്ലയില്‍ രാത്രി യാത്ര പരമാവധി ഒഴിവാക്കണമെന്നു പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി.  മഴ കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.659 അടി വര്‍ധിച്ച് 2322.51 അടിയിലെത്തി. തൊടുപുഴയാര്‍ കരകവിഞ്ഞൊഴുകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  3 hours ago
No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  4 hours ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  4 hours ago
No Image

വളാഞ്ചേരിയിൽ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റിൽ

Kerala
  •  5 hours ago
No Image

പ്രണയനൈരാശ്യത്തെത്തുടർന്ന് പ്രതികാരം; മുൻ കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി കുത്തിവെച്ചു; യുവതിയടക്കം നാലുപേർ പിടിയിൽ

National
  •  5 hours ago
No Image

ആദ്യ പന്തിൽ വീണു; തിരിച്ചടിയുടെ ലിസ്റ്റിൽ കോഹ്‌ലിക്കൊപ്പം സഞ്ജു

Cricket
  •  5 hours ago
No Image

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ 50,000 രൂപ വാങ്ങി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; അമ്മായി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് 

National
  •  6 hours ago
No Image

ഗോൾഡൻ ഡക്കായി സഞ്ജു: പിന്നാലെ ആദ്യ ഓവറിൽ തകർത്തടിച്ച് ഇഷാൻ; ഇന്ത്യയുടെ വിജയലക്ഷ്യം 154 റൺസ്

Cricket
  •  6 hours ago
No Image

3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥൻ പിടിയിൽ; വിജിലൻസ് കുടുക്കിയത് ലോറി ജീവനക്കാരുടെ വേഷത്തിലെത്തി

Kerala
  •  6 hours ago
No Image

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ: പ്രഖ്യാപനവുമായി മന്ത്രി പി. രാജീവ് ‌

Kerala
  •  6 hours ago

No Image

'തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ സംരക്ഷിക്കുകയല്ല, വോട്ട് ചോരിയിൽ പങ്കാളിയാവുകയാണ്; ഗുജറാത്ത് എസ്.ഐ.ആറിൽ നടക്കുന്നത് ആസൂത്രിത വോട്ട്‌കൊള്ള' രാഹുൽ ഗാന്ധി 

National
  •  10 hours ago
No Image

പി.എസ്.സിയെ നോക്കുകുത്തിയാക്കി ബന്ധുനിയമനം; സർക്കാർ കാലാവധി തീരും മുൻപ് ബന്ധുക്കളെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കമെന്ന് രമേശ് ചെന്നിത്തല

Kerala
  •  10 hours ago
No Image

ശശി തരൂരിനെ ഇടതുപാളയത്തിലെത്തിക്കാൻ സിപിഎം; ദുബൈയിൽ നിർണായക ചർച്ചയെന്ന് സൂചന

Kerala
  •  10 hours ago
No Image

മോട്ടോര്‍ വാഹന ചട്ടഭേദഗതി: വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന വ്യവസ്ഥയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി

Kerala
  •  10 hours ago