HOME
DETAILS

സനയ്ക്കായി ദുരന്തനിവാരണ സേനയും തിരച്ചില്‍ നടത്തി

  
backup
August 08, 2017 | 9:50 PM

%e0%b4%b8%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b4%a3

രാജപുരം: പാണത്തൂര്‍ ബാപ്പുങ്കയത്തെ ഇബ്രാഹിമിന്റെ മകള്‍ നാലുവയസുകാരി സനാ ഫാത്തിമയെ കാണാതായിട്ട് ആറു ദിവസം പിന്നിടുമ്പോള്‍ തിരച്ചിലിനായി ദുരന്തനിവാരണ സേനയും എത്തി. ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്നുള്ള സംഘമാണു തിരച്ചിലിനായെത്തിയത്. സ്‌ക്യൂബ് കാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായാണു സംഘം എത്തിയത്. സന വീണതായി സംശയിക്കുന്ന ഓട സംഘം പരിശോധിച്ചു. ഓടയ്ക്കകത്തു കാമറകടത്തിവിട്ടു പരിശോധിച്ചുവെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചില്ല. പുഴ കലങ്ങിക്കിടക്കുന്നതിനാല്‍ അതിനകത്തു കാമറ ഇറക്കി പരിശോധന നടത്താന്‍ സംഘത്തിനായില്ല. 

100 മീറ്റര്‍ ദൂരം വരെ കാണാന്‍ കഴിയുന്ന കാമറ സംവിധാനവുമായാണു ദുരന്ത നിവാരണ സേനയെത്തിയത്.
ഇന്നലെ മൂന്നു വരെ തിരച്ചില്‍ നടത്തിയതിനു ശേഷം സംഘം തിരിച്ചു പോയി. ഇതിനു പിന്നാലെ ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധര്‍ സ്‌കൂബാ സെറ്റുമായി തിരച്ചില്‍ നടത്താനെത്തിയെങ്കിലും പുഴയുടെ ഒഴുക്കു കാരണം ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ചുള്ള പരിശോധന അസാധ്യമായതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ട് നിന്നുമുള്ള ഫയര്‍ഫോഴ്‌സിലെ മുങ്ങല്‍ വിദഗ്ധരാണു സ്‌കൂബാ സെറ്റുമായി പരിശോധനയ്‌ക്കെത്തിയത്.
അതിനിടെ സനയെ കണ്ടെത്താന്‍ പരമാവധി എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. ഡ്രഡ്ജിങ് സംവിധാനം ഉപയോഗപ്പെടുത്തിയുള്ള പരിശോധനയെക്കുറിച്ച് ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്നു കലക്ടര്‍ പറഞ്ഞു. ഒരു പ്രത്യേക പ്രദേശം കേന്ദ്രീകരിച്ചു പരിശോധിക്കാനാണ് ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്നതിനാലാണ് അപ്രായോഗികമായിരിക്കുന്നത്.
കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്ന സംശയത്തിലും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. ഇതു സംബന്ധമായി നാടോടികള്‍ ഉള്‍പ്പെടെ മുപ്പതിലധികം ആളുകളെ ഇതു വരെയായി ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നു വെള്ളരിക്കുണ്ട് സി.ഐ സുനില്‍ കുമാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2002 ന് ശേഷം ആദ്യം; ബോസ്നിയയെ വീഴ്ത്തി യുഎസ് പ്രീ ക്വാർട്ടറിൽ; പക്ഷേ സൂപ്പർ താരത്തിന് ചുവപ്പ് കാർഡ്!

Football
  •  12 days ago
No Image

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

Kerala
  •  12 days ago
No Image

ഓമശ്ശേരിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; അഞ്ച് കുറുനരികള്‍ ഷോക്കേറ്റ് ചത്തു, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  12 days ago
No Image

125-ാം മിനിറ്റിൽ ഗോൾ; ടൈലെമാൻസിന്റെ ഒറ്റ ​ഗോളിൽ പിറന്നത് ലോക റെക്കോർഡ്

Football
  •  12 days ago
No Image

വിചാരണ കൂടാതെ ആറുവര്‍ഷം ജയിലില്‍; ഒറ്റപ്പെട്ടു വെന്ന തോന്നലെന്ന് ഉമര്‍ ഖാലിദ്

Kerala
  •  12 days ago
No Image

ബഹളമയം; ഇടക്ക്‌ മമ്പുറം തങ്ങളും കോന്തുനായരും കടന്നുവന്നു

Kerala
  •  12 days ago
No Image

വിദേശകുടിയേറ്റം; പെൺകുട്ടികളുടേത് സ്വന്തം ഇഷ്ടപ്രകാരം; ഭൂരിഭാഗവും വായ്പയിൽ

Kerala
  •  12 days ago
No Image

കൈയേറ്റക്കാരുടെ വാദത്തിന് തിരിച്ചടി; മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയെന്ന് പുതിയ നിമയമസഭ രേഖ

Kerala
  •  12 days ago
No Image

സ്റ്റേഷനിൽ 'കിടന്നുറക്കം' വേണ്ട

Kerala
  •  12 days ago
No Image

പാർലമെന്റ് കൂടി പാസാക്കിയാൽ ഇനി 'കേരളം'

Kerala
  •  12 days ago