HOME
DETAILS

സനയ്ക്കായി ദുരന്തനിവാരണ സേനയും തിരച്ചില്‍ നടത്തി

  
backup
August 08, 2017 | 9:50 PM

%e0%b4%b8%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b4%a3

രാജപുരം: പാണത്തൂര്‍ ബാപ്പുങ്കയത്തെ ഇബ്രാഹിമിന്റെ മകള്‍ നാലുവയസുകാരി സനാ ഫാത്തിമയെ കാണാതായിട്ട് ആറു ദിവസം പിന്നിടുമ്പോള്‍ തിരച്ചിലിനായി ദുരന്തനിവാരണ സേനയും എത്തി. ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്നുള്ള സംഘമാണു തിരച്ചിലിനായെത്തിയത്. സ്‌ക്യൂബ് കാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായാണു സംഘം എത്തിയത്. സന വീണതായി സംശയിക്കുന്ന ഓട സംഘം പരിശോധിച്ചു. ഓടയ്ക്കകത്തു കാമറകടത്തിവിട്ടു പരിശോധിച്ചുവെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചില്ല. പുഴ കലങ്ങിക്കിടക്കുന്നതിനാല്‍ അതിനകത്തു കാമറ ഇറക്കി പരിശോധന നടത്താന്‍ സംഘത്തിനായില്ല. 

100 മീറ്റര്‍ ദൂരം വരെ കാണാന്‍ കഴിയുന്ന കാമറ സംവിധാനവുമായാണു ദുരന്ത നിവാരണ സേനയെത്തിയത്.
ഇന്നലെ മൂന്നു വരെ തിരച്ചില്‍ നടത്തിയതിനു ശേഷം സംഘം തിരിച്ചു പോയി. ഇതിനു പിന്നാലെ ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധര്‍ സ്‌കൂബാ സെറ്റുമായി തിരച്ചില്‍ നടത്താനെത്തിയെങ്കിലും പുഴയുടെ ഒഴുക്കു കാരണം ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ചുള്ള പരിശോധന അസാധ്യമായതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ട് നിന്നുമുള്ള ഫയര്‍ഫോഴ്‌സിലെ മുങ്ങല്‍ വിദഗ്ധരാണു സ്‌കൂബാ സെറ്റുമായി പരിശോധനയ്‌ക്കെത്തിയത്.
അതിനിടെ സനയെ കണ്ടെത്താന്‍ പരമാവധി എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. ഡ്രഡ്ജിങ് സംവിധാനം ഉപയോഗപ്പെടുത്തിയുള്ള പരിശോധനയെക്കുറിച്ച് ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്നു കലക്ടര്‍ പറഞ്ഞു. ഒരു പ്രത്യേക പ്രദേശം കേന്ദ്രീകരിച്ചു പരിശോധിക്കാനാണ് ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്നതിനാലാണ് അപ്രായോഗികമായിരിക്കുന്നത്.
കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്ന സംശയത്തിലും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. ഇതു സംബന്ധമായി നാടോടികള്‍ ഉള്‍പ്പെടെ മുപ്പതിലധികം ആളുകളെ ഇതു വരെയായി ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നു വെള്ളരിക്കുണ്ട് സി.ഐ സുനില്‍ കുമാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ ഇസ്‌ലാമിക് ബാങ്കിന് മികച്ച നേട്ടം; അര്‍ധവാര്‍ഷിക അറ്റലാഭം 80.39 കോടി ദിര്‍ഹം; 15.3 ശതമാനം വളര്‍ച്ച

Economy
  •  3 days ago
No Image

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കാന്‍ ഖാപ് പഞ്ചായത്ത്; പിഴപ്പണത്തില്‍ മദ്യസല്‍ക്കാരം നടത്തുന്നതിനിടെ പ്രതി പിടിയില്‍

National
  •  3 days ago
No Image

രാവിന്റെ മൊഞ്ചില്‍ ദുബൈ; ലോകത്തെ ഏറ്റവും മനോഹരമായ രാത്രിനഗരമായി ഒന്നാം സ്ഥാനം

uae
  •  3 days ago
No Image

യു.എ.ഇയിൽ ചൂട് 48 ഡിഗ്രിവരെ ഉയരും; കിഴക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യത | UAE Weather updates

uae
  •  3 days ago
No Image

അടുക്കള ബജറ്റ് താളംതെറ്റിച്ച് വിലക്കയറ്റം: കോഴി ഇറച്ചി വില 300ലേക്ക്, മീനിനും ബീഫിനും പൊള്ളുന്ന വില

Kerala
  •  3 days ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകളെ തകര്‍ക്കുന്നു: ഒരു മാസത്തിനിടെ 65 കോടി നഷ്ടം, 500 ബസുകള്‍ സര്‍വീസ് നിര്‍ത്തി

Kerala
  •  3 days ago
No Image

ജോലി തേടി രണ്ട് മാസം മുമ്പ് യു.എ.ഇയിലെത്തിയ തൃശൂർ സ്വദേശി അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

uae
  •  3 days ago
No Image

സ്വന്തം മക്കള്‍ക്ക് പിഎസ്‌സിയില്‍ വഴിവിട്ട നിയമനം; കര്‍ണാടക പിഎസ്‌സി ചെയര്‍മാനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

ഇറാൻ ആക്രമണം: യുഎഇയിലെ യു.എസ് എംബസിയും ദുബൈ കോൺസുലേറ്റും കോൺസുലർ സേവനങ്ങൾ നിർത്തിവെച്ചു

uae
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

uae
  •  3 days ago