HOME
DETAILS

സനയ്ക്കായി ദുരന്തനിവാരണ സേനയും തിരച്ചില്‍ നടത്തി

  
backup
August 08, 2017 | 9:50 PM

%e0%b4%b8%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b4%a3

രാജപുരം: പാണത്തൂര്‍ ബാപ്പുങ്കയത്തെ ഇബ്രാഹിമിന്റെ മകള്‍ നാലുവയസുകാരി സനാ ഫാത്തിമയെ കാണാതായിട്ട് ആറു ദിവസം പിന്നിടുമ്പോള്‍ തിരച്ചിലിനായി ദുരന്തനിവാരണ സേനയും എത്തി. ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്നുള്ള സംഘമാണു തിരച്ചിലിനായെത്തിയത്. സ്‌ക്യൂബ് കാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായാണു സംഘം എത്തിയത്. സന വീണതായി സംശയിക്കുന്ന ഓട സംഘം പരിശോധിച്ചു. ഓടയ്ക്കകത്തു കാമറകടത്തിവിട്ടു പരിശോധിച്ചുവെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചില്ല. പുഴ കലങ്ങിക്കിടക്കുന്നതിനാല്‍ അതിനകത്തു കാമറ ഇറക്കി പരിശോധന നടത്താന്‍ സംഘത്തിനായില്ല. 

100 മീറ്റര്‍ ദൂരം വരെ കാണാന്‍ കഴിയുന്ന കാമറ സംവിധാനവുമായാണു ദുരന്ത നിവാരണ സേനയെത്തിയത്.
ഇന്നലെ മൂന്നു വരെ തിരച്ചില്‍ നടത്തിയതിനു ശേഷം സംഘം തിരിച്ചു പോയി. ഇതിനു പിന്നാലെ ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധര്‍ സ്‌കൂബാ സെറ്റുമായി തിരച്ചില്‍ നടത്താനെത്തിയെങ്കിലും പുഴയുടെ ഒഴുക്കു കാരണം ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ചുള്ള പരിശോധന അസാധ്യമായതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ട് നിന്നുമുള്ള ഫയര്‍ഫോഴ്‌സിലെ മുങ്ങല്‍ വിദഗ്ധരാണു സ്‌കൂബാ സെറ്റുമായി പരിശോധനയ്‌ക്കെത്തിയത്.
അതിനിടെ സനയെ കണ്ടെത്താന്‍ പരമാവധി എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. ഡ്രഡ്ജിങ് സംവിധാനം ഉപയോഗപ്പെടുത്തിയുള്ള പരിശോധനയെക്കുറിച്ച് ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്നു കലക്ടര്‍ പറഞ്ഞു. ഒരു പ്രത്യേക പ്രദേശം കേന്ദ്രീകരിച്ചു പരിശോധിക്കാനാണ് ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്നതിനാലാണ് അപ്രായോഗികമായിരിക്കുന്നത്.
കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്ന സംശയത്തിലും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. ഇതു സംബന്ധമായി നാടോടികള്‍ ഉള്‍പ്പെടെ മുപ്പതിലധികം ആളുകളെ ഇതു വരെയായി ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നു വെള്ളരിക്കുണ്ട് സി.ഐ സുനില്‍ കുമാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  3 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  3 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  3 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

ഹിറ്റ്‌മാൻ്റെ ഇഷ്ടവേദി വിശാഖപട്ടണം; മൂന്നാം മത്സരത്തിൽ തകർത്തടിക്കാൻ രോഹിത് ശർമ്മ

Cricket
  •  3 days ago
No Image

കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

Kerala
  •  3 days ago
No Image

സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കാൻ യുഎഇ; പ്രവാസികൾ കടുത്ത ആശങ്കയിൽ

uae
  •  3 days ago
No Image

ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം: അച്ഛനും മകനും സുഹൃത്തുമുൾപ്പെടെ മൂന്നുപേരെ കുത്തിവീഴ്ത്തി; പ്രതി പിടിയിൽ

crime
  •  3 days ago
No Image

പുതിയ കാർ വാങ്ങി ദിവസങ്ങൾക്കുള്ളിൽ തുരുമ്പിച്ചു; മാരുതി സുസുക്കിക്ക് തിരിച്ചടി; ഉടമയ്ക്ക് അനുകൂല വിധിയുമായി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

Kerala
  •  3 days ago
No Image

സാമ്പത്തിക ബാധ്യത അടച്ചുതീർക്കാതെ ഒരാളെയും നാടുവിടാൻ അനുവദിക്കരുത്; നിയമഭേദഗതി അനിവാര്യമെന്ന് ബഹ്‌റൈൻ എംപിമാർ

bahrain
  •  3 days ago