HOME
DETAILS

സനയ്ക്കായി ദുരന്തനിവാരണ സേനയും തിരച്ചില്‍ നടത്തി

  
backup
August 08, 2017 | 9:50 PM

%e0%b4%b8%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b4%a3

രാജപുരം: പാണത്തൂര്‍ ബാപ്പുങ്കയത്തെ ഇബ്രാഹിമിന്റെ മകള്‍ നാലുവയസുകാരി സനാ ഫാത്തിമയെ കാണാതായിട്ട് ആറു ദിവസം പിന്നിടുമ്പോള്‍ തിരച്ചിലിനായി ദുരന്തനിവാരണ സേനയും എത്തി. ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്നുള്ള സംഘമാണു തിരച്ചിലിനായെത്തിയത്. സ്‌ക്യൂബ് കാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായാണു സംഘം എത്തിയത്. സന വീണതായി സംശയിക്കുന്ന ഓട സംഘം പരിശോധിച്ചു. ഓടയ്ക്കകത്തു കാമറകടത്തിവിട്ടു പരിശോധിച്ചുവെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചില്ല. പുഴ കലങ്ങിക്കിടക്കുന്നതിനാല്‍ അതിനകത്തു കാമറ ഇറക്കി പരിശോധന നടത്താന്‍ സംഘത്തിനായില്ല. 

100 മീറ്റര്‍ ദൂരം വരെ കാണാന്‍ കഴിയുന്ന കാമറ സംവിധാനവുമായാണു ദുരന്ത നിവാരണ സേനയെത്തിയത്.
ഇന്നലെ മൂന്നു വരെ തിരച്ചില്‍ നടത്തിയതിനു ശേഷം സംഘം തിരിച്ചു പോയി. ഇതിനു പിന്നാലെ ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധര്‍ സ്‌കൂബാ സെറ്റുമായി തിരച്ചില്‍ നടത്താനെത്തിയെങ്കിലും പുഴയുടെ ഒഴുക്കു കാരണം ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ചുള്ള പരിശോധന അസാധ്യമായതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ട് നിന്നുമുള്ള ഫയര്‍ഫോഴ്‌സിലെ മുങ്ങല്‍ വിദഗ്ധരാണു സ്‌കൂബാ സെറ്റുമായി പരിശോധനയ്‌ക്കെത്തിയത്.
അതിനിടെ സനയെ കണ്ടെത്താന്‍ പരമാവധി എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. ഡ്രഡ്ജിങ് സംവിധാനം ഉപയോഗപ്പെടുത്തിയുള്ള പരിശോധനയെക്കുറിച്ച് ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്നു കലക്ടര്‍ പറഞ്ഞു. ഒരു പ്രത്യേക പ്രദേശം കേന്ദ്രീകരിച്ചു പരിശോധിക്കാനാണ് ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്നതിനാലാണ് അപ്രായോഗികമായിരിക്കുന്നത്.
കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്ന സംശയത്തിലും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. ഇതു സംബന്ധമായി നാടോടികള്‍ ഉള്‍പ്പെടെ മുപ്പതിലധികം ആളുകളെ ഇതു വരെയായി ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നു വെള്ളരിക്കുണ്ട് സി.ഐ സുനില്‍ കുമാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  a day ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  a day ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  a day ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  a day ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  a day ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  a day ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര് വാഴും; തത്സമയം ഫലമറിയാന്‍ ഈ വെബ്‌സൈറ്റ് ഉപയോഗിക്കാം

Kerala
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്കെതിരായ പ്രതികരണങ്ങൾ തെറ്റ്; ന്യായാധിപർക്ക് നേരെയുള്ള വിമർശനത്തോട് യോജിക്കുന്നില്ലെന്ന് മന്ത്രി പി രാജീവ്

Kerala
  •  2 days ago